Connect with us

kerala

സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; യുഡിഎഫിനെ നയിക്കാന്‍ കുഞ്ഞാലിക്കുട്ടി തിരിച്ചുവരുന്നു

കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വം പാര്‍ട്ടിക്കും മുന്നണിക്കുമുണ്ടാക്കിയ നേട്ടങ്ങള്‍ വലുതാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

Published

on

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ യുഡിഎഫിന്റെ വിജയത്തിനായി മുസ്‌ലിം ലീഗ് ഒരുക്കം തുടങ്ങി. ഇന്ന് പാണക്കാട് ചേര്‍ന്ന മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് തെരഞ്ഞെടുപ്പിനായി ഒരുക്കങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചത്. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവിളിക്കാനുള്ള നിര്‍ണായക തീരുമാനവും യോഗത്തിലുണ്ടായി. തെരഞ്ഞെടുപ്പുകളില്‍ മുസ്‌ലിം ലീഗിനെ നയിക്കാന്‍ കുഞ്ഞാലിക്കുട്ടിയെ പാര്‍ട്ടി ചുമതലപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വം പാര്‍ട്ടിക്കും മുന്നണിക്കുമുണ്ടാക്കിയ നേട്ടങ്ങള്‍ വലുതാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് കുഞ്ഞാലിക്കുട്ടി പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പദം ഏറ്റെടുത്ത് ദേശീയ രാഷ്ട്രീയത്തിലേക്ക് പോയത്. ഇ. അഹമ്മദിന്റെ അഭാവത്തില്‍ ശക്തനായ ഒരു നേതാവ് ദേശീയ തലത്തില്‍ വേണമെന്ന ലീഗ് നേതൃത്വത്തിന്റെ തീരുമാനത്തിന് വഴങ്ങിയായിരുന്നു അദ്ദേഹം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പദം ഏറ്റെടുത്തത്. 2017ല്‍ ഉപതെരഞ്ഞെടുപ്പിലും 2019ല്‍ പൊതുതെരഞ്ഞെടുപ്പിലും മലപ്പുറം മണ്ഡലത്തില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് എംപിയായി. ചുരുങ്ങിയ കാലയളവില്‍ തന്നെ ദേശീയ തലത്തില്‍ മോദി സര്‍ക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനും പ്രതിപക്ഷ നിരയെ സര്‍ക്കാറിനെതിരെ ഒരുമിച്ച് അണിനിരത്താനും കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞു. മുത്വലാഖ് നിരോധന നിയമം, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, സാമ്പത്തിക സംവരണം, പൗരത്വഭേദഗതി നിയമം തുടങ്ങിയ മോദി സര്‍ക്കാറിന്റെ ജനദ്രോഹ നിയമങ്ങള്‍ക്കെതിരെ പാര്‍ലമെന്റില്‍ ശക്തമായി തന്നെ അദ്ദേഹം ശബ്ദമുയര്‍ത്തിയിരുന്നു. പൗരത്വഭേദഗതി നിയമം സംബന്ധിച്ച ചര്‍ച്ചയില്‍ അമിത് ഷായുമായി പാര്‍ലമെന്റില്‍ വെച്ച നേരിട്ട് ഏറ്റുമുട്ടിയതും രാജ്യം കണ്ടു. സാമ്പത്തിക സംവരണത്തിനെതിരെയുള്ള ലീഗ് നിലപാട് പ്രധാനമന്ത്രിയെ വരെ അസ്വസ്ഥമാക്കുന്നതായിരുന്നു. പിന്നീട് അദ്ദേഹം കേരളത്തില്‍ വന്നപ്പോള്‍ അത് എടുത്തുപറയുകയും ചെയ്തിരുന്നു. പൗരത്വനിയമത്തിനെതിരെ അതിവേഗത്തില്‍ തന്നെ കോടതിയെ സമീപിച്ചത് കേന്ദ്രസര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന തീരുമാനമായിരുന്നു. പൗരത്വനിയമത്തില്‍ ലീഗ് നടത്തിയ നിയമപരമായ ഇടപെടല്‍ അരക്ഷിതാവസ്ഥയിലായ ന്യൂനപക്ഷ സമുദായത്തിന് കുറച്ചൊന്നുമല്ല ആത്മവിശ്വാസം പകര്‍ന്നത്. ഇതിനെല്ലാം ചുക്കാന്‍ പിടിച്ചത് പി.കെ കുഞ്ഞാലിക്കുട്ടിയായിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ ശക്തമായ അടയാളപ്പെടുത്തല്‍ നടത്തിയാണ് അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നത്.

സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് യുഡിഎഫ് ക്യാമ്പില്‍ പുത്തനുണര്‍വാണ് സൃഷ്ടിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും അത് വിജയകരമായി നടപ്പാക്കാനും കുഞ്ഞാലിക്കുട്ടിക്കുള്ള മിടുക്ക് നിരവധി തെരഞ്ഞെടുപ്പുകളില്‍ തെളിയിക്കപ്പെട്ടതാണ്. നിരന്തരമായ ഇടപെടലുകളിലൂടെ സംസ്ഥാന സര്‍ക്കാറിന്റെ അഴിമതിയും കൊള്ളരുതായ്മകളും പുറത്തുകൊണ്ടുവന്നുകൊണ്ടിരിക്കുന്ന രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നേതൃനിരയിലേക്ക് കുഞ്ഞാലിക്കുട്ടി കൂടി എത്തുന്നതോടെ തെരഞ്ഞെടുപ്പുകളില്‍ വിജയം സുനിശ്ചിതമാണെന്ന് യുഡിഎഫ് ഉറപ്പിക്കുന്നു. കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് നയതന്ത്രം ഏറ്റവും അവസാനം കേരളം കണ്ടത് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലായിരുന്നു. യുഡിഎഫ് പരാജയപ്പെടുമെന്ന് പലരും വിധിയെഴുതിയ മഞ്ചേശ്വരത്ത് ഏഴായിരത്തിലധികം വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിനാണ് എം.സി ഖമറുദ്ദീന്‍ ജയിച്ചുകയറിയത്. പി.കെ കുഞ്ഞാലിക്കുട്ടിയായിരുന്നു അവിടെ യുഡിഎഫിനെ നയിച്ചത്. യുഡിഎഫ് നേതൃത്വത്തെ ഒന്നാകെ അണിനിരത്തിയാണ് അദ്ദേഹം തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം കൊയ്തത്.

നാല് വര്‍ഷത്തെ അഴിമതിയും സ്വജനപക്ഷപാതവും കൂട്ടത്തോടെ പുറത്തുവരാന്‍ തുടങ്ങിയതോടെ പ്രതിസന്ധിയിലായ ഇടത് മുന്നണിക്ക് ഇരുട്ടടിയാണ് കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ്. നേതൃത്വം അലങ്കാരമായി കാണുന്നതിന് പകരം താഴേതട്ട് വരെ ഇറങ്ങി പ്രവര്‍ത്തിച്ച് പ്രവര്‍ത്തകരെ ഒറ്റക്കെട്ടായി അണിനിരത്തി വിജയത്തിനൊരുക്കുന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ ശൈലി. ഇത് യുഡിഎഫ് പ്രവര്‍ത്തകരില്‍ കൂടുതല്‍ ആവേശം നിറക്കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ചരിത്ര വിജയം നേടാനാവുമെന്ന പ്രതീക്ഷയിലാണ് ലീഗ്, യുഡിഎഫ് പ്രവര്‍ത്തകര്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പ്രചാരണം ക്ലൈമാക്‌സിലേക്ക്; ഇനി മണിക്കൂറുകള്‍, നാലുജില്ലകളില്‍ നിരോധനാജ്ഞ

പ്രചാരണ സമാപനം കൊഴുപ്പിക്കാനായി മൂന്ന് മുന്നണികളും 20 മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തി കൊണ്ടിരിക്കുകയാണ്.  

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങള്‍ ആവേശകരമായ കലാശക്കൊട്ടിലേക്ക്. വൈകീട്ട് ആറുമണിയോടെ പരസ്യ പ്രചാരണങ്ങള്‍ സമാപിക്കും. പ്രചാരണ സമാപനം കൊഴുപ്പിക്കാനായി മൂന്ന് മുന്നണികളും 20 മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തി കൊണ്ടിരിക്കുകയാണ്.

