Culture
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്: തുറുപ്പ് ചീട്ട് ഇറക്കി സിദ്ധരാമയ്യ ബി.ജെ.പിയെ ഞെട്ടിക്കുന്നു..
ബംഗളൂരു: വൈകാരിക വിഷയങ്ങള്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കാര്യമായ സ്വാധീനമുണ്ടാക്കാറില്ല. എന്നാല്‍ ഇത്തവണ കന്നഡ അഭിമാനം (കന്നഡ സ്വാഭിമാന) എന്നതായിരിക്കും മെയ് 12ന് നടക്കുന്ന തെരഞ്ഞെടുപ്പിലെ നിര്‍ണായക ഘടകം എന്നു ഉറപ്പാണ്. കന്നഡക്കു പ്രാമുഖ്യം എന്നത് പുതിയ വിഷയമല്ലെങ്കിലും ഇത്തവണ ഈ നീക്കത്തിന് പിന്നില്‍ ഏതെങ്കിലും ഗ്രൂപ്പുകളല്ല ചിന്തിക്കുന്ന യുവ ജനതയാണെന്നതാണ് പ്രധാന മാറ്റം. ഇവരില്‍ ഏറിയ പങ്കും സോഫ്റ്റ് വെയര്‍ പ്രൊഫഷണലുകളാണ്. തുടക്കത്തില്‍ അധികമാരും ശ്രദ്ധ കൊടുത്തില്ലെങ്കിലും പതിയെ ഇത് മുഖ്യധാരയിലെത്തിക്കഴിഞ്ഞു. കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനങ്ങളുടെ വിവരങ്ങള്‍ കന്നഡയില്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയതും റെയില്‍വേ സ്റ്റേഷനുകളില്‍ കന്നഡ ബോര്‍ഡുകള്‍ വന്നതും, ടിക്കറ്റുകളില്‍ കന്നഡ ഭാഷ ഉപയോഗിക്കാന്‍ തുടങ്ങിയതുമെല്ലാം ഇതിന്റെ ഭാഗം തന്നെ.
ബെംഗളൂരുവിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേസ്, ലുഫ്താന്‍സ, ഡ്രാഗന് എയര്‍ തുടങ്ങിയ വിമാനങ്ങള്‍ കന്നഡയില്‍ അനൗണ്‍സ്മെന്റ് ആരംഭിച്ചിട്ടുണ്ട്. കന്നഡയിലുള്ള ലിസ്റ്റ് നാള്‍ക്കു നാള് വര്‍ധിക്കുകയാണ്. കന്നഡ വല്‍ക്കരണത്തിന്റെ ആദ്യ ഇര നിലവിലെ ഉപരാഷ്ട്രപതിയായിരുന്ന വെങ്കയ്യ നായിഡുവായിരുന്നു. രാജ്യസഭയില്‍ കര്‍ണാടകയില്‍ നിന്നും മൂന്നാം തവണ ജനവിധി തേടാനിരുന്ന വെങ്കയ്യക്ക് സംസ്ഥാന താല്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് കന്നഡ ട്വിറ്ററാറ്റികള്‍ ആരംഭിച്ച ഹാഷ് ടാഗ് വിനയാവുകയായിരുന്നു. പിന്നീട് ബി.ജെ.പി അദ്ദേഹത്തെ രാജസ്ഥാനിലേക്ക് മാറ്റിയിരുന്നു. കന്നഡ വാദത്തിന്റെ അവസരം ആദ്യം തിരിച്ചറിഞ്ഞ് ഗോദയിലേക്ക് എടുത്ത് ചാടിയത് ഭരണ കക്ഷിയായ കോണ്‍ഗ്രസും സിദ്ധരാമയ്യയും തന്നെയായിരുന്നു. മെട്രോ സ്റ്റേഷനുകളിലെ ഹിന്ദി ബോര്‍ഡുകള്‍ക്കെതിരെ കന്നഡ വാദികള്‍ രംഗത്തു വന്നതോടെ സര്‍ക്കാര്‍ ഇവ എടുത്തുമാറ്റാന്‍ മുന്നില്‍ നിന്നു.
സ്വകാര്യ ഐ.ടി, ബി.ടി കമ്പനികളില്‍ കന്നഡികര്‍ക്ക് സംവരണം ഏര്‍പ്പെടുത്തി സിദ്ധരാമയ്യ സര്‍ക്കാര്‍ ഒരു പടികൂടി കടന്നു പ്രവര്‍ത്തിക്കുകയും ചെയ്തു. കര്‍ണാടകയില്‍ നിന്നും ഇഷ്യൂ ചെയ്യുന്ന പാസ്പോര്‍ട്ടുകളില്‍ കന്നഡ വേണമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. അമിത് ഷായും കേന്ദ്ര മന്ത്രിമാരും നടത്തുന്ന പ്രചാര വേലകളെ കന്നഡ സ്വാഭിമാന്‍ എന്ന തുരുപ്പ് ചീട്ടിലൂടെ മറികടക്കാന്‍ സിദ്ധരാമയ്യക്കു ഫലപ്രദമായി കഴിയുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് കര്‍ണാടകയിലെ ക്രമസമാധാന നിലയെ കുറ്റപ്പെടുത്തി രംഗത്തു വന്നപ്പോള്‍ കന്നഡിഗ സ്വാഭിമാന്‍ എന്ന മണ്ണിന്റെ മക്കള്‍ സിദ്ധാന്തം ഉപയോഗപ്പെടുത്തി യോഗിയെ നേരിടാന്‍ സിദ്ധുവിന് സാധിച്ചത് ഇതിന് ഉദാഹരണമായി നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കന്നഡക്കു വേണ്ടി പൂര്‍ണമായും നില കൊള്ളാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ബി.ജെ.പിയുടെ ഒറ്റ രാജ്യ സിദ്ധാന്തം ഈ ഘട്ടത്തില്‍ പിന്നാക്കം പോകുമെന്ന് ഉറപ്പാണ്. ഹിന്ദി അടിച്ചേല്പിക്കാന് ബി.ജെ.പി ശ്രമിക്കുന്നുവെന്ന ആരോപണം ബി.ജെ.പിയെ വലിയ രൂപത്തില്‍ പിന്നോട്ടു വലിക്കുന്നുണ്ട്, ഇത്രയും നാള് കന്നഡ സ്വാഭിമാന്റെ നേട്ടം കൊയ്തിരുന്ന ജെ.ഡി.എസ് സിദ്ധരാമയ്യയുടെ ചാട്ടുളി പ്രയോഗം കാരണം ബി.ജെ.പിക്കു പിന്നിലേക്കു ചൂളിയിരിക്കയാണ്. കന്നഡ സ്വാഭിമാന്‍ കാര്‍ഡ് എത്രത്തോളം സിദ്ധരാമയ്യയെ തുണക്കുമെന്ന് പ്രവചിക്കാന്‍ ആര്‍ക്കും സാധിക്കാത്തതിന് കാരണം ഇതാദ്യമായാണ് വൈകാരിക വിഷയം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കര്‍ണാടകയില്‍ സജീവമാകുന്നതെന്നത് തന്നെയാണ് കാരണം. സിദ്ധരാമയ്യയും കന്നഡ വാദവുമായി എത്തിയ യുവ കൂട്ടായ്മയും ഗ്രാമീണ മേഖലയില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇത് വോട്ടാകുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യം തന്നെയാണ്.
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന് പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന് രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
Film
മമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന് ജിതിന് കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന് പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന് കെ. ജോസ് പറഞ്ഞു പോലെ, വിനായകന് അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News13 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world3 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala16 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala15 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala14 hours agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍

