kerala
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കെ.പി.സി.സി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനം
മുഖ്യമന്ത്രിക്ക് ഒരു നിമിഷം അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. രാജ്യദ്രോഹക്കുറ്റമാണ് ഇവിടെ ആരോപിക്കപ്പെടുന്നത്
1. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്ക് ഉണ്ടെന്നാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തില്‍ നിന്നും വ്യക്തമാകുന്നത്. ഇത് സ്വപ്ന സുരേഷ് കോടതിയില്‍ കൊടുത്ത രഹസ്യ മൊഴിയിലെ വിവരങ്ങള്‍ ആണ്.
2. ഇത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്. മുഖ്യമന്ത്രിക്ക് ഒരു നിമിഷം അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. രാജ്യദ്രോഹക്കുറ്റമാണ് ഇവിടെ ആരോപിക്കപ്പെടുന്നത്.
3. കോടതിയില്‍ തെളിവായി അംഗീകരിക്കുന്ന ഈ മൊഴി, അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടിയിട്ട് രണ്ട് മാസത്തില്‍ ഏറെയായി. എന്നിട്ടും മുഖ്യമന്ത്രിക്കും, മറ്റ് മറ്റ് മന്ത്രിമാര്‍ക്കും എതിരെ എന്ത് കൊണ്ട് ഇത് വരെ ഒരു നടപടിയും ഉണ്ടായില്ല.
4. ഞെട്ടിക്കുന്ന ഈ തെളിവ് കയ്യില്‍ ഉണ്ടായപ്പോഴും, അന്വേഷണം മരവിപ്പിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍ ചെയ്തത്.
5. ഇത് ആരുടെ നിര്‍ദ്ദേശ പ്രകാരമാണ്? മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തുമെന്ന് കണ്ടപ്പോഴാണ്, കേസ് അപ്പാടെ മരവിപ്പിക്കപ്പെട്ടത്.
6. ഇത് മുഖ്യമന്ത്രിയും, ബി ജെ പി യും തമ്മില്‍ ഉള്ള ഒത്തുകളിയാണ്.
7. സംസ്ഥാനത്ത് സി പി എമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളി പുറത്തു വന്നതോടെ അത് മറച്ച് പിടിക്കാനുള്ള വെപ്രാളത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്.
8. ബി ജെ പിയുമായുള്ള സിപിഎമ്മിന്റെ ബാന്ധവം മറച്ചു പിടിക്കുന്നതിനാണ് കോണ്‍ഗ്രസിന്റെ മേല്‍ അദ്ദേഹം കുതിര കയറാന്‍ ശ്രമിക്കുന്നത്.
9. ബിജെപിയിലേക്ക് കട കാലിയാക്കല്‍ വില്‍പ്പന നടത്തുന്ന കോണ്‍ഗ്രസിന്റെ നേതാവാണ് ഞാനെന്നാണ് അദ്ദേഹം പറയുന്നത്.
10. കട കാലിയാക്കലല്ല, കേരളത്തെ തന്നെ കാലിയാക്കുന്ന വില്പനയില് ഏര്‍പ്പെട്ടിരിക്കുന്നയാളാണല്ലോ മുഖ്യമന്ത്രി പിണറായി വിജയന്?
11. 5000 കോടി രൂപയ്ക്കാണ് കേരളത്തിന്റെ മത്സ്യ സമ്പത്ത് ആകെ ഒരു അമേരിക്കന്‍ കമ്പനിക്ക് അദ്ദേഹം വില്ക്കാന് നോക്കിയത്.
12. മത്സ്യത്തൊഴിലാളികളെ പട്ടിണിക്കിടാന്‍ മാത്രമല്ല, കേരളീയരുടെ ഇഷ്ടവിഭവമായ മല്‍സ്യത്തെ ചില്ലറ കാശിന് നാടുകടത്താനും ശ്രമിച്ചയാളാണ് അദ്ദേഹം.
13. കേരളത്തില്‍ കോവിഡ് പടര്‍ന്ന് പിടിച്ചപ്പോള്‍ കേരളീയരുടെ ആരോഗ്യവിവരം മറ്റൊരു അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ളറിന് രഹസ്യമായി മറിച്ച് വില്‍പ്പന നടത്താന്‍ നോക്കിയ ആളാണല്ലോ അദ്ദേഹം? അവസരം കിട്ടിയാല്‍ എന്തും കുറഞ്ഞ വിലയ്ക്ക് വിറ്റുകളയും.
14. അങ്ങിനെ കട കാലിയാക്കല്‍ വില്‍പ്പനയില്‍ മികവ് തെളിയിച്ച ആളാണ് മുഖ്യമന്ത്രി.
15. കോണ്‍ഗ്രസുകാര്‍ ബി ജെ പിയിലേക്ക് പോകുന്നുവെന്നാണ് അദ്ദേഹം വിലപിക്കുന്നത്. പുതച്ചേരിയുടെ കാര്യം അദ്ദേഹം ആവര്‍ത്തിച്ച് പറയുകയും ചെയ്യുന്നു.
16. എന്നാല്‍ പശ്ചിമബംഗാളിന്റെ കാര്യം അദ്ദേഹം എന്താണ് മറന്നു പോയത്? മറവി രോഗം മുഖ്യമന്ത്രിക്ക് പിടിപെട്ടിട്ടുണ്ടോ? പശ്ചിമ ബംഗാളില്‍ സിപിഎം പാര്‍ട്ടി ഓഫീസുകള്‍ അങ്ങിനെ തന്നെ ബി ജെ പി ഓഫീസുകളായില്ലേ?
17. പശ്ചിമ ബംഗാളില്‍ സി പിഎം എം എല്‍ എ മാര്‍ ബി ജെ പിയില്‍ ചേരാന്‍ ക്യു നില്‍ക്കുകയാണ്.
18. അമിത്ഷായുടെ റാലിയില്‍വച്ചാണ് സി പി എമ്മിന്റെ എം എല്‍ എ ഹല്‍ദാ തപ്സിക്കും അനുയായികളും ആഘോഷപൂര്‍വ്വം ബി ജെ പിയില്‍ ചേര്‍ന്നത്.
19. സ്വദേശ് നായക് എന്ന മറ്റൊരു സിപിഎം എം എല്‍ എ 1000 പ്രവര്‍ത്തകരുമായാണ് ഈസ്റ്റ് മിഡ്നാപ്പൂരില്‍ ബിജെപിയില്‍ ചേര്‍ന്നത്.
20. മുന്‍ സിപിഎം എംഎല്‍എ നികുഞ്ച് പയ്കിന്റെ നേതൃത്വത്തില്‍ മൂവായിരം സി പിഎം പ്രവര്‍ത്തകര്‍ ബിജെ പി ആസ്ഥാനത്ത് ചെന്നാണ് മെമ്പര്‍ഷിപ്പ് എടുത്തത്.
21. ജ്യോതിര്‍ മയി സിക്ദര്‍ എന്ന സിപിഎമ്മിന്റെ എം പി ഇപ്പോള്‍ എവിടെയാണ്? ജൂണില്‍ അവര്‍ ബി ജെ പിയിലേക്ക് പോയില്ലേ?
22. നാല്‍പ്പത് വര്‍ഷം സി പി എം നേതാവായിരുന്ന ഖഗേന്‍ മര്‍മ്മു ബി ജെ പിയില്‍ ചേര്‍ന്നത് പിണറായി അറിഞ്ഞില്ലന്നുണ്ടോ. അദ്ദേഹമിപ്പോള്‍ നോര്‍ത്ത് മാള്‍ഡയിലെ ബി ജെ പി എം പിയാണ്.
23. തൃപുരയിലാണെങ്കില്‍ സി പിഎം നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോവുകയായാണ്. ഹാല്‍ദിയ മണ്ഡലത്തിലെ സിറ്റിംഗ് എം എല്‍ എ താപസി മണ്ഡല് , സി പി എമ്മിന്റെ സീനിയര്‍ നേതാവും മുന്‍ എം എല്‍ എയുമായ ബിശ്വജിത്ത് ദത്ത, മുന്‍ അസംബ്ളി സ്പീക്കര്‍ ജിതേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയവരെല്ലാം ബി ജെ പിയിലേക്ക് ചുവട് മാറിക്കഴിഞ്ഞവിവരവും പിണറായി അറിഞ്ഞില്ലേ? ഇവരെല്ലാം പിണറായിപ്പോലെ തന്നെ സീനയര്‍ ആയ സിപിഎം നേതാക്കളാണെന്നോര്‍ക്കണം.
24. അപ്പോള്‍ ബി ജെ പിയിലേക്ക് കടകാലിയാക്കാല്‍ വില്‍പ്പന നടത്തുന്നത് ആരാണെന്ന് വ്യക്തമായല്ലോ.?
25. എന്തിന് പശ്ചിമ ബംഗാളില്‍ പോകണം. ഇവിടെ ഈ തലസ്ഥാനത്ത് സിപിഎമ്മിന്റെ കോവളം ഏരിയ കമ്മിറ്റിക്ക് കീഴിയിലെ രണ്ട് ബ്രാഞ്ച് കമ്മിറ്റികള്‍ അപ്പാടെ ബിജെപിയില്‍ ചേര്‍ന്നില്ലേ?
26. സി.പി.എമ്മിന്റെ തോട്ടം, വെള്ളിക്കുന്ന് ബ്രാഞ്ച് കമ്മിറ്റികളാണ് അപ്പാടെ ബിജെപിയില്‍ ചേര്‍ന്നത്. ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ബി ജെ പി കാര്യാലയമായി മാറി. പെയിന്റ് മാറിയടിക്കേണ്ട കാര്യം പോലുമുണ്ടായില്ല.
27. ഇന്ത്യയില്‍ ബിജെപിയുടെ വളര്‍ച്ചക്ക് സിപിഎം നല്കിയ സംഭാവനകള്‍ ആര്‍ക്കെങ്കിലും മറക്കാന്‍ കഴിയുമോ?
28. 1989 ല്‍ രാജീവ് ഗാന്ധിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ സിപിഎമ്മും ഇടതു കക്ഷികളും, ബിജെപിയും അന്നത്തെ വി പി സിംഗിന്റെ ജനതാദളുമായി ചേര്‍ന്ന് അഖിലേന്ത്യാ തലത്തില്‍ നടത്തിയ ഗൂഡാലോചനയാണ് ഇന്ത്യയില്‍ ബിജെപി യെ വന്‍ശക്തിയാക്കി മാറ്റിയത്. ഡല്‍ഹിയിലെ അന്നത്തെ അത്താഴ വിരുന്നുകളിലും അന്തിചര്‍ച്ചകളിലും വാജ്പേയിക്കും അദ്വാനിക്കുമൊപ്പം തോളോട് തോള് ചേര്‍ന്ന് നിന്ന് രാജീവ് ഗാന്ധിയെയും കോണ്‍ഗ്രസിനെയും അധികാരത്തില്‍ നിന്ന് പുറം തള്ളാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിച്ചത് സി.പി.എം നേതാക്കളായിരുന്നു.
29. ഏത് ചെകുത്താനെ കൂട്ടുപിടിച്ചും കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നായിരുന്നു അന്ന് ഇഎംഎസിന്റെ വാദം. അതിനായി അന്നവര്‍ കൂട്ടുപിടിച്ച ചെകുത്താന് ഇന്ന് ഇന്ത്യയയെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്.
30. 84 ല്‍ കേവലം രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബി ജെ പിക്ക് 1989 ലെ തിരഞ്ഞെടുപ്പില്‍ ലഭിച്ചത് 88 സീറ്റായിരുന്നു. സിപിഎമ്മും ഇടതു കക്ഷികളും വി പി സിംഗിന്റെ ജനതാദളും ചേര്‍ന്നുണ്ടാക്കിയ ദേശീയ മുന്നണിയാണ് ബി.ജെ.പിയുടെ തേരോട്ടത്തിന് ഇന്ത്യയില്‍ മൈതാനമൊരുക്കിക്കൊടുത്തത്. ആര് എസ് എസും സിപിഎമ്മും പുറത്ത് നിന്ന് പിന്തുണച്ച സര്‍ക്കാരായിരുന്നു ആ സര്‍ക്കാര്‍.
31. 1977 ല്‍ ഇന്ദിരാഗാന്ധിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ അന്നത്തെ ജനസംഘം ലയിച്ച് ചേര്‍ന്ന ജനതാപാര്‍ട്ടിയുമായായിരുന്നു സി പി എമ്മിന് സഖ്യം. അങ്ങനെയാണ് കൂത്തുപറമ്പില്‍ 77 ലെ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന് വേണ്ടി കെ ജി മാരാര്‍ അടക്കമുള്ള ആര്.എസ്.എസ് നേതാക്കള്‍ വോട്ട് പിടിച്ചത്.
32. ആര്.എസ്.എസിന്റെയും ബി.ജെ.പിയുടെയും വോട്ട് വാങ്ങി ജയിച്ച പിണറായി ഇപ്പോള്‍ ഇതൊക്കെ പറയുന്നത് തമാശയാണ്.
33. ഇപ്പോള്‍ ഈ ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി സിപിഎം ഉണ്ടാക്കിയിരിക്കുന്ന സഖ്യവും ഈ ചരിത്രത്തിന്റെ തുടര്‍ച്ചയാണ്.
34. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തറപറ്റിക്കുന്നതിനാണ് സിപിഎം ബിജെപിയുമായി കൈകോര്‍ത്തിരിക്കുന്നത്.
35. മുസ്ളീം ലീഗിനെ സി.പി.എം നേതാക്കള്‍ വര്‍ഗ്ഗീയത കലര്‍ത്തി ആക്രമിക്കുന്നതിന്റെ ലക്ഷ്യം എന്താണെന്ന് എല്ലാവര്‍ക്കുമറിയാം.
36. ആര്.എസ്.എസിന്റെയും സിപിഎമ്മിന്റെയും ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സ്വാമിക്ക് തിരുവനന്തപുരം നഗരത്തില്‍ നാല് ഏക്കര്‍ സ്ഥലം നല്‍കിയത് പിണറായിയുടെ ആര് എസ് എസ് പ്രീണനത്തിന് തെളിവാണ്.
37. 17.5 കോടി രൂപയുടെ ഭൂമിയാണ് പിണറായി നല്‍കിയത്.
38. എന്നിട്ടും കോണ്‍ഗ്രസിന് മേല്‍ പഴിചാരാന്‍ ശ്രമിക്കുന്ന പിണറായിയുടെ തൊലിക്കട്ടി സമ്മതിക്കണം.
39. കിഫ്ബിയുടെ മസാല ബോണ്ടിന് മേല്‍ ഇപ്പോള്‍ ഇ ഡി നടത്തുന്ന അന്വേഷണം സിപിഎം ബിജെപി ബാന്ധവത്തിന്റെ തുടര്‍ച്ച തന്നെയാണ്.
40. ‘ഇതാ കേരളത്തിന്റെ വികസനത്തെ അട്ടിമറിച്ചേ’ എന്ന് ഈ തിരഞ്ഞെടുപ്പ് കാലത്ത് നിലവിളിക്കാന്‍ സി പിഎമ്മിന് അവസരമുണ്ടാക്കിക്കൊടുക്കാനുള്ള ഒത്തു കളിയാണ്.
41. മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് മൂന്ന് വര്‍ഷം മുമ്പ് തന്നെ കോണ്‍ഗ്രസും യുഡിഎഫും ചൂണ്ടിക്കാട്ടിയിരുന്നതാണ്.
42. നിയമസഭക്ക് അകത്തും പുറത്തും തെളിവ് സഹിതം ഞങ്ങള്‍ അത് പറഞ്ഞു. അന്ന് കേന്ദ്ര സര്‍ക്കാരോ ഇ ഡി യോ അനങ്ങിയോ?
43. ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം വെളിപാടുണ്ടായത് പോലെ ഇ ഡി അന്വേഷണവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത് ഗൂഡ ഉദ്ദേശത്തോടെയാണ്.
44. പിണറായി സര്‍ക്കാര്‍ ഭരണഘടന ലംഘിക്കുന്നത് ഇതാദ്യമല്ല. സ്പ്രിംഗ്ളര്‍ ഇടപാടിലും നടന്നത് ഭരണഘടനാ ലംഘനം തന്നെയായിരുന്നു. ലൈഫ്മിഷനില്‍ വടക്കാഞ്ചേരി പദ്ധതിയില്‍ ഭരണഘടാനാ ലംഘനമാണ് നടന്നത്. യുഎഇ കോണ്‍സുലേറ്റിലെ മന്ത്രിമാരുടെ ഇടപാടുകളില്‍ ടന്നത് പ്രോട്ടോക്കോള്‍ ലംഘനമല്ലേ?
45. എന്നിട്ട് കേന്ദ്ര സര്‍ക്കാരോ കേന്ദ്ര ഏജന്‍സികളോ എന്തെങ്കിലും ചെയ്തോ?
മറ്റേതെങ്കിലും ബി.ജെ.പി ഇതര സര്‍ക്കാരായിരുന്നെങ്കില്‍ ഇവരെ വച്ചേക്കുമായിരുന്നോ?
46. അതാണ് രാഹുല്‍ ഗാന്ധി ചോദിച്ചത്. നിരന്തരം ഭരണ ഘടന ലംഘിക്കുന്ന, നിരന്തരം അഴിമതി നടത്തുന്ന കേരളത്തിലെ ഇടതു സര്‍ക്കാരിനോട് കേന്ദ്ര ഏജന്‍സികള്‍ക്ക് എന്താണ് എത്ര മൃദുസമീപനമെന്ന് ഇന്ത്യയില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെ ശ്വാസം മുട്ടിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ഇവിടെ മെല്ലാപ്പോക്കാണ് നടത്തുന്നത്.
47. സ്വര്‍ണ്ണക്കടത്ത് കേസും ഡോളര്‍ കടത്തുകേസുമെല്ലാം ഇപ്പോള്‍ എവിടെ വരെയായി? വടക്കാഞ്ചേരി ലൈഫ് പദ്ധതി കേസില്‍ അന്വേഷണം എന്തുകൊണ്ടാണ് മുകളിലേക്ക് പോകാതിരിക്കുന്നത്?
48. സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീളുന്ന ഘട്ടമെത്തിയപ്പോഴല്ലേ നിലച്ചുപോയത്? അത് എന്തുകൊണ്ട്?
49. ലാവ്ലിന് കേസ് എത്ര തവണയാണ് കേന്ദ്ര ഏജന്‍സിയായ സി.ബി.ഐ മാറ്റി വയ്പ്പിച്ചത്. 28 തവണ മാറ്റിയില്ലേ? ഇന്ത്യയില്‍ മറ്റേതെങ്കിലും ബി.ജെ.പി. ഇതര രാഷ്ട്രീയ നേതാവിനോട് സി.ബി.ഐ. ഇങ്ങനെ മൃദുസമീപനം സ്വീകരിക്കുമോ?
50. സിപി.എം ബി.ജെ.പിയുമായി ഉണ്ടാക്കിയ ഒത്തുകളിയുടെ ഭാഗമാണ് ഇതെല്ലാം.
51. മോദിക്കെതിരെ കഴിഞ്ഞ വര്‍ഷത്തിനിടയില്‍ എപ്പോഴെങ്കിലും പിണറായി ഒരക്ഷരം ഉരിയാടിയട്ടുണ്ടോ? പകരം മോദിയുടെ അതേ ഭാഷയില്‍ രാഹുലിനെ വിമര്‍ശിക്കുയല്ലേ ഇപ്പോള്‍ ചെയ്യുന്നത്.
52. കിഫ്ബിയുടെ മേലുള്ള ഇ.ഡി.യുടെ ഇപ്പോഴത്തെ അന്വേഷണ നാടകവും ഒത്തുകളി തന്നെയാണ്.
53. പിണറായിയുടെയും തോമസ് ഐസക്കിന്റെയും വെല്ലുവളിയൊക്കെ തമാശയാണ്.
54. ലൈഫ് മിഷനിലെ മസാല ബോണ്ടിലെ ഭരണഘടനാ ലംഘനത്തെക്കുറിച്ച് അന്വേഷിച്ചാല്‍ കേരളത്തിന്റെ വികസനം അട്ടിമറിക്കപ്പെട്ടുപോവും എന്ന തരത്തിലാണ് ഇപ്പോള്‍ മുഖ്യമന്ത്രിയും തോമസ് ഐസക്കും നിലവിളിക്കുന്നത്.
55. കിഫ്ബി വരുന്നതിന് മുന്‍പ് ഇവിടെ വികസനമൊന്നും ഉണ്ടായിട്ടില്ലെന്ന് തോന്നും ഇപ്പോഴത്തെ പ്രചാരണം കണ്ടാല്‍. ഇവിടെ തല ഉയര്‍ത്തി നില്ക്കുന്ന ആശുപത്രികളും റോഡുകളും പാലങ്ങളുമെല്ലാം കിഫ്ബി വരുന്നതിന് മുന്‍പ് ഉണ്ടായവയാണ്.
56. കിഫ്ബി ഇത് വരെ ചെയ്തത് എന്താണെന്ന് നോക്കാം. 65000 കോടിരൂപയുടെ പദ്ധതികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയിട്ടുള്ളത്. കിഫ്ബിയ്ക്ക് ആകെ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുള്ളത് 13000 കോടിരൂപ മാത്രമാണ്. അതില്‍ തന്നെ കഴിഞ്ഞ 5 വര്‍ഷം കൊണ്ട് പണി നടത്തിയത് വെറും 7000 കോടി രൂപയുടേതും.
57. സാധാരണഗതിയില്‍ തന്നെ പൊതുമരാമത്ത് വകുപ്പിലും മറ്റുമായി ഇതില്‍ കൂടുതല്‍ പണി നടക്കുന്നതാണ്.
58. പൊതുമരാമത്ത് വകുപ്പ് വഴി നടക്കുന്ന റോഡ് ടാര്‍ ചെയ്യല്‍ ഉള്‍പ്പെടെയുള്ളവ കിഫ്ബിയിലേക്ക് മാററിയിട്ടാണ് വലിയ കേമത്തരമെന്ന് എഴുന്നെള്ളിക്കുന്നത്.
59. കിഫ്ബി എന്നാല്‍ ബകനെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് തന്നെ പറഞ്ഞിട്ടുണ്ട്.
60. യു.ഡി.എഫ് വികസനത്തിന് എതിരല്ല. പ്രതിപക്ഷത്തിരിക്കുമ്പോള്‍ വികസനത്തെ തുരങ്കം വയ്ക്കുകയും ഭരണപക്ഷത്തു വരുമ്പോള്‍ മാത്രം വികസനത്തിന്റെ വക്താക്കളുമാകുന്ന ഇടതുമുന്നണിക്കാരെ പോലെയല്ല യു.ഡി.എഫുകാര്‍.
61. ഇവിടെ ഞങ്ങള്‍ എതിര്‍ക്കുന്നത് മസാല ബോണ്ടിന്റെ പേരില്‍ നടന്ന അഴിമതിയെയാണ്.
62. 9.732 ശതമാനം കൊള്ളപ്പലിശയ്ക്ക് എന്തിന് ലാവ്ലിന് ബന്ധമുള്ള കമ്പനിയില്‍നിന്ന് 2150 കോടിരൂപ മസാല ബോണ്ട് വില്പന നടത്തി പണം വാങ്ങി എന്ന ചോദ്യമാണ് യു.ഡി.എഫ്. ഉയര്‍ത്തുന്നത്.
63. ഇതില്‍ ആര്‍ക്കൊക്കെ എത്ര രൂപ കമ്മീഷന് കിട്ടി.
64. പഴയ ലാവ്ലിന് കൂട്ടുകാര്‍തന്നെയല്ലേ ഈ കള്ളക്കച്ചവടത്തിനും പിന്നില്‍?
65. ഇതാണ് യു.ഡി.എഫ്. ചോദിക്കുന്നത്.
66. കളളം പറയാന്‍ ഒരു മടിയുമില്ലാത്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്.
67. ലൈഫ് പദ്ധതിയില്‍ വലിയ നേട്ടേെമേന്താ ഉണ്ടാക്കിയെന്നാണ് പിണറായി പറയുന്നത്.
68. രണ്ടരലക്ഷം വീടുകള്‍ ലൈഫ് പദ്ധതി പ്രകാരം വച്ചു കൊടുത്തു എന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്.
69. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ 4.43 ലക്ഷം വീടുകളാണ് പണിത കൊടുത്തത്. ഇന്ദിരാ ആവാസ് യോജന എന്ന ഒറ്റ പദ്ധതിയില്‍ മാത്രം 2.75 ലക്ഷം വീടുകള്‍ യു.ഡി.എഫ്. പണിത് നല്‍കിയെന്ന് 16.5.2017 ല്‍ നിയമസഭയില്‍ നല്കിയ മറുപടിയില്‍ തദ്ദേശസ്വയംഭരണമന്ത്രിയായിരുന്ന കെ.ടി. ജലീല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. .
70. അതായത് ഈ സര്‍ക്കാര്‍ ലൈഫ് പദ്ധതിയില്‍ ആകെ വച്ചുകൊടുത്തതിനെക്കാള്‍ കൂടുതല്‍ വീടുകള്‍ ഒറ്റ പദ്ധതിയില്‍ തന്നെ യു.ഡി.എഫ്. സര്‍ക്കാര്‍ വച്ചുകൊടുത്തു.
71. ഇതേപോലെ ഊതിപ്പെരുക്കിയ ഇമേജ് മാത്രമേ ഈ സര്‍ക്കാരിനുള്ളു.
72. ഈ തിരഞ്ഞെടുപ്പില്‍ ജനം ഈ ബലൂണ്‍ കുത്തിപ്പൊട്ടിക്കും.
kerala
മയക്കുമരുന്ന് കേസില്‍ റവന്യൂ ഉദ്യോഗസ്ഥന് ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍
പ്രതികളില്‍ നിന്ന് 20 ഗ്രാം കൊക്കൈന്‍, നാല് എല്‍.എസ്.ഡി സ്ട്രിപ്പ്, മൂന്ന് ക്വിപ്പിന് സ്ട്രിപ്പ് എന്നിവയും പൊലീസിന് പിടികൂടാനായി
മാരാരിക്കുളം: മയക്കുമരുന്നുമായി റവന്യൂ ഉദ്യോഗസ്ഥന് ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റുചെയ്തു. അമ്പലപ്പുഴ താലൂക്കിലെ റവന്യൂ ഇന്‍സ്പെക്ടര്‍ ആലപ്പുഴ മുനിസിപ്പാലിറ്റി കൊറ്റംകുളങ്ങര മാളിയേക്കല്‍ ചിറ സജേഷ് (50), കോട്ടയം കോടിമത കായിശ്ശേരി എബ്രഹാം മാത്യൂ (56), കോഴിക്കോട് ചേവായൂര്‍ വളപ്പില്‍ചിറ അമല്‍ദേവ് (26) എന്നിവരാണ് പിടിയിലായത്.
പ്രതികളില്‍ നിന്ന് 20 ഗ്രാം കൊക്കൈന്‍, നാല് എല്‍.എസ്.ഡി സ്ട്രിപ്പ്, മൂന്ന് ക്വിപ്പിന് സ്ട്രിപ്പ് എന്നിവയും പൊലീസിന് പിടികൂടാനായി. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ മണ്ണഞ്ചേരി എസ്.ഐ സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീമും ചേര്‍ന്നായിരുന്നു നടപടി.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ഒരു സ്വകാര്യ ഹോംസ്റ്റേ ലീസിന് എടുത്ത് പ്രവര്‍ത്തിച്ചുവരുന്ന സംഘത്തെയാണ് പൊലീസ് പിടികൂടിയത്. അന്വേഷണം തുടരുന്നു.
kerala
ഇന്‍ഡിഗോ വിമാനം 12 മണിക്കൂറിലധികം വൈകി; യാത്രക്കാര്‍ ദുരിതത്തില്‍
രാത്രി 9.40യ്ക്ക് റാസല്‍ഖൈമയിലേക്ക് പുറപ്പെടാനിരുന്ന വിമാനമാണ് വീണ്ടും വീണ്ടും സമയം മാറ്റിയത്.
