Connect with us

kerala

പുന്നപ്ര പാര്‍ട്ടി ഓഫീസ് ഉദ്ഘാടനത്തില്‍ നിന്ന് മുതിര്‍ന്ന നേതാവ് ജി സുധാകരനെ ഒഴിവാക്കി; പിന്നില്‍ പ്രധാന നേതാക്കള്‍?

ആലപ്പുഴ ജില്ലയില്‍ സി.പി.എമ്മിനുള്ളില്‍ ഇപ്പോഴും തുടരുന്ന വിഭാഗീയതയുടെ ഒടുവിലെ ഉദാഹരണമാണ് ജി സുധാകരന് നേരിടേണ്ടി വരുന്ന അവഗണന.

Published

on

സ്വന്തം നാട്ടിലെ പാര്‍ട്ടി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുതിര്‍ന്ന നേതാവ് ജി സുധാകരനെ ഒഴിവാക്കി സി.പി.എം. സുധാകരന്‍ താമസിക്കുന്ന ആലപ്പുഴ, പുന്നപ്രയിലെ ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് ഒഴിവാക്കിയത്. ജില്ലയിലെ ചില പ്രധാന നേതാക്കള്‍ ഇടപെട്ടാണ് സുധാകരനെ ഒഴിവാക്കിയതെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനം.

ആലപ്പുഴ ജില്ലയില്‍ സി.പി.എമ്മിനുള്ളില്‍ ഇപ്പോഴും തുടരുന്ന വിഭാഗീയതയുടെ ഒടുവിലെ ഉദാഹരണമാണ് ജി സുധാകരന് നേരിടേണ്ടി വരുന്ന അവഗണന.
സുധാകരന്‍ താമസിക്കുന്ന പുന്നപ്ര വടക്ക് പഞ്ചായത്തില്‍ നടക്കുന്ന ചടങ്ങായിരുന്നിട്ടും ലോക്കല്‍ കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയെന്നാണ് പരാതികള്‍ ഉയരുന്നത്.

നേതൃസ്ഥാനങ്ങളില്‍ നിന്ന് സ്വയം ഒഴിവാക്കാന്‍ കത്ത് നല്‍കി മാതൃക കാട്ടിയിരുന്നെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനത്തിലും വേദികളിലും അടുത്ത കാലം വരെ സുധാകരന്‍ സജീവമായിരുന്നു. എന്നാല്‍ അമ്പലപ്പുഴ എം.എല്‍.എ എച്ച് സലാമടക്കമുള്ള നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതകളാണ് മുതിര്‍ന്ന നേതാവിനെ തഴയുന്നതിന്റെ കാരണമായി ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്.

പ്രാദേശിക നേതാവും ജനപ്രതിനിധിയുമായിരുന്ന ആര്‍ മുരളീധരന്‍ നായരുടെ പേരിലുള്ള ലോക്കല്‍ കമ്മറ്റി ഓഫീസിന്റെ നിര്‍മ്മാണം 5 മാസം മുന്‍പാണ് ആരംഭിച്ചത്. നിര്‍മ്മാണത്തോട് അനുബന്ധിച്ച് നടന്ന തറകല്ലിടല്‍ ചടങ്ങിലും നേരത്തെ ജി സുധാകരന് ക്ഷണമുണ്ടായിരുന്നില്ല.

ഇന്ന് നടക്കുന്ന ചടങ്ങില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മന്ത്രിയുമായ സജി ചെറിയാന്‍ പാര്‍ട്ടി ഓഫീസ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ അടക്കമുള്ള നേതാക്കളും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ സ്വന്തം തട്ടകമായ അമ്പലപ്പുഴയിലെ പരിപാടിയില്‍ നിന്ന് മുതിര്‍ന്ന നേതാവിനെ ഒഴിവാക്കിയതിനെ കുറിച്ച് പ്രതികരിക്കാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

Trending