Connect with us

More

ബാഴ്സക്ക് വീണ്ടും നാണംകെട്ട തോല്‍വി; വാല്‍വര്‍ഡെയുടെ ഭാവി അവതാളത്തില്‍

Published

on

സൂപ്പര്‍ താരം ലയണല്‍ മെസി കളത്തിലിറങ്ങിയിട്ടും ലാ ലിഗയില്‍ നിലവിലെ ജേതാക്കളായ ബാഴ്സലോണയ്ക്ക് വീണ്ടും തോല്‍വി. എവേ മൈതാനത്ത് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ഗ്രാനഡയോട് ബാഴ്‌സ നാണകെട്ട തോല്‍വി ഏറ്റുവാങ്ങിയത്. ആദ്യ ഇലവനില്‍ മെസ്സിയില്ലാതെ ഇറങ്ങിയ ബാഴ്സയെ കളിയുടെ 65-ാം സെക്കന്റില്‍ തന്നെ ഗ്രാനഡ ഞെട്ടിച്ചു. ബാഴ്‌സ പ്രതിരോധ നിരയില്‍ ജൂനിയര്‍ ഫിര്‍പോയിക്ക് സംഭവിച്ച അബദ്ധം മുതലെടുത്ത റാമോണ്‍ അസീസാണ് രണ്ടാം മിനുട്ടില്‍ തന്നെ ഗ്രാനഡയെ മുന്നിലെത്തിച്ചത്.

https://twitter.com/brfootball/status/1175491671976341504

മത്സരത്തിന്റെ 74 ശതമാനം സമയവും പന്ത് കൈവശം വെച്ച ബാഴ്സ, കളിയില്‍ ഒരേയൊരു ഓണ്‍ ടാര്‍ഗറ്റ് ഷോട്ട് മാത്രമാണ് പുറത്തെടുത്തത്. മെസ്സിയേയും അന്‍സു ഫാത്തിയേയും കളത്തിലിറക്കിയ രണ്ടാം പകുതിയില്‍ മത്സരം ഫ്രണ്ട് ഫൂട്ടിലേക്ക് നീങ്ങിയെങ്കിലും തോല്‍വി കരകയറ്റാന്‍ കോച്ച് വാല്‍വര്‍ഡെക്കായില്ല. 66-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ആല്‍വരോ വഡില്ലോ ഗ്രാനഡയുടെ വിജയമുറപ്പിച്ചു. തോല്‍വിയോടെ അഞ്ചു മത്സരങ്ങളില്‍ നിന്ന് ഏഴു പോയന്റുള്ള ബാഴ്സ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലീഗില്‍ മൂന്നു ജയങ്ങളുമായി ഗ്രാനഡയാണ് ഒന്നാം സ്ഥാനത്ത്.

https://twitter.com/Futbol5iempre/status/1175552722017275905

അതേസമയം തുടര്‍ച്ചയായ തോല്‍വിയില്‍ ബാഴ്‌സ പരിശീലകന്‍ എര്‍ണെസ്റ്റോ വാല്‍വര്‍ഡെയുടെ ഭാവി വരെ ഭീഷണിയില്‍ ആയിരിക്കുകയാണ്. ബാഴ്‌സലോണയ്ക്ക് ഈ സീസണ്‍ അവരുടെ താളത്തിലേക്ക് എത്തിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ലീഗില്‍ തങ്ങളുടെ അഞ്ചു മത്സരങ്ങളില്‍ ബാഴ്സയുടെ രണ്ടാം തോല്‍വിയാണിത്. തുടര്‍ച്ചയായ എട്ടാം എവേ മത്സരത്തിലാണ് ബാഴ്സ വിജയമില്ലാതെ മടങ്ങുന്നത്. ലാ ലീഗയില്‍ ബാഴ്‌സലോണയുടെ അവസാന 25 വര്‍ഷത്തിലെ ഏറ്റവും മോശം തുടക്കമാണിത്.

1994-95 സീസണില്‍ ആയിരുന്നു അവസാനമായി ബാഴ്‌സലോണ ആദ്യ അഞ്ചു മത്സരങ്ങളില്‍ ഇത്ര കുറവ് പോയന്റ് നേടിയത്. അന്നും ആദ്യ അഞ്ചു മത്സരങ്ങളില്‍ രണ്ട് തോല്‍വിയും രണ്ട് വിജയവും ഒരു സമനിലയുമായിരുന്നു ബാഴ്‌സലോണയുടെ സമ്പാദ്യം. ആ സീസണില്‍ തന്നെയാണ് ബാഴ്‌സലോണ സീസണില്‍ ആദ്യ മൂന്ന് എവേ മത്സരങ്ങളും വിജയിക്കാന്‍ ആവാതെ അവസാനം ഇതുപോലെ കഷ്ടപ്പെട്ടതും. ഗ്രാനഡയോട് ഒന്നില്‍ കൂടുതല്‍ ഗോളിന് ബാഴ്‌സലോണ പരാജയപ്പെടുന്നതും വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.

അവസാന നാലു ലാലിഗ മത്സരങ്ങളിലും ഒന്നില്‍ കൂടുതല്‍ ഗോളുകള്‍ വഴങ്ങിയ ബാഴ്‌സലോണ ഇപ്പോള്‍ ലീഗിലെ ഏറ്റവും കൂടുതല്‍ ഗോള്‍ വഴങ്ങിയ ടീമുമാണ്. 9 ഗോളുകള്‍ ഈ അഞ്ചു മത്സരങ്ങളില്‍ നിന്നായി ബാഴ്‌സലോണ വഴങ്ങിയിട്ടുണ്ട്.

മെസ്സി, ഗ്രീസ്മന്‍, സുവാരസ് എന്നിവരൊക്കെ അണിനിരന്നിട്ടും ബാഴ്‌സ തോല്‍ക്കുന്നത് വാല്‍വര്‍ദയുടെ ടീം തെരഞ്ഞെടുപ്പും ടാക്ടിക്‌സുമാണെന്നാണ് വിമര്‍ശനം. വിമര്‍ശനങ്ങള്‍ക്ക് കളിയിലൂടെ പരിഹാരം കൊടുക്കാത്ത പക്ഷം ബാഴ്‌സയില്‍ നിന്നും സ്ഥാനം തെറിക്കുന്ന കോച്ചായി വാല്‍വര്‍ദെ മാറും.

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending