Connect with us

Sports

ദേശീയ വോളി: കേരള വനിതകള്‍ ഫൈനലില്‍

Published

on

 

ടി.കെ ഷറഫുദ്ദീന്‍
കോഴിക്കോട്

തമിഴ്‌നാടിനെ അനായാസം മറികടന്ന് കേരളവനിതകള്‍ ദേശീയ വോളിബോള്‍ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍. സെമിയില്‍ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കാണ് ആതിഥേയരായ കേരളം അയല്‍ക്കാരെ കീഴടക്കിയത്. സ്‌കോര്‍(25-14, 25-17, 25-21). ഇതോടെ തുടര്‍ച്ചയായി പത്താംഫൈനലിലേക്കാണ് കേരളം യോഗ്യതനേടിയത്. ആദ്യരണ്ട് സെറ്റില്‍ എതിരാളികളില്‍ നിന്ന് കാര്യമായ പരീക്ഷണം നേരിടാതിരുന്ന കേരളം മൂന്നാംസെറ്റില്‍മാത്രമാണ് അല്‍പമെങ്കിലും വിയര്‍ത്തത്.
ഗ്രൂപ്പ്ഘട്ടം മുതല്‍ മിന്നുംഫോമില്‍ കളിക്കുന്ന അഞ്ജു ബാലകൃഷ്ണന്‍, ക്യാപ്റ്റന്‍ ജി. അഞ്ജുമോള്‍, അഞ്ജലി ബാബു എന്നിവരുടെ സ്മാഷുകളാണ് കേരളത്തിന് പോയന്റുകള്‍ നേടികൊടുത്തത്. എസ്.രേഖയും അവസരത്തിനൊത്തുയര്‍ന്നു. ലിബറോയുടെ റോളിലെത്തിയ അശ്വതി രവീന്ദ്രന്‍ നിറംമങ്ങിയപ്പോള്‍ മൂന്നാംസെറ്റില്‍ ഫാത്തിമ റുക്‌സാനയ്ക്ക് കോച്ച് അവസരം നല്‍കി. രണ്ടാം സെറ്റില്‍ കേരള താരങ്ങളായ അഞ്ജലി ബാബു, അനുശ്രീ എന്നിവര്‍ തുടര്‍ച്ചയായി സര്‍വുകള്‍ നഷ്ടപ്പെടുത്തി. അനുശ്രീയുടെ അഞ്ച് സ്മാഷുകളും രേഖ, അഞ്ജലി ബാബു, അഞ്ജു ബാലകൃഷ്ണന്‍, ക്യാപ്റ്റന്‍ അഞ്ജു മോള്‍ എന്നിവരുടെ സ്മാഷുകളും 25-17ന് രണ്ടാം സെറ്റും കേരളത്തിന് അനുകൂലമാക്കുകയായിരുന്നു. ഇരുടീമുകളും പതിഞ്ഞ കളിപുറത്തെടുത്തതോടെ ആദ്യ രണ്ട് സെറ്റുകള്‍ സെമി ആവേശത്തിലേക്ക് ഉയരാഞ്ഞത് കാണികളില്‍ നിരാശയുണ്ടാക്കി.
മൂന്നാം സെറ്റില്‍ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്ന തമിഴ്‌നാട് തുടക്കം മുതല്‍ വ്യക്തമായ ലീഡ് നേടിയാണ് മുന്നേറിയത്. 6-6, 7-7 ഒപ്പത്തിനൊപ്പവും കേരളം ചെറിയ മാര്‍ജിനില്‍ മുന്നേറ്റവും തുടര്‍ന്നു. 21-20ല്‍ എത്തിയ സെറ്റില്‍ എസ്.ജിനിയുടെ മികച്ച പ്ലേസിങില്‍ 25-21ന് കേരള വനിതകള്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. തമിഴ്‌നാടിന് വേണ്ടി ഐശ്വര്യ, സംഗീത എന്നിവര്‍ സ്‌കോര്‍ ചെയ്ത് മൂന്നാം സെറ്റില്‍ മികച്ച കളി പുറത്തെടുത്തു. ഇന്ന് വൈകുന്നേരം മൂന്ന്മണിക്ക് നടക്കുന്ന റെയില്‍വേസ് മഹാരാഷ്ട്ര സെമിഫൈനല്‍ വിജയികളുമായി കേരളം ഫൈനലില്‍ ഏറ്റുമുട്ടും.
പുരുഷവിഭാഗം സെമിഫൈനല്‍ പോരാട്ടത്തില്‍ ആതിഥേയരായ കേരള പുരുഷടീം ഇന്ന് വൈകുന്നേരം അഞ്ചിന് തമിഴ്‌നാടിനെ നേരിടും. ബുധനാഴ്ച വൈകുന്നേരമാണ് കലാശപോരാട്ടം. വോളിബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കാലിക്കറ്റ് ട്രേഡ്‌സെന്ററില്‍ നടന്ന ചടങ്ങില്‍ അന്താരാഷ്ട്രതലത്തില്‍ മികവ് തെളിയിച്ച വോളിബോള്‍ താരങ്ങളേയും പരിശീലകരേയും ആദരിച്ചു.
അതേസമയം അര്‍ജ്ജുന അവാര്‍ഡ് ജേതാവ് ടോം ജോസഫിന് അനുകൂലമായി പ്ലകാര്‍ഡുകളേന്തിയാണ് ഇന്നലെ കാണികള്‍ ഗ്യാലറിയിലെത്തിയത്. ആദരിക്കല്‍ചടങ്ങില്‍ ടോമിന് ക്ഷണമുണ്ടായിരന്നെങ്കിലും അസോസിയേഷനുമായി നിലനില്‍ക്കുന്ന തര്‍ക്കത്തെ തുടര്‍ന്ന് താരം പങ്കെടുത്തില്ല.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം;മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെ നേരിടും, ആഴ്‌സനലും ബയേണും നേര്‍ക്കുനേര്‍

