Connect with us

More

ജയന്‍ മരിച്ചിട്ടില്ലെന്നും അമേരിക്കയില്‍ ഒളിവുജീവിതം നയിക്കുകയായിരുന്നുമുള്ള പ്രചാരണം; കോളിളക്കം ക്ലൈമാക്‌സില്‍ സംഭവിച്ചതിനെക്കുറിച്ച് സ്ഥലത്തുണ്ടായിരുന്ന സോമന്‍ അമ്പാട്ട് വെളിപ്പെടുത്തുന്നു

Published

on

മലയാളത്തിന്റെ എക്കാലത്തേയും സൂപ്പര്‍സ്റ്റാണ് നടന്‍ ജയന്‍. മരിച്ചിട്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും ജയനെ അനുകരിക്കുന്നതില്‍ മുന്നിലാണ് മലയാളി യുവത്വം. സാഹസികത നിറഞ്ഞ അഭിനയത്തിലൂടെ എന്നും മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനിന്ന ജയന്‍ കോളിളക്കം സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെയാണ് മരിക്കുന്നത്.

അന്നുതന്നെ മരണവുമായി ബന്ധപ്പെട്ട് പല രീതിയിലുള്ള കഥകളും പ്രചരിച്ചിരുന്നു. ജയന്‍ മരിച്ചിട്ടില്ലെന്നും അമേരിക്കയില്‍ ഒളിവുജീവിതം നയിക്കുകയാണെന്നായിരുന്നു ഒരു കഥ. അമേരിക്കയില്‍ നിന്ന് അമ്മക്ക് ജയന്‍ കത്തുകളയക്കാറുണ്ടെന്നും ശത്രുക്കളെപ്പേടിച്ച് അവിടെ കഴിയുകയായിരുന്നുവെന്നും വ്യാപകമായി പരന്നിരുന്നു. കൂടാതെ ജയന്റെ മരണം കൊലപാതകമാണെന്നും ശക്തമായ രീതിയിലുള്ള പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഇതിനെല്ലാം വ്യക്തമായി ഉത്തരം നല്‍കിയിരിക്കുകയാണ് കോളിളക്കത്തിന്റെ സഹസംവിധായകനും ക്ലൈമാക്‌സ് ചിത്രീകരണവേളയില്‍ സ്ഥലത്തുണ്ടാവുകയും ചെയ്ത സോമന്‍ അമ്പാട്ട്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ജയന്റെ മരണത്തെക്കുറിച്ചുള്ള എല്ലാ പ്രചാരണങ്ങളും തള്ളി. അന്ന് നടന്നതിനെക്കുറിച്ചു വ്യക്തമാക്കുകയും ചെയ്തു.

jayanhelicopterstunt

മദ്രാസില്‍ നിന്നും അല്‍പ്പം അകലെയുള്ള ഉപേക്ഷിക്കപ്പെട്ട ഒരു എയര്‍പോട്ടില്‍വെച്ചാണ് കോളിളക്കിന്റെ ക്ലൈമാക്‌സ് ചിത്രീകരണം നടന്നത്. പി.എന്‍ സുന്ദരമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹെലികോപ്റ്ററില്‍ നിന്ന് ഒന്നരയാള്‍ പൊക്കത്തില്‍ പിടിച്ച് കയറുന്നതായി അഭിനയിക്കേണ്ട സീന്‍, കോപ്റ്ററില്‍ ചാടിപ്പിടിക്കുക, വിടുക അതായിരുന്നു പ്ലാന്‍ ചെയ്ത ഷോട്ട്. എന്നാല്‍ ജയന്‍ സ്വാഭാവികതക്കുവേണ്ടി അഭിനയിച്ചത് അപകടത്തിലേക്കാവുകയായിരുന്നു. ഹെലികോപ്റ്ററില്‍ പിടിച്ചു കയറി കാല് മുകളിലോട്ട് ലോക്ക് ചെയ്തപ്പോള്‍ ജയന് ലോക്ക് റിലീസ് ചെയ്യാന്‍ എന്തുകൊണ്ടോ കഴിഞ്ഞില്ല. ഒരു വശത്തേക്ക് ഭാരമെത്തിയതുകൊണ്ടോ അതോ ബാലന്‍സ് നഷ്ടപ്പെട്ടതുകൊണ്ടോ ഹെലികോപ്റ്ററിന്റെ ചിറക് താഴെയിടിക്കുകയായിരുന്നുവെന്നും ഒപ്പം ജയന്റെ തലയുടെ പുറകുവശവും താഴെയിടിച്ചെന്നും അദ്ദേഹം പറയുന്നു.

jayan-in-sarapancharam-1979

ആസ്പത്രിയിലേക്കെത്തിക്കാന്‍ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയെങ്കിലും മദ്രാസില്‍ അന്ന് കനത്ത മഴയായിരുന്നു. ട്രാഫിക്കില്‍ കുടുങ്ങി ആസ്പത്രിയിലെത്തിക്കാന്‍ വൈകുകയായിരുന്നു. നേരത്തെ എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ജയന്‍ രക്ഷപ്പെടുമായിരുന്നുവെന്നും സോമന്‍ അമ്പാട്ട് പറഞ്ഞു. ഐ.സിയുവില്‍ കയറ്റുന്നതുവരെ ജയന് ജീവനുണ്ടായിരുന്നു. എന്നാല്‍ ഒന്നും സംസാരിച്ചിരുന്നില്ലെന്നും പറഞ്ഞ അദ്ദേഹം ജയന്‍ മരിച്ചതുമായി ബന്ധപ്പെട്ട എല്ലാ പ്രചാരങ്ങളും തെറ്റാണെന്നും ആവര്‍ത്തിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending