Connect with us

Video Stories

മനുഷ്യരുടെ ആര്‍ത്തനാദം കേള്‍ക്കാത്ത ക്ഷമാശീലന്‍

Published

on

ലാലേട്ടാ,
മഹദ് വ്യക്തികളെ കാണുമ്പോഴുള്ള പോസിറ്റീവ് എനര്‍ജിയുടെ തരംഗങ്ങള്‍ മൂന്നാഴ്ച കഴിഞ്ഞിട്ടും അങ്ങേക്ക് ചുറ്റുമുണ്ടല്ലോ അല്ലേ? കാണും. ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും ഗുജറാത്തില്‍ ഒഴുകിയ ചോരയുടെ മണം ഇപ്പോഴുമുണ്ട് രൂക്ഷമായി ഇന്നാട്ടില്‍ ജനാധിപത്യം എന്ന വാക്കിന്റെ വിലയറിയുന്ന മനുഷ്യരുടെ മൂക്കില്‍.
താങ്കളുടെ നാലു പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തെ കുറിച്ചോര്‍ത്ത് അദ്ദേഹം അത്ഭുതപ്പെട്ടില്ലേ? ആ നാലു പതിറ്റാണ്ടിനിടെയാണ്, താങ്കള്‍ താങ്കളുടെ ‘ഒന്നാമന്‍’ എന്ന സിനിമയുടെ തിരക്കിലായത് കൊണ്ട് അറിഞ്ഞു കാണില്ല. ഏതാണ്ട് ഒന്നൊന്നര പതിറ്റാണ്ട് മുമ്പ് ഗുജറാത്ത് എന്ന സംസ്ഥാനത്ത് ഒരു വംശഹത്യ നടന്നിരുന്നു. മുസ്‌ലിംകളായ ആണുങ്ങളെ മുഴുവന്‍ കൊന്നൊടുക്കി. സ്ത്രീകളെ അതില്‍ കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍ വരെ ഉണ്ട് ബലാത്‌സംഗം ചെയ്തുകൊന്നു, ഗര്‍ഭിണികളുടെ വയര്‍ പിളര്‍ന്ന് ശിശുക്കളെ ശൂലത്തില്‍ കോര്‍ത്ത് അര്‍മ്മാദിച്ചു. താങ്കളറിഞ്ഞു കാണില്ല. താങ്കള്‍ കര്‍ണ്ണഭാരം എന്ന സംസ്‌കൃത നാടകം ചെയ്തിട്ടുണ്ട് എന്ന് കേട്ടപ്പോള്‍ ആദരവോടെ ആ ഭാഷയെ കുറിച്ച് സംസാരിച്ച അതേയാളായിരുന്നു അന്ന് ഗുജറാത്ത് സംസ്ഥാനം ഭരിച്ചിരുന്നത്. അദ്ദേഹത്തിന്റെ പൊലീസിനോട് പാവപ്പെട്ട മുസ്‌ലിംകള്‍ സഹായം അഭ്യര്‍ത്ഥിച്ചു. പൊലീസുകാര്‍ ചിരിച്ചു. കരഞ്ഞോടി അവര്‍ക്കിടയിലേക്ക് സഹായം അഭ്യര്‍ത്ഥിച്ച് ചെന്ന സ്ത്രീകളെ അക്രമകാരികള്‍ക്ക് മുന്നിലേക്ക് വലിച്ചെറിഞ്ഞു കൊടുത്തു. താങ്കളെ കെട്ടിപ്പിടിച്ച് മൂന്ന് തവണ തോളില്‍ തട്ടിയ ആ കൈകള്‍ തന്നെ വീശിയായിരിക്കും അമിത് ഷാക്കും ബാബു ബജ്‌രംഗിക്കും മായാ കോട്‌നാനിക്കുമെല്ലാം വംശഹത്യയുടെ നടത്തിപ്പ് അദ്ദേഹം പഠിപ്പിച്ച് കൊടുത്തത്.
തീര്‍ച്ചയായും താങ്കള്‍ പരിചയപ്പെട്ട ഏറ്റവും പേഷ്യന്റ് ലിസണര്‍ ആയിരിക്കും അദ്ദേഹം. പക്ഷേ മനുഷ്യരുടെ ആര്‍ത്തനാദങ്ങള്‍ അദ്ദേഹം കേട്ടിട്ടില്ല. താങ്കളോട് ഒരു വാക്ക് പോലും രാഷ്ട്രീയം സംസാരിക്കാത്ത അദ്ദേഹത്തിന്റെ രാഷ്ട്രനിര്‍മ്മാണ കാലത്ത് എത്ര മുസ്‌ലിംകളെ ബീഫിന്റെ പേരില്‍ തല്ലിക്കൊന്നിട്ടുണ്ട് എന്നറിയുമോ? ജുനൈദ് എന്ന പേര് താങ്കള്‍ കേട്ടിട്ടുണ്ടാകില്ല. അഖ്‌ലാഖ് എന്നും പഹ്‌ലൂഖാനെന്നും കേട്ടിട്ടുണ്ടാകില്ല. രോഹിത് വെമുല എന്ന പേര് തീര്‍ച്ചയായും കേട്ടുകാണില്ല. നിഷ്‌കളങ്കമായി അദ്ദേഹം വിസ്മയിച്ചുകൊണ്ടിരിക്കേ, ഇന്ത്യയില്‍ എത്ര കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നറിയുമോ, ആ നിഷ്‌കളങ്കത മറ്റൊരു മോദിക്ക് നീരവ് എന്ന് പേരുള്ളവന് ഇന്ത്യന്‍ സമ്പത്തിന്റെ ഒരു ഭാഗവും കവര്‍ന്നെടുത്ത് രാജ്യം വിടാന്‍ ഒത്താശ നല്‍കിയെന്ന് അറിയുമോ? എനിക്കറിയാം താങ്കള്‍ വിജയ് മല്യ എന്നൊരാളുടെ പേര് കേട്ടുകാണുമെന്ന്. പക്ഷേ അദ്ദേഹം ഒരു സാമ്പത്തിക കുറ്റവാളിയാണെന്നും രാജ്യം വിട്ടിരിക്കുകയാണെന്നും അറിയില്ലായിരിക്കും. തിരക്കല്ലേ താങ്കള്‍ക്ക്? അദ്ദേഹം പോകുന്നതിന് മുമ്പ് അരുണ്‍ ജെയ്റ്റ്‌ലി എന്നൊരാളെ കണ്ട് അനുഗ്രഹം വാങ്ങിയാണ് പോയത്. ആ ജെയ്റ്റ്‌ലി കൊള്ളക്കാരുടെ തലവന്‍ അല്ല കെട്ടോ. ശരി ജീവിതത്തില്‍ അദ്ദേഹം രാജ്യത്തിന്റെ ധനമന്ത്രിയാണ്.
നജീബ് എന്ന് കേട്ടുകാണില്ല അങ്ങ്, കഴിഞ്ഞ പതിനഞ്ച് ദിവസമായി ഗുജറാത്ത് പൊലീസ് പിടിച്ചുകൊണ്ടുപോയിട്ട് കാണാതായ സഞ്ജീവ് ഭട്ട് എന്നയാളുടെ പേര് കേട്ടിട്ടുണ്ടോ? ഐ.പി.എസ് ഓഫീസറൊക്കെയായിരുന്നു. ഗോപിനാഥന്‍ നായര്‍ എന്നൊരു മലയാളിയെ കുറിച്ച് കേട്ടിട്ടുണ്ടോ? അദ്ദേഹത്തിന്റെ മകനെ കുറിച്ച് കേട്ടിട്ടേ ഉണ്ടാകില്ല. ജാവേദ് എന്ന് പേരുമാറ്റിയ പ്രണേഷ് കുമാര്‍. ഇതെല്ലാം കേട്ടിട്ടുള്ള കുറേ പേര്‍ ഉണ്ട് സര്‍. അതില്‍ ഭൂരിപക്ഷവും മുണ്ടുമടക്കി ലലേട്ടന്‍, മീശ പിരിച്ചു ലാലേട്ടന്‍ എന്ന് കേള്‍ക്കുമ്പോള്‍ കോള്‍മയിര്‍ കൊണ്ടവരാണ്. അവരേയും താങ്കള്‍ക്ക് അറിയില്ലായിരിക്കും. പക്ഷേ ആ പോസിറ്റീവ് എനര്‍ജിയുടെ മൂന്നാഴ്ച നീണ്ട തരംഗത്തെക്കുറിച്ച് അവരോട് പറയരുത്. അവരുടെ കണ്ണില്‍ നിന്നൊഴുകും അയാള്‍ കൊന്നുകളഞ്ഞ ജനാധിപത്യത്തിന്റെ ചോര. നിങ്ങള്‍ കെട്ടിപ്പൊക്കിയതൊക്കെ മുങ്ങിപ്പോകാന്‍ പോന്ന രക്തപ്പുഴയുണ്ടത്. നല്ലകാര്യം പറയുമ്പോഴെന്തിനാണ് ഈ വൃത്തികെട്ട കാര്യങ്ങള്‍ എന്നല്ലേ?! ഞങ്ങള്‍ ജീവിതത്തെ കുറിച്ചാണ് പറയുന്നത് സര്‍, നിങ്ങള്‍ക്ക് വൃത്തികേടായി തോന്നും.

