News
ഓണ സദ്യ തികഞ്ഞില്ലെന്നാരോപിച്ച് മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വനിതാ ഹോട്ടല്‍ അടിച്ചു തകര്‍ത്തു

കൊച്ചി: ഓണ സദ്യ തികഞ്ഞില്ലെന്നാരോപിച്ച് മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വനിതാ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. 450 പേര്‍ക്കുള്ള ഭക്ഷണമാണ് ഏല്‍പ്പിച്ചിരുന്നത്. ഇത് തികഞ്ഞില്ലെന്നാരോപിച്ചാണ് മദ്യപിച്ചെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഹോട്ടലിലെത്തി അക്രമം അഴിച്ചുവിട്ടത്. ഹോട്ടലില്‍ നിന്ന് 20000 രൂപയും എസ്.എഫ്.ഐക്കാര്‍ കൊണ്ടുപോയെന്ന് കടയുടമ ആരോപിച്ചു.
രാത്രി ഭക്ഷണം കൊണ്ടുപോയ പാത്രങ്ങള്‍ എടുക്കാന്‍ ചെന്ന ഹോട്ടല്‍ ജീവനക്കാരെ വീണ്ടും ക്യാമ്പസില്‍ വെച്ച് എസ്.എഫ്.ഐ ഗുണ്ടകള്‍ മര്‍ദിച്ചു. ഇവരുടെ വാഹനവും ആക്രമിച്ചു. പാത്രങ്ങള്‍ തിരിച്ചു കൊണ്ടുവന്നപ്പോള്‍ സാമ്പാറും ചോറുമടക്കം നിരവധി വിഭവങ്ങള്‍ ബാക്കിയായിരുന്നു. ഭക്ഷണം ബാക്കിയുണ്ടായിട്ടും പണം തരാതിരിക്കാന്‍ എസ്.എഫ്.ഐക്കാര്‍ മനപ്പൂര്‍വ്വം അക്രമം നടത്തുകയായിരുന്നു എന്ന് കടയുടമ പറഞ്ഞു.
india
അസമില്‍ പൊലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടല്‍; പുനരന്വേഷണം പ്രഖ്യാപിച്ച് സുപ്രിംകോടതി
അസമിലെ 117 വ്യാജ ഏറ്റുമുട്ടലുകളില്‍ പുനരന്വേഷണം വേണമെന്നാണ് സുപ്രിംകോടതി അറിയിച്ചത്.

ന്യൂഡല്‍ഹി: അസമില്‍ പൊലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടലുകളില്‍ പുനരന്വേഷണം പ്രഖ്യാപിച്ച് സുപ്രിംകോടതി. അസമിലെ 117 വ്യാജ ഏറ്റുമുട്ടലുകളില്‍ പുനരന്വേഷണം വേണമെന്നാണ് സുപ്രിംകോടതി അറിയിച്ചത്. 2022മുതലുള്ള കേസിലാണ് പുനരന്വേഷണം. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനോട് പുനരന്വേഷണം നടത്താന്‍ നിര്‍ദേശം നല്കി. അതേസമയം ഫോറന്‍സിക് സഹായങ്ങള്‍ ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി.
ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ സ്വതന്ത്ര അന്വേഷണം നടത്താന്‍ ഗുവാഹത്തി ഹൈക്കോടതി വിസമ്മതിച്ചതിനെതിരെ അഭിഭാഷകന് ആരിഫ് യെസിന് ജ്വാഡര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍. കെ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ചുള്ള ആരോപണം ഗൗരവമുള്ളതാണെന്നും ഇരയുടെ മേല്‍ അമിതമായതോ നിയമവിരുദ്ധമായതോ ആയ ബലപ്രയോഗം അധികാരികള്‍ നടത്തുന്നത് നിയമവിധേയമാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
kerala
സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു
രാജ്യന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നില്ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് 71,480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം ലഭിക്കണമെങ്കില്‍ 8935 രൂപ നല്‍കണം. കഴിഞ്ഞ ദിവസം രാവിലെ ഉയര്‍ന്ന സ്വര്‍ണവില വൈകുന്നേരമായപ്പോള്‍ ഇടിഞ്ഞിരിന്നു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമായി കുറയുകയാണുണ്ടായത്. ഔണ്‍സിന് 3,348 ഡോളര്‍ നിലവാരത്തിലായിരുന്ന രാജ്യന്തര വില 3,293 ഡോളര്‍ വരെ താഴ്ന്നിരുന്നു. 3,297 ഡോളറിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്.
ഇന്ന് 24 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 9,748 രൂപയാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,311 രൂപയും പവന് 58,488 രൂപയുമാണ് നിരക്ക്. ഒരു ഗ്രാം വെള്ളിവില 111 രൂപയിലെത്തി. ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വര്‍ണം വാങ്ങണമെങ്കില്‍ 89,350 രൂപ വരെ ചിലവ് വരും.
രാജ്യന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നില്ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ പേര് സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്ക്കാന് കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
News
യുഎസിന്റെ 51-ാമത് സംസ്ഥാനമാകട്ടെ, ഗോള്‍ഡന്‍ ഡോം ഫ്രീയെന്ന് ട്രംപ്; ഓഫര്‍ നിരസിച്ച് കാനഡ
മിസൈല്‍ ആക്രമണങ്ങളില്‍ നിന്ന് അമേരിക്കയെ സംരക്ഷിക്കുന്നതിനുള്ള നിര്‍ദ്ദിഷ്ട യുഎസ് മിസൈല്‍ പ്രതിരോധ സംവിധാനമാണ് ഗോള്‍ഡന്‍ ഡോം

