Connect with us

india

കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ച് അമിത് ഷാ; രജനീകാന്ത് സമ്മതിക്കുമോ? തമിഴ്‌നാട്ടില്‍ സസ്‌പെന്‍സ്

1967 മുതല്‍ ദ്രാവിഡ കക്ഷികള്‍ ഭരിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തില്‍ മഹാരാഷ്ട്രക്കാരനായ രജനിക്ക് എന്തു ചെയ്യാന്‍ കഴിയും എന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്.

Published

on

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പോടിയായി സൂപ്പര്‍ താരം രജനീകാന്തിനെ വലയിലാക്കാന്‍ ബിജെപി. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രജനീകാന്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി ശനിയാഴ്ചയാണ് ഷാ ചെന്നൈയിലെത്തുന്നത്.

നേരത്തെ, ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തിയുമായി രജനി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ കൗതുകമുണര്‍ത്തി അമിത് ഷായും സൂപ്പര്‍ താരവുമായി ചര്‍ച്ച നടത്താന്‍ ഒരുങ്ങുന്നത്. രജനിയോടെ സംസ്ഥാന ബിജെപിയോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

അമിത് ഷായുടെ വരവ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചതായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എല്‍ മുരുകന്‍ പറഞ്ഞു. അണ്ണാഡിഎംകെയുമായുള്ള സഖ്യചര്‍ച്ചകളില്‍ ഷായുടെ വരവ് ഗുണം ചെയ്യുമെന്നാണ് നേതാക്കള്‍ വിചാരിക്കുന്നത്. പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗങ്ങള്‍ക്ക് പുറമേ, സംസ്ഥാന സര്‍ക്കാര്‍ പരിപാടികളും അമിത് ഷാ പങ്കെടുക്കുന്നുണ്ട്.

അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ദ്രാവിഡ പാര്‍ട്ടികള്‍ക്ക് ബദല്‍ ആകാനാണ് ബിജെപിയുടെ ശ്രമം. പരമാവധി ആളുകളെ പാര്‍ട്ടിയിലെത്തിക്കാനാണ് ബിജെപി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഈയിടെ കോണ്‍ഗ്രസ് നേതാവും നടിയുമായ ഖുഷ്ബു സുന്ദര്‍, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കെ അണ്ണാമലൈ എന്നിവരെ ബിജെപി സ്വന്തം പാളയത്തില്‍ എത്തിച്ചിരുന്നു.

രജനി ബിജെപിയില്‍ ചേരുമോ?

തമിഴ്‌നാട് രാഷ്ട്രീയം ഏറെ കൗതുകത്തോടെ ചോദിക്കുന്ന ഒരു ചോദ്യമാണിത്. ഇക്കാര്യത്തില്‍ രജനീകാന്ത് ഇതുവരെ കൃത്യമായ ഒരുത്തരം നല്‍കിയിട്ടില്ല. വ്യക്തമായ രാഷ്ട്രീയച്ചായ്‌വുകള്‍ ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല എങ്കിലും നേരത്തെ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത് ഷായെയും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇരുവരും കൃഷ്ണനെയും അര്‍ജുനനെയും പോലെയാണ് എന്നാണ് രജനി പറഞ്ഞിരുന്നത്. കശ്മീരിന്റെ പ്രത്യേകാധികാരം ഒഴിവാക്കിയ ബിജെപി സര്‍ക്കാര്‍ നടപടിയെയും അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ രജനിയുടെ രാഷ്ട്രീയ കക്ഷി മത്സരിക്കുമെന്ന് തന്നെയാണ് വിവരം. 2017ല്‍ തന്നെ 2021ലെ തെരഞ്ഞൈടുപ്പില്‍ മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ആത്മീയതയില്‍ അധിഷ്ഠിതമായിരിക്കും തന്റെ രാഷ്ട്രീയം എന്നും തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ ആരാധകവൃന്ദമുള്ള താരം വ്യക്തമാക്കിയിരുന്നു.

