Connect with us

kerala

കുഞ്ഞാലിക്കുട്ടി സംഘപരിവാറിനെതിരെ പറഞ്ഞതും പിണറായി പറയാത്തതും കൂട്ടിവായിച്ചാല്‍ ബിജെപിയുമായി ആര്‍ക്കാണ് ബന്ധമെന്ന് മനസ്സിലാവും: കെ.എം ഷാജി

ഇത് കൊണ്ടൊന്നും നിങ്ങളുടെ ഈ മാഫിയ സംഘത്തെ വെളുപ്പിച്ചെടുക്കാൻ പറ്റില്ല സാർ!!

Published

on

കോഴിക്കോട്: മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി കഴിഞ്ഞ ദിവസങ്ങളില്‍ സംഘപരിവാറിനും കേന്ദ്രസര്‍ക്കാറിനുമെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങളും പിണറായിയുടെ മൗനവും കൂട്ടിവായിച്ചാല്‍ ആര്‍ക്കാണ് ബിജെപിയുമായി രഹസ്യബന്ധമെന്ന് മനസ്സിലാവുമെന്ന് കെ.എം ഷാജി. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണമുന്നയിച്ചത് കൊണ്ട് പിണറായിയുടെ മാഫിയാ സംഘത്തെ വെളുപ്പിച്ചെടുക്കാനാവില്ലെന്നും ഷാജി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കൈരളി ചാനലിന്റെ ‘ഖുർ ആൻ വിരുദ്ധസമര പ്രക്ഷോഭം’ സമുദായം ഏറ്റെടുക്കുന്നില്ല എന്ന് ഉറപ്പായപ്പോൾ അടുത്ത അടവ്‌ ഇറക്കി നോക്കുന്നത്‌ കുഞ്ഞാലിക്കുട്ടി വിരുദ്ധ വികാരം ഇളക്കി നോക്കലാണ്‌!!
റമീസിന്റെ ജാമ്യത്തിനു പിന്നിൽ കുഞ്ഞാലിക്കുട്ടി എന്ന ഇമ്മിണി ബല്യ എക്സ്ക്ലൂസീവുമായി കൈരളി ഇറങ്ങിയിട്ടുണ്ട്.
ലാവലിൻ കേസിൽ അടക്കം സംഘ് പരിവാറുമായി ഒത്തു തീർപ്പുണ്ടാക്കി നല്ല പരിചയമുള്ള പിണറായിയും അയാളുടെ മാധ്യമ ഉപദേഷ്ടാവും ഇങ്ങിനെ പറയുന്നതിൽ ഒരു അത്ഭുതവുമില്ല.
റമീസീനും സ്വപ്നക്കുമടക്കം എല്ലാ പ്രതികൾക്കും ജാമ്യം ലഭിക്കേണ്ടത് സി പി എമ്മിന്റെ ആവശ്യമാണ്.
ജലീലിനെയും നേതാക്കന്മാരുടെ മക്കളെയും ഇനിയും ലിസ്റ്റിൽ വരാനിരിക്കുന്ന മന്ത്രിമാരെയും രക്ഷപ്പെടുത്താൻ ആർ എസ്‌ എസുമായി മാത്രമല്ല സംഘപരിവാരത്തിലെ ഏത്‌ ഈർക്കിൽ കക്ഷിയുമായും ചർച്ചക്ക്‌ തയ്യാറായിട്ടാണു സി പി എം നേതൃത്വത്തിന്റെ നിൽപ്പ്‌.
കുഞ്ഞാലിക്കുട്ടി സാഹിബും ആർ എസ്‌ എസും തമ്മിൽ ചർച്ച എന്ന് ‘എസ്‌ക്ലൂസീവ്’ ‌വിടുന്നതിനു മുമ്പ്‌ കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം ബി ജെ പി ഗവണ്മെന്റിനെതിരായി നടത്തിയ പ്രസ്താവനകൾ ഒന്ന് ശ്രദ്ധിക്കുന്നത്‌ നന്നായിരിക്കും.
ചർച്ച നടത്തി എന്ന് സി പി എം ചാനൽ ആരോപിക്കുന്ന കുഞ്ഞാലിക്കുട്ടി സംഘപരിവാരത്തിനെതിരെ പറഞ്ഞതും പിണറായി പറയാത്തതും കൂട്ടി വായിച്ചാൽ അത്‌ മനസ്സിലാവും!!
ഇത് കൊണ്ടൊന്നും നിങ്ങളുടെ ഈ മാഫിയ സംഘത്തെ വെളുപ്പിച്ചെടുക്കാൻ പറ്റില്ല സാർ!!
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി.

Published

on

മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി. തൃശൂര്‍ അഴീക്കോട് ബീച്ചില്‍ നിന്നുമാണ് മൃതദ്ദേഹം കണ്ടെത്തിയത്. താനൂര്‍ സ്വദേശി ജൂറൈജാണ് മരിച്ചത്.

ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് പരപ്പനങ്ങാടിയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടത്.

എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ് എന്നിവര്‍ക്ക് ഒപ്പം സന്നദ്ധ സംഘടനകളും നാട്ടുകാരും സ്വന്തം നിലക്ക് തിരച്ചില്‍ നടത്തിയിരുന്നു. ശക്തമായ അടി ഒഴുക്കും പാറ കുഴികളും നിറഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയായിരുന്നു.

Continue Reading

kerala

മലപ്പുറത്ത് തെരുവ നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്.

Published

on

മലപ്പുറം: മലപ്പുറത്ത് തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്. മലപ്പുറം മങ്കട കര്‍ക്കിടകത്താണ് അപകടം.

ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. തെരുവ് നായ ഇടിച്ചതൊടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. തലയടിച്ചു വീണാണ് നൗഫല്‍ മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

kerala

കൂടരഞ്ഞി ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു

കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു.

Published

on

കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു. വീട്ടുടമ ചിത്രം സ്ഥിരീകരിച്ചു. പ്രതിയുമായുള്ള ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പ്രേംദാസാണ് രേഖാചിത്രം വരച്ചത്.
പ്രതിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ ഏഴംഗ ക്രൈം സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. വെള്ളയില്‍ കൊലപാതകത്തില്‍ മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്നയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിരുന്നു. 1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് മുഹമ്മദലി വെളിപ്പെടുത്തിയിരുന്നു. ഇതിന് സുഹൃത്ത് ബാബുവിന്റെ സഹായം ലഭിച്ചതായും മൊഴിയിലുണ്ട്. 1989 സെപ്തംബര്‍ 24 ന് കടപ്പുറത്ത് യുവാവ് മരിച്ചിരുന്നു. എന്നാല്‍ മരിച്ചത് ആരെന്ന് തിരിച്ചറിയാന്‍ കഴഞ്ഞില്ല. മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഈ കേസ് വീണ്ടും അന്വേഷിക്കുന്നുണ്ട്.

ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു 39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ വച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് കൂടി മുഹമ്മദലി വെളിപ്പെടുത്തിയത്. കൂടരഞ്ഞിയിലെ തോട്ടിന് സമീപത്തി തെളിവെടുപ്പ് നടത്തി അങ്ങനെ ഒരാള്‍ അന്ന് തോട്ടില്‍ വീണു മരിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ കൊല്ലപ്പെട്ടതാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Continue Reading

Trending