Connect with us

kerala

ശിവശങ്കറിന്റെ അറസ്റ്റിലൂടെ പുറത്ത് വരുന്നത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മൂടിവയ്ക്കപ്പെട്ട അഴിമതികള്‍; വിഡി സതീശന്‍

നികുതിപ്പണത്തില്‍ നിന്നും കോടികള്‍ മുടക്കിയാണ് അഭിഭാഷകരെ നിയോഗിച്ചിരിക്കുന്നത്. ഇതിനൊക്കെ മുഖ്യമന്ത്രി മറുപടി പറയണം.

Published

on

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ അറസ്റ്റിലായതോടെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മൂടി വയ്ക്കപ്പെട്ട അഴിമതികള്‍ ഒന്നൊന്നായി പുറത്തു വരികയാണന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗള്‍ഫിലെ സ്ഥാപനത്തില്‍ നിന്നും കിട്ടയ 20 കോടിയില്‍ ഒന്‍പതേ കാല്‍ കോടി രൂപയാണ് കൈക്കൂലിയായി നല്‍കിയത്. അതായത് കൈക്കൂലിയായി നല്‍കിയത് 46 ശതമാനം. ഇ.ഡി അന്വേഷിക്കുന്നത് ഇതില്‍ ഒരു കോടി രൂപയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ മാത്രമാണ്. ലൈഫ് മിഷന്‍ കോഴക്കേസിലെ കേന്ദ്ര ബിന്ദുവായ ശിവശങ്കറാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ പങ്കില്ലെങ്കില്‍ എന്തിനാണ് സി.ബി.ഐ അന്വേഷണം ഭയക്കുന്നത്. ഒന്നും ഒളിച്ചുവയ്ക്കാനില്ലെങ്കില്‍ സി.ബി.ഐ അന്വേഷണത്തിന് എതിരായ ഹര്‍ജി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം അദ്ദേഹം പറഞ്ഞു.

നികുതിപ്പണത്തില്‍ നിന്നും കോടികള്‍ മുടക്കിയാണ് അഭിഭാഷകരെ നിയോഗിച്ചിരിക്കുന്നത്. ഇതിനൊക്കെ മുഖ്യമന്ത്രി മറുപടി പറയണം. പ്രതിപക്ഷവും ജനങ്ങളും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍ ഉയരുമ്പോള്‍ മിണ്ടാതിരിക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ രീതി. എന്നിട്ടാണ് സൗകര്യമുള്ളപ്പോള്‍ വന്ന് ആറ് മണിക്ക് പത്രസമ്മേളനം നടത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉണ്ടായിരുന്നയാളാണ് ആദ്യം സ്വര്‍ണക്കടത്തിലും ഇപ്പോള്‍ കോഴക്കേസിലും അറസ്റ്റിലായിരിക്കുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ തലയ്ക്ക് അടിക്കുന്നതു പോലെ നികുതി നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്ന സര്‍ക്കാരാണ് അതേ നികുതിപ്പണം കോഴ കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ ഉപയോഗിക്കുന്നത്. ലൈഫ് മിഷന്‍ തട്ടിപ്പില്‍ ഇ.ഡി അന്വേഷണത്തിനൊപ്പം സി.ബി.ഐ അന്വേഷണവും നടത്തണം. പണം കൊണ്ടു പോയ യാഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.

കേരളത്തിലെ സി.പി.എമ്മും കേന്ദ്രത്തിലെ ബി.ജെ.പിയും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്ന ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് കാടിളക്കി വന്ന അന്വേഷണങ്ങളെല്ലാം ഇപ്പോള്‍ മന്ദഗതിയിലായിരിക്കുന്നത്. ശരിയായ രീതിയില്‍ അന്വേഷണം നടത്തിയാല്‍ പ്രധാനപ്പെട്ടവരൊക്കെ ഇതില്‍ പ്രതികളാകും. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യേണ്ടിവരുമെന്ന ഘട്ടമായപ്പോഴാണ് ഇ.ഡി, സി.ബി.ഐ അന്വേഷണങ്ങള്‍ മരവിച്ചത്. ലൈഫ് മിഷന്‍ പദ്ധതിക്ക് വേണ്ടി 20 കോടി രൂപ വന്നത് മുഖ്യമന്ത്രി അറിയാതെയല്ല. ഇപ്പോഴും വീടുണ്ടാക്കാന്‍ പാവങ്ങള്‍ കാത്തിരിക്കുകയാണ്. സത്യം അധികകാലം മൂടി വയ്ക്കാനാകില്ല. അത് പുറത്ത് വന്നു കൊണ്ടേയിരിക്കുംഅദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു; യുവനടിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി.