അമേരിക്കയുടെ 51-ാമത് സംസ്ഥാനമാകാന്‍ സമ്മതിച്ചാല്‍ വിപ്ലവകരമായ സ്റ്റാര്‍ വാര്‍സ് തരത്തിലുള്ള മിസൈല്‍ പ്രതിരോധ സംവിധാനത്തില്‍ കാനഡയെ സൗജന്യമായി ചേരാന്‍ അനുവദിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ച് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ഓഫീസ് ഈ ഓഫര്‍ ശക്തമായി നിരസിച്ചു.
‘കാനഡ അഭിമാനകരവും സ്വതന്ത്രവുമായ രാജ്യമാണ്, പരമാധികാരം ഉപേക്ഷിക്കാന്‍ പദ്ധതിയില്ല,. കാനഡ ഒരു സ്വതന്ത്ര രാജ്യമായി തുടരാന്‍ തീരുമാനിച്ചാല്‍ 61 ബില്യണ്‍ ഡോളറിന് തന്റെ നിര്‍ദ്ദിഷ്ട ഗോള്‍ഡന്‍ ഡോം മിസൈല്‍ ഷീല്‍ഡിലേക്ക് കാനഡയ്ക്ക് പ്രവേശനം വാഗ്ദാനം ചെയ്യുമെന്ന ട്രംപിന്റെ ഏറ്റവും പുതിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായാണ് പ്രസ്താവന വന്നത്.
മിസൈല്‍ ആക്രമണങ്ങളില്‍ നിന്ന് അമേരിക്കയെ സംരക്ഷിക്കുന്നതിനുള്ള നിര്‍ദ്ദിഷ്ട യുഎസ് മിസൈല്‍ പ്രതിരോധ സംവിധാനമാണ് ഗോള്‍ഡന്‍ ഡോം, ഇതിന് 175 ബില്യണ്‍ യുഎസ് ഡോളര്‍ വരെ ചിലവ് വരുമെന്ന് കണക്കാക്കപ്പെടുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ സംവിധാനം പ്രവര്‍ത്തനക്ഷമമാക്കാനാകുമെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
കാനഡയ്ക്ക് ഗോള്‍ഡന്‍ ഡോമിന്റെ ഭാഗമാകാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അവര്‍ക്ക് പണം നല്‍കാം, അല്ലെങ്കില്‍ അവര്‍ക്ക് ഒരു യുഎസ് സ്റ്റേറ്റായി മാറുകയും അത് സൗജന്യമായി നേടുകയും ചെയ്യാം’ എന്ന് ട്രംപ് പറഞ്ഞു.
കാനഡയുടെ മുന്‍കാല പ്രതിരോധ ചെലവുകളെ വിമര്‍ശിച്ചാണ് ട്രംപ് പരാമര്‍ശം നടത്തിയത്. സാമ്പത്തിക മാര്‍ഗങ്ങളിലൂടെയോ രാഷ്ട്രീയ യൂണിയന് വഴിയോ യുഎസ് സംവിധാനത്തില്‍ ചേരുന്നതിലൂടെ മാത്രമേ കാനഡയ്ക്ക് ഭാവി സുരക്ഷ ഉറപ്പാക്കാന്‍ കഴിയൂ എന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
നോര്‍ത്ത് (നോര്‍ത്ത് അമേരിക്കന്‍ എയ്റോസ്പേസ് ഡിഫന്‍സ് കമാന്‍ഡ്) വഴി കാനഡ ഇതിനകം യുഎസുമായി കോണ്ടിനെന്റല് ഡിഫന്‍സ് പ്രവര്‍ത്തിക്കുന്നു. കനേഡിയന്‍ ഗവണ്മെന്റ് നോരാഡ് നവീകരിക്കാനും അതിന്റെ വടക്കന്‍ പ്രതിരോധം ശക്തിപ്പെടുത്താനും പ്രതിജ്ഞാബദ്ധമാണ്. ആര്‍ട്ടിക് പ്രദേശത്തിനായി ഒരു പുതിയ റഡാര്‍ സംവിധാനം നിര്‍മ്മിക്കുന്നതിനായി ഓസ്ട്രേലിയയുമായി അടുത്തിടെ 6 ബില്യണ്‍ C$ കരാറില്‍ ഒപ്പുവച്ചു.
കാനഡ ഒരു യുഎസ് സംസ്ഥാനമായി മാറുക എന്ന ആശയം രാഷ്ട്രീയ സ്പെക്ട്രത്തിലുടനീളം പെട്ടെന്ന് തള്ളപ്പെട്ടു. ഈ നിര്‍ദ്ദേശം യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതും കനേഡിയന്‍ സ്വത്വത്തെയും പരമാധികാരത്തെയും ആഴത്തില്‍ അവഹേളിക്കുന്നതാണെന്നും വിമര്‍ശകര്‍ പറയുന്നു.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമം; പ്രതി അഫാന്റെ നില അതീവഗുരുതരം
-
News3 days ago
എം.ഇ.എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു
-
kerala3 days ago
മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു; ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു
-
kerala3 days ago
കൊച്ചി പുറംകടലില്‍ മുങ്ങിയ കപ്പലിലെ നൂറോളം കണ്ടെയ്നറുകള്‍ കടലില്‍ വീണെന്ന് വിലയിരുത്തല്‍
-
india3 days ago
പ്രസവാവധി ഭരണഘടനാപരമായ അവകാശമാണ; സുപ്രീം കോടതി വിധി
-
india3 days ago
ഊട്ടിയില്‍ ദേഹത്ത് മരംവീണ് വടകര സ്വദേശിക്ക് ദാരുണാന്ത്യം
-
india3 days ago
യുപിയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്ലിം യുവാക്കളെ ക്രൂരമായി മര്‍ദിച്ച് ഹിന്ദുത്വവാദികള്‍