Connect with us

More

പട്ടാളഭരണം ആഗ്രഹിക്കുന്നവര്‍ വായിച്ചറിയാന്‍

Published

on

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തേയും ജനധിപത്യത്തെയും കുറിച്ച് രഞ്ജിത്ത് മാമ്പിള്ളി എഴുതിയ ഫെയ്‌സ്ബുക് പോസ്റ്റ് ചര്‍ച്ചയാവുന്നു. രാജ്യം പട്ടാള ഭരണത്തിലേക്ക് വീഴുന്നതിലെ ഭീകരതയും രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു കണ്ട ദീര്ഘ വിക്ഷണവും വ്യക്തമാക്കുന്ന പോസ്റ്റ് ഇന്ത്യന്‍ വികസനത്തിലെ കോണ്‍ഗ്രസിന്റെ പ്രാധാന്യവും അടിവരയിടുന്നതാണ്

രഞ്ജിത്ത് മാമ്പിള്ളി എഴുതുന്നു..

ഫെയ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

പട്ടാളഭരണം ആഗ്രഹിക്കുന്നവർ വായിച്ചറിയാൻ

ജനറൽ കരിയപ്പ. സ്വതന്ത്ര ഇൻഡ്യയുടെ ആദ്യ കമാൻഡർ ഇൻ ചീഫ് ആയിരുന്നു. ഇൻഡ്യൻ പട്ടാളത്തിൽ രണ്ടേ രണ്ട് ഫൈവ് സ്റ്റാർ ജനറൽമ്മാരെ ഉണ്ടായിട്ടുള്ളു. കരിയപ്പയാണ് ഒന്ന്. മുപ്പത് വർഷം നീണ്ട തന്റെ ഔദ്യോഗിക ജീവിതത്തിൽ ഒരിക്കൽ പോലും രാഷ്ട്രീയത്തിൽ ഇടപെട്ടിട്ടില്ല. രാഷ്ട്രീയം വിഷമാണ്, അതിൽ നിന്ന് അകന്നു നിൽക്കു എന്നാണ് ജനറൽ കരിയപ്പ സർവ്വീസിലുടനീളം ആഹ്വാനം ചെയ്തിരുന്നത്.

1953 ൽ കരിയപ്പ റിട്ടയർ ചെയ്തു. അതിനു ശേഷം രാഷ്ട്രീയക്കാരനായ കരിയപ്പയുടെ ഒരു മുഖവും ഇൻഡ്യ കണ്ടു. 1971 ൽ അദ്ദേഹം ഇലക്ഷനു നിൽക്കുകയും ചെയ്തു. മൂപ്പരുടെ പല രാഷ്ട്രീയ നിലപാടുകളും ഞെട്ടലോടെയാണ് ഇൻഡ്യ കേട്ടത്. യൂണിവേഴ്സൽ സഫറജ്ജ് (എല്ലാവർക്കും വോട്ടവകാശം) നിർത്തലാക്കി ഫ്രാഞ്ചൈസി സംവിധാനം നടപ്പാക്കണം തുടങ്ങി അടുത്തകാലത്ത് സുബ്രഹ്മണ്യ സ്വാമി പറഞ്ഞ പോലുള്ള അനേകം യാതാസ്ഥിഥിക രാഷ്ട്രീയ നിലപാടുകൾ കരിയപ്പ നടത്തി.