1967 മുതല്‍ ദ്രാവിഡ കക്ഷികള്‍ ഭരിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തില്‍ മഹാരാഷ്ട്രക്കാരനായ രജനിക്ക് എന്തു ചെയ്യാന്‍ കഴിയും എന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയ സംഭവം; അന്വേഷണം വേണം; കെ സി വേണുഗോപാല്‍

കേരളത്തില്‍ നിന്നുള്‍പ്പടെയുള്ള അഞ്ച് എംപിമാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു.

Published

on

തിരുവനന്തപുരത്തു നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയതില്‍ അന്വേഷണം വേണമെന്ന് കെ സി വേണുഗോപാല്‍ എംപി. കേരളത്തില്‍ നിന്നുള്‍പ്പടെയുള്ള അഞ്ച് എംപിമാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ഡിജിസിഎ യോട് ആണ് അന്വേഷണം ആവശ്യപ്പെട്ടത്. ഭയപ്പെടുത്തുന്ന സംഭവങ്ങള്‍ ആണ് ഉണ്ടായതെന്നും രണ്ട് മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ചെന്നൈയില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ ആയതെന്നും കെ സി വേണുഗോപാല്‍ എക്‌സില്‍ കുറിച്ചു.

എയര്‍ ഇന്ത്യ 2455 വിമാനമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനത്തില്‍ അഞ്ച് എംപിമാര്‍ ഉണ്ടായിരുന്നു. കെസി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ രാധാകൃഷ്ണന്‍ ,റോബര്‍ട്ട് ബ്രൂസ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന എംപിമാര്‍. പ്രത്യേക വിമാനത്തില്‍ ആണ് യാത്രക്കാരെ ഡല്‍ഹിയില്‍ എത്തിച്ചത്. റഡാറുമായുള്ള ബന്ധത്തില്‍ തകരാര്‍ നേരിട്ടതിനെ തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയത്. വിമാനത്തിലെ ക്യാപ്റ്റന്റെ കൃത്യമായ ഇടപെടല്‍ ആണ് യാത്രക്കാരെ സുരക്ഷിതമായി താഴെ എത്തിച്ചത്.

സാങ്കേതിക തകരാറ് മൂലമാണ് വിമാനം ചെന്നൈയില്‍ ഇറക്കേണ്ടി വന്നതെന്നാണ് എയര്‍ ഇന്ത്യ വക്താവിന്റെ അനൗദ്യോഗിക പ്രതികരണം. പറന്നുയര്‍ന്ന് ഒരു മണിക്കൂര്‍ 10 മിനിറ്റ് പിന്നിട്ടപ്പോള്‍ സാങ്കേതിക തകരാര്‍ ഉണ്ടായി. ചെന്നൈ വിമാനത്താവളത്തിന് മുകളില്‍ ഒരു മണിക്കൂര്‍ നേരമാണ് വിമാനം പറന്നത്. അനുമതി കിട്ടിയതോടെയാണ് അടിയന്തിര ലാന്‍ഡിങ് നടന്നത്തിയത്.

Continue Reading

india

ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണം; ഇന്‍ഡ്യ മുന്നണിയുടെ പ്രതിഷേധ മാര്‍ച്ച് ഇന്ന്

കര്‍ണാടകയിലെ വോട്ട് കൊള്ളയില്‍ ഡിജിറ്റല്‍ പ്രചാരണവും കോണ്‍ഗ്രസ് ശക്തമാക്കിയിട്ടുണ്ട്.

Published

on

ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് ഇന്‍ഡ്യ മുന്നണിയുടെ മാര്‍ച്ച് ഇന്ന് നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് രാവിലെ 11 മണിക്ക് നടക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ പ്രതിപക്ഷ പാര്‍ട്ടിയെ നേതാക്കളും എംപിമാരും പങ്കെടുക്കും. കര്‍ണാടകയിലെ വോട്ട് കൊള്ളയില്‍ ഡിജിറ്റല്‍ പ്രചാരണവും കോണ്‍ഗ്രസ് ശക്തമാക്കിയിട്ടുണ്ട്.

ബിജെപിക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനാധിപത്യത്തെ കൊല്ലുന്നു എന്ന് ഇന്‍ഡ്യ സഖ്യം പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് മാര്‍ച്ചിന് മുന്നോടിയായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തില്‍ മറുപടി നല്‍കാത്ത കമ്മീഷനെതിരെ ശക്തമായ പോരാട്ടത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. നാലു ദിവസങ്ങള്‍ പിന്നിടുമ്പോഴും ആരോപണങ്ങളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Continue Reading

india

‘വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാട്ടിയതിനെതിരെ അന്വേഷിക്കുമെന്ന് സിദ്ധരാമയ്യ

മുഖ്യമന്ത്രിയുടെ നിയമോപദേശകനോടും അഡ്വക്കേറ്റ് ജനറലിനോടും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

Published

on

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബാംഗ്ലൂര്‍ സെന്‍ട്രല്‍ മണ്ഡലത്തിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ നടന്ന ‘വോട്ട് മോഷണം’ അന്വേഷിക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന് പിന്നാലെ, വിഷയം നിയമവകുപ്പ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ശനിയാഴ്ച പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിയമോപദേശകനോടും അഡ്വക്കേറ്റ് ജനറലിനോടും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചതിന് ‘100 ശതമാനം’ തെളിവുകളുണ്ടെന്ന് രാഹുല്‍ ഗാന്ധി കൊടുങ്കാറ്റ് ഉയര്‍ത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് സംഭവവികാസം. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടന്ന ഒരു ബ്രീഫിംഗില്‍, മഹാദേവപുര സെഗ്മെന്റില്‍ ഒരു ലക്ഷത്തോളം വോട്ടുകള്‍ മോഷ്ടിക്കപ്പെട്ടുവെന്നും അതുവഴി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വിജയം നിഷേധിച്ചെന്നും അദ്ദേഹം ആരോപിച്ചു.

തുടര്‍ന്ന്, വെള്ളിയാഴ്ച ബംഗളൂരുവില്‍ നടന്ന ‘വോട്ട് അധികാര് റാലി’യില്‍, ക്രമക്കേടുകളില്‍ അന്വേഷണം ആരംഭിക്കണമെന്ന് അദ്ദേഹം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നുവെന്ന് താന്‍ വിശ്വസിക്കുന്ന ഡാറ്റ പുറത്തുവിട്ടതിന് ശേഷം അതിന്റെ വെബ്സൈറ്റ് ഓഫ്ലൈനിലേക്ക് പോയി എന്ന് അവകാശപ്പെടുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൊതുജനങ്ങളുടെ സൂക്ഷ്മപരിശോധന തടസ്സപ്പെടുത്തുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ”ഞാന്‍ പങ്കിട്ട ഡാറ്റയെ അടിസ്ഥാനമാക്കി പൊതുജനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയപ്പോള്‍, അവര്‍ അവരുടെ വെബ്സൈറ്റ് അടച്ചുപൂട്ടി,” അദ്ദേഹം ആരോപിച്ചു.

കര്‍ണാടകയിലെ 28ല്‍ 16 സീറ്റുകളും കോണ്‍ഗ്രസ് നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഫലം പ്രഖ്യാപിച്ചതിന് ശേഷം ഒമ്പത് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ് നേടിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രസക്ത രേഖകളും ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെയും കര്‍ണാടക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെയും പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരേ വിലാസത്തില്‍ നിന്ന് 80 വോട്ടര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഗാന്ധിയുടെ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടി, ഇത്രയും പേര്‍ക്ക് ഒരു ചെറിയ മുറി പങ്കിടാന്‍ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു.

Continue Reading

Trending