kerala
രാഹുൽ ഗാന്ധിയുടെ അയോഗ്യത; മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ കോണ്‍ഗ്രസ്
പ്രധാനമന്ത്രി നരേന്ദ്രമോദിയല്ല പരാമര്‍ശത്തിനെതിരെ പരാതി നല്‍കിയതെന്നും മനു അഭിഷേക് സിംഗ്‌വി വിമര്‍ശിച്ചു.

അപകീര്‍ത്തി കേസില്‍ ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളിയ സൂറത്ത് സെഷന്‍സ് കോടതി നടപടിക്കെതിരെ സമീപിക്കാനാണ് കോണ്‍ഗ്രസ് നീക്കമെന്ന് എഐസിസി വക്താവ് മനു അഭിഷേക് സിംഗ്‌വി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഹർജി തള്ളിയ നടപടി ദൗര്‍ഭാഗ്യകരമെന്നും അദ്ദേഹം പ്രതികരിച്ചു. തെറ്റായ കാര്യങ്ങളൊന്നും രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ല. പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരായിരുന്നില്ല രാഹുലിന്റെ പരാമര്‍ശമെന്നും അദ്ദേഹം വിശദീകരിച്ചു. കോടതി വിധിക്ക് ആധാരമായി പറഞ്ഞ് കാര്യങ്ങള്‍ നിലനില്‍ക്കില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയല്ല പരാമര്‍ശത്തിനെതിരെ പരാതി നല്‍കിയതെന്നും മനു അഭിഷേക് സിംഗ്‌വി വിമര്‍ശിച്ചു.

പാലിയേക്കര ടോള്‍ വിഷയത്തില്‍ ദേശീയ പാതാ അതോറിറ്റിക്കും ടോള്‍ കമ്പനിക്കുമെതിരെ സുപ്രീംകോടതിയും ഇന്നലെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ്. ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ ദേശീയ പാതാ അതോറിറ്റിയും ടോള്‍ കമ്പനിയും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേ, ദേശീയപാതയില്‍ 12 മണിക്കൂര്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് കിടക്കുന്നതിന് എന്തിനാണ് ജനങ്ങള്‍ 150 രൂപ ടോള്‍ നല്‍കുന്നതെന്ന ചോദ്യമാണ് കോടതിയില്‍ നിന്നുണ്ടായത്. ‘താങ്കള്‍ പത്രം വായിച്ചില്ലേ, 12 മണിക്കൂറാണ് റോഡ് ബ്ലോക്ക്’ എന്ന് മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ ദേശീയപാത അതോറിറ്റിയ്ക്ക് വേണ്ടി ഹാജരായ സര്‍ക്കാര്‍ സോളിസിറ്റര്‍ ജനറലിനോട് ചോദിക്കുന്ന സാഹചര്യം വരെയുണ്ടായി. ദേശീയപാതയിലെ മുരിങ്ങൂരില്‍ ലോറി മറിഞ്ഞാണ് ഗതാഗത കുരുക്ക് ഉണ്ടായതെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയുടെ വാദത്തിന് ലോറി തനിയെ വീണതല്ലെന്നും റോഡിലെ കുഴിയില്‍ വീണ് മറിഞ്ഞ താണെന്നുമായിരുന്നു ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ തിരിച്ചടി. ദേശീയപാതയിലൂടെ സഞ്ചരിക്കാന്‍ 12 മണിക്കൂര്‍ എടുക്കുമെങ്കില്‍ എന്തിനാണ് ടോള്‍ എന്നായിരുന്നു ചീഫ് ജസ്റ്റിസി എന്റെ ചോദ്യം. ഒരു മണിക്കൂര്‍കൊണ്ട് സഞ്ചരിക്കേണ്ട ദൂരം താണ്ടാന്‍ 11 മണിക്കൂര്‍ അധികം എടുക്കുകയാണ്. അതിനു ടോളും നല്‍കണോ എന്ന പരിഹാസ്യവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. നേരത്തെ കേസ് പരിഗണിച്ച ഘട്ടത്തിലും സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് നിശിത വിമര്‍ശനം ദേശീയപാത അതോറിറ്റിക്ക് ഏറ്റുവാങ്ങേണ്ടിവന്നിരുന്നു.
പാലിയേക്കരയിലെ ടോള്‍ പിരിവ് സംസ്ഥാനത്തിന്റെ ക്രമസമാധാന പ്രശ്‌നം വരെയായിത്തീര്‍ന്നിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഭരണകൂടങ്ങളുടെയും നീതിപീഠങ്ങളുടെയുമെല്ലാം നിരന്തര ഇടപെടലുകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന തരത്തില്‍ വിഷയം തീര്‍ത്തും വഷളായിത്തീര്‍ന്നിരിക്കുകയാണ്. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള അതീവ ദുഷ്‌കരമായ യാത്രക്കിടെ, പിടിച്ചുപറിക്കുന്ന രീതിയില്‍ ടോളിന്റെ പേരില്‍ വന്‍തുക ഈടാക്കുമ്പോള്‍ തീര്‍ത്തും ന്യായമായ ചോദ്യമാണ് യാത്രക്കാര്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡിനും ഗതാഗതക്കുരുക്കിനും പരിഹാരം കാണാതെ എന്തിനു തങ്ങള്‍ പണംതരണമെന്ന വര്‍ഷങ്ങളായി ജനങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണ് നീതിപീഠവും ഏറ്റെടുത്തിരിക്കുന്നത്. ജില്ലാ ഭരണകൂടവും ഹൈക്കോടതിയുമെല്ലാം ഇക്കാര്യത്തില്‍ നിരന്തരമായി ഇടപെടുമ്പോഴും അതിനെല്ലാം പുല്ലുവിലയാണ് കരാറുകാര്‍ കല്‍പിക്കുന്നത്. ഇതിന് അവര്‍ക്ക് പിന്തുണയും പിന്‍ബലവുമായിത്തീരുന്നതാകട്ടേ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നിലപാടുകളുമാണ്. ജില്ലാ കലക്ടര്‍ക്ക് ടോള്‍ പിരിവ് നിര്‍ത്തിവെക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കേണ്ടി വന്ന സാഹചര്യം തന്നെ സംഭവത്തിന്റെ ഗൗരവം വ്യക്തമാക്കുന്നുണ്ട്. യാത്രക്കാര്‍ക്ക് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാതെ ടോള്‍ പിരിക്കുന്നതിനെതിരെയായിരുന്നു കലക്ടറുടെ നടപടി.
അടിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രദേശങ്ങളില്‍ വ്യാപക ഗതാഗതക്കുരുക്കാണെന്ന പരാതിയെ തുടര്‍ന്ന് കലക്ടര്‍ ദേശീയ പാത അതോറിറ്റിയുമായി രണ്ടുതവണ ചര്‍ച്ചകള്‍ നടത്തുകയും ഈ യോഗങ്ങളില്‍ ഉരുത്തിരിഞ്ഞുവന്ന തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ അധികൃതര്‍ വീഴ്ച്ചവരുത്തുകയും ചെയ്തതോടെയായിരുന്നു കലക്ടര്‍ കടുത്ത നടപടിയിലേക്ക് നീങ്ങിയത്. അടിപ്പാതകളുടെ നിര്‍മാണ പ്രവൃത്തികള്‍ മന്ദഗതിയിലാണന്നും നിബന്ധനകളൊന്നും പാലിക്കു ന്നില്ലെന്നും കലക്ടറുടെ ഉത്തരവില്‍ ചൂണ്ടിക്കാണിച്ചിരുന്നു. കലക്ടറുടെ ഉത്തരവ് പിന്നീട് പിന്‍വലിച്ചുവെങ്കിലും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഉള്‍പ്പെടെ പ്രസ്തുത ആവശ്യവുമായി സമീപിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയും സമാന ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. നാലാഴ്ചത്തേക്ക് പിരിവ് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട കോടതി, ഈ കാലയളവിനിടയില്‍ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന നിര്‍ദ്ദേശവും മുന്നോട്ടുവെക്കുകയുണ്ടായി. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിലെത്തിയപ്പോഴാണ് ദേശീയപാത അതോറിറ്റിയെയും ടോള്‍കമ്പനിയെയും പരമോന്നത നീതി പീഠം കശക്കിക്കളഞ്ഞത്. ഇടപ്പള്ളി മുതല്‍ പാലക്കാട് വരെയുള്ള ദേശീയ പാതയിലൂടെ സഞ്ചരിക്കുന്നതിന് പാലിയേക്കരയിലും വടക്കാഞ്ചേരിയിലുമടക്കം രണ്ടിടങ്ങളില്‍ ടോള്‍ കൊടുക്കേണ്ടതുണ്ട്. എന്നാല്‍ ടോള്‍ പിരിക്കുമ്പോള്‍ നടപ്പാക്കേണ്ട സൗകര്യങ്ങളൊന്നും ടോള്‍ കമ്പനി നടപ്പാക്കാതെ വന്നതോടെയാണ് ദേശീയപാത ജനജീവിതത്തെ തകിടം മറിച്ചത്. അടിപ്പാത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനന്തമായി നീണ്ടുപോവാന്‍ തുടങ്ങിയതോടെ ഇതുവഴി കടന്നുപോവുന്ന വാഹനങ്ങള്‍ മണിക്കൂറുകളോളം കുരുക്കില്‍ അകപ്പെട്ട് യാത്രക്കാര്‍ ദുരിതത്തിലാവുന്നത് പതിവാണ്. മണിക്കൂറുകള്‍ കുരുക്കില്‍ കിടക്കുന്ന വാഹനങ്ങള്‍ ദേശീയ പാതയില്‍ പാലിയേക്കര ടോളില്‍ വന്‍ തുക ടോള്‍ നല്‍കാനായി ഏറെനേരം കരുക്കില്‍ കിടക്കേണ്ട ഗതികേടിലാണ്.
ഇതിനെല്ലാം പുറമെ ടോള്‍ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് പാലിയേക്കരയിലെ ടോള്‍ കമ്പനി ടോള്‍ പിരിച്ചുകൊണ്ടിരുന്നത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫെബ്രുവരി ഒന്‍പതിനാണ് പാലിയേക്കരയില്‍ ടോള്‍ പിരിവ് ആരംഭിക്കുന്നത്. 2025 ഫെബ്രുവരി 9 വരെ 1521 കോടി രൂപയാണ് കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ പിരിച്ചെടുത്തത്. ഓരോ വര്‍ഷവും ടോള്‍ നിരക്ക് വര്‍ധിപ്പിച്ച് വാഹനയാത്രക്കാരില്‍ നിന്നും കോടികള്‍ പിരിച്ചെടുത്തതല്ലാതെ റോഡിന്റെ നില മെച്ചപ്പെടുത്തുന്നതിനുള്ള യാതൊരു നടപടിയും കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. ഇതിനെതിരെ നിരവധി പരാതികള്‍ കോടതികളില്‍ എത്തി. സംസ്ഥാന, കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ പരാതി പ്രളയം ഉണ്ടായി. എന്നാല്‍ കരാര്‍ കമ്പനിക്ക് അനുകൂലമായ നിലപാടാണ് എന്നും സര്‍ക്കാരും ദേശീയപാത അതോറിറ്റിയും കൈക്കൊണ്ടത്.
kerala
മുസ്‌ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി: കരാറുകാരെ നിയമിച്ചു, വീടുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും
വീടുകളുടെ നിർമ്മാണം എത്രയും വേഗം ആരംഭിക്കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു

മുസ്ലിംലീഗ് മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായ വീടുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും. നിർമ്മാണത്തിന്റെ ഭാഗമായി കരാറുകാരെ നിയമിച്ചു. നിർമ്മാൺ കൺസ്ട്രക്ഷൻസ്, മലബാർ ടെക് കോൺട്രാക്ടേഴ്സ് എന്നിവർക്കാണ് നിർമ്മാണ ചുമതല. വീടുകളുടെ നിർമ്മാണം എത്രയും വേഗം ആരംഭിക്കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തത്തിൽ ദുരിതബാധിതരെ ചേർത്തുപിടിച്ച് അവർക്ക് പരമാവധി സഹായങ്ങൾ എത്തിച്ചാണ് മുസ്ലിംലീഗ് ഇതുവരെ മുന്നോട്ട് പോയത്. 105 പേർക്ക് വീടുകൾ എന്നതായിരുന്നു പുനരധിവാസ പദ്ധതിയുടെ ഭാഗമായ പ്രധാന പദ്ധതി. ഈ പദ്ധതി എത്രയും വേഗം നടപ്പാക്കുകയാണ് ലക്ഷ്യം.- സാദിഖലി തങ്ങൾ പറഞ്ഞു.
മേപ്പാടി പഞ്ചായത്തിൽ തൃക്കൈപ്പറ്റ വില്ലേജിൽ വെള്ളിത്തോട് പ്രദേശത്ത് മുട്ടിൽ-മേപ്പാടി പ്രധാന റോഡിനോട് ചേർന്നാണ് സ്ഥലം ഏറ്റെടുത്തിരിക്കുന്നത്. 8 സെന്റിൽ ആയിരം സ്‌ക്വയർഫീറ്റ് വീടുകളാണ് മുസ്ലിംലീഗ് നിർമ്മിക്കുന്നത്. ഇരുനില വീടുകൾ നിർമ്മിക്കാനാവശ്യമായ അടിത്തറയോട് കൂടിയായിരിക്കും ഭവന സമുച്ചയം ഒരുങ്ങുന്നത്. കോഴിക്കോട് സ്തപതിയാണ് ഭവനസമുച്ചയത്തിന്റെ രൂപകൽപന. നിർമ്മാൺ കൺസ്ട്രക്ഷനും മലബാർ ടെക് കോൺട്രാക്ടേഴ്സിനുമാണ് നിർമ്മാണ ചുമതല.
കരാറുകാരെ നിയമിക്കുന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം, ഉപസമിതി കൺവീനർ പി.കെ ബഷീർ എം.എൽ.എ, പി.എം.എ സമീർ, നിർമ്മാൺ മുഹമ്മദലി, പ്രൊജക്ട് മാനേജർ വാസിദ് അലി, പ്രൊജക്ട് എഞ്ചിനീയർ സൈതലവി, മലബാർ ടെക് കൺസ്ട്രക്ഷൻസ് പ്രതിനിധികളായ കെ.എം അക്ബർ, അബ്ദുൽ റഫീഖ്, ഷബിൻ അക്ബർ സംബന്ധിച്ചു.
kerala
യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ചുമതലാ കൈമാറ്റം: നടന്നുതീർത്ത വഴികളെക്കുറിച്ച് മുൻ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബുവിന്റെ വൈകാരിക കുറിപ്പ്

ദേശീയ അസി. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനാൽ യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ചുമതല കൈമാറിയതുമായി ബന്ധപ്പെട്ട് അഡ്വ. ഫൈസൽ ബാബുവിന്റെ വൈകാരിക കുറിപ്പ്:
ആസിഫ് അൻസാരിയും ഞാനും IUML National Asst. Secretary പദവിയിൽ തെരഞ്ഞെടുക്കപ്പെട്ട കാരണം യൂത്ത് ലീഗ് പ്രസിഡണ്ട്/ ജന. സെക്രട്ടറി പദവികൾ പുതിയ ടീമിന് ഔദ്യോഗികമായി കൈമാറി. 2017 ലാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ഭാഗമാകുന്നത്. മുൻമാതൃകകൾ ഒന്നുമില്ലായിരുന്നു ഞങ്ങൾക്ക് മുന്നിൽ. കലുഷിതമായ ഒരു കാലമായിരുന്നു. അത്രമേൽ പരിമിതമായ വിഭവങ്ങളുമായി ഞങ്ങൾ നടന്നു തുടങ്ങി. സാബിർ ഗഫാറും സി കെ സുബൈറും നയിച്ച കമ്മിറ്റിയിലേക്ക് മലപ്പുറം ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പദവി വിട്ട് ദേശീയ വൈസ് പ്രസിഡന്റ് ആയിട്ടായിരുന്നു തുടക്കം. പിന്നീട് ദേശീയ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി പദവി ഏറ്റെടുത്തു.
മുസ്ലിം ലീഗിന് ശക്തമായ സാന്നിധ്യവും സ്വാധീനവും വിഭവങ്ങളും ഉള്ള കേരളത്തിലെ സംഘടന പ്രവർത്തന രീതികളൊന്നും പുതിയ മേഖലകളിൽ നടപ്പാക്കുവാൻ കഴിയുമായിരുന്നില്ല. ഒട്ടും കാത്തിരിക്കാനും കഴിയുമായിരുന്നില്ല. ക്രൂരമായ ആൾക്കൂട്ട കൊലപാതകങ്ങൾ നിത്യ സംഭവങ്ങളായ കാലം. ഫാസിസ്റ്റു ഭരണകൂടം അതിന്റെ വംശീയ നിയമ നിർമാണങ്ങൾ തുടർച്ചയായി നടത്തിയ കാലം. ബുൾഡൊസർ രാജിലൂടെ ആയിരങ്ങളെ തെരുവിലേക്കേറിഞ്ഞ കാലം.
അങ്ങനെയൊരു കാലത്ത് ഒരു യുവജന സംഘടനയെ നയിക്കുക എന്നത് ചെറിയ ഒരു ഉത്തരവാദിത്വമായിരുന്നില്ല.
അധികാരത്തിന്റെ യന്ത്രക്കൈകൾ പാവം മനുഷ്യ ജീവിതങ്ങൾക്ക് നേരെ ഉയർന്ന ഒരു സന്ദർഭത്തിലും നമ്മൾ നിശബ്ദരാ യില്ല. മൗനം പാലിച്ചില്ല. പ്രതിരോധത്തിന്റെ, കരുതലിന്റെ, സംരക്ഷണത്തിന്റെ, കവചമാകാൻ ആവുന്നത്ര നമ്മൾ ശ്രമിച്ചു. നിങ്ങളുടെ ഒക്കെ പ്രതിനിധിയായി അവിടെയൊക്കെ ഓടിയെത്തൻ ശ്രമിച്ചു.
എത്രയോ പതിറ്റാണ്ടു കാലം ജീവശ്വാസം പോലെകൊണ്ട് നടന്ന വികാരം. മുസ്ലിം യൂത്ത് ലീഗ്. യുവജന സംഘടന പ്രവർത്തനത്തിന്റെ ഒരു കാലം. മുസ്ലിം ലീഗ് ദേശീയ ഭാരവാഹി ആയി തിരഞ്ഞെടുക്കപ്പട്ടത് മുതൽ എത്രയും പെട്ടെന്ന് യുത്ത് ലീഗ് ചുമതല സഹപ്രവർത്തകർക്കു കൈമാറണം എന്നാഗ്രഹിച്ചിരുന്നു. പാർട്ടിയോട് അത് പറയുകയും ചെയ്തിരുന്നു. ഇന്നത്തോടെ ആ ദൗത്യം പൂർത്തിയാക്കുകയാണ്.
യൂത്ത് ലീഗിന്റെ ഉത്തരവാദിത്വങ്ങൾ പ്രിയ സഹപ്രവർത്തർക്ക് കൈ മാറിയിരിക്കുന്നു.
അന്ന് ഈ യാത്ര ആരംഭിച്ച കാലം മുതൽ കൂടെയുള്ളവർ. പ്രിയപ്പെട്ട സർഫറാസും, ടി പി അഷ്റഫലിയും, ഷിബു മീരാനും തന്നെയാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയെ നയിക്കാനേത്തുന്നത് എന്നത് സ്വകാര്യമായ സന്തോഷമാവുകയാണ്. ഉത്തരേന്ത്യയിലേക്കുള്ള ഒരുപാടു യാത്രകളിലെ അനിശ്ചിതത്വങ്ങളും, ആശങ്കകളും, പ്രതിബന്ധങ്ങളും, പ്രയാസങ്ങളും ഒരുമിച്ചാനുഭവിച്ചവരാണ് ഞങ്ങൾ.