ഓർക്കണം, ഇത്തരം യാതാസ്ഥിഥിക നിലപാടുകൾ ഉള്ള ഒരു ജനറലാണ് സ്വാതന്ത്ര്യം ലഭിച്ച് ശൈശവ ദിശയിൽ നിന്നിരുന്ന ഒരു രാജ്യത്തിന്റെ പട്ടാള മേധാവി. ബ്രിട്ടീഷിൽ നിന്ന് ആ കാലഘട്ടത്തിൽ സ്വാതന്ത്ര്യം നേടിയ മിക്ക ആഫ്രിക്കൻ ഏഷ്യൻ രാജ്യങ്ങളും ജനാധിപത്യത്തിന്റെ രുചി അറിയുന്നതിനു മുന്നെ പട്ടാള ഭരണത്തിലേയ്ക്ക് വഴുതി വീണു. കാനഡ, ഓസ്ട്രേലിയ തുടങ്ങി വംശീയമായ വലിയ വത്യാസമില്ലാത്ത രാജ്യങ്ങൾമാത്രമെ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ജനാധിപത്യത്തിൽ തുടർന്നുള്ളു. മറ്റേത് ആഫ്രിക്കൻ ഏഷ്യൻ രാജ്യങ്ങളിലെ പട്ടാളത്തിന്റെ ഘടനയിൽ നിന്ന് വലിയ വത്യാസമില്ലായിരുന്നു അന്നത്തെ ഇൻഡ്യൻ പട്ടാളത്തിന്. എന്നിട്ടും ഒരിക്കൽ പോലും ഒരു പട്ടാള അട്ടിമറി ഇൻഡ്യയിൽ ഉണ്ടായിട്ടില്ല.

ഇതിനു കാരണം അന്വേഷിച്ചു ചെന്നാൽ എത്തി നിൽക്കുന്നത് ഒരാളിലാണ്. ജവഹർലാൽ നെഹ്രു. സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്നെ തന്നെ നെഹ്രു പണി തുടങ്ങിയിരുന്നു. 1946 ൽ പ്രീ ഇൻഡിപ്പെൻഡൻസ് ക്യാബിനെറ്റിലെ വിദേശകാര്യ മന്ത്രിയായി സ്ഥാനം ഏറ്റെടുത്ത നെഹ്രു അന്നത്തെ ഡിഫൻസ് സെക്രട്ടറിക്ക് ഒരു കത്തയച്ചു. തൻറെ ഭാവനയിലെ പട്ടാളം എങ്ങനെ ഇരിക്കണം എന്നതിനെ കുറിച്ചു. സ്വാതന്ത്രാനന്തരം നെഹ്രുവിനൊപ്പം സർദ്ദാർ പട്ടേലും, വി.കെ കൄഷ്ണമെനോനും ചേർന്നതോടെ ജനാധിപത്യത്തിലെ പട്ടാളം എങ്ങനെയാകണം എന്നതിന്റെ പ്രാക്ടിക്കൽ ഇംപ്ലിമെന്റേഷൻ ഈ ത്രിമൂർത്തികൾ ചേർന്ന് നടപ്പാക്കി. Nehru’s Evil Genius എന്ന പേരിൽ അറിയപ്പെടുന്ന വി.കെ കൄഷ്ണമെനോൻ ആണ് പട്ടാളത്തിന്റെ മോധണൈസേഷന്റെ ഉപജ്ഞാതാവായി ഇന്ന് അറിയപ്പെടുന്നത്.

ഇവർ ആദ്യം ചെയ്തത്, കമാൻഡർ ഇൻ ചീഫ് എന്ന പദവി തരം താഴ്ത്തുകയാണ്. ഡിഫൻസ് സെക്രട്ടറി (ഇന്നത്തെ ഡിഫൻസ് മന്ത്രി) ക്ക് മുകളിൽ ക്യാബിനറ്റ് പദവിയുള്ള റാങ്ക് ആയിരുന്നു പട്ടാള മേധാവിയുടേത്. കമാൻഡർ ഇൻ ചീഫിനെ ക്യാബിനറ്റിൽ നിന്ന് ആദ്യം വെളിയിൽ കളഞ്ഞു. ഡിഫൻസ് സെക്രട്ടറിക്ക് കീഴിലാക്കി. പിന്നെ കമാൻഡർ ഇൻ ചീഫ് എന്ന സ്ഥാനമേ എടുത്തു കളഞ്ഞു. പട്ടാള മേധാവിയായ ജനറലിനെ നേവിക്കും, എയർഫോഴ്സിന്റെയും മേധാവികൾക്കൊപ്പമുള്ള ഒരു റാങ്ക് ആയി ചുരുക്കി.

അടുത്തപടി പട്ടാള റിക്രൂട്ട്മെന്റുകൾ പരിഷ്കരിക്കുക എന്നതായിരുന്നു. ബ്രിട്ടീഷ് ആർമ്മിയിലെ 60% പേരും പഞ്ചാബ്, പുഞ്ച് മേഖലയിൽ നിന്നായിരുന്നു. മാർഷ്യൽ ഗ്രൂപ്പുകളിൽ നിന്നായിരുന്നു അത് വരെ റിക്രൂട്ടമെന്റ് മുഴുവൻ. ഗൂർക്ക, രജപുത്രർ, ഡോഗ്രകൾ, പഠാണികൾ എന്നീ മാർഷ്യൻ ഗ്രൂപ്പിൽ പെട്ടവരായിരുന്നു പട്ടാളക്കാർ. പട്ടാള റിക്രൂട്മെന്റ് രാജവ്യാപകമാക്കുകയായിരുന്നു പരിഷ്കാരം. പട്ടാളത്തിലെ റെജിമെന്റുകളും അഴിച്ചു പണിതു. ഒരേ റെജിമെന്റിലെ വിവിധ കമ്പനികൾ പല മാർഷ്യൻ ഗ്രൂപ്പിൽ നിന്നുൾപ്പെടുത്തുന്ന രീതിയാക്കി.

തലസ്ഥാനമായ ഡെൽഹിയുടെ സംരക്ഷണം പട്ടാളത്തിൽ നിന്ന് എടുത്തു മാറ്റുക ആയിരുന്നു അടുത്ത പരിഷ്കാരം. സി.ആർ.പി.എഫ്, ബി.എസ്.എഫ് തുടങ്ങി അർദ്ധ സൈനീക വിഭാഗങ്ങളാണ് ഡെൽഹിയുടെ സംരക്ഷണം. പ്രധാനമന്ത്രി പ്രസിഡന്റ് തുടങ്ങിയവരുടെ സംരക്ഷണം ഏറ്റെടുത്ത എൻ.എസ്.ജി പോലും വിവിധ സൈനീക അർദ്ധ സൈനീക വിഭാഗങ്ങളിൽ നിന്നാക്കി. ഒരേ റെജിമെന്റിലെ എല്ലാ കമ്പനികളും അടുത്തടുത്ത് ക്യാമ്പ് ചെയ്യില്ലെന്ന് ഉറപ്പു വരുത്തി. കമ്പനികളെ ഒരേ സ്ഥലത്ത് വിന്യസിപ്പിക്കാതെ ഇൻഡ്യയുടെ പല സ്ഥലത്താക്കി നിർത്തി.

ഇത് കൂടാതെ വളരെ സൂക്ഷ്മമായ കാര്യങ്ങളിൽ പോലും നെഹ്രുവിന്റെയും കൄഷ്ണമേനോന്റെയും ശ്രദ്ധ പതിഞ്ഞിരുന്നു. പബ്ലിക്കായി പട്ടാള യൂണിഫോം ധരിക്കുന്നതിനുള്ള പ്രോട്ടോക്കോൾ തൊട്ട്, റിട്ടയർ ചെയ്യുന്ന ജനറൽമ്മാരുടെ ഭാവി കരീർ വരെ അതിൽ പെടും. റിട്ടയർ ആകുന്ന ജനറൽമ്മാരെ ഉടനെ തന്നെ വല്ലൊ അമ്പാസിഡറോ, ഹൈക്കമ്മീഷണറോ ആക്കി നാടു കടത്തുന്ന കീഴ്വഴക്കം വരെ അങ്ങനെ തുടങ്ങിയതാണ്. അതും കഴിഞ്ഞ് വാർദ്ധക്യത്തിൽ വിശ്രമത്തിനായി അവർ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങൾ ഡെൽഹിയിൽ നിന്ന് പരമാവധി അകലെ ഊട്ടിയിലൊ, കൊടൈയ്ക്കനാലിലൊ ഒക്കെ ആക്കിയതും ഈ സ്ട്രാറ്റജിയുടെ ഭാഗമാണ്. റിട്ടയർ ചെയ്ത ജനറൽമ്മാർ റോ നിരീക്ഷണത്തിലാണെന്നത് പരസ്യമായ ഒരു രഹസ്യമാണ്. എന്തിനേറെ, ആർമ്മി, നേവി, ചീഫ് എന്ന സ്ഥാപനങ്ങളുടെ മേധാവികളെ നിശ്ചയിക്കുന്നത് മിക്കപ്പോഴും പട്ടാളത്തിലെ മൈനോറിറ്റി ഗ്രൂപ്പുകളിൽ നിന്നാണ്. ഇന്ന് പോലും, പട്ടാളത്തിലെ മൄഗീയ ഭൂരിപക്ഷമായ പഞ്ചാബിൽ നിന്ന് ഇത് വരെ രണ്ട് പട്ടാള ജനറലെ ഉണ്ടായിട്ടുള്ളു. അതും ആദ്യ സിഖ് ജനറൽ ഉണ്ടായത് 2005 ൽ (ജെ.ജെ.സിങ്), പിന്നെ ബിക്രം സിങ് (2012 ൽ)

