Connect with us

Video Stories

ലൈഫ് ഓഫ് അല്‍ദി; കരകാണാതെ കടലില്‍ അലഞ്ഞത് 49 ദിനങ്ങള്‍; രക്ഷപ്പെട്ടത് അത്ഭുതകരമായി

Published

on

ജക്കാര്‍ത്ത:കടലില്‍ കുടുങ്ങിയ ഇന്തോനേഷ്യക്കാരനായ പതിനെട്ടുകാരനെ 49 ദിവസത്തിനുശേഷം രക്ഷപ്പെടുത്തി. മത്സ്യബന്ധന കെണിയുടെ നങ്കൂരം നഷ്ടപ്പെട്ട് സമുദ്രത്തില്‍ അകപ്പെട്ട അല്‍ദി നോവല്‍ അദിലാങാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. മത്സ്യങ്ങളെ ആകര്‍ഷിച്ച് പിടിക്കാന്‍ ഉപയോഗിക്കുന്ന കെണി വള്ളത്തിന്റെ കാവല്‍ ചുമതലയിലായിരുന്നു അദിലാങിനായിരുന്നു. കടലില്‍ നങ്കൂരമിട്ട് മത്സ്യബന്ധന നടത്തുന്ന രീതിയാണിത്.

ജൂലൈ മധ്യത്തിലാണ് സുലവേശി ദ്വീപിന് സമീപം മത്സ്യബന്ധന കെണി നങ്കൂരമിട്ട് അല്‍ദി ജോലി തുടങ്ങിയത്. ഓരോ ആഴ്ചയും ഉടമ അദിലാങിന് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വള്ളത്തിലേക്ക് എത്തിച്ചുകൊടുക്കായിരുന്നു. അതിനിടെ ശക്തമായ കാറ്റില്‍ കയര്‍ നങ്കൂരത്തിന്റെ കയര്‍ പൊട്ടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട കെണി വള്ളം ഉള്‍ക്കടലിലേക്ക് നീങ്ങുകയായിരുന്നു.

തുടര്‍ന്ന് ഓസ്‌കര്‍ പുരസ്‌കാരം നേടിയ ‘ലൈഫ് ഓഫ് പൈ’ എന്ന ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന അദ്ഭുത ജീവിതമായിരുന്നു അല്‍ദിന്‍ അനുഭവിച്ചത്. ഭക്ഷണവും വെള്ളവും കിട്ടാതെ ദിവസങ്ങളോളം കടലില്‍ അലഞ്ഞ അദിലാങിനെ 49 ദിനങ്ങള്‍ക്ക് ശേഷം ആഗസ്റ്റ് 31ന് ഒരു പനാമന്‍ കപ്പലാണ് രക്ഷിച്ചത്. അതിന് മുമ്പ് 10 കപ്പലുകള്‍ അതു വഴി കടന്നുപോയതായി അദിലാങ് പറയുന്നു. പനാമന്‍ കപ്പല്‍ ജപ്പാനിലേക്കാണ് അവനെ കൊണ്ടുപോയത്. ഈമാസം എട്ടിന് ഇന്തോനേഷ്യയില്‍ തിരിച്ചെത്തിയ അദിലാങ് ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്. ആറംഗ കുടുംബത്തിലെ ഇളയ മകനാണ് അദിലാങ്.

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

Published

on

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി

രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

Published

on

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

Continue Reading

Trending