Connect with us

Culture

ഷീലാ ദീക്ഷിത്: ഡല്‍ഹിയുടെ മുഖച്ഛായ മാറ്റിയ ഭരണാധികാരി

Published

on

ന്യൂഡല്‍ഹി: 2018ല്‍ ഷീലാ ദീക്ഷിത് എഴുതിയ പുസ്തകത്തിന്റെ പേരാണ് ദില്ലി മേരാ ദില്‍. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള വനിതാ നേതാവായിരുന്ന ഷീലാ ദീക്ഷിതിന്റെ അപ്രതീക്ഷിത വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായത് തലസ്ഥാന നഗരിയായ ഡല്‍ഹിയുടെ മുഖഛായ മാറ്റിയ ഭരണാധികാരിയെയാണ്. തുടര്‍ച്ചയായ ഒന്നരപ്പതിറ്റാണ്ട് സംസ്ഥാനത്തിന്റെ ചെങ്കോലേന്തിയ ഷീലാ ദീക്ഷിത് ഡല്‍ഹിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കാലം സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രി എന്ന ഖ്യാതിക്കും ഉടമയായിരുന്നു.
ആധുനിക ഡല്‍ഹിയുടെ പരിവര്‍ത്തക എന്നാണ് അവരെ വിശേഷിപ്പിക്കുന്നത്. ഇന്നു കാണുന്ന ഡല്‍ഹിയുടെ ഓരോ അണുവിലും ആ ഭരണാധികാരിയുടെ സ്വപ്‌നങ്ങളും സങ്കല്‍പ്പങ്ങളും ഇഴചേര്‍ന്നു കിടക്കുന്നുണ്ട്. ആധുനികവല്‍ക്കരിക്കപ്പെട്ട നഗരപാതകളും സര്‍ക്കാര്‍ മന്ദിരങ്ങളും മുതല്‍ ഡല്‍ഹി മെട്രോ വരെ അതിന്റെ സാക്ഷ്യ ചിത്രങ്ങളാണ്.
കേന്ദ്ര ഭരണ പ്രദേശമായ ഡല്‍ഹിയില്‍ ഇന്നു കാണുന്ന തരത്തിലുള്ള വിപുലമായ അധികാരങ്ങളുള്ള സംസ്ഥാന നിയമസഭാ കൗണ്‍സിലും മന്ത്രിസഭാ സമിതിയും നിലവില്‍ വരുന്നത് 1991ലെ 69ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്. 1993ലാണ് ഇതിനു ശേഷം ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പി അധികാരത്തില്‍ എത്തിയെങ്കിലും അഞ്ചു വര്‍ഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാര്‍ മാറി മാറി വന്നു. മദന്‍ ലാല്‍ ഖുരാന, സാഹിബ് സിങ് വര്‍മ, സുഷമാ സ്വരാജ് എന്നിവര്‍. ആഭ്യന്തര പ്രശ്‌നങ്ങളും പടലപ്പിണക്കങ്ങളും ദുര്‍ബലമാക്കിയ ബി.ജെ.പി 1998ലെ തെരഞ്ഞെടുപ്പില്‍ അധികാരത്തിന് പുറത്തായി. പകരം എത്തിയത് ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ആയിരുന്നു. ഡല്‍ഹിയുടെ ചരിത്രത്തിലെ പുതുയുഗപ്പിറവിയായിരുന്നു അത്.
