Connect with us

More

ജയന്‍ മരിച്ചിട്ടില്ലെന്നും അമേരിക്കയില്‍ ഒളിവുജീവിതം നയിക്കുകയായിരുന്നുമുള്ള പ്രചാരണം; കോളിളക്കം ക്ലൈമാക്‌സില്‍ സംഭവിച്ചതിനെക്കുറിച്ച് സ്ഥലത്തുണ്ടായിരുന്ന സോമന്‍ അമ്പാട്ട് വെളിപ്പെടുത്തുന്നു

Published

on

മലയാളത്തിന്റെ എക്കാലത്തേയും സൂപ്പര്‍സ്റ്റാണ് നടന്‍ ജയന്‍. മരിച്ചിട്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും ജയനെ അനുകരിക്കുന്നതില്‍ മുന്നിലാണ് മലയാളി യുവത്വം. സാഹസികത നിറഞ്ഞ അഭിനയത്തിലൂടെ എന്നും മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനിന്ന ജയന്‍ കോളിളക്കം സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെയാണ് മരിക്കുന്നത്.

അന്നുതന്നെ മരണവുമായി ബന്ധപ്പെട്ട് പല രീതിയിലുള്ള കഥകളും പ്രചരിച്ചിരുന്നു. ജയന്‍ മരിച്ചിട്ടില്ലെന്നും അമേരിക്കയില്‍ ഒളിവുജീവിതം നയിക്കുകയാണെന്നായിരുന്നു ഒരു കഥ. അമേരിക്കയില്‍ നിന്ന് അമ്മക്ക് ജയന്‍ കത്തുകളയക്കാറുണ്ടെന്നും ശത്രുക്കളെപ്പേടിച്ച് അവിടെ കഴിയുകയായിരുന്നുവെന്നും വ്യാപകമായി പരന്നിരുന്നു. കൂടാതെ ജയന്റെ മരണം കൊലപാതകമാണെന്നും ശക്തമായ രീതിയിലുള്ള പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഇതിനെല്ലാം വ്യക്തമായി ഉത്തരം നല്‍കിയിരിക്കുകയാണ് കോളിളക്കത്തിന്റെ സഹസംവിധായകനും ക്ലൈമാക്‌സ് ചിത്രീകരണവേളയില്‍ സ്ഥലത്തുണ്ടാവുകയും ചെയ്ത സോമന്‍ അമ്പാട്ട്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ജയന്റെ മരണത്തെക്കുറിച്ചുള്ള എല്ലാ പ്രചാരണങ്ങളും തള്ളി. അന്ന് നടന്നതിനെക്കുറിച്ചു വ്യക്തമാക്കുകയും ചെയ്തു.

jayanhelicopterstunt

മദ്രാസില്‍ നിന്നും അല്‍പ്പം അകലെയുള്ള ഉപേക്ഷിക്കപ്പെട്ട ഒരു എയര്‍പോട്ടില്‍വെച്ചാണ് കോളിളക്കിന്റെ ക്ലൈമാക്‌സ് ചിത്രീകരണം നടന്നത്. പി.എന്‍ സുന്ദരമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹെലികോപ്റ്ററില്‍ നിന്ന് ഒന്നരയാള്‍ പൊക്കത്തില്‍ പിടിച്ച് കയറുന്നതായി അഭിനയിക്കേണ്ട സീന്‍, കോപ്റ്ററില്‍ ചാടിപ്പിടിക്കുക, വിടുക അതായിരുന്നു പ്ലാന്‍ ചെയ്ത ഷോട്ട്. എന്നാല്‍ ജയന്‍ സ്വാഭാവികതക്കുവേണ്ടി അഭിനയിച്ചത് അപകടത്തിലേക്കാവുകയായിരുന്നു. ഹെലികോപ്റ്ററില്‍ പിടിച്ചു കയറി കാല് മുകളിലോട്ട് ലോക്ക് ചെയ്തപ്പോള്‍ ജയന് ലോക്ക് റിലീസ് ചെയ്യാന്‍ എന്തുകൊണ്ടോ കഴിഞ്ഞില്ല. ഒരു വശത്തേക്ക് ഭാരമെത്തിയതുകൊണ്ടോ അതോ ബാലന്‍സ് നഷ്ടപ്പെട്ടതുകൊണ്ടോ ഹെലികോപ്റ്ററിന്റെ ചിറക് താഴെയിടിക്കുകയായിരുന്നുവെന്നും ഒപ്പം ജയന്റെ തലയുടെ പുറകുവശവും താഴെയിടിച്ചെന്നും അദ്ദേഹം പറയുന്നു.

jayan-in-sarapancharam-1979

ആസ്പത്രിയിലേക്കെത്തിക്കാന്‍ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയെങ്കിലും മദ്രാസില്‍ അന്ന് കനത്ത മഴയായിരുന്നു. ട്രാഫിക്കില്‍ കുടുങ്ങി ആസ്പത്രിയിലെത്തിക്കാന്‍ വൈകുകയായിരുന്നു. നേരത്തെ എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ജയന്‍ രക്ഷപ്പെടുമായിരുന്നുവെന്നും സോമന്‍ അമ്പാട്ട് പറഞ്ഞു. ഐ.സിയുവില്‍ കയറ്റുന്നതുവരെ ജയന് ജീവനുണ്ടായിരുന്നു. എന്നാല്‍ ഒന്നും സംസാരിച്ചിരുന്നില്ലെന്നും പറഞ്ഞ അദ്ദേഹം ജയന്‍ മരിച്ചതുമായി ബന്ധപ്പെട്ട എല്ലാ പ്രചാരങ്ങളും തെറ്റാണെന്നും ആവര്‍ത്തിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് നാലു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇടിമിന്നലോടുകൂടിയ മഴയ്‌ക്കൊപ്പം ഈ ദിവസങ്ങളില്‍ ശക്തമായ കാറ്റിനുള്ള സാധ്യതയുമുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. അതിനിടെ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

Continue Reading

kerala

തുഷാര കൊലക്കേസ്: ഭർത്താവ് ചന്തുലാലിനും മാതാവിനും ജീവപര്യന്തം തടവ് ശിക്ഷ

Published

on

കൊല്ലം: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ജീവപര്യന്തം തടവ്. പൂയപ്പള്ളി ചരുവിള വീട്ടില്‍ ചന്തുലാല്‍ (36), മാതാവ് ഗീത ലാലി (62) എന്നിവരെയാണ് ശിക്ഷിച്ചത്. കൊല്ലം അഡിഷനല്‍ സെഷന്‍സ് ജഡ്ജി എസ് സുഭാഷ് ആണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ചന്തുലാലിന്റെ പിതാവും കേസിലെ മൂന്നാം പ്രതിയുമായ ലാലിയെ (66) ഒന്നര വര്‍ഷം മുന്‍പ് ഇത്തിക്കര ആറിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയതോടെ കേസില്‍ നിന്നൊഴിവാക്കി.

പട്ടിണി കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആദ്യ കേസാണിത്. കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയ കൊലപാതകമായിരുന്നു ഇതെന്നും വിധി സമൂഹത്തിനുള്ള സന്ദേശം ആയിരിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കണമെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

വിവാഹം കഴിഞ്ഞ് അഞ്ചര വര്‍ഷം കഴിഞ്ഞാണ് തുഷാര (28) കൊല്ലപ്പെട്ടത്. 2019 മാര്‍ച്ച് 21ന് രാത്രി മകള്‍ മരിച്ചെന്ന വിവരം തുഷാരയുടെ കരുനാഗപ്പള്ളിയിലെ വീട്ടില്‍ ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ് അറിയിച്ചത്. ഇതറിഞ്ഞ് രാത്രി തന്നെ തുഷാരയുടെ പിതാവും മാതാവും സഹോദരനും ബന്ധുക്കളും കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തി മൃതദേഹം കണ്ടപ്പോള്‍ ദയനീയമായ ശോഷിച്ച രൂപമായിരുന്നു. അവര്‍ പൂയപ്പള്ളി പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് അപൂര്‍വവും ക്രൂരവുമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Continue Reading

kerala

സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടി: വേടന്റെ റാപ്പ് ഷോ ഒഴിവാക്കി

Published

on

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നാലാംവാര്‍ഷിക ആഘോഷ പരിപാടിയില്‍ നിന്ന് വേടനെ ഒഴിവാക്കി. ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയ പശ്ചാത്തലത്തില്‍ ബുധനാഴ്ച ഇടുക്കിയില്‍ വാര്‍ഷിക ആഘോഷ പരിപാടിയുടെ ഭാഗമായി നടക്കേണ്ടിയിരുന്ന വേടന്റെ റാപ്പ് ഷോയാണ് സര്‍ക്കാര്‍ വേണ്ടെന്ന് വെച്ചത്. ഹിരണ്‍ ദാസ് മുരളി എന്നാണ് വേടന്റെ യഥാര്‍ഥ പേര്.

രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 1.20 ഓടേയാണ് പരിശോധനയ്ക്കായി ഫ്‌ലാറ്റില്‍ പൊലീസ് സംഘം എത്തിയത്. ഷോയ്ക്ക് വേണ്ടി പ്രാക്ടീസ് ചെയ്യാനാണ് വേടനും സഹപ്രവര്‍ത്തകരും ഒത്തുകൂടിയതെന്നും സിഐ പറഞ്ഞു. കഞ്ചാവ് ഉപയോഗിച്ചതായി വേടന്‍ സമ്മതിച്ചിട്ടുണ്ട്. ഇവരില്‍ നിന്ന് 5 ഗ്രാം കഞ്ചാവ് ആണ് പിടിച്ചെടുത്തത്. കഞ്ചാവ് എവിടെനിന്നാണ് ലഭിച്ചതെന്നും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അന്വേഷണം തുടരുന്നതിനാല്‍ ഇക്കാര്യം ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ല.

ഫ്‌ലാറ്റില്‍ നിന്ന് മൊബൈല്‍ ഫോണുകളും ഒമ്പതര ലക്ഷം രൂപയും കഞ്ചാവ് തെറുത്ത് വലിക്കാനുള്ള പേപ്പറും പിടിച്ചെടുത്തിട്ടുണ്ട്. പണം പ്രോഗ്രാമില്‍ നിന്ന് കിട്ടിയ വരുമാനമാണെന്നാണ് വേടനും സംഘവും പറഞ്ഞതെന്നും സിഐ പറഞ്ഞു. എന്നാല്‍ ഇക്കാര്യം വെരിഫൈ ചെയ്യാനുണ്ട്. മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സിഐ വ്യക്തമാക്കി. വേടന്റെ അടക്കം അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പരിശോധനയ്ക്കിടെ വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. അത് എന്തിന് എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

Continue Reading

Trending