Connect with us

india

അഭിമുഖത്തിന് പോകാന്‍ യാത്രാക്കൂലി കൊടുത്തു; വര്‍ഷങ്ങള്‍ക്കുശേഷം അധ്യാപകന് 30 ലക്ഷം രൂപയുടെ ഓഹരികള്‍ സമ്മാനിച്ച് ബാങ്ക് സിഇഒ

ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായിച്ചതിന് നന്ദി സൂചകമായിട്ടായിരുന്നു വൈദ്യനാഥന്റെ നടപടി. അഭിമുഖത്തിന് പോകാന്‍ പണമില്ലാതിരുന്ന കാലത്ത് യാത്രാക്കൂലി നല്‍കിയ അധ്യാപകന് സമ്മാനം നല്‍കിയ സംഭവം സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലാവുകയായിരുന്നു. വൈദ്യനാഥന് ബിറ്റ്‌സില്‍ പ്രവേശനം ലഭിച്ചിരുന്നു. എന്നാല്‍ അഭിമുഖത്തിന് ഹാജരാകാനും കൗണ്‍സിലിംഗ് പൂര്‍ത്തിയാക്കാനും അദ്ദേഹത്തിന് പണമില്ലായിരുന്നു. അന്നത്തെ കണക്ക് അധ്യാപകനായ ഗുര്‍ദിയാല്‍ സൈനിയാണ് യാത്രാക്കൂലിയായി 500 രൂപ നല്‍കിയത്.പഠനത്തിനുശേഷം മികച്ച രീതിയില്‍ വൈദ്യനാഥന് എത്താനും കഴിഞ്ഞിരുന്നു.

Published

on

ന്യൂഡല്‍ഹി: പഠനകാലത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായം നല്‍കുന്ന അധ്യാപകരെക്കുറിച്ച് പലപ്പോഴും കേട്ടിട്ടുണ്ട്. പഠനത്തിനുശേഷം സഹായിച്ച അധ്യാപകരെ ഓര്‍മ്മിയ്ക്കുന്ന വിദ്യാര്‍ത്ഥികളാണെങ്കിലോ അത് വളരെ തുച്ഛവുമാണ്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്ഥനാവുകയാണ് ഐഡിഎഫ്‌സി ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ വി വൈദ്യനാഥന്‍. മുപ്പതുലക്ഷത്തോളം രൂപയുടെ ഓഹരികളാണ് വൈദ്യനാഥന്‍ മുന്‍ അധ്യാപകനായ ഗുര്‍ദിയാല്‍ സരൂപ് സൈനിക്ക് സമ്മാനമായി നല്‍കിയത്.

ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായിച്ചതിന് നന്ദി സൂചകമായിട്ടായിരുന്നു വൈദ്യനാഥന്റെ നടപടി. അഭിമുഖത്തിന് പോകാന്‍ പണമില്ലാതിരുന്ന കാലത്ത് യാത്രാക്കൂലി നല്‍കിയ അധ്യാപകന് സമ്മാനം നല്‍കിയ സംഭവം സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലാവുകയായിരുന്നു. വൈദ്യനാഥന് ബിറ്റ്‌സില്‍ പ്രവേശനം ലഭിച്ചിരുന്നു. എന്നാല്‍ അഭിമുഖത്തിന് ഹാജരാകാനും കൗണ്‍സിലിംഗ് പൂര്‍ത്തിയാക്കാനും അദ്ദേഹത്തിന് പണമില്ലായിരുന്നു. അന്നത്തെ കണക്ക് അധ്യാപകനായ ഗുര്‍ദിയാല്‍ സൈനിയാണ് യാത്രാക്കൂലിയായി 500 രൂപ നല്‍കിയത്.പഠനത്തിനുശേഷം മികച്ച രീതിയില്‍ വൈദ്യനാഥന് എത്താനും കഴിഞ്ഞിരുന്നു. എന്നാല്‍ പഠനത്തിനുശേഷം അധ്യാപകനെ തിരഞ്ഞെങ്കിലും കണ്ടാത്താനായില്ല. ഒടുവില്‍ ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് വര്‍ഷങ്ങള്‍ക്കുശേഷം അധ്യാപകന്‍ ആഗ്രയിലാണെന്ന് കണ്ടെത്തുന്നത്. തുടര്‍ന്ന് വിളിച്ചു സംസാരിയ്ക്കുകയും സമയോചിതമായ സഹായത്തിന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു വൈദ്യനാഥന്‍.