2003ലും 2008ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ എത്തുകയും ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായി തുടരുകയും ചെയ്തു. ഡല്‍ഹിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സുപ്രധാനമായ വികസന പദ്ധതികള്‍ക്ക് തറക്കല്ലുപാകുകയും സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുകയും ചെയ്ത കാലമായിരുന്നു തുടര്‍ന്നുള്ള 15 വര്‍ഷങ്ങള്‍. മികച്ച റോഡുകള്‍, പാലങ്ങള്‍, ഫ്‌ളൈ ഓവറുകള്‍, സര്‍ക്കാര്‍ മന്ദിരങ്ങള്‍, ശുചിത്വമുള്ള തെരുവുകള്‍, മെട്രോ റെയില്‍ സര്‍വീസ്, സബര്‍ബന്‍ റെയില്‍ സര്‍വീസ്.., ഡല്‍ഹി പുതിയ കുതിപ്പിന്റെ വഴിയിലായിരുന്നു.
കോമണ്‍ വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം കൂടി ഡല്‍ഹിക്ക് കൈവന്നതോടെ നഗരത്തിന്റെ മുഖഛായ തന്നെ മാറി. ഗെയിംസിന്റെ പേരില്‍ ലഭിച്ച കോടിക്കണക്കിന് രൂപയുടെ കേന്ദ്ര ഫണ്ട് സംസ്ഥാനത്തിന്റെ വികസനത്തിന് മുതല്‍കൂട്ടായി മാറി. എന്നാല്‍ ഡല്‍ഹിയെ പ്രതിഷേധത്തിന്റെ കനല്‍ക്കടലാക്കി മാറ്റിയ നിര്‍ഭയ സംഭവമാണ് ഷീലാ ദീക്ഷിതിന്റെയും കോണ്‍ഗ്രസിന്റെയും സ്വപ്‌നങ്ങളെ തച്ചുടച്ചത്. തെരുവിലിറങ്ങിയ യുവത്വം ഡല്‍ഹി നഗരത്തെ ഒന്നാകെ യുദ്ധക്കളമാക്കി മാറ്റിയപ്പോള്‍ ഇതിനെ ചെറുക്കാന്‍ സ്വീകരിച്ച നടപടികള്‍ പലതും തിരിച്ചടിയായി മാറി. കേന്ദ്രവും സംസ്ഥാനവും കോണ്‍ഗ്രസ് ഭരണത്തിനു കീഴിലായിരുന്നു എന്നത് പാപഭാരത്തിന്റെ കനമേറ്റി. അണ്ണാ ഹസാരെ നടത്തിയ അഴിമതി വിരുദ്ധ സമരം ഇതിനു പിന്നാലെ വന്ന മറ്റൊരു ഇടിത്തീ ആയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് ഷീലാ ദീക്ഷിതിനെതിരെ ബി.ജെ.പി ഉയര്‍ത്തിക്കൊണ്ടുവന്ന അഴിമതി ആരോപണങ്ങള്‍ കൂടിയായതോടെ പതനത്തിന് വേഗമേറി.
സംസ്ഥാന മുഖ്യമന്ത്രി പദം ഒഴിഞ്ഞ ശേഷം കേരള ഗവര്‍ണര്‍ ഉള്‍പ്പെടെ പല പദവികളിലും ഷീലാ ദീക്ഷിത് അവരോധിക്കപ്പെട്ടെങ്കിലും അവരുടെ ശ്വാസ നിശ്വാസങ്ങള്‍ എന്നും തലസ്ഥാന നഗരിക്കൊപ്പമായിരുന്നു. പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള മടക്കയാത്രക്ക് വഴിയൊരുക്കിയതും ഡല്‍ഹിയുമായുള്ള ഈ അഭേദ്യ ബന്ധമാണ്. നിസാമുദ്ദീനിലെ വസതിയിലിരുന്ന് രാജ്യത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളെ അവര്‍ സാകൂതം നിരീക്ഷിച്ചു. തീരുമാനങ്ങളെടുത്തു. നടപ്പാക്കി. പലതും പാളിപ്പോയി. ചിലതെല്ലാം പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കി. എങ്കിലും ഷീലാ ദീക്ഷിത് എന്ന രാഷ്ട്രീയ നേതാവിലുള്ള വിശ്വാസത്തെ അത് ബാധിച്ചില്ല. അപ്രതീക്ഷിതമായ വിടവാങ്ങല്‍ നിമിഷം വരെയും.

entertainment

മലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്‍മാന്‍

മലയാള സിനിമയ്ക്ക് ഒരിക്കല്‍ ഉണ്ടായിരുന്ന പരിമിതികളും വിപണി തടസ്സങ്ങളും ഇപ്പോള്‍ മാറി വരുന്ന സാഹചര്യത്തിലാണ് ഈ സാധ്യതകള്‍ ഉയരുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു.

Published

on

മലയാള സിനിമയും ചെറു ചിത്രങ്ങളും കേരളത്തിനു പുറത്തും ജിസിസി രാജ്യങ്ങളിലുമായി വലിയ പ്രേക്ഷകവിപണി നേടേണ്ടതുണ്ടെന്ന് നടനും നിര്‍മ്മാതാവുമായ ദുല്‍ഖര്‍ സല്‍മാന്‍ അഭിപ്രായപ്പെട്ടു. മലയാള സിനിമയ്ക്ക് ഒരിക്കല്‍ ഉണ്ടായിരുന്ന പരിമിതികളും വിപണി തടസ്സങ്ങളും ഇപ്പോള്‍ മാറി വരുന്ന സാഹചര്യത്തിലാണ് ഈ സാധ്യതകള്‍ ഉയരുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു. ‘മുന്‍കാലത്ത് നമ്മുടെ സിനിമകള്‍ കേരളത്തിനും കുറച്ച് ഗള്‍ഫ് പ്രദേശങ്ങള്‍ക്കും മാത്രമായിരുന്നു പരിമിതമായിരുന്നത്. ഉത്തരേന്ത്യയിലാകട്ടെ വ്യാപാരം വളരെ കുറവായിരുന്നു. കോവിഡ് കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വളര്‍ച്ചയോടെ മലയാള സിനിമകള്‍ക്ക് ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും മികച്ച പ്രേക്ഷകര്‍ ലഭിച്ചു,’ എന്ന് ദുല്‍ഖര്‍ വിശദീകരിച്ചു. വേഫെറര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മ്മിച്ച സൂപ്പര്‍ഹീറോ ചിത്രം ‘ലോക’ നേടിയ വിജയത്തെ കുറിച്ചും, ദുല്‍ഖറും റാണ ദഗുബട്ടിയും ചേര്‍ന്ന് നിര്‍മ്മിച്ച തമിഴ് ചിത്രം കാന്തയെക്കുറിച്ചും ചര്‍ച്ചയില്‍ വിശദമായി സംസാരിച്ചു. അന്യഭാഷ ചിത്രങ്ങള്‍ കേരളത്തില്‍ എത്തി വന്‍ വിജയങ്ങളുണ്ടാക്കുന്ന സാഹചര്യത്തില്‍, തിരിച്ച് മലയാള സിനിമകളും മറ്റു സംസ്ഥാനങ്ങളില്‍ തിയറ്ററുകളിലൂടെയും ഒടിടിയിലൂടെയും ശക്തമായ സാന്നിധ്യം ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ചെറുചിത്രങ്ങള്‍ക്കും കൂടുതല്‍ വലിയ മാര്‍ക്കറ്റിലേക്ക് കടക്കാന്‍ സഹായിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പ്രദര്‍ശനം ലഭിക്കാതെ പോകുന്ന നിരവധി മികച്ച ചെറുചിത്രങ്ങള്‍ക്ക് പുറത്തെ വിപണി തുറന്ന് കൊടുക്കാനുള്ള ശ്രമത്തിലാണ് ഞാന്‍,’ ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘കളങ്കാവല്‍’ റിലീസിന് മുന്നോടിയായി മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍; സിനിമയിലെ തന്റെ കഥാപാത്രം ‘പ്രതിനായകന്‍’

പ്രീ റിലീസ് പരിപാടിയില്‍ സംസാരിച്ച മമ്മൂട്ടി, ചിത്രത്തില്‍ താന്‍ ‘പ്രതിനായകനായി’ എത്തുന്നതായി ഉറപ്പിച്ചു.

Published

on

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കളങ്കാവല്‍ റിലീസിനെ മുന്നോടിയായി നടന്‍ സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു. പ്രീ റിലീസ് പരിപാടിയില്‍ സംസാരിച്ച മമ്മൂട്ടി, ചിത്രത്തില്‍ താന്‍ ‘പ്രതിനായകനായി’ എത്തുന്നതായി ഉറപ്പിച്ചു.

ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും പുറത്ത് വന്നതോടെയാണ് മമ്മൂട്ടിയുടെ കഥാപാത്രം വില്ലന്‍ ലുക്കിലാണെന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കപ്പെട്ടത്.

ഇതിന് വ്യക്തത വരുത്തിക്കൊണ്ട് മമ്മൂട്ടി അഭിപ്രായം വ്യക്തമാക്കി”എന്റെ കഥാപാത്രം നിങ്ങള്‍ക്ക് സ്‌നേഹിക്കാനോ ഇഷ്ടപ്പെടാനോ ബുദ്ധിമുട്ടായിരിക്കും. പക്ഷേ സിനിമ കണ്ടാല്‍ തിയറ്ററില്‍ ഉപേക്ഷിച്ചിട്ട് പോകാന്‍ പറ്റാത്ത കഥാപാത്രമാണിത്,”

ആദ്യമായി ചലച്ചിത്രത്തില്‍ പോലീസ് ഓഫീസര്‍ വേഷമായിരുന്നു, ആ കഥാപാത്രം വിനായകന്‍ ചെയ്യുന്നതാണ് ഏറ്റവും മികച്ചതെന്ന് കണ്ടു. ഈ സിനിമയിലെ നായകന്‍ വിനായകനാണ്. പോസ്റ്ററില്‍ കണ്ടതുപോലെ. ഞാന്‍ നായകനാണ്, പക്ഷേ പ്രതിനായകനാണ്,” മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

”സംസാരിക്കാന്‍ അറിയില്ലെങ്കിലും അഭിനയത്തില്‍ അത്ഭുതം കാണിക്കുന്ന ആളാണ് വിനായകന്‍. കുസൃതിക്കാരന്‍ പോലെ തോന്നിച്ചാലും അദ്ദേഹത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് ഒരു വാത്സല്യം എപ്പോഴും ഉണ്ടാകും വിനായകന്റെ അഭിനയത്തെ പ്രശംസിച്ച മമ്മൂട്ടി പറഞ്ഞു.

ദീര്‍ഘകാല പ്രതിസന്ധി കഴിഞ്ഞ് ‘കളങ്കാവല്‍’ തീയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നു. സിനിമ തന്റെ കരിയറില്‍ വലിയൊരു പരീക്ഷണമാണ് എന്ന നിലയിലാണ് മമ്മൂട്ടിയുടെ പ്രതികരണങ്ങള്‍.

 

Continue Reading

entertainment

ഇനി ജോര്‍ജുകുട്ടിയുടെ കാലം;’ദൃശ്യം 3′ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍

ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന
ദൃശ്യം മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമാണ്.

Published

on

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ദ്യശ്യം 3 ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍. ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന
ദൃശ്യം മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമാണ്.

ആദ്യ രണ്ട് ഭാഗങ്ങള്‍ വലിയ വാണിജ്യ വിജയമായിരുന്നത് കൊണ്ട് തന്നെ ദൃശ്യം മൂന്നാം ഭാഗം ഭാഗം വരുമ്പോള്‍ എന്തൊക്കെ സസ്‌പെന്‍സ് ആണ് ചിത്രത്തിലുള്ളത് എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കികൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ റീമേക്കുകള്‍ അന്യഭാഷകളിലും പുറത്തിറങ്ങിയിരുന്നു. അജയ് ദേവ്ഗണ്‍ ആയിരുന്നു ഹിന്ദി ചിത്രത്തില്‍ നായകനായി എത്തിയിരുന്നത്. ശ്രിയ ശരണും തബുവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരുന്നു. മലയാളത്തില്‍ ദൃശ്യം 3 വരുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ദൃശ്യം 3 ഹിന്ദി പതിപ്പ് ആദ്യം എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതില്‍ വ്യക്തത വരുത്തിയിരുന്നു സംവിധായകന്‍ ജീത്തു ജോസഫ്.

മലയാളത്തിന്റെ സ്‌ക്രിപ്റ്റിന് വേണ്ടി അവര്‍ കാത്തിരിക്കുകയാണെന്നാണ് ജീത്തു ജോസഫ് പറയുന്നത്. മോഹന്‍ലാല്‍ വീണ്ടും ജോര്‍ജുകുട്ടിയായി വരുമ്പോള്‍ കുടുംബ കഥയ്ക്കാണ് പ്രാധാന്യം എന്നും ജീത്തു ജോസഫ് നേരത്തെ പ്രതികരിച്ചിരുന്നു. മോഹന്‍ലാലിന് പുറമേ മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇര്‍ഷാദ് തുടങ്ങിയവരാണ് ദൃശ്യത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സുജിത് വാസുദേവാണ് ദൃശ്യത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. വിനു തോമസും അനില്‍ ജോണ്‍സണുമാണ് സംഗീത വിഭാഗം കൈകാര്യം ചെയ്തത്.

Continue Reading

Trending