വിമാനത്തിൽ നിന്നുള്ള സെൽഫികൾ പോസ്റ്റ് ചെയ്ത് ആരംഭിച്ച യാത്രകൾ പലതും കൺഫേം ടിക്കറ്റ് ഇല്ലാത്ത ട്രെയിനുകളിലും, തിരക്കേറിയ പ്ലാറ്റഫോമുകളിലും, ഈ റിക്ഷകളിലും ഒക്കെയായി പുരോഗമിച്ചു ഒടുവിൽ മടങ്ങിയെത്തുമ്പഴേക്കും ശരീരം നന്നായി ക്ഷീണിച്ചുണ്ടാകും. പക്ഷെ ഒരിക്കൽ പോലും മനസ്സ് തളരാതെ അടുത്ത യാത്രക്ക് തയ്യാറെടുക്കാൻ എനിക്കും സി കെ സുബൈറിനും ഷിബുവിനുമൊക്കെ പ്രചോദനമായത് ഞങ്ങൾക്കിടയിലുണ്ടായിരുന്ന മനോഹരമായ സൗഹൃദമായിരുന്നു. അല്ല കറകളഞ്ഞ ബ്രദർഹുഡായിരുന്നു.
പ്രസിഡന്റ് ആയി വരുന്ന മീററ്റ് സ്വദേശി സർഫറാസും ഈ യാത്രകൾക്കിടയിൽ നമ്മൾ കണ്ടെത്തിയ സംഘടകനാണ് എന്നത് അഭിമാനകരമാണ്.
പ്രിയ സുഹൃത്തുക്കൾക്ക് എല്ല ആശംസകളും… ഇന്ന് വരെ കൂടെ നിന്ന ആസിഫ് അൻസാരിക്കും മറ്റു ഭാരവാഹികൾക്കും നന്ദി…. യാത്രകളൊന്നും അവസാനിക്കുന്നില്ല… തുടങ്ങി വച്ച സമരങ്ങളൊന്നും നിലക്കുന്നില്ല… ദൗത്യങ്ങളൊന്നും പാതിയിൽ ഉപേക്ഷിക്കുന്നുമില്ല… മുസ്ലിം ലീഗ് ദേശീയ ഭാരവാഹി എന്ന നിലയിൽ വരും നാളുകളിലും അതൊക്കെ തുടരും.. പ്രിയപ്പെട്ട കൂട്ടുകാരോടൊപ്പം തന്നെ.
…..
വികെ ഫൈസൽ ബാബു
ദേശീയ അസി. സെക്രട്ടറി
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
-
Film16 hours ago
പൂര്‍ണ ആരോഗ്യത്തോടെ മമ്മൂട്ടി തിരിച്ചു വരുന്നു; ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് ജോര്‍ജും ആന്റോ ജോസഫും
-
india3 days ago
എസ്.ഐ.ആറില്‍ നിന്ന് പിന്മാറില്ല; ആരോപണങ്ങളില്‍ അന്വേഷണമില്ല -തെരഞ്ഞെടുപ്പ് കമ്മീഷന്
-
kerala3 days ago
കണ്ണൂരില്‍ എംഡിഎംഎയുമായി ഷുഹൈബ് കൊലക്കേസ് പ്രതി ഉള്‍പ്പടെ ആറ് പേര് പിടിയില്‍
-
kerala3 days ago
കോട്ടയത്ത് റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സുല്‍ത്താന്‍ ബത്തേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടില്‍ മരിച്ച നിലയില്‍
-
india3 days ago
ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്ഫോടനം; ഏഴ് പേര് മരിച്ചു
-
kerala3 days ago
വനിതകള്‍ അമ്മയുടെ തലപ്പത്തേക്ക് വരണമെന്നത് നേരത്തെയുള്ള അഭിപ്രായമായിരുന്നു; ആസിഫ് അലി
-
News2 days ago
ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം; കഴിഞ്ഞ 24 മണിക്കൂറിനിടെ 251 ഫലസ്തീനികളെ കൊലപ്പെടുത്തി