സംഘര്‍ഷം ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതിന് പുറമേ, കലാശക്കൊട്ട് കേന്ദ്രങ്ങളും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിശ്ചയിച്ച് നല്‍കുകയായിരുന്നു. മറ്റന്നാള്‍ നാളെ രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. നാളെ നിശബ്ദ പ്രചാരണം. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

തിരുവനന്തപുരത്തിന് പുറമേ തൃശൂര്‍, കാസര്‍കോട്, പത്തനംതിട്ട ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് വൈകീട്ട് ആറുമണി മുതല്‍ ശനിയാഴ്ച വരെയാണ് നിരോധനാജ്ഞ. പത്തനംതിട്ടയില്‍ നാളെ വൈകീട്ട് ആറുമണി മുതലാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

Continue Reading

kerala

പാര്‍ലിമെന്റ് തെരഞ്ഞടുപ്പ്: മതേതര ഇന്ത്യയെ തിരിച്ചു പിടിക്കാനാവണം-എസ്.വൈ.എസ്

കേരള മുസ്‌ലിംകളുടെ സംഘടിത കുതിപ്പില്‍ അസൂയ പൂണ്ട് ചിലര്‍ നടന്നത്തുന്ന ഈ പ്രചാരവേലകള്‍ക്കു പിന്നിലെ അജണ്ടകളെ പ്രാസ്ഥാനിക പ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ടതുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

Published

on

മലപ്പുറം:രാജ്യം നിര്‍ണായക തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാനാണ് വോട്ട് ചെയ്യേണ്ടതെന്ന് എസ്.വൈ.എസ്. ഇന്ത്യ നിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയെന്ന ബഹുസ്വര ആശയത്തെയും അത് ഉറപ്പുതരുന്ന ഭരണഘടനയെയും അപ്രസക്തമാക്കുന്ന വിധത്തിലാണ് ബി.ജെ.പി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഫാസിസം രാജ്യത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. ന്യൂനപക്ഷങ്ങള്‍ നാനാ ഭാഗത്തുനിന്നും നിരന്തരം ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. രാജ്യത്തെ മുസ്‌ലിംകളെ മാത്രം അധിക്ഷേപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പോലും പ്രധാനമന്ത്രി സംസാരിക്കുകയുണ്ടായി.

അതുകൊണ്ടുതന്നെ, ഈ തെരഞ്ഞെടുപ്പില്‍ അഖണ്ഠതയുടെയും ചേര്‍ന്നുനില്‍പ്പിന്റെയും രാജ്യത്തെ തിരിച്ചുപിടിക്കാനും അതിന്റെ ബഹുസ്വരതയെ കാത്തുസൂക്ഷിക്കാനും ഉപകരിക്കുന്നതാവണമെന്ന് എസ്.വൈ എസ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുസമദ് പൂക്കോട്ടൂര്‍, ജന:സെക്രട്ടറി സലീം എടക്കര, ട്രഷറര്‍ ഖാദര്‍ ഫൈസി കുന്നുംപുറം എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

സമസ്തക്ക് പ്രത്യേകമായി രാഷ്ട്രീയ ബന്ധമില്ല. ഇതിനര്‍ത്ഥം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ അത് ഉദ്ദേശിക്കുന്നില്ല എന്നതാണ്. വ്യക്തികള്‍ക്ക് മതവിരുദ്ധമല്ലാത്ത രാഷ്ട്രീയപാര്‍ട്ടിയില്‍പ്രവര്‍ത്തിക്കാം. എന്നാല്‍ സംഘടനക്ക് രാഷ്ട്രീയമില്ല.
സമസ്തയിലും മുസ്‌ലിം ലീഗിലും മതപരമായും രാഷ്ട്രീയമായും ഒരേ ചിന്താഗതിക്കാരാണ് കൂടുതല്‍ ഉള്ളത്. ഈയടിസ്ഥാനത്തിലാണ് സമസ്തയും മുസ്‌ലിം ലീഗും എല്ലാ കാലത്തും പരസ്പര ബന്ധം നിലനിര്‍ത്തിപ്പോരുന്നത്. സമസ്തയുടെ കഴിഞ്ഞ കാല പണ്ഡിതന്മാര്‍ കാണിച്ചുതന്ന പാരമ്പര്യവും മാതൃകയുമാണത്. അത് എന്നും തുടര്‍ന്നുപോരുന്നതുമാണ്. പാണക്കാട് സാദാത്തുക്കളുമായുള്ള ബന്ധവും ഇവിടെ വളരെ പ്രധാനപ്പെട്ടതാണ്. സമസ്തയും പാണക്കാട് തങ്ങന്മാരും ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് കേരളത്തില്‍ ഇന്നു കാണുന്ന സൗഹാര്‍ദാന്തരീക്ഷത്തിന് വഴിതുറന്നിട്ടുള്ളത്.

പാണക്കാട് തങ്ങന്മാരും സമസ്തയും തമ്മിലുള്ള ബന്ധത്തെ വഷളാക്കാനും അതുവഴി കേരളീയ മുസ്‌ലിം സമൂഹത്തിന്റെ സംഘടിത ഭദ്രത നശിപ്പിക്കാനും ഇന്ന് സോഷ്യല്‍ മീഡിയയിലും പുറത്തും ചിലര്‍ ശക്തമായി ശ്രമിക്കുന്നുണ്ട്. കേരള മുസ്‌ലിംകളുടെ സംഘടിത കുതിപ്പില്‍ അസൂയ പൂണ്ട് ചിലര്‍ നടന്നത്തുന്ന ഈ പ്രചാരവേലകള്‍ക്കു പിന്നിലെ അജണ്ടകളെ പ്രാസ്ഥാനിക പ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ടതുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

എന്നാല്‍ സമസ്തയുടെ പേര് ദുരുപയോഗം ചെയ്ത് ഫോണ്‍ കാമ്പയിനുകളും സോഷ്യല്‍മീഡിയ പ്രചാരണങ്ങളും ചിലരുടെ പ്രസ്താവനകളും അരങ്ങേറുകയും സമസ്ത നേതാക്കളുടെ വ്യക്തമായ പ്രസ്താവനകള്‍ക്ക് ശേഷവും അത് തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വ്യക്തത വരുത്തല്‍ അനിവാര്യമായി വന്നതിനാലാണ് ഇക്കാര്യം ബോധ്യപ്പെടുത്തേണ്ടിവരുന്നത്.സമസ്ത നേതാക്കളും സമുദായ നേതാക്കളും കൂടിയിരുന്ന് പരിഹരിക്കേണ്ടവിഷയങ്ങള്‍’ തെരഞ്ഞെടുപ്പിന്റെ മുഖത്ത് ചര്‍ച്ചയാക്കുന്നത് സമുദായത്തിന്റെ കെട്ടുറപ്പ് തകര്‍ക്കാന്‍ ശത്രുവിന് വടി നല്‍കലായിരിക്കും.

രാജ്യത്തെ വെട്ടി മുറിക്കുന്ന വര്‍ഗീയ കക്ഷികളെ അധികാരത്തില്‍നിന്നു താഴെ ഇറക്കാനും രാജ്യത്തിന്റെ ബഹുസ്വരതയെ കാത്തുസൂക്ഷിക്കുന്ന മതേതര കക്ഷികളെ അധികാരത്തില്‍ കൊണ്ടുവരാനും ഈ തെരഞ്ഞെടുപ്പില്‍ ഓരോരുത്തരും തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിക്കേണ്ടതുണ്ട്. രാജ്യത്തെ വളരെ നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം തിരിച്ചറിയാനും സാമുദായികവും സംഘടനാപരവുമായ ഛിദ്രതയുണ്ടാക്കി അതിനെതിരെ ഇറങ്ങിത്തിരിച്ചവരുടെ അജണ്ടകളെ മനസ്സിലാക്കാനും എല്ലാവരും തയ്യാറാവേണ്ടതുണ്ടന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

ലോക്സഭാ തിരഞ്ഞെടുപ്പ്; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി

Published

on

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഏപ്രില്‍ 26ന് സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി. വാണിജ്യ, വ്യവസായ, വ്യാപാര, ഐടി, തോട്ടം മേഖലകള്‍ക്ക് നിര്‍ദ്ദേശം ബാധകമാണെന്ന് ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.

 

Continue Reading

Trending