സാമൂഹ്യമാധ്യമങ്ങളില്‍ വൈദ്യനാഥന് പ്രശംസയുമായി ഒട്ടേറെ പേരാണ് എത്തുന്നത്. ഇതൊരു അസാധാരണമായ നടപടിയാണെന്നാണ് പലരുടേയും അഭിപ്രായം. ഈ കാലഘട്ടത്തില്‍ വളരെ അപൂര്‍വ്വമായേ ഇത്തരത്തിലുള്ള ഗുരു-ശിഷ്യബന്ധം കാണാനാകൂവെന്നും ചിലര്‍ പ്രശംസിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂരിലേത് ഞെട്ടിക്കുന്ന നടപടി; സംഘപരിവാർ ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ: വി ഡി സതീശൻ

ഞെട്ടിക്കുന്ന നടപടിയാണെന്നും മണിപ്പൂർ ജനതക്ക് ഇപ്പോഴും അരക്ഷിതത്വം സമ്മാനിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

Published

on

ഈസ്റ്റര്‍ ഞായറാഴ്ചയായ മാര്‍ച്ച് 31 പ്രവൃത്തി ദിനമായി പ്രഖ്യാപിച്ച മണിപ്പൂര്‍ സര്‍ക്കാരിനെതിരെ വി ഡി സതീശൻ. ഞെട്ടിക്കുന്ന നടപടിയാണെന്നും മണിപ്പൂർ ജനതക്ക് ഇപ്പോഴും അരക്ഷിതത്വം സമ്മാനിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇവരാണ് കേരളത്തിൽ കേക്കുമായി ആളെ കാണാൻ നടക്കുന്നത്. ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളാണ് സംഘപരിവാറെന്നും അദ്ദേഹം ആരോപിച്ചു.

മാര്‍ച്ച് 30, 31 തീയതികളില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രവൃത്തിദിനമായി പ്രഖ്യാപിച്ച് മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ ഉയ്‌കെയാണ് ഉത്തരവിറക്കിയത്. ഈ സാമ്പത്തിക വര്‍ഷത്തിലെ അവസാന ദിനങ്ങളായതിനാല്‍ സര്‍ക്കാര്‍ ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി പൂര്‍ത്തികരിക്കുന്നതിനാണ് ഈ ദിവസങ്ങള്‍ പ്രവൃത്തിദിനമായി പ്രഖ്യാപിച്ചത് എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

മണിപ്പൂര്‍ സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകള്‍, കോര്‍പറേഷനുകള്‍, സൊസൈറ്റികള്‍ എന്നിവയ്ക്ക് ഉത്തരവ് ബാധകമായിരിക്കും. ക്രിസ്തുവിന്റെ കുരിശു മരണവും ഉയിര്‍പ്പും അനുസ്മരിക്കുന്ന വലിയ ആഴ്ച ക്രിസ്തുമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ക്രിസ്ത്യാനികള്‍ കൂടുതലുള്ള മണിപ്പൂരില്‍ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാണ്.

Continue Reading

india

‘ഇന്ത്യയൊട്ടാകെ ക്രൈസ്തവര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നു’;പെസഹാദിന സന്ദേശത്തില്‍ മാര്‍ റാഫേല്‍ തട്ടില്‍

ഈസ്റ്റര്‍ ആഘോഷിക്കാന്‍ പറ്റാത്ത നിര്‍ഭാഗ്യവാന്മാരുണ്ടെന്നും മാര്‍ റാഫേല്‍ തട്ടില്‍ പെസഹാദിന സന്ദേശത്തില്‍ പറഞ്ഞു.

Published

on

ഇന്ത്യയൊട്ടാകെ ക്രൈസ്തവര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. ഈസ്റ്റര്‍ ആഘോഷിക്കാന്‍ പറ്റാത്ത നിര്‍ഭാഗ്യവാന്മാരുണ്ടെന്നും മാര്‍ റാഫേല്‍ തട്ടില്‍ പെസഹാദിന സന്ദേശത്തില്‍ പറഞ്ഞു.

തൃശ്ശൂര്‍ ഇരിങ്ങാലക്കുട താഴേക്കാട് സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍ പെസഹാദിന ശുശ്രൂഷകള്‍ക്ക് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. കാല്‍കഴുകല്‍ ശുശ്രൂഷയും മേജര്‍ ആര്‍ച്ച് ബിഷപ്പ് നിര്‍വഹിച്ചു.

‘സഹനങ്ങള്‍ ഒരിക്കലും അവസാനമല്ല, ചക്രവാളങ്ങള്‍ തുറക്കാനുള്ള വാതായനങ്ങളാണു സഹനങ്ങള്‍. എല്ലാ സഹനങ്ങളും പീഢാനുഭവങ്ങളും പോസിറ്റീവ് എനര്‍ജിയിലേക്ക് നയിക്കും’, റാഫേല്‍ തട്ടില്‍ പറഞ്ഞു.

Continue Reading

india

താജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു.പി കോടതിയിൽ പുതിയ ഹരജി

താജ്മഹല്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മിച്ചതല്ലെന്നും പാഠപുസ്തകങ്ങളില്‍ നിന്നുള്‍പ്പെടെ ചരിത്രം തിരുത്തണമെന്നും ആവശ്യപ്പെട്ട് മുമ്പും ഹിന്ദു സംഘടനകള്‍ ഹരജി നല്‍കിയിട്ടുണ്ട്.

Published

on

താജ്മഹലിനെ ഹിന്ദുക്ഷേത്രമായ തേജോ മഹാലയയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യു.പിയിലെ ആഗ്ര കോടതിയില്‍ പുതിയ ഹരജി. ബുധനാഴ്ച സമര്‍പ്പിച്ച ഹരജിയില്‍ താജ്മഹലിലെ എല്ലാ ഇസ്ലാമിക പ്രവര്‍ത്തനങ്ങളും അനുയോജ്യമല്ലാത്ത മറ്റ് ആചാരങ്ങളും നിര്‍ത്തിവക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ഏപ്രില്‍ 9 ന് കേസ് പരിഗണിക്കും. ശ്രീ ഭഗവാന്‍ ശ്രീ തേജോ മഹാദേവിന്റെ രക്ഷാധികാരിയായും യോഗേശ്വര്‍ ശ്രീ കൃഷ്ണ ജന്മസ്ഥാന്‍ സേവാ സംഘ് ട്രസ്റ്റ്, ക്ഷത്രിയ ശക്തിപീഠ് വികാസ് ട്രസ്റ്റ് എന്നിവയുടെ പ്രസിഡന്റുമായ അഭിഭാഷകന്‍ അജയ് പ്രതാപ് സിങ് ആണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

താജ്മഹല്‍ ആയി അംഗീകരിക്കപ്പെടുന്നതിന് മുമ്പുള്ള ചരിത്രമാണ് നിര്‍മിതിക്ക് ഉള്ളതെന്ന തന്റെ വാദത്തെ പിന്തുണക്കുന്നതിനായി ഹരജിക്കാരന്‍ വിവിധ ചരിത്ര പുസ്തകങ്ങള്‍ ഉദ്ധരിച്ചു.താജ്മഹല്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മിച്ചതല്ലെന്നും പാഠപുസ്തകങ്ങളില്‍ നിന്നുള്‍പ്പെടെ ചരിത്രം തിരുത്തണമെന്നും ആവശ്യപ്പെട്ട് മുമ്പും ഹിന്ദു സംഘടനകള്‍ ഹരജി നല്‍കിയിട്ടുണ്ട്.

Continue Reading

Trending