അതിനിടയില്‍ നരേന്ദ്രമോദി നിര്‍മ്മലാസീതാരാമന്‍ അംബാനി സംഘത്തിന്റെ ഒരു കള്ളം കൂടി പൊളിയുന്നു. ഫ്രഞ്ച് ഓണ്‍ലൈന്‍ ജേര്‍ണലായ മീഡിയ പാര്‍ട്ടിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ പ്രസിഡന്റ് ഫ്രാങ്‌സ്വാ ഒലാന്‍ഡ് വൃത്തിക്ക് ഒരു കാര്യം പറഞ്ഞിട്ടുണ്ട്. റഫേല്‍ കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സിനെ ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ സര്‍ക്കാരാണ് സമ്മര്‍ദ്ദം ചെലുത്തിയത് എന്ന്. ബി.ജെ.പി നേതാക്കളും നരേന്ദ്രമോദിയും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത് ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷന്‍ ആണ് അനില്‍ അംബാനിയുടെ റിലയന്‍സിനെ ഉള്‍പ്പെടുത്തിയത് എന്നാണ്. ഇക്കാര്യത്തില്‍ ഫ്രഞ്ച് സര്‍ക്കാരിന് ഒരു പങ്കുമില്ലെന്ന് ഒലാന്‍ഡ് വിശദീകരിക്കുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് റഫേല്‍ വിമാനങ്ങള്‍ ഉണ്ടാക്കുന്ന ഡാസോ അനില്‍ അംബാനിയുമായി ചര്‍ച്ചകള്‍ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാങ്‌സ്വാ ഒലാന്‍ഡിന്റെ പാര്‍ട്ണറും ഫ്രഞ്ച് നടിയും നിര്‍മ്മാതാവുമായ ഷുലി ഗയേയുടെ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ റോഗ് ഇന്റര്‍നാഷണലും അനില്‍ അംബാനിയുടെ റിലയന്‍സ് എന്റര്‍ടൈന്‍മെന്റും സംയുക്തമായി ചലച്ചിത്രം നിര്‍മ്മിക്കാന്‍ ഉണ്ടാക്കിയ കരാറിന് റഫേല്‍ ഇടപാടുമായി കൂട്ടിച്ചേര്‍ത്ത് പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. പാര്‍ട്ണറായ ഷുലി ഗയേയുടെ താല്‍പര്യപ്രകാരമാണ് റിലയന്‍സിന് ഈ ഇടപാടില്‍ സ്ഥാനം ലഭിക്കുന്നതിനായി ഫ്രാങ്‌സ്വാ ഒലാന്‍ഡ് സമ്മര്‍ദ്ദം ചെലുത്തിയത് എന്നതായിരുന്നു ആ പ്രചാരണം. എന്നാല്‍ വ്യക്തമായും ഇന്ത്യന്‍ സര്‍ക്കാരിന്റെ താല്‍പര്യപ്രകാരമാണ് റിലയന്‍സിന് ഈ ഇടപാടുമായി ബന്ധപ്പെടുത്തുന്നതെന്ന് ഇതോടെ വ്യക്തമാവുകയാണ്.
ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കേസില്‍ നരേന്ദ്രമോദിക്കുള്ള വ്യക്തമായ പങ്കിന്റെ അടുത്ത തെളിവാണിത്. ഇക്കാര്യം ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത് കൊണ്ടാണ് ഗൗതം നവ്‌ലാഖെ എന്ന മുതിര്‍ന്ന ജേര്‍ണലിസ്റ്റ് ഈയിടെ അര്‍ബന്‍ മാവോയിസ്റ്റ് മുദ്രകുത്തി അറസ്റ്റ് ചെയ്യപ്പെട്ടത്. ഈ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇന്ത്യന്‍ സൈന്യത്തിനെ യുദ്ധകുറ്റവാളികളായി പ്രതിരോധ മന്ത്രി ചിത്രീകരിക്കുന്നത്.

ശ്രീജിത് ദിവാകരന്‍

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending