kerala
സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; യുഡിഎഫിനെ നയിക്കാന്‍ കുഞ്ഞാലിക്കുട്ടി തിരിച്ചുവരുന്നു
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വം പാര്‍ട്ടിക്കും മുന്നണിക്കുമുണ്ടാക്കിയ നേട്ടങ്ങള്‍ വലുതാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ യുഡിഎഫിന്റെ വിജയത്തിനായി മുസ്ലിം ലീഗ് ഒരുക്കം തുടങ്ങി. ഇന്ന് പാണക്കാട് ചേര്‍ന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് തെരഞ്ഞെടുപ്പിനായി ഒരുക്കങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചത്. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവിളിക്കാനുള്ള നിര്‍ണായക തീരുമാനവും യോഗത്തിലുണ്ടായി. തെരഞ്ഞെടുപ്പുകളില്‍ മുസ്ലിം ലീഗിനെ നയിക്കാന്‍ കുഞ്ഞാലിക്കുട്ടിയെ പാര്‍ട്ടി ചുമതലപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വം പാര്‍ട്ടിക്കും മുന്നണിക്കുമുണ്ടാക്കിയ നേട്ടങ്ങള്‍ വലുതാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് കുഞ്ഞാലിക്കുട്ടി പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പദം ഏറ്റെടുത്ത് ദേശീയ രാഷ്ട്രീയത്തിലേക്ക് പോയത്. ഇ. അഹമ്മദിന്റെ അഭാവത്തില്‍ ശക്തനായ ഒരു നേതാവ് ദേശീയ തലത്തില്‍ വേണമെന്ന ലീഗ് നേതൃത്വത്തിന്റെ തീരുമാനത്തിന് വഴങ്ങിയായിരുന്നു അദ്ദേഹം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പദം ഏറ്റെടുത്തത്. 2017ല്‍ ഉപതെരഞ്ഞെടുപ്പിലും 2019ല്‍ പൊതുതെരഞ്ഞെടുപ്പിലും മലപ്പുറം മണ്ഡലത്തില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് എംപിയായി. ചുരുങ്ങിയ കാലയളവില്‍ തന്നെ ദേശീയ തലത്തില്‍ മോദി സര്‍ക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനും പ്രതിപക്ഷ നിരയെ സര്‍ക്കാറിനെതിരെ ഒരുമിച്ച് അണിനിരത്താനും കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞു. മുത്വലാഖ് നിരോധന നിയമം, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, സാമ്പത്തിക സംവരണം, പൗരത്വഭേദഗതി നിയമം തുടങ്ങിയ മോദി സര്‍ക്കാറിന്റെ ജനദ്രോഹ നിയമങ്ങള്‍ക്കെതിരെ പാര്‍ലമെന്റില്‍ ശക്തമായി തന്നെ അദ്ദേഹം ശബ്ദമുയര്‍ത്തിയിരുന്നു. പൗരത്വഭേദഗതി നിയമം സംബന്ധിച്ച ചര്‍ച്ചയില്‍ അമിത് ഷായുമായി പാര്‍ലമെന്റില്‍ വെച്ച നേരിട്ട് ഏറ്റുമുട്ടിയതും രാജ്യം കണ്ടു. സാമ്പത്തിക സംവരണത്തിനെതിരെയുള്ള ലീഗ് നിലപാട് പ്രധാനമന്ത്രിയെ വരെ അസ്വസ്ഥമാക്കുന്നതായിരുന്നു. പിന്നീട് അദ്ദേഹം കേരളത്തില്‍ വന്നപ്പോള്‍ അത് എടുത്തുപറയുകയും ചെയ്തിരുന്നു. പൗരത്വനിയമത്തിനെതിരെ അതിവേഗത്തില്‍ തന്നെ കോടതിയെ സമീപിച്ചത് കേന്ദ്രസര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന തീരുമാനമായിരുന്നു. പൗരത്വനിയമത്തില്‍ ലീഗ് നടത്തിയ നിയമപരമായ ഇടപെടല്‍ അരക്ഷിതാവസ്ഥയിലായ ന്യൂനപക്ഷ സമുദായത്തിന് കുറച്ചൊന്നുമല്ല ആത്മവിശ്വാസം പകര്‍ന്നത്. ഇതിനെല്ലാം ചുക്കാന്‍ പിടിച്ചത് പി.കെ കുഞ്ഞാലിക്കുട്ടിയായിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ ശക്തമായ അടയാളപ്പെടുത്തല്‍ നടത്തിയാണ് അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നത്.

സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് യുഡിഎഫ് ക്യാമ്പില്‍ പുത്തനുണര്‍വാണ് സൃഷ്ടിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിക്കാനും അത് വിജയകരമായി നടപ്പാക്കാനും കുഞ്ഞാലിക്കുട്ടിക്കുള്ള മിടുക്ക് നിരവധി തെരഞ്ഞെടുപ്പുകളില്‍ തെളിയിക്കപ്പെട്ടതാണ്. നിരന്തരമായ ഇടപെടലുകളിലൂടെ സംസ്ഥാന സര്‍ക്കാറിന്റെ അഴിമതിയും കൊള്ളരുതായ്മകളും പുറത്തുകൊണ്ടുവന്നുകൊണ്ടിരിക്കുന്ന രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നേതൃനിരയിലേക്ക് കുഞ്ഞാലിക്കുട്ടി കൂടി എത്തുന്നതോടെ തെരഞ്ഞെടുപ്പുകളില്‍ വിജയം സുനിശ്ചിതമാണെന്ന് യുഡിഎഫ് ഉറപ്പിക്കുന്നു. കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് നയതന്ത്രം ഏറ്റവും അവസാനം കേരളം കണ്ടത് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലായിരുന്നു. യുഡിഎഫ് പരാജയപ്പെടുമെന്ന് പലരും വിധിയെഴുതിയ മഞ്ചേശ്വരത്ത് ഏഴായിരത്തിലധികം വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിനാണ് എം.സി ഖമറുദ്ദീന് ജയിച്ചുകയറിയത്. പി.കെ കുഞ്ഞാലിക്കുട്ടിയായിരുന്നു അവിടെ യുഡിഎഫിനെ നയിച്ചത്. യുഡിഎഫ് നേതൃത്വത്തെ ഒന്നാകെ അണിനിരത്തിയാണ് അദ്ദേഹം തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം കൊയ്തത്.
നാല് വര്‍ഷത്തെ അഴിമതിയും സ്വജനപക്ഷപാതവും കൂട്ടത്തോടെ പുറത്തുവരാന്‍ തുടങ്ങിയതോടെ പ്രതിസന്ധിയിലായ ഇടത് മുന്നണിക്ക് ഇരുട്ടടിയാണ് കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ്. നേതൃത്വം അലങ്കാരമായി കാണുന്നതിന് പകരം താഴേതട്ട് വരെ ഇറങ്ങി പ്രവര്‍ത്തിച്ച് പ്രവര്‍ത്തകരെ ഒറ്റക്കെട്ടായി അണിനിരത്തി വിജയത്തിനൊരുക്കുന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ ശൈലി. ഇത് യുഡിഎഫ് പ്രവര്‍ത്തകരില്‍ കൂടുതല്‍ ആവേശം നിറക്കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ചരിത്ര വിജയം നേടാനാവുമെന്ന പ്രതീക്ഷയിലാണ് ലീഗ്, യുഡിഎഫ് പ്രവര്‍ത്തകര്‍.
kerala
‘രാഹുല്‍ ഇപ്പോള്‍ എവിടെ ഉണ്ടെന്ന് കൃത്യമായി അറിയുന്ന ഒരേ ഒരാള്‍ മുഖ്യമന്ത്രിയാണ്’; അടൂര്‍ പ്രകാശ്
മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പൊലീസിനും രാഹുല്‍ എവിടെ ഉണ്ടെന്ന് കൃത്യമായി അറിയാം. പുകമറ സൃഷ്ടിച്ച വിഷയം ഒന്ന് രണ്ട് ദിവസം നീട്ടി കൊണ്ടുപോകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു
തിരുവനനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ എവിടെ ഉണ്ടെന്ന് ഇപ്പോൾ അറിയുന്ന ഒരേ ഒരാൾ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ആണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പൊലീസിനും രാഹുല്‍ എവിടെ ഉണ്ടെന്ന് കൃത്യമായി അറിയാം. പുകമറ സൃഷ്ടിച്ച വിഷയം ഒന്ന് രണ്ട് ദിവസം നീട്ടി കൊണ്ടുപോകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.
രാഹുലിന്റെ അറസ്റ്റ് വൈകുന്നത് പൊലീസിന്റെ തിരക്കഥയാണെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി പറഞ്ഞു. രാഹുലിനെതിരായ നടപടി രാജ്യത്ത് ഒരു പാർട്ടിയെടുത്ത ഏറ്റവും മികച്ച തീരുമാനമാണ്. എന്നാൽ നിരവധി ആരോപണവും പരാതികളുണ്ടായിട്ടും വീണ്ടും ചിലരെ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനിച്ചതെന്നും അബിൻ വർക്കി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് കൃത്യമായ നടപടി സ്വീകരിച്ചെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശബരിമല സ്വർണകൊള്ളയിൽ ജയിലിലായിട്ടും പത്മകുമാറിന് എതിരെ നടപടി ഇല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
kerala
ട്രെയിനുകള്‍ വൈകിയോടുന്നു; കൃത്യ സമയത്ത് ദര്‍ശനം നടത്താന്‍ കഴിയാതെ ശബരിമല തീര്‍ത്ഥാടകര്‍
ട്രെയിനുകള്‍ മിക്കതും വൈകി ഓടുമ്പോഴും അതിനു ശേഷം ബസ് കിട്ടി പമ്പയില്‍ എത്തുമ്പോള്‍..
ശബരിമല: ട്രെയിനുകള്‍ വൈകിയോടുന്നതില്‍ പ്രതിസന്ധിയിലായി ശബരിമല തീര്‍ത്ഥാടകര്‍. വെര്‍ച്വല്‍ ക്യൂവില്‍ നിര്‍ദേശിക്കുന്ന സമയത്തു തന്നെ ദര്‍ശനം നടത്തണമെന്ന കര്‍ശന നിര്‍ദേശം ഉണ്ടെന്ന നിലക്കാണ് ട്രെയിനുകള്‍ വൈകിയോടുന്നതില്‍ തീര്‍ഥാടകര്‍ക്ക് ആശങ്കയുണ്ടാക്കുന്നത്.
സമയം തെറ്റി വന്നാല്‍ ദര്‍ശനത്തിനു കടത്തിവിടുമോ എന്ന സംശയമാണ് എല്ലാവര്ക്കും. ദര്‍ശനത്തിന് എത്തുന്നതില്‍ ഏറെയും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ്. പ്രത്യേകിച്ച് ആന്ധ്ര, തെലങ്കാന, കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍്
ട്രെയിനുകള്‍ മിക്കതും വൈകി ഓടുമ്പോഴും അതിനു ശേഷം ബസ് കിട്ടി പമ്പയില്‍ എത്തുമ്പോള്‍ 10 മുതല്‍ 12 മണിക്കൂര്‍ വരെ വൈകുന്നു. ചില തീര്‍ഥാടക സംഘങ്ങള്‍ ഒരു ദിവസം വൈകിയാണ് വരുന്നത്. സ്പോട് ബുക്കിങ് 5000 മാത്രമായി പരിമിതപ്പെടുത്തി.
വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുന്നതില്‍ 20 ശതമാനം വരെ എത്താതിരിക്കുന്നുണ്ട്. ഇവരുടെ എണ്ണം കൂടി കണക്കാക്കി സ്പോട് ബുക്കിങ് നല്‍കണമെന്നാണ് തീര്‍ഥാടകരുടെ ആവശ്യം. ഇരുമുടിക്കെട്ടുമായി വരുന്ന ആരെയും തിരിച്ചയക്കാത്തത് ആശ്വാസകരമാണ്.
kerala
യാത്രക്കാര്‍ക്ക് വീണ്ടും തിരിച്ചടി; ഇന്‍ഡിഗോ ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നു
ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് ഇന്ന്..
രാജ്യത്ത് ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ മുടങ്ങിയതിന് പിന്നാലെ യാത്രക്കാര്‍ക്ക് ഇരട്ടിപ്രഹരമായി ടിക്കറ്റ് നിരക്കും കുതിച്ചുയര്‍ന്നു. ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് ഇന്ന് നാല്പതിനായിരത്തിന് മുകളിലാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തേക്കാണെങ്കില് അത് മുപ്പതിനായിരത്തിനടുത്താണ്. നാളത്തേക്കാണെങ്കില് ഇരുപത്തി അയ്യായിരമാണ് ഇപ്പോഴത്തെ നിരക്ക്.
മുംബൈയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നുമെല്ലാം ഇതേ അവസ്ഥയാണ്. ടിക്കറ്റ് റദ്ദായാല്‍ മറ്റൊരു ടിക്കറ്റെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായി യാത്രക്കാര്‍. തിരക്ക് കൂടിയതോടെ വിമാനക്കമ്പനികളെല്ലാം നിരക്ക് കുത്തനെ കൂട്ടി.
അതേസമയം, അനന്തമായി വിമാനം വൈകുമ്പോഴും യാത്രക്കാര്‍ക്ക് പ്രത്യേകം സൗകര്യങ്ങളൊന്നും നല്കാന് ഇന്‍ഡിഗോ തയ്യാറായിട്ടില്ല. ഭക്ഷണത്തിനായി വിമാനത്താവളത്തില്‍ മുടക്കേണ്ട തുകയും സാധാരണക്കാരായ യാത്രക്കാര്‍ക്ക് വെല്ലുവിളിയാണ്.
പൈലറ്റ്മാരുടെ സമയക്രമത്തില്‍ ഡിജിസിഎ നിര്‍ബന്ധമാക്കിയ വ്യവസ്ഥകളാണ് തിരിച്ചടിയായതെന്ന് ഇന്‍ഡിഗോ ആവര്‍ത്തിക്കുന്നു. വേഗത്തില്‍ എല്ലാം സാധരണ നിലയിലാക്കണമെന്നാണ് ഡിജിസിഎയുടെ ആവശ്യം.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
kerala18 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
india3 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala3 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala20 hours agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍

