Connect with us

News

ആമുഖത്തിലും ഖത്തര്‍ വിരുദ്ധത; ഖത്തര്‍ ലോകകപ്പ് നൂറ്റാണ്ടിലെ ഏറ്റവും മികച്ചതെന്ന് ബി.ബി.സി സ്‌പോര്‍ട് സര്‍വ്വേ ഫലം

2002 മുതല്‍ 2022 വരെ നടന്ന ലോകകപ്പുകളെ അവലോകനം ചെയ്ത് ആഗോളാടിസ്ഥാനത്തില്‍ ഫുട്‌ബോള്‍ ആരാധകരില്‍ ബി.ബി.സി നടത്തിയ സര്‍വ്വേ ഫലത്തില്‍ 78 ശതമാനം വോട്ട് നേടിയാണ് ഖത്തര്‍ ഒന്നാമതെത്തിയത്

Published

on

അശ്‌റഫ് തൂണേരി

ദോഹ: അവതരാകന്‍ മുന്‍ ഫുട്‌ബോള്‍ താരം കൂടിയായ ഗാരി ലിനേക്കറും സംഘവും നിര്‍മ്മിത വാര്‍ത്തകളുമായി കിണഞ്ഞുശ്രമിച്ചിട്ടും ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ (ബി.ബി.സി) സ്‌പോര്‍ട് ഓണ്‍ലൈന്‍ വായനക്കാര്‍ ഖത്തറിനൊപ്പം. 2002 മുതല്‍ 2022 വരെ നടന്ന ലോകകപ്പുകളെ അവലോകനം ചെയ്ത് ആഗോളാടിസ്ഥാനത്തില്‍ ഫുട്‌ബോള്‍ ആരാധകരില്‍ ബി.ബി.സി നടത്തിയ സര്‍വ്വേ ഫലത്തില്‍ 78 ശതമാനം വോട്ട് നേടിയാണ് ഖത്തര്‍ ഒന്നാമതെത്തിയത്. 2002ല്‍ ജപ്പാനിലും ദക്ഷിണ കൊറിയയിലുമായി ഏഷ്യയിലാദ്യമായി നടന്ന ലോകകപ്പാണ് പിന്നില്‍. പക്ഷെ വെറും ആറ് ശതമാനം ആളുകളുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. 5 ശതമാനമാണ് 2014ലെ ബ്രസീല്‍ ലോകകപ്പിന് ലഭിച്ചത്. തുല്യമായ 4 ശതമാനം പിന്തുണയുമായി ജര്‍മ്മനി 2006 ലോകകപ്പും 2018 റഷ്യന്‍ ലോകകപ്പും സര്‍വ്വേയില്‍ കാണാം. ദക്ഷണാഫ്രിക്കയിലെ 2010 ലോകകപ്പിന് 3 ശതമാനം മാത്രമേ ലഭിച്ചുള്ളൂ.

ഡിസംബര്‍ 24ന് ബിബിസി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത് സര്‍വ്വേയുടെ ആമുഖത്തില്‍ തന്നെ വിവാദ 2022 ലോകകപ്പ് എന്നാണ് തുടക്കം. താഴെ പറയുന്ന ലോകകപ്പുകളില്‍ നൂറു വര്‍ഷത്തെ മികച്ച ലോകകപ്പ് ഏതെന്ന് തെരെഞ്ഞെടുക്കാന്‍ ബിബിസി സ്‌പോര്‍ട് ശ്രമിക്കുന്നുവെന്ന് വിശദീകരിച്ച് 2002 മുതലുള്ള ലോകകപ്പിലെ വിശദവിവരങ്ങള്‍ ഓരോ ലോകകപ്പിലേയും കായികപരമായ പ്രത്യേകതകളിലൂന്നി വിശദീകരിക്കുമ്പോള്‍ ഖത്തറിലെത്തുമ്പോള്‍ ബോധപൂര്‍വ്വം ഗതിമാറ്റുന്നു. തൊഴിലാളികളുടെ മരണം, സ്വവര്‍ഗ്ഗാനുരാഗ അവകാശങ്ങള്‍, ശീതകാല ലോകകപ്പ് തുടങ്ങിയ വിവാദങ്ങളാല്‍ തുടക്കമായ ഖത്തര്‍ ലോകകപ്പ് എന്നാണ് വിശദീകരണം. പിന്നീട് ഏറ്റവും മികച്ച ഫൈനലായി മാറിയ എന്നും പാരഗ്രാഫിന്റെ ഒടുക്കം കാണാം. വായനക്കാരെ വഴിതെറ്റിക്കാന്‍ ശ്രമിച്ചിട്ടും ഫലം അനുകൂലമായില്ല.