കൊച്ചിയില്‍ നിന്നും ഇന്നലെ രാത്രി പുറപ്പെടേണ്ടതായിരുന്ന ഇന്‍ഡിഗോ വിമാന സര്‍വീസ് 12 മണിക്കൂറിലധികമായി വൈകി. രാത്രി 9.40യ്ക്ക് റാസല്‍ഖൈമയിലേക്ക് പുറപ്പെടാനിരുന്ന വിമാനമാണ് വീണ്ടും വീണ്ടും സമയം മാറ്റിയത്. ആദ്യം ഇന്ന് രാവിലെ 4.15ന് വിമാനമിറങ്ങുമെന്ന് അറിയിച്ചെങ്കിലും തുടര്‍ന്ന് 7.15ലേക്കും പിന്നീട് രാവിലെ 10 മണിക്കുമായി സമയം മാറ്റുകയായിരുന്നു.
ദീര്‍ഘവിലംബം കാരണം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി യാത്രക്കാര്‍ വിമാനത്താവളത്തില്‍ വലയുകയാണ്.
അതേസമയം, യാത്രക്കാരുടെ ദുരിതം തുടര്‍ന്നുകൊണ്ടിരിക്കെയാണ് ഇന്‍ഡിഗോ നാലാം ദിവസവും രാജ്യവ്യാപകമായി സര്‍വീസുകള്‍ റദ്ദാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം ഏകദേശം 300 സര്‍വീസുകളാണ് റദ്ദാക്കപ്പെട്ടത്. പൈലറ്റ് ഡ്യൂട്ടി സമയം ക്രമീകരിക്കുന്നതിലെ പ്രശ്നങ്ങളാണ് സര്‍വീസുകളെ ബാധിക്കുന്നത്. ബംഗളൂരു, മുംബൈ, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള കൊച്ചി സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.
പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്‍ഡിഗോയുടെ മാതൃകമ്പനിയായ ഇന്റര്‍ ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡിന്റെ ഓഹരി വില 3.40 ശതമാനം ഇടിഞ്ഞു.
kerala
പി. ശശി മുതല്‍ പി.കെ ശശി വരെ; വീര്യം കൂടിയ സംരക്ഷണം; സി.പി.എമ്മിലെ സ്ത്രീപീഡകര്‍ക്ക് ആദരവും അംഗീകാരവും
പീഡനങ്ങള്‍ക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്നവരാണ്. എന്നാല്‍ രഹസ്യഗുപ്പില്‍ മാറിടത്തിന്റെ അളവെടുക്കലാണ് പണി.
‘ഈ പോസ്റ്റിന് താഴെ ഏതാനും സ്ക്രീന്‍ ഷോട്ടുകള്‍ ഉണ്ട്. അവ പോസ്റ്റ് ചെയ്യുമ്പോള്‍ വലിയ സങ്കടം തോന്നുന്നുണ്ട്. എന്റെ സഖാക്കളെ കുറിച്ച് അവരുടെ ശരീരത്തെ കുറിച്ച് ഉളുപ്പില്ലാത്ത, വ്യത്തികെട്ട് ഏതാനും മാന്യന്മാരുടെ രഹസ്യഗ്രൂപ്പിലെ ചര്‍ച്ചയാണിത്. പലരും ഫെയ്സ്ബുക്കില്‍ ആഞ്ഞടിക്കുന്ന സൈബര്‍ പോരാളികള്‍. പീഡനങ്ങള്‍ക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്നവരാണ്. എന്നാല്‍ രഹസ്യഗുപ്പില്‍ മാറിടത്തിന്റെ അളവെടുക്കലാണ് പണി. അത് അഭിപ്രായമുള്ള സമരം ചെയ്യുന്ന രാഷ്ട്രീയ ബോധമുള്ള പെണ്ണുങ്ങളുടേതാകുമ്പോള്‍ ആനന്ദമൂര്‍ച്ച കൂടുന്ന പോലെ…’ ഏഴ് വര്‍ഷങ്ങള്‍ക്കു മുന്‍പു സിപിഎം വനിതാ പ്രവര്‍ത്തക സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്ത വാക്കുകളാണിത്. സിപിഎം സൈബര്‍ സഖാക്കളുടെ രഹസ്യ ഗ്രൂപ്പിലെ കടുത്ത സ്ത്രീ വിരുദ്ധതെ ചോദ്യം ചെയ്യുകയാരുന്നു ഈ പ്രവര്‍ത്തക. അശ്ലീലം നിറഞ്ഞ ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ സഹിതം വനിതാ സഖാക്കളാണ് സംഭവം സോഷ്യല്‍ മീഡിയയിലൂടെ പുറത്തു കൊണ്ടുവന്നത്. പരസ്യമായി ഇടത് പുരോഗമന രാഷ്ട്രീയത്തിന്റെ പക്ഷം ചേര്‍ന്ന് സംസാരിക്കുന്ന ഇവര്‍ രഹസ്യ ഗ്രൂപ്പിലൂടെ വനിതാ സഖാക്കളുടെ ശരീരഭാഗങ്ങളെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നതെന്നായിരുന്നു ആരോപണം.
കേരളം രൂപീകരിക്കപ്പെട്ട ശേഷം ആദ്യത്തെ മന്ത്രിസഭാ രൂപീകരണത്തിന്റെ കാലം മുതല്‍ തുടങ്ങുന്നു സ്ത്രീ വിരുദ്ധതയുടെ സിപിഎം മുഖം. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന കെ.ആര്.ഗൗരിയമ്മ പിന്നീട് കേരളത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയാകുമെന്ന് മലയാളി കള്‍ വിശ്വസിച്ചിരുന്നു. എന്നാല്‍, അട്ടിമറിയും സ്ത്രീ വിരുദ്ധതയും നിറച്ച് സി.പി.എം ഗൗരിയമ്മയെ യും ഗൗരിയമ്മയുടെ ജനകീയത യെയും സ്ത്രീത്വത്തെയും വെട്ടി നിരത്തി. പാര്‍ട്ടിയുടെ സ്ത്രീ വിരുദ്ധത തുറന്നുകാട്ടിക്കൊണ്ട് ഗൗരിയമ്മ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകുന്നതു വരെ അതു നീണ്ടുപോയി. വിരുദ്ധ ചിന്തയുടെ കമ്യൂണിസ്റ്റ് ചേരിക്കെതിരെ ജനകീയമായി പോരാടി ഗൗരിയമ്മ വിണ്ടും അധികാരത്തിലെത്തിയും മറ്റൊരു ചരിത്രം. ആദ്യം സ്ത്രീ വിരുദ്ധതയെങ്കില്‍ പിന്നീടു കണ്ടതു പാര്‍ട്ടി നേതാക്കളുടെ പീഡനകഥകളുടെ ചരിത്രമാണ്.
2020-നവംബര്‍-28
തിരിച്ചെത്തിയ ഗോപി കോട്ടമുറിക്കല്‍
സിപിഎമ്മിനെ ഇപ്പോഴും വേട്ടയാടി കൊണ്ടിരിക്കുന്ന വിവാദമാണ് ഒളി ക്യാമറവിവാദത്തില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ഗോപി കോട്ടമുറിക്കല്‍ കേരള ബാങ്ക് പ്രസിഡന്റായി എത്തിയതും എല്‍ഡിഎഫ് ഭരണകാലത്താണ്. ഒരു പതിറ്റാണ്ട് മുന്‍പ് സിപിഎമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലും ഒരു ഭിഭാഷകയും തമ്മിലുള്ള ബന്ധം ഒളിക്യാമറയില്‍ പകര്‍ത്തി ഒരു സംഘം ജില്ലാ കമ്മിറ്റി നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിന് കൈമാറുകയായിരുന്നു. പി ശശിയെ പുറത്താക്കിയ രീതിയാലിയിരുന്നു ഗോപി കോട്ടമുറിക്കലിനെയും പുറത്താക്കിയത്. ഗോപിയെ വിഎസ് ആദ്യം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിനിര്‍ത്തിയ ശേഷമായിരുന്നു അന്വേഷണം. എന്നാല്‍ കര്‍ഷകസംഘം സംസ്ഥാന ട്രഷറര്‍ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിയിരുന്നില്ല. അതേസമയം ഔദ്യോഗിക പക്ഷത്തെ പിന്തുണയ്ക്കുന്ന പക്ഷക്കാരാണ് കുടുക്കിയതെന്ന് ആരോപണമുണ്ടായിരുന്നു.
2019 സെപ്റ്റംബര്‍ 17
വാദി പ്രതിയായി
വടക്കാഞ്ചേരിയില്‍ വീട്ടമ്മയെ നഗരസഭ കൗണ്‍സിലര്‍ ഉള്‍പ്പെടെ സിപിഎമ്മുകാര്‍ പീഡിപ്പിച്ചു കേസില്‍ വാദിയെ പ്രതിയാക്കി പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന്റെ ഭാഗമായി നഗരസഭ കൗണ്‍സിലര്‍ ഉള്‍പ്പെടെ പ്രതികള്‍ക്കെതിരെ കളവായി പീഡന പരാതി നല്‍കുകയായിരുന്നുവെന്ന് അന്വേഷണസംഘം റിപ്പോര്‍ട്ട് തയാറാക്കി കേസ് അവസാനിപ്പിച്ചു. പിഡനം നടന്ന സ്ഥലവും തട്ടിക്കൊണ്ടുപോയ വാഹനവും പരാതിക്കാരി വ്യക്തമാക്കിയിട്ടും പ്രതിക ളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണു പൊലീസ് തുടക്കം മുതലേസ്വീകരിച്ചിരുന്നത്.
2022-ജൂണ്‍ 14
എംഎല്‍എയുടെ സ്ത്രീവിരുദ്ധ പോസ്റ്റ്
വീണ്ടും സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി നെന്മാറ എം.എല്‍.എ കെ.ബാബുവിന്റെ പോസ്റ്റ്. യൂ ത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ബാരിക്കേഡിന് മുകളില്‍ കയറിയ ചിത്രം ഉള്‍പ്പെടെ വെച്ചാണ് പോസ്റ്റിട്ടത്. സ്ത്രീത്വത്തെ അപമാനിക്കപ്പെടുന്ന രീതിയിലായിരുന്നു പോസ്റ്റ് ആദ്യം നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിണ്ടും അധിക്ഷേപവുമായി രംഗത്തു വരികയാരുന്നു.
2022 -ഏപ്രില്‍ 14
പി. ശശി തിരികെ
രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ലൈംഗിക അപവാദത്തിനൊടുവില്‍ ആദ്യം സെക്രട്ടറി പദത്തില്‍ നിന്നും പിന്നീട് പാര്‍ട്ടിയില്‍ നിന്നും പുറത്തായ പി. ശശി തിരികെയെത്തിയ കാഴ്ചയ്ക്കും ഈ എല്‍ഡിഎഫ് ഭരണം സാക്ഷിയായി. 1996-2001 കാലയ ളവില്‍ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സേവനമ നുഷ്ടിച്ച പി. ശശി, മികച്ച പ്രകടനമാണ് അക്കാലത്ത് കാഴ്ചവെച്ചത്. പോലീസിന്റെ നിയന്ത്രണം പി ശശിയുടെ കൈയിലായിരുന്നു. 1999 കാലയളവിലാണ് കണ്ണൂരില്‍ സി.പി.എം ബി.ജെപി കൊലപാതക പരമ്പരകള്‍ അരങ്ങേറുന്ന ത്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് ശശി, കണ്ണൂര്‍ ജില്ല സെക്രട്ടറി പദവിയിലെത്തുന്നത്. ഇക്കാലയളവിലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി തന്നെ തകര്‍ത്ത ലൈംഗിക വിവാദങ്ങളുണ്ടാകുന്നത്. ഇതോടെ ആദ്യം സെക്രട്ടറി പദത്തില്‍ നിന്നും പിന്നീട് പാര്‍ട്ടിയില്‍നിന്നു തന്നെയും ശശി പുറത്തായി. സസ്പെന്ഷന് കാലാവധി പൂര്‍ത്തിയാക്കി പി. ശശി, 2018 ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി. തലശ്ശേരി ഏരിയക്കു കീഴില്‍ ബ്രാഞ്ചംഗമായി. പിന്നീട് ഏരിയാ കമ്മിറ്റിയിലും 2019 മാര്‍ച്ചില്‍ ജില്ലാ കമ്മിറ്റിയിലുമെത്തി. ഇക്കഴിഞ്ഞ എറണാകുളം സംസ്ഥാന സമ്മേളനത്തിലാണ് സമ്മേളന പ്രതിനിധി പോലുമല്ലാതിരുന്നിട്ടും ശശി, സംസ്ഥാന കമ്മിറ്റിയിലെത്തിയത്. കണ്ണൂരുകാരന് തന്നെയായ മറ്റൊരു മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായാണ് ശശി വിണ്ടുമെത്തുന്നത്.
പി.കെ ശശിക്ക് അംഗീകാരം
ഡിവൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയില്‍ മുന്‍ എംഎല്‍എ പി.കെ ശശിയെ വീണ്ടും അധികാരത്തിലേക്ക് എത്തിച്ചതും ഈ സര്‍ക്കാര്‍ കാലത്താണ്. മുന്‍മുഖ്യമന്ത്രിയും പിബി അംഗവുമായിരുന്ന വി. എസ് അച്യുതാനന്ദന് എതിര്‍പ്പു പോലും മറികടന്നാണ് പി.കെ ശശിയെ കെറ്റിഡിസി ചെര്‍മാന്‍ പദവി നല്‍കിയത്. പാര്‍ട്ടിയില്‍ പോലും ശശിക്കെതിരെ നടപടിയുണ്ടായില്ലന്നതാണ് വസ്തു. പാര്‍ട്ടി കമ്മിഷന് കണ്ടെത്തലുകള്‍ ചോദ്യം ചെയ്ത് ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്കിയ പരാതിയില്‍ പോലും പാര്‍ട്ടിയില്‍ ചര്‍ച്ചയുണ്ടായില്ല. ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ നേതാവായ യുവതിയായിരുന്നു പരാതിക്കാരി. ലൈംഗി കാതിക്രമ പരാതിയില്‍ പാര്‍ട്ടി സംസ്ഥാന ഘടകം അന്വേഷണ കമ്മിഷനെ വെയ്ക്കുകയും റി പ്പോര്ട്ടിന്മേല് ശശിയെ ആറ് മാ സത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ശശിക്കെതിരായ ഈ നടപടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി നല്കിയ പരാതിയും കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പാര്‍ട്ടി ഭരണഘടനപ്രകാരമുള്ള അച്ചടക്ക നടപടികളില്‍ പുറത്താക്കല്‍ കഴിഞ്ഞാല്‍ രണ്ടാമത്തെ ഏറ്റവും കടുത്ത നടപടിയാണ് സസ്പെന്ഷന് എന്നതിനാല്‍ സംസ്ഥാന ഘടകത്തിന്റെ തീരുമാനം കൂടുതല്‍ ചര്‍ച്ച കൂടാതെ കേന്ദ്ര കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ശശിക്കെതിരെ കുടുതല്‍ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന് നല്കിയ കത്തിന്മേലും ചര്‍ച്ചയുണ്ടായില്ല. ലൈംഗികാതി ക്രമത്തിന് ആരോപണ വിധേയനായ പി.കെ ശശി എം.എല്‍.എ യുടെ കാര്യത്തില്‍ സ്ത്രീപക്ഷ നിലപാട് സ്വീകരിക്കണമെന്നായിരുന്നു വി.എസ് കത്തില്‍ ആവശ്യ പ്പെട്ടിരുന്നത്.
2024-ആഗസ്റ്റ് -28
മുകേഷിനെതിരെ നടപടിയില്ല
മലയാള സിനിമ നിര്‍മാണ മേഖലയിലെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളും പ്രശ്നങ്ങളും പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തു വന്നതോടെയാണു സിപിഎം എംഎല്‍എയും സിനിമാ താരവു മായ എം മുകേഷിനെതിരെ പിഡന കേസ് രജിസ്റ്റര്‍ ചെയ്തത്. ലൈംഗികമായി പീഡിപ്പിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ആരോപിച്ചു ആലുവ സ്വദേശിയായ നടി നല്കിയ പരാതിയില്‍ എ ഐജി ജി.പൂങ്കുഴലി നേതൃത്വം നല്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണ സംഘത്തിനു ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ലഭിച്ചിരുന്നു. മുകേഷിനെതിരെ ഇതേ നടിയുടെ പരാതിയില്‍ വടക്കാഞ്ചേരി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ മറ്റൊരു കുറ്റപത്രവും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, മുകേഷിന് സംരക്ഷിക്കാനുറച്ച് സിപിഎം സംസ്ഥാന നേതൃത്വം രംഗത്തെത്തിയതിനും കേരളം സാക്ഷിയായി. കേസില്‍ കോടതി എന്തെങ്കിലും നിലപാടെടുക്കും വരെ മുകേഷിന് എംഎല്‍എ ആയി തുടരാമെന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന ശരിവച്ച് വനിതാ നേതാക്കളും രംഗത്തുവന്നു. നിയമപരമായി രാജി വയ്ക്കേണ്ട ആവശ്യമില്ലെന്നും കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയാല്‍ മാത്രം രാജിവച്ചാല്‍ മതിയെന്നുമായിരുന്നു പാര്‍ട്ടി നേതാവും വനിതാ കമ്മിഷന് അധ്യക്ഷയുമായ പി.സതി ദേവിയുടെ വാദം.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india3 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala3 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
kerala12 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
entertainment3 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്