Published

on

യുവനടിയുടെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചതായി പരാതി. സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ കാക്കനാട് സൈബര്‍ പൊലീസ് കേസെടുത്തു. നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

എഐ ഉപയോഗിച്ചുകൊണ്ട് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പ്രചരിപ്പിച്ചവെന്നാണ് പരാതിയിലുള്ളത്. ഒരുകൂട്ടം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്കെതിരെയാണ് യുവനടി പരാതി നല്‍കിയത്. സംഭവത്തില്‍ വീഡിയോ പ്രചരിപ്പിച്ച മൂന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നിരീക്ഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. നടി നല്‍കിയ ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചുവരികയാണെന്നും പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കുമെന്നും കാക്കനാട് സൈബര്‍ പൊലീസ് പറഞ്ഞു.

Continue Reading

kerala

അട്ടപ്പാടിയിലും കടുവ സെന്‍സസിനു പോയ വനപാലക സംഘം വനത്തില്‍ കുടുങ്ങി

നേരത്തെ, ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ ഉദ്യോഗസ്ഥരേയും കാണാതായിരുന്നു.

Published

on

പാലക്കാട് അഗളിയില്‍ കടുവ സെന്‍സസിനു പോയ അഞ്ചംഗ വനപാലക സംഘം അട്ടപ്പാടി വനത്തില്‍ കുടുങ്ങി. അട്ടപ്പാടി ഫോറസ്റ്റ് റേഞ്ചിനു കീഴില്‍ പുതൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ വനിതകള്‍ അടങ്ങിയ ജീവനക്കാരാണ് വനത്തില്‍ വഴിതെറ്റി കുടുങ്ങിയത്. ഇന്ന് രാവിലെ തമിഴ്‌നാട് വനാതിര്‍ത്തിയോട് ചേര്‍ന്ന കിണ്ണക്കര പ്രദേശത്ത് കടുവകളുടെ കണക്കെടുക്കാന്‍ പോയതായിരുന്നു സംഘം.

വൈകിട്ട് സ്‌റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ വനത്തില്‍ കുടുങ്ങുകയായിരുന്നു. കൈവശമുണ്ടായിരുന്ന ഭക്ഷണവും വെള്ളവും തീര്‍ന്നു. മൊബൈല്‍ ഫോണ്‍ റേഞ്ചുണ്ടായിരുന്നതിനാല്‍ വിവരം പുതൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനില്‍ അറിയിച്ചു. ഇവരുള്ള സ്ഥലം മനസ്സിലാക്കാനായതിനെ തുടര്‍ന്ന് രാത്രി എട്ടോടെ പുതൂര്‍ ആര്‍ആര്‍ടി വനത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

നേരത്തെ, ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ ഉദ്യോഗസ്ഥരേയും കാണാതായിരുന്നു. ഇന്നലെ രാവിലെയാണ് ഉദ്യോഗസ്ഥര്‍ ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയത്. എന്നാല്‍, ഇന്നലെ വൈകുന്നേരത്തിന് ശേഷം ഇവരെ വയര്‍ലസ് കമ്യൂണിക്കേഷന്‍ വഴി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ആര്‍ആര്‍ടി അംഗങ്ങളടക്കം അന്വേഷണം തുടങ്ങിയത്. തെരച്ചിലിനിടെ ഉദ്യോഗസ്ഥര്‍ നടന്നുവരികയായിരുന്നു.

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് 9, 11 തീയതികളില്‍ പൊതു അവധി പ്രഖ്യാപിച്ചു

വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 9, 11 തീയതികളില്‍ അതത് ജില്ലകളിലാണ് അവധി.

Published

on

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കും. വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 9, 11 തീയതികളില്‍ അതത് ജില്ലകളിലാണ് അവധി.

സ്വകാര്യ മേഖലയിലെ വാണിജ്യവ്യവസായ സ്ഥാപനങ്ങള്‍ക്കും ഈ ദിവസങ്ങള്‍ ശമ്പളത്തോടെയുള്ള അവധിയായിരിക്കും. ഡിസംബര്‍ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഡിസംബ!ര്‍ 11ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസ!ര്‍കോട് ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ് സമയം. ഡിസംബര്‍ 13നാണ് സംസ്ഥാനത്ത് വോട്ടെണ്ണല്‍.

Continue Reading

Trending