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വമ്പന്‍ ക്ലബ്ബുകള്‍ ഏറ്റുമുട്ടുന്ന തീപാറും പോരാട്ടങ്ങളാണ് ഇന്ന് നടക്കുക. മാഡ്രിഡില്‍ നടക്കുന്ന മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ലണ്ടനില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ ആഴ്സനല്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. നാളെ പുലര്‍ച്ചെ 12.30നാണ് ഇരുമത്സരങ്ങളും.

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം. മികച്ച ഫോമില്‍ മുന്നേറുന്ന പെപ് ഗ്വാര്‍ഡിയോളയുടെ ശിഷ്യസംഘം കിരീടം നിലനിര്‍ത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ സീസണില്‍ വഴങ്ങേണ്ടിവന്ന കനത്ത പരാജയത്തിന് മറുപടി നല്‍കാനായിരിക്കും റയല്‍ ശ്രമിക്കുക. കഴിഞ്ഞ സീസണിലെ സെമിഫൈനലില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയലിനെ സിറ്റി നാണം കെടുത്തിയത്. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാനാവും കാര്‍ലോ ആഞ്ചലോട്ടിയുടെ സംഘം ഇന്നിറങ്ങുക.

അതേസമയം ഗംഭീര ഫോമിലുള്ള ആഴ്സണല്‍ ഹോം അഡ്വാന്റേജ് മുതലാക്കി ആദ്യ പാദം വിജയിക്കാനായിരിക്കും ശ്രമിക്കുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഗണ്ണേഴ്സ്. മൈക്കല്‍ അര്‍ട്ടേറ്റയുടെ പിള്ളേര്‍ സീസണില്‍ 31 മത്സരങ്ങളില്‍ 22 വിജയവും അഞ്ച് സമനിലയുമായാണ് മുന്നേറുന്നത്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പോര്‍ട്ടോയെ തോല്‍പ്പിച്ചാണ് ആഴ്സണല്‍ ക്വാര്‍ട്ടറിലെത്തിയത്. ഇറ്റാലിയന്‍ ടീമായ ലാസിയോയെ തോല്‍പ്പിച്ചാണ് ബയേണ്‍ അവസാന എട്ടിലെത്തിയത്.

 

Continue Reading

Trending