More
എസ്.കെ.എസ്.എസ്.എഫ്; ഹമീദലി ശിഹാബ് തങ്ങള്‍ പ്രസിഡന്റ്, സത്താര്‍ പന്തലൂര്‍ ജന. സെക്രട്ടറി

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറിയായി സത്താര്‍ പന്തലൂരും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
റശീദ് ഫൈസി വെളളായിക്കോട് വര്‍ക്കിംഗ് സെക്രട്ടറിയും ഹബീബ് ഫൈസി കോട്ടോപ്പാടം ട്രഷററുമാണ്. ബശീര്‍ ഫൈസി ദേശമംഗലം, പി.എം റഫീഖ് അഹ്മദ് , മുസ്തഫ അഷ്റഫി കക്കുപ്പടി, കുഞ്ഞാലന്‍ കുട്ടി ഫൈസി കോഴിക്കോട്, ഷൗക്കത്തലി മൗലവി വെളളമുണ്ട (വൈസ് പ്രസിഡന്റുമാര്‍ ) വി കെ ഹാറൂണ്‍ റശീദ് മാസ്റ്റര്‍, ഡോ. കെ.ടി. ജാബിര്‍ ഹുദവി, വി.പി. ശഹീര്‍ പാപ്പിനിശ്ശേരി, ഹാരിസ് ദാരിമി ബെദിര, സദഖത്തുല്ല ഫൈസി മംഗലാപുരം (സെക്രട്ടറിമാര്‍) ടി.പി.സുബൈര്‍ മാസ്റ്റര്‍, ശുഐബ് നിസാമി നീലഗിരി, എം.ടി. ആഷിഖ് കഴിപ്പുറം, പി.എം ഫൈസല്‍ എറണാംകുളം (ഓര്‍ഗ. സെക്രട്ടറിമാര്‍) ഡോ. ടി.അബ്ദുല്‍ മജീദ്, അഹ്മദ് ഫൈസി കക്കാട്, ആ സ്വിഫ് ദാരിമി പുളിക്കല്‍, മവാഹിബ് ആലപ്പുഴ, ഫൈസല്‍ ഫൈസി മടവൂര്‍, ശുക്കൂര്‍ ഫൈസി കണ്ണൂര്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, ശഹീര്‍ അന്‍വരി പുറങ്ങ്, ഇഖ്ബാല്‍ മൗലവി കൊടക്, ശഹീര്‍ ദേശമംഗലം, നൗഫല്‍ മാസ്റ്റര്‍ വാകേരി, ഒ.പി.എം അഷ്‌റഫ് മൗലവി, സുഹൈല്‍ വാഫി കോട്ടയം, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, ജലീല്‍ ഫൈസി അരിമ്പ്ര, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി, നിസാം കണ്ടത്തില്‍, ഇസ്മാഈല്‍ യമാനി മംഗലാപുരം, സുഹൈര്‍ അസ്ഹരി പള്ളംങ്കോട്, ജഅഫര്‍ ഹുസൈന്‍ യമാനി ലക്ഷദ്വീപ് (സെക്രട്ടറിയേറ്റ് അംഗങ്ങള്‍) മറ്റു ഭാരവാഹികള്‍.
ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ മൂന്ന് ദിവസമായി സംഘടിപ്പിച്ച ലീഡേഴ്‌സ് പാര്‍ലമെന്റിന്റെ അവസാനഘട്ടമായി നടന്ന ജനറല്‍ കൗണ്‍സിലില്‍ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 214 കൗണ്‍സിലര്‍മാരില്‍ നിന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും പി.കെ ഷാഹുല്‍ ഹമീദ് മേല്‍മുറി കണ്‍വീനറും സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, കെ.മോയിന്‍ കുട്ടി മാസ്റ്റര്‍, എസ്.വി. മുഹമ്മദലി, നാസര്‍ ഫൈസി കൂടത്തായ്, ഓണംപിള്ളി മുഹമ്മദ് ഫൈസി എന്നിവരടങ്ങുന്ന സമിതിയാണ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയത്.
kerala
കാറിനെ മറികടന്നതിന്ന് സപ്ലൈകോ ഡ്രൈവർക്ക് മർദനം, ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്
മർദ്ദനമേറ്റ സുജിത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

കാറിനെ മറി കടന്നതിന്ന് സപ്ലൈകോ ഡ്രൈവർക്ക് മർദനം. ഡിവൈഎഫ്ഐ നേതാവിനും സഹോദരനും എതിരെ കേസ്. അത്തിക്കയം സ്വദേശി എസ് സുജിത്തിനാണ് മർദ്ദനമേറ്റത്. രണ്ടു ദിവസം മുമ്പാണ് സംഭവം നടന്നത്.
CPIM വെച്ചൂച്ചിറ ലോക്കൽ കമ്മിറ്റി അംഗവും, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ വൈശാഖും സഹോദരൻ വിവേകുമാണ് കേസിലെ പ്രതികൾ. മർദ്ദനമേറ്റ സുജിത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
താൻ ഓടിച്ചിരുന്ന വണ്ടി തടഞ്ഞു നിർത്തിയായിരുന്നു മർദനമെന്ന് സുജിത് പറഞ്ഞു. സുജിത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. തുടർ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സുജിത് അറിയിച്ചു.
kerala
മഴ വീണ്ടും ശക്തമാകുന്നു; എല്ലാ ജില്ലകളിലും മുന്നറിപ്പ്
പുതിയ റിപ്പോര്‍ട്ട് പ്രകാരം എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

കേരളത്തില്‍ കാലാവസ്ഥ ശക്തമാവുന്നു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കേന്ദകാലാവസ്ഥ വകുപ്പ് മുന്നറിപ്പ് നല്‍കുന്നു. പുതിയ റിപ്പോര്‍ട്ട് പ്രകാരം എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും
പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിന് മുകളിലുള്ള ന്യൂനമര്‍ദമാണ് മഴ വീണ്ടും ശക്തമാകാന്‍ കാരണം. ഈ ന്യൂനമര്‍ദം ആന്ധ്ര-ഒഡീഷ തീരങ്ങള്‍ക്കടുത്ത് രൂപംകൊണ്ടിട്ടുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശിയേക്കാം.
കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും പുഴകളുടെ സമീപത്ത് താമസിക്കുന്നവര്‍ക്കും പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കാനും, മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാല്‍ എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ മുന്നറിപ്പ് നല്‍കുന്നു.
Cricket
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ബോബ് സിംപ്സണ്‍ അന്തരിച്ചു

ഓസ്ട്രേലിയയുടെ മുന്‍ ടെസ്റ്റ് ക്യാപ്റ്റനും പരിശീലകനുമായ ബോബ് സിംപ്സണ്‍ (89)അന്തരിച്ചു. ശനിയാഴ്ച ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് മരണ വിവരം പുറത്തുവിട്ടത്. ഓസ്ട്രേലിയ കണ്ട ഏറ്റവും മികച്ച ഓപ്പണിങ് ബാറ്ററും സ്ലിപ്പ് ഫീല്‍ഡറുമായിരുന്നു ഇദ്ദേഹം. 16ാംമത്തെ വയസില്‍ വിക്ടോറിയയ്ക്കെതിരേ ന്യൂ സൗത്ത് വെയില്‍സിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു.
ന്യൂ സൗത്ത് വെയില്‍സിനും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയ്ക്കുമായി 257 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ പങ്കെടുത്ത സിംപ്സണ്‍ 56.22 ശരാശരിയില്‍ 21,029 റണ്‍സ് നേടി. ഇതില്‍ 60 സെഞ്ചുറിയും 100 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടുന്നു. 359 റണ്‍സ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ബാറ്റിംഗിനൊപ്പം 349 വിക്കറ്റുകളും 383 ക്യാച്ചുകളും സ്വന്തമാക്കി.
1957 മുതല്‍ 1978 വരെ ഓസ്ട്രേലിയന്‍ ദേശീയ ടീമിന് വേണ്ടി 62 ടെസ്റ്റുകളില്‍ അദ്ദേഹം കളിച്ചു. 46.81 ശരാശരിയില്‍ 4869 റണ്‍സ് നേടിയതില്‍ 10 സെഞ്ചുറിയും 27 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു. 311 റണ്‍സ് ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍ ആയിരുന്നു; 1964-ല്‍ ഇംഗ്ലണ്ടിനെതിരെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നിന്നു വന്ന പ്രകടനം. ബൗളിങ്ങില്‍ 71 വിക്കറ്റും സ്വന്തമാക്കി.
1967-ല്‍ വിരമിച്ചെങ്കിലും, 41-ാം വയസ്സില്‍ വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങി. 1977-ല്‍ വേള്‍ഡ് സീരീസ് ക്രിക്കറ്റിലൂടെയായിരുന്നു ഈ തിരിച്ചുവരവ്. പിന്നീട് 1986 മുതല്‍ 1996 വരെ ഓസ്ട്രേലിയന്‍ ദേശീയ ടീമിന്റെ പരിശീലകനായും സേവനമനുഷ്ഠിച്ചു.
-
News3 days ago
ഇറാന്റെ ജലപ്രതിസന്ധി പരിഹരിക്കാമെന്ന് നെതന്യാഹു; ആദ്യം ഗസ്സയില്‍ പട്ടിണിയോട് മല്ലിടുന്ന കുട്ടികളെ നോക്കൂയെന്ന് ഇറാന് പ്രസിഡന്റ്
-
kerala3 days ago
കുവൈത്ത് വ്യാജമദ്യ ദുരന്തം; 23 പേരുടെ മരണം സ്ഥിരീകരിച്ചു
-
kerala3 days ago
മലപ്പുറത്ത് വന്‍ കവര്‍ച്ച; സ്ഥലം വിറ്റ പണവുമായി സഞ്ചരിച്ച യുവാക്കളുടെ കാര്‍ അടിച്ചുതകര്‍ത്ത് രണ്ടുകോടി രൂപ കവര്‍ന്നു
-
india3 days ago
ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
-
film3 days ago
അമ്മ ഭാരവാഹി തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് അവസാനിച്ചു
-
india3 days ago
തകൈസാല്‍ തമിഴര്‍; തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി ഏറ്റുവാങ്ങി മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്
-
india3 days ago
ഗാന്ധിക്ക് മുകളില്‍ സവര്‍ക്കര്‍; പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന പോസ്റ്ററിനെതിരെ വിമര്‍ശനം
-
india3 days ago
വാരണാസിയുടെ വികരം മോദിയല്ല; വോട്ട് ചോരി വിവാദങ്ങള്‍ക്കിടെ മോദിക്കെതിരെ മത്സരിച്ച അജയ് റായിയെ എംപിയായി പ്രഖ്യാപിച്ച് ആഹ്ലാദ പ്രകടനം