Connect with us

kerala

സംഘഗാനങ്ങളിൽ ഹാട്രിക് നേട്ടവുമായി സുല്ലമുസ്സലാം

പാട്ട് പഠിക്കാത്ത കുട്ടികളെയാണ് ചിട്ടയായ രീതിയിൽ വാർത്തെടുക്കുന്നത്

Published

on

മൂന്നു സംഘഗാനങ്ങളിൽ മിന്നും വിജയം കരസ്ഥമാക്കി അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ. ഹൈസ്കൂൾ വിഭാഗം മലയാളം ഉറുദു അറബി സംഘഗാനങ്ങളിലാണ് സുല്ലമുസലാമിന്റെ വിജയ തേരോട്ടം. കഴിഞ്ഞ വർഷങ്ങളിലും സംഘ ഗാനങ്ങൾ നേടിയെടുത്തിരുന്നു ഈ മിടുക്കി കുട്ടികൾ. നുഹാ സജീർ. റിസ റഹ്മത്ത്. റൈഷ ഗൈസ്. അഫ്രിൻ. റിസ കാരാട്ടിൽ. നഹറിൻ. മലീഹ പർവീൻ. ഫാത്തിമ ഹന്നത്. ഫഹ്‌മിത. ഫൈഹ.അയാന റഹ്മാൻ.ഇവരാണ് ടീം അംഗങ്ങൾ.

കേരളീയ പൈതൃകത്തെ കുറിച്ച് രചിച്ച മലയാള സംഘഗാനം ഷിജിൽ കൊടുങ്ങല്ലൂരാണ് രചിച്ചത്. ഗഫൂർ കൊളത്തൂരാണ് ഉറുദു സംഘഗാനം രചിച്ചത്. നസീർ ചെറുവാടിയും ഹസനത് ടീച്ചറുമാണ് അറബിക് സംഘഗാനം രചിച്ചത്. സംഗീത അധ്യാപകൻ ഹക്കീം പുൽപ്പറ്റയുടെ കീഴിലാണ് പരിശീലനം. മുൻകാലങ്ങളിൽ സംസ്ഥാന കലോത്സവങ്ങളിൽ പലതവണ ഒന്നാം സ്ഥാനം നേടിയ ഹക്കീം പുൽപ്പറ്റയുടെ അനുഭവസമ്പത്തും വിദ്യാർത്ഥികളുടെ നിരന്തരമായ പരിശീലനമാണ് സുല്ലമുസലാമിന് തിളക്കമുള്ള വിജയം സമ്മാനിച്ചത്.

3 സംഘഗാനങ്ങളിലെ ടീം ലീഡർ റൈഷ ഗൈഷ എന്ന കുട്ടിക്ക് അറബി പദ്യത്തിലും A ഗ്രേഡ് ലഭിച്ചിട്ടുണ്ട് .കഴിഞ്ഞ 5വർഷങ്ങളായി സംസ്ഥാനതലത്തിൽ ഹകീം മാഷും ടീമും പങ്കെടുക്കുന്നുണ്ട്.1970 മുതൽ 2007 വരെ സംസ്ഥാന കലോത്സവങ്ങളിൽ കെ വി അബൂട്ടി മാഷിന്റെ ശിക്ഷണത്തിൽ ആയിരുന്നു.2018 ലാണ് ഹക്കീം സാർ സുല്ലിമിലേക്ക് എത്തുന്നത് അതിനുശേഷം ഉള്ള എല്ലാ സംസ്ഥാന കലോത്സവങ്ങളിലും സംഗീത അധ്യാപകൻ ഹക്കീമാഷിന്റെ കുട്ടികൾ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്.

അറബി മാത്രം പഠിക്കുന്ന കുട്ടികളാണ് മറ്റു ഭാഷകളിലെ സംഘഗാനങ്ങളും സ്വന്തമാക്കുന്നത്. പാട്ട് പഠിക്കാത്ത കുട്ടികളെയാണ് ചിട്ടയായ രീതിയിൽ വാർത്തെടുക്കുന്നത്. പ്രശസ്ത മാപ്പിളകവി മർഹൂം അബ്ദുൽ ഖാദർ പുൽപ്പറ്റയുടെ മകനാണ്. മീഡിയവൺ 14ആം രാവ് സീസൺ 4ലെയും 5ലെയും ജേതാവാണ്.ഭാര്യ ഷാദിയ നല്ലൊരു ഗായികയാണ് ബാലുശ്ശേരി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെസംഗീത അധ്യാപികയാണ്.

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

മേയർ ആര്യയും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ തർക്കം; ഒടുവിൽ ഡ്രൈവർക്കെതിരെ കേസ്

മേയര്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍

Published

on

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍.എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. െ്രെഡവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി.

ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.

കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.

Continue Reading

Trending