Connect with us

kerala

എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഉണ്ടാവും

എന്നാല്‍ ഇത് നടപ്പാക്കുന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. വിദ്യാര്‍ത്ഥികളുടെ കഴിഞ്ഞ വര്‍ഷത്തെ ഗ്രേസ് മാര്‍ക്കുകള്‍ പരിഗണിക്കാനാണ് ആലോചിക്കുന്നത്

Published

on

കൊച്ചി: കലാ കായിക മേളകളൊന്നും ഇല്ലാത്ത ഒരു അധ്യായന വര്‍ഷമാണ് കടന്നു പോയതെങ്കിലും, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഇത്തവണയും ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഇത് നടപ്പാക്കുന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. വിദ്യാര്‍ത്ഥികളുടെ കഴിഞ്ഞ വര്‍ഷത്തെ ഗ്രേസ് മാര്‍ക്കുകള്‍ പരിഗണിക്കാനാണ് ആലോചിക്കുന്നത്.

ഗ്രേസ് മാര്‍ക്ക് കൊടുക്കാനുള്ള മാനദണ്ഡങ്ങള്‍ തീരുമാനിക്കുന്ന കാര്യത്തില്‍ പരാതി ഉണ്ടാവരുതെന്ന നിര്‍ദേശവും സര്‍ക്കാരില്‍നിന്ന് ഉണ്ടായിട്ടുണ്ട്. എസ് സിഇആര്‍ടിഇയ്ക്കാണ് മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുള്ള ചുമതല. തുറക്കാതിരുന്നതിനാല്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത പശ്ചാത്തലത്തിലാണ് ഗ്രേസ് മാര്‍ക്ക് കൊടുക്കുന്നത് വെല്ലുവിളിയായി മാറുന്നത്.

ഇക്കൊല്ലത്തെ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നവര്‍ അവര്‍ ഒമ്പതാം ക്ലാസിലായിരുന്നപ്പോള്‍ മേളകളില്‍ കിട്ടിയ ഗ്രേഡുകളായിരിക്കും ഇങ്ങനെ വന്നാല്‍ കണക്കിലെടുക്കുക. അതുപോലെ ഇക്കൊല്ലത്തെ പ്ലസ്ടുക്കാരില്‍ അവര്‍ പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ മേളകളില്‍ കിട്ടിയ ഗ്രേഡുകളും.

ദേശീയ തല മത്സരങ്ങളിലും ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകാര്‍ മികവ് കാട്ടിയിട്ടുണ്ടെങ്കില്‍ പരിഗണനയില്‍ വരാനുള്ള സാധ്യതയാണ് തെളിയുന്നത്. മേളകള്‍ ഒഴിച്ചുള്ളവയുടെ കാര്യത്തിലും ഇതേ രീതി തന്നെ പരീക്ഷിക്കാനാണ് സാധ്യത. എന്‍സിസി, എന്‍എസ്എസ്, സ്റ്റുഡന്റ്‌സ് പോലീസ് തുടങ്ങിയവയില്‍ എല്ലാ കൊല്ലവും 10, 12 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ മിക്കവാറും ഉണ്ടാവാറില്ല. ഇവയില്‍ ഗ്രേസ് മാര്‍ക്ക് കിട്ടാനുള്ള നിബന്ധനകള്‍ ഒമ്പത്, 11 ക്ലാസുകളില്‍ വച്ചു തന്നെ പൂര്‍ത്തിയാക്കാറാണ് പതിവ്.

ഇക്കൊല്ലം ഇവയില്‍ ഓണ്‍ലൈന്‍ വഴി രജിസ്‌ട്രേഷന്‍ നടന്നിട്ടുണ്ട്. എന്നാല്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. അതിനാല്‍ അത് അടിസ്ഥാനമാക്കി ഗ്രേസ് മാര്‍ക്ക് നിശ്ചയിച്ചാല്‍ പരാതി ഉണ്ടാവാനുള്ള സാധ്യതയും വിദ്യാഭ്യാസ വകുപ്പ് കണക്കിലെടുക്കുന്നുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

kerala

മോദിക്കെതിരേയും പിണറായിക്കെതിരേയും തിളയ്ക്കുന്ന ജനവികാരം; ഇടതുപക്ഷത്തിനു നല്കുന്ന ഓരോ വോട്ടും പാഴാകും:എംഎം ഹസന്‍

Published

on

ഇടതുപക്ഷത്തിനു നല്കുന്ന ഓരോ വോട്ടും പാഴാകുമെന്നും ഏതാനും സീറ്റില്‍ മാത്രം മത്സരിക്കുന്ന അവര്‍ക്ക് ഒരിക്കലും ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍.

രാഹുല്‍ ഗാന്ധിക്കെതിരേ വരെ രംഗത്തുവന്നിട്ടുള്ള സിപിഎം ഇന്ത്യാമുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചിട്ടുള്ളതിനാല്‍ അവരെ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസിന് പരമാവധി സീറ്റി ലഭിച്ചാല്‍ മാത്രമേ മൂന്നാവട്ടം അധികാരത്തിലേറാന്‍ എല്ലാ കുതന്ത്രങ്ങളും പ്രയോഗിക്കുന്ന മോദിയെ തടയാനാകൂ. അതിനാല്‍ ഓരോ സീറ്റും ഓരോ വോട്ടും വളരെ നിര്‍ണായകമാണ്. ഇക്കാര്യം വോട്ടു ചെയ്യുമ്പോള്‍ ജനങ്ങള്‍ ഓര്‍ക്കണമെന്നും ഹസന്‍ അഭ്യര്‍ത്ഥിച്ചു.

ആണവക്കരാറിന്റെ മറവില്‍ യുപിഎ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ച ചരിത്രവും സിപിഎമ്മിനുണ്ട്. വിപി സിംഗ് സര്‍ക്കാരിനെ ബിജെപിയും ഇടതുപക്ഷവും ഒരുമിച്ചു നിന്നാണ് സംരക്ഷിച്ചത്. ഇടതുപക്ഷത്തെ വിശ്വസിക്കാനാവില്ല എന്നത് ചരിത്രസത്യവുമാണ്.

മോദിക്കെതിരേയും പിണറായിക്കെതിരേയും തിളയ്ക്കുന്ന ജനവികാരമാണ് ഈ തെരഞ്ഞെടുപ്പിലെ അന്തര്‍ധാര. തെരഞ്ഞെടുപ്പുവേളയില്‍പ്പോലും പ്രധാനമന്ത്രി പച്ചയ്ക്ക് വര്‍ഗീയത വിളമ്പുന്നതും മണിപ്പൂര്‍ ഇപ്പോഴും കത്തിയെരിയുന്നതും ഭരണഘടന പൊളിച്ചെഴുതുമെന്ന് പ്രഖ്യാപിച്ചതുമൊക്കെ ഓര്‍ക്കാനുള്ള സമയമാണിത്.

ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഭരിക്കുന്ന പിണറായി വിജയന് ശക്തമായ താക്കീതു നല്കാനുള്ള അവസരം കൂടിയാണിത്. പെന്‍ഷനുകള്‍ നല്കാത്തതും ആശുപത്രികളില്‍ മരുന്നില്ലാത്തതും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതുമായ നിരവധി ജനദ്രോഹനടപടികള്‍ ഓര്‍ക്കാനും പ്രതികരിക്കാനുമുള്ള അവസരമാണിതെന്നും ഹസന്‍ പറഞ്ഞു.

Continue Reading

Trending