Connect with us

kerala

റേഷന്‍ കാര്‍ഡ് പുതുക്കല്‍; ബി.പി.എല്‍ തീരുമാനിക്കുന്നത് 16 വര്‍ഷം മുമ്പുള്ള പട്ടിക മാനദണ്ഡമാക്കി

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി പരിഗണിക്കുന്ന ബി.പി.എല്‍ പട്ടിക പതിനാറ് വര്‍ഷം മുമ്പ് തയാറാക്കിയത്.

Published

on

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി പരിഗണിക്കുന്ന ബി.പി.എല്‍ പട്ടിക പതിനാറ് വര്‍ഷം മുമ്പ് തയാറാക്കിയത്. 2006ല്‍ തയ്യാറാക്കിയ പട്ടിക 2009 ലാണ് പുറത്തിറക്കിയത്. ഈ പട്ടിക മാനദണ്ഡമാക്കിയാല്‍ മുന്‍ഗണനാ ലിസ്റ്റില്‍ അനര്‍ഹരായ പലരും തുടരുമെന്നും അര്‍ഹരായ പലരും പുറത്താവുമെന്നും പരാതികള്‍ ഉയരുന്നുണ്ട്. പതിനാറ് വര്‍ഷം മുമ്പ് സാമ്പത്തികമായി പിന്നാക്കമായിരുന്ന നല്ലൊരു ശതമാനം പേരുടെയും നില ഇന്ന് മെച്ചപ്പെട്ടിട്ടുണ്ട്. ജോലികള്‍ നേടിയവരും കച്ചവടത്തിലൂടെ സാമ്പത്തിക നില മെച്ചപ്പെട്ടവരുമൊക്കെ ഇഷ്ടം പോലെയുണ്ട്. എന്നിട്ടും ഇവരൊക്കെ ബി.പി. എല്‍ ആയി തുടരുകയാണ്.

മുന്‍ഗണനാ വിഭാഗമായി പരിഗണിക്കാന്‍ 30 മാര്‍ക്കാണ് ആകെ വേണ്ടത്. ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരാണെങ്കില്‍ 20 മാര്‍ക്ക് ലഭിക്കും. ബാക്കി 10 മാര്‍ക്ക് ലഭിക്കാന്‍ വലിയ ബുദ്ധിമുട്ടില്ല. കൃഷി പണി, കൂലിപ്പണി ചെയ്യുന്നവര്‍ക്ക് അഞ്ച് മാര്‍ക്ക് നല്‍കുന്നുണ്ട്. ടോയ്‌ലറ്റ് ഇല്ലാത്തവര്‍ക്കും കുടിവെളളം ഇല്ലാത്തവര്‍ക്കും അഞ്ച് വീതം മാര്‍ക്ക് നല്‍കുന്നു. കുടുംബത്തില്‍ 65 വയസിന് മുകളിലുള്ളവരുണ്ടെങ്കില്‍ അഞ്ച് മാര്‍ക്ക് ലഭിക്കും. ഭവന പദ്ധതി പ്രകാരം വീട് വെച്ചവര്‍ക്ക് 10 മാര്‍ക്കും നല്‍കുന്നു.

ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരാണെങ്കില്‍ അധികമായി വേണ്ട പത്ത് മാര്‍ക്ക് ലഭിക്കാന്‍ വലിയ പ്രയാസം ഇല്ലെങ്കിലും പട്ടികക്ക് പുറത്തുള്ളവര്‍ക്ക് മുന്‍ഗണനാ ലിസ്റ്റില്‍ വരികയെന്ന് ഭഗീരഥ പ്രയത്‌നമാണ്. കേവിഡ് മൂലവും മറ്റും ജോലി നഷ്ടപ്പെട്ട പ്രവാസികളുള്‍പ്പെടെയുള്ള ആയിരങ്ങള്‍ ബി.പി. എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ അര്‍ഹരാണ്. എന്നാല്‍ പട്ടികയിലില്ലാത്തതിനാല്‍ ഇവരൊന്നും മുന്‍ഗണനയില്‍ വരില്ല.

മുന്‍ഗണനാ വിഭാഗത്തിലേക്ക് പരിഗണിക്കാന്‍ അപേക്ഷകര്‍ നല്‍കുന്ന ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരാണ്. 2009ലെ പട്ടിക അനുസരിച്ച് ബി.പി.എല്‍ ആയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തി നല്‍കുക മാത്രമാണ് സെക്രട്ടറിക്ക് ചെയ്ത് നല്‍കാനാവുക. ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധിക്കാമെന്ന് മാത്രം. അതേസമയം തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിക്ക് പകരം തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍, വിവിധ സ്ഥിര സമിതി അധ്യക്ഷന്മാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ എന്നിവര്‍ ഒപ്പിട്ട ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആളുകള്‍ നല്‍കുന്നതായും ഇവ ഒരിക്കലും സ്വീകരില്ലെന്നും പൊതുവിതരണ വകുപ്പ് അധികൃതര്‍ അറിയിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇടുക്കിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു

ചെറുതോണി സ്വദേശിനിയായ ഹെയ്‌സല്‍ ബെന്‍ ആണ് മരിച്ചത്.

Published

on

ഇടുക്കി: വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളില്‍ സ്‌കൂള്‍ ബസ് ഇടിച്ച് പ്ലേ സ്‌കൂളിലെ വിദ്യാര്‍ഥിനി ദുര്‍ഭാഗ്യകരമായി മരണമടഞ്ഞു. ചെറുതോണി സ്വദേശിനിയായ ഹെയ്‌സല്‍ ബെന്‍ ആണ് മരിച്ചത്.

സ്‌കൂള്‍ മുറ്റത്ത് കുട്ടികളെ ഇറക്കിയതിന് പിന്നാലെ ബസ് പിന്നോട്ട് എടുക്കുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തല്‍ക്ഷണം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശരീരം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കാലിന് പരിക്കേറ്റിട്ടുണ്ട്. പൊലീസ് അന്വേഷണം തുടരുന്നു.

 

Continue Reading

kerala

കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

ലോകവിപണിയില്‍ സ്വര്‍ണവില താഴ്ന്നതാണ് ശ്രദ്ധേയമായ മാറ്റം

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 110 രൂപയും പവന് 880 രൂപയും വര്‍ധിച്ചതോടെ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില യഥാക്രമം 11,445 രൂപയും പവന് 91,560 രൂപയുമായി. ഇതിന് മുന്‍ദിവസം ഗ്രാമിന് 160 രൂപയും പവന് 1280 രൂപയുമായിരുന്നു ഇടിവ്.

ലോകവിപണിയില്‍ സ്വര്‍ണവില താഴ്ന്നതാണ് ശ്രദ്ധേയമായ മാറ്റം. സ്പോട്ട് ഗോള്‍ഡ് 0.2 ശതമാനം ഇടിഞ്ഞ് 4,059 ഡോളര്‍ ആയപ്പോള്‍, യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.1 ശതമാനം കുറഞ്ഞ് 4,061.60 ഡോളര്‍ ആയി. ഡോളര്‍ കരുത്താര്‍ജിച്ചതും ഫെഡറല്‍ ബാങ്കിന്റെ പലിശനിരക്കുകളെ കുറിച്ചുള്ള നിക്ഷേപകരുടെ കാത്തിരിപ്പുമാണ് സ്വര്‍ണവിലയെ ഗണ്യമായി സ്വാധീനിക്കുന്നത്.

അതേസമയം, ആഗോള ഓഹരി വിപണികള്‍ക്കും സമ്മര്‍ദ്ദം തുടരുകയാണ്. യു.എസ് സൂചികയായ എസ്&പി 500 നാല് ദിവസമായി നഷ്ടത്തിലാണ്. യൂറോപ്പ്, ഏഷ്യന്‍ വിപണികളും ഇടിവ് തുടരുന്ന അവസ്ഥയിലാണ്.

Continue Reading

kerala

അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

നേമം പൂഴിക്കുന്ന് കാര്‍ത്തിക ഭവനില്‍ താമസിച്ചിരുന്ന സജിത് കുമാര്‍ (55) ആണ് മരിച്ചത്.

Published

on

തിരുവനന്തപുരം: അപകടത്തില്‍ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു കുഴഞ്ഞുവീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. നേമം പൂഴിക്കുന്ന് കാര്‍ത്തിക ഭവനില്‍ താമസിച്ചിരുന്ന സജിത് കുമാര്‍ (55) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെയാണ് ദാരുണ സംഭവം നടന്നത്. കോലിയക്കോട് പ്രദേശത്ത് രണ്ടു സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് സ്ത്രീക്ക് പരിക്കേല്‍ക്കുകയായിരുന്നു. അവരെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ സജിത് കുമാര്‍ തന്റെ ഓട്ടോയില്‍ കൂട്ടിക്കൊണ്ടുപോയി.

യാത്രാമധ്യേ കിള്ളിപ്പാലത്തിനു സമീപം എത്തിയപ്പോഴാണ് സജിത്തിന് തല ചുറ്റല്‍ അനുഭവപ്പെട്ടത്. അതിനെക്കുറിച്ച് യാത്രക്കാരോട് അറിയിച്ച ശേഷം ഓട്ടോ റോഡരികില്‍ പാര്‍ക്ക് ചെയ്തു. ഉടന്‍ തന്നെ അദ്ദേഹം കുഴഞ്ഞുവീണു. ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടത്തില്‍ പരിക്കേറ്റ സ്ത്രീയെ മറ്റൊരു വാഹനത്തിലാക്കി ആശുപത്രിയിലെത്തിച്ചു.

 

Continue Reading

Trending