ഖത്തര്‍ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങ് ലൈവായി കാണിക്കുന്നതില്‍ വിട്ടുനിന്ന അവതാരകന്‍ ഗാരിലിനേക്കര്‍ ആ സമയത്ത് ഖത്തറിനെതിരേയുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിനു പുറമെ സമാപന ചടങ്ങില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് ബിഷ്ത് നല്‍കിയത് അപമാനകരമാണെന്നു വരെ പറഞ്ഞുവെച്ചിരുന്നു. പല തരത്തിലുള്ള നെഗറ്റീവ് വാര്‍ത്തകളും നിരന്തരംനല്‍കിയ ശേഷമാണ് നെഗറ്റീവ് ആമുഖത്തോടെ സര്‍വ്വേയുമായി പ്രത്യക്ഷപ്പെട്ടത്. പക്ഷെ അതിലും ഖത്തര്‍ ഒന്നാം സ്ഥാനം നേടുകയായിരുന്നു.

kerala

ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ചു

തിരക്ക് കുറയ്ക്കുന്നതിനായി സതേണ്‍ റെയില്‍വേ 10 ട്രെയിനുകളില്‍ അധികം കോച്ചുകള്‍ അനുവദിച്ചു

Published

on

യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനായി സതേണ്‍ റെയില്‍വേ 10 ട്രെയിനുകളില്‍ അധികം കോച്ചുകള്‍ അനുവദിച്ചു.

മലബാര്‍ എക്‌സ്പ്രസ്: തിരുവനന്തപുരംമംഗലാപുരം, മംഗലാപുരംതിരുവനന്തപുരം (16629, 16630) മാവേലി എക്‌സ്പ്രസ്: തിരുവനന്തപുരംമംഗലാപുരം, മംഗലാപുരംതിരുവനന്തപുരം (16604, 16603) അമൃത എക്‌സ്പ്രസ്: തിരുവനന്തപുരംമധുര, മധുരതിരുവനന്തപുരം (16343, 16344) കാരക്കല്‍ എക്‌സ്പ്രസ്: കാരക്കല്‍ എറണാകുളം, എറണാകുളംകാരക്കല്‍ (16187, 16188), സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്: ചെന്നൈതിരുവനന്തപുരം, തിരുവനന്തപുരംചെന്നൈ (12695, 12696) ട്രെയിനുകളിലാണ് അധിക കോച്ചുകള്‍ അനുവദിച്ചത്.

Continue Reading

india

തമിഴ്‌നാട് സര്‍ക്കാറിനെ അഭിനന്ദിച്ച് മുസ്‌ലിംലീഗ്

ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് മുസ്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ പ്രമേയത്തിലൂടെ അഭിനന്ദിച്ചു

Published

on

ചെന്നൈ: ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ് ഉയര്‍ത്തിപ്പിടിക്കുന്നതിനും തമിഴ്‌നാട് സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് മുസ്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ പ്രമേയത്തിലൂടെ അഭിനന്ദിച്ചു.

സംസ്ഥാനത്തെ മുസ്്ലിം ന്യൂനപക്ഷങ്ങളുടെ വികസനത്തിനായി തിരുനെല്‍വേലിയില്‍ മുസ്‌ലിംലീഗ് സ്ഥാപക പ്രസിഡന്റ് ക്വയ്ദ്ഇമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ പേരില്‍ പുതിയ മെഗാ പബ്ലിക് ലൈബ്രറി നിര്‍മ്മിക്കുന്നതിനായി തമിഴ്‌നാട് സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണ്.

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്ഥിരം ന്യൂനപക്ഷ പദവി നല്‍കിയും കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പദ്ധതി നിര്‍ത്തിയപ്പോള്‍, തമിഴ്‌നാട് മുഖ്യമന്ത്രി സംസ്ഥാന ഫണ്ടില്‍ നിന്ന് ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ആരംഭിച്ചും അവശ വിഭാഗത്തെ ചേര്‍ത്തു പിടിച്ചു.

ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് വിരുദ്ധമായ മുത്തലാഖ്, പൗരത്വം, വഖഫ് ഭേദഗതി ബില്ലുകള്‍ നടപ്പിലാക്കുന്നതിനെതിരെ തമിഴ്‌നാട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ചു. സംസ്ഥാന ഹാജിമാര്‍ക്കായി ചെന്നൈയില്‍ ഒരു പുതിയ ഹജ്ജ് ഹൗസ് നിര്‍മ്മിച്ചതിനും അഭിനന്ദിച്ചു.

Continue Reading

kerala

സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ത്ഥ്യമാക്കണം; മുസ്‌ലിംലീഗ്

ജനിച്ചനാട്ടില്‍ ജീവിക്കാനായി പൊരിതുന്ന ജനതയോട് സയണിസം ചെയ്യുന്ന ക്രൂരതക്ക് സമാനതകളില്ല.

Published

on

ചെന്നൈ: ഇസ്രാഈലും സയണിസവും ഗസ്സയില്‍ നടത്തുന്ന മനുഷ്യത്വ രഹിതമായ വംശഹത്യയെ മുസ്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ അപലപിച്ചു. ജനിച്ചനാട്ടില്‍ ജീവിക്കാനായി പൊരിതുന്ന ജനതയോട് സയണിസം ചെയ്യുന്ന ക്രൂരതക്ക് സമാനതകളില്ല. സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഐക്യരാഷ്ട്ര സഭ തന്നെ മുന്‍കൈയെടുക്കണമെന്ന് മുസ്‌ലിംലീഗ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Continue Reading

Trending