പറഞ്ഞ് വന്നത്, പട്ടാള ഭരണം ഉണ്ടായില്ല എന്നത് ഒരു യാദൄശ്ചികതയല്ല. അത് വളരെ സൂക്ഷ്മമായി ഡിസൈൻ ചെയ്ത് ഉണ്ടാക്കിയതാണ്. പ്യു റിസർച്ച് അഞ്ചിൽ നാലു ഇൻഡ്യക്കാർ പട്ടാളഭരണമൊ, ഏകാധിപത്യ ഭരണമൊ വരണമെന്ന് ആഗ്രഹിക്കുന്നു എന്ന സർവ്വേ വെളിയിൽ വന്നു. അവരൊക്കെ നിരാശപ്പെടേണ്ടി വരും. ഇൻഡ്യൻ പട്ടാളം ബൈ ഡിസൈൻ അട്ടിമറി പ്രൂഫാണ്. ഇൻഡ്യയുടെ സുരക്ഷ ഉപദേശകൻ ശിക്കാരി ശംഭു അജിത് ഡോവൽ പട്ടാള കാര്യത്തിൽ ഉപദേശം നൽകി കുളമാക്കിയില്ലെങ്കിൽ ഇതിങ്ങനെ ഒക്കെ തന്നെ തുടരും. പിന്നെ 60 കൊല്ലം ഭരിച്ചിട്ട് കോണ്ഗ്രസ് എന്തു ചെയ്തു എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരവും ഇതിലുണ്ട്. ഇൻഡ്യയ്ക്ക് ഒരു ജനാധിപത്യം എന്ന മഹനീയമായ ആശയം സൂക്ഷ്മമായി, ശ്രദ്ധയോടെ നടപ്പാക്കി കാണിച്ചു തന്നു എന്നാണുത്തരം. എന്തൊക്കെ കളിച്ചിട്ടും കഴിഞ്ഞ മൂന്ന് കൊല്ലം കൊണ്ട് ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളിൽ ഒന്നു പോലും ഇളക്കാൻ സാധിച്ചില്ലെന്നത് അത് നിർമ്മിച്ച അടിത്തറ എത്ര ദൄഢമാണെന്നതിന്റെ തെളിവാണ്.

kerala

‘സ്ഥാനാര്‍ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു’; സിപിഎം ഗുണ്ടായിസമെന്ന് വി ഡി സതീശന്‍

Published

on

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് തെരഞ്ഞെടുപ്പിനു മുന്‍പേ കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ വിജയം ആഘോഷിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.

സംസ്ഥാന സെക്രട്ടറിയുടെ വാര്‍ഡില്‍ പോലും സിപിഎം ക്രിമിനലുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥികളാകാന്‍ തയാറായവരെ ഭീഷണിപ്പെടുത്തി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നാമ നിര്‍ദ്ദേശപത്രിക തള്ളാനും പിന്‍വലിപ്പിക്കാനും ശ്രമിക്കുന്നുവെന്നും സതീശന്‍ ആരോപിച്ചു. സിപിഎമ്മിന്റേത് വിചിത്രമായ സമീപനമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

സംസ്ഥാനത്ത് ഇതുവരെയും കാണാത്ത രീതികളാണ് നടക്കുന്നത്. സ്ഥാനാര്‍ത്ഥി സ്വന്തമാണെന്ന് പറഞ്ഞിട്ട് പോലും റിട്ടേണിംഗ് ഓഫീസര്‍ എതിര്‍ക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ നിയമവിരുദ്ധമായി തള്ളാന്‍ സിപിഎം ഫ്രാക്ഷന്‍ പോലെ ഒരു സംഘം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചു. ബിജെപിയുടെ ഫാസിസത്തില്‍ നിന്നും സിപിഎമ്മും വ്യത്യസ്തമല്ലെന്നും സിപിഎം ഫാസിസ്റ്റ് പാര്‍ട്ടിയായി മാറുകയാണെന്നും സതീശന്‍ ആരോപിച്ചു.

‘സിപിഎം ക്രിമിനല്‍ സംഘത്തിന്റെ ഭീഷണിയുള്ള കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടത്തും കണ്ണപുരത്തും ആന്തൂരിലും ഇത് വ്യക്തമായിരുന്നു. മലപ്പട്ടം പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളാന്‍ വരണാധികാരിക്ക് മുന്നില്‍ സ്ഥാനാര്‍ഥി ഇട്ട ഒപ്പ് വ്യാജമാണെന്ന വിചിത്രമായ കണ്ടെത്തലാണ് ഉദ്യോഗസ്ഥന്‍ നടത്തിയത്. എറണാകുളം കടമക്കുടി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ തിരുത്തിയ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി വരണാധികാരിക്ക് മുന്നില്‍ എത്തുന്നത് വൈകിപ്പിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ച സംഭവവും ഉണ്ടായി.

പാലക്കാട് അട്ടപ്പാടിയില്‍ എതിര്‍ സ്ഥാനാര്‍ഥിയെ തട്ടിക്കളയുമെന്നാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഖാദി ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരായ നാല് സിപിഎം സ്ഥാനാര്‍ഥികളുടെ പത്രിക അംഗീകരിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ എറാണകുളം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥിയുടെ പത്രിക ഖാദി ബോര്‍ഡ് താല്‍ക്കാലിക ജീവനക്കാരിയാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പക്ഷപാതപരമായ നടപടിയെ യുഡിഎഫ് നിയമപരമായി നേരിടും’ വി.ഡി.സതീശന്‍ പറഞ്ഞു. നാമ നിര്‍ദ്ദേശപത്രികകള്‍ തള്ളിയതിനെതിരെ യുഡിഎഫ് കോടതിയെ സമീപിക്കുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Cricket

പ്രഥമ വനിത ബ്ലൈൻഡ് ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്

ഫൈനലിൽ നേപ്പാളിനെയാണ് തോല്പിച്ചത്

Published

on

കൊളംബോ: വനിതകളുടെ പ്രഥമ ബ്ലൈൻഡ് ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കു കിരീടം. കൊളംബോയിൽ നടന്ന ഫൈനലിൽ നേപ്പാളിനെ ഏഴു വിക്കറ്റുകൾക്കു തോൽപിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത നേപ്പാള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തപ്പോൾ, മറുപടിയിൽ ഇന്ത്യ 12 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. മറുപടി ബാറ്റിങ്ങിൽ 44 റൺസടിച്ചു പുറത്താകാതെ നിന്ന ഫുല സറേനാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

ഫൈനൽ പോരാട്ടത്തിലും ഇന്ത്യയുടെ സമ്പൂർണ ആധിപത്യമായിരുന്നു. നേപ്പാൾ ബാറ്റർമാർക്ക് ഒരു ബൗണ്ടറി മാത്രമാണ് ഇന്നിങ്സിൽ നേടാൻ സാധിച്ചത്. ശനിയാഴ്ച നടന്ന സെമി ഫൈനലിൽ ഓസ്ട്രേലിയയെ തോൽപിച്ചാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. അതേസമയം പാക്കിസ്ഥാനെ കീഴടക്കിയായിരുന്നു നേപ്പാളിന്റെ ഫൈനൽ പ്രവേശം.

