Connect with us

kerala

കുഞ്ഞാലിക്കുട്ടി സംഘപരിവാറിനെതിരെ പറഞ്ഞതും പിണറായി പറയാത്തതും കൂട്ടിവായിച്ചാല്‍ ബിജെപിയുമായി ആര്‍ക്കാണ് ബന്ധമെന്ന് മനസ്സിലാവും: കെ.എം ഷാജി

ഇത് കൊണ്ടൊന്നും നിങ്ങളുടെ ഈ മാഫിയ സംഘത്തെ വെളുപ്പിച്ചെടുക്കാൻ പറ്റില്ല സാർ!!

Published

on

കോഴിക്കോട്: മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി കഴിഞ്ഞ ദിവസങ്ങളില്‍ സംഘപരിവാറിനും കേന്ദ്രസര്‍ക്കാറിനുമെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങളും പിണറായിയുടെ മൗനവും കൂട്ടിവായിച്ചാല്‍ ആര്‍ക്കാണ് ബിജെപിയുമായി രഹസ്യബന്ധമെന്ന് മനസ്സിലാവുമെന്ന് കെ.എം ഷാജി. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണമുന്നയിച്ചത് കൊണ്ട് പിണറായിയുടെ മാഫിയാ സംഘത്തെ വെളുപ്പിച്ചെടുക്കാനാവില്ലെന്നും ഷാജി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കൈരളി ചാനലിന്റെ ‘ഖുർ ആൻ വിരുദ്ധസമര പ്രക്ഷോഭം’ സമുദായം ഏറ്റെടുക്കുന്നില്ല എന്ന് ഉറപ്പായപ്പോൾ അടുത്ത അടവ്‌ ഇറക്കി നോക്കുന്നത്‌ കുഞ്ഞാലിക്കുട്ടി വിരുദ്ധ വികാരം ഇളക്കി നോക്കലാണ്‌!!
റമീസിന്റെ ജാമ്യത്തിനു പിന്നിൽ കുഞ്ഞാലിക്കുട്ടി എന്ന ഇമ്മിണി ബല്യ എക്സ്ക്ലൂസീവുമായി കൈരളി ഇറങ്ങിയിട്ടുണ്ട്.
ലാവലിൻ കേസിൽ അടക്കം സംഘ് പരിവാറുമായി ഒത്തു തീർപ്പുണ്ടാക്കി നല്ല പരിചയമുള്ള പിണറായിയും അയാളുടെ മാധ്യമ ഉപദേഷ്ടാവും ഇങ്ങിനെ പറയുന്നതിൽ ഒരു അത്ഭുതവുമില്ല.
റമീസീനും സ്വപ്നക്കുമടക്കം എല്ലാ പ്രതികൾക്കും ജാമ്യം ലഭിക്കേണ്ടത് സി പി എമ്മിന്റെ ആവശ്യമാണ്.
ജലീലിനെയും നേതാക്കന്മാരുടെ മക്കളെയും ഇനിയും ലിസ്റ്റിൽ വരാനിരിക്കുന്ന മന്ത്രിമാരെയും രക്ഷപ്പെടുത്താൻ ആർ എസ്‌ എസുമായി മാത്രമല്ല സംഘപരിവാരത്തിലെ ഏത്‌ ഈർക്കിൽ കക്ഷിയുമായും ചർച്ചക്ക്‌ തയ്യാറായിട്ടാണു സി പി എം നേതൃത്വത്തിന്റെ നിൽപ്പ്‌.
കുഞ്ഞാലിക്കുട്ടി സാഹിബും ആർ എസ്‌ എസും തമ്മിൽ ചർച്ച എന്ന് ‘എസ്‌ക്ലൂസീവ്’ ‌വിടുന്നതിനു മുമ്പ്‌ കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം ബി ജെ പി ഗവണ്മെന്റിനെതിരായി നടത്തിയ പ്രസ്താവനകൾ ഒന്ന് ശ്രദ്ധിക്കുന്നത്‌ നന്നായിരിക്കും.
ചർച്ച നടത്തി എന്ന് സി പി എം ചാനൽ ആരോപിക്കുന്ന കുഞ്ഞാലിക്കുട്ടി സംഘപരിവാരത്തിനെതിരെ പറഞ്ഞതും പിണറായി പറയാത്തതും കൂട്ടി വായിച്ചാൽ അത്‌ മനസ്സിലാവും!!
ഇത് കൊണ്ടൊന്നും നിങ്ങളുടെ ഈ മാഫിയ സംഘത്തെ വെളുപ്പിച്ചെടുക്കാൻ പറ്റില്ല സാർ!!
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍

മലപ്പുറം സ്വദേശി ഷെഫീഖ് ആണ് പിടിയിലായത്.

Published

on

താമരശ്ശേരി: വാഹന പരിശോധനക്കിടെ താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയില്‍. മലപ്പുറം സ്വദേശി ഷെഫീഖ് ആണ് പിടിയിലായത്. വൈത്തിരിക്കടുത്ത് ഓറിയന്റല്‍ കോളജിന് പിറകില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇയാള്‍്.

രാവിലെ കോളജിന് പിറകില്‍ നിന്ന് യുവാവ് ഇറങ്ങി വരുന്നത് കണ്ട പ്രദേശവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ പൊലീസ് എത്തി അറസ്റ്റ് ചെയ്തു. യുവാവിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെയാണ് വാഹന പരിശോധനക്കിടെ പൊലീസിനെ കണ്ട ഇയാള്‍ കൊക്കയിലേക്ക് ചാടിയത്. ഒമ്പതാം വളവിലായിരുന്നു സംഭവം. യുവാവിന്റെ വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ പാക്കറ്റില്‍ സൂക്ഷിച്ച എം.ഡി.എം.എ കണ്ടെത്തിയിരുന്നു.

കൊക്കയില്‍ ചാടിയതിന് പിന്നാലെ യുവാവ് എഴുന്നേറ്റ് നടക്കുന്നത് പൊലീസ് കണ്ടിരുന്നു. തുടര്‍ന്ന് താമരശ്ശേരി, വൈത്തിരി സ്റ്റേഷനിലെ പൊലീസുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കാടുമൂടിയ പ്രദേശത്ത് യുവാവിനെ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് അഗ്‌നിശമനസേനയും ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും നടന്നു.

Continue Reading

Film

ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

Published

on

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.

സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.

സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.

സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.

Continue Reading

kerala

സ്വര്‍ണവില വീണ്ടും താഴോട്ട്; പവന് 400 രൂപ കുറഞ്ഞു

സുരക്ഷിത നിക്ഷേപമായതും ഡോളര്‍ ദുര്‍ബലമാവുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

Published

on

സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വര്‍ണവില കുറഞ്ഞു. പവന് 400 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 73,280 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 9,160 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച ഗ്രാമിന് 45 രൂപ കുറഞ്ഞ് 9,210 രൂപയിലും പവന് 360 രൂപ കുറഞ്ഞ് 73,680 രൂപയിലും വില എത്തിയിരുന്നു.

ജൂലൈ 23ന് ഈ മാസത്തെ റെക്കോര്‍ഡ് വിലയായ 75,040 രൂപയില്‍ എത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില 74,040 രൂപയിലേക്കും 73,680 രൂപയിലേക്കും താഴുന്നതാണ് കണ്ടത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജൂലൈ ഒമ്പതിന് രേഖപ്പെടുത്തി. അന്ന് 72,000 രൂപയായിരുന്നു ഒരു പവന്റെ വില.

സുരക്ഷിത നിക്ഷേപമായതും ഡോളര്‍ ദുര്‍ബലമാവുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

Continue Reading

Trending