പാക്കിസ്ഥാൻ താരം മെഹ്റീൻ അലിയാണു ടൂർണമെന്റിലെ ടോപ് സ്കോറർ. ടൂർണമെന്റിൽ 600 റൺസ് അടിച്ചെടുത്ത മെഹ്റീൻ, ശ്രീലങ്കയ്ക്കെതിരെ 78 പന്തിൽ 230 റൺസാണു നേടിയത്. ഓസ്ട്രേലിയയ്ക്കെതിരെ താരം സെഞ്ചറിയും (133) സ്വന്തമാക്കിയിരുന്നു.

ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി നടത്തിയ ടൂർണമെന്റിന്റെ ഫൈനൽ, ശ്രീലങ്കയിലെ ആദ്യത്തെ ടെസ്റ്റ് വേദിയായ പി. സരവണമുത്തു സ്റ്റേഡിയത്തിലാണു നടന്നത്. വെളുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് പന്ത് ഉപയോഗിച്ചാണ് ബ്ലൈൻഡ് ക്രിക്കറ്റ് കളിക്കുന്നത്. താരങ്ങൾക്ക് പന്തിന്റെ വരവ് കേട്ടു മനസ്സിലാക്കുന്നതിനായി പന്തിനകത്ത് ചെറിയ ഉരുളകളും ഉണ്ടാകും.

ബാറ്ററോട് തയാറാണോ എന്നു ചോദിച്ച ശേഷം ബോളർ ‘പ്ലേ’ എന്നു പറഞ്ഞാണ് അണ്ടർ ആമായി പന്തെറിയുന്നത്. പന്ത് ഒരു തവണയെങ്കിലും ബൗണ്‍സ് ചെയ്യണമെന്നും നിർബന്ധമുണ്ട്. സാധാരണ ക്രിക്കറ്റിലേതു പോലെ ടീമിൽ 11 താരങ്ങളുണ്ടാകുമെങ്കിലും അതിൽ നാലു പേര്‍ കാഴ്ച പൂർണമായും നഷ്ടമായവരാകണം. കൂടാതെ കണ്ണു മറച്ചുവേണം എല്ലാവരും ഗ്രൗണ്ടിൽ ഇറങ്ങാൻ.

Continue Reading

Cricket

രാഹുൽ റിട്ടേൺസ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സ്‌ക്വാഡ് പ്രഖ്യാപിച്ചു; കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും

Published

on

മുംബൈ: പരിക്കേറ്റ നായകൻ ശുഭ്മൻ ഗില്ലിന്റെ അസാന്നിധ്യത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ കെ എൽ രാഹുൽ ഇന്ത്യയെ നയിക്കും. ഋതുരാജ് ഗെയിക്‌വാദ്, രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, തിലക് വർമ്മ എന്നിവർ സ്‌ക്വാഡിൽ തിരിച്ചെത്തി. പന്താണ് ടീമിന്റെ ഉപനായകൻ

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ പരിക്കേറ്റതിനെ തുടർന്നാണ് ശുഭ്മാൻ ഗിൽ സ്‌ക്വാഡിൽ നിന്ന് പുറത്താവുന്നത്. പരിക്കിന്റെ പിടിയിലായ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും സ്‌ക്വാഡിൽ ഇല്ല. 2023ൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങിയതിന് ശേഷം ആദ്യമായാണ് തിലക് വർമയും ഗെയിക്വാദും ഏകദിന ടീമിലേക്ക് തിരിച്ചെത്തുന്നത്. ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് പന്ത് തിരികെ ടീമിലെത്തുന്നത്.

മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര നവംബർ 30ന് ആരംഭിക്കും. റാഞ്ചിയിലെ ജെ.എസ്.സി.എ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.

Continue Reading

Trending