Connect with us

Video Stories

ബന്ധം തെളിയിച്ചാല്‍ രാഷ്ട്രീയം അവസാനിപ്പിക്കും: പി.കെ ഫിറോസ്

Published

on

കോഴിക്കോട്: സ്വര്‍ണ്ണകള്ളക്കടത്ത് കേസിലെ പ്രതി അബൂലൈസ് എന്റെയും അഡ്വ.ടി സിദ്ധീഖിനുമൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിക്കുന്നത് ആരോപണ വിധേയരായ സ്വന്തക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വ്യക്തമാക്കി. അബൂലൈസുമായി വ്യക്തിബന്ധമോ ബിസിനസ്സ് ബന്ധമോ ഇല്ല. തെരെഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം അഡ്വ.ടി സിദ്ധീഖിനൊപ്പം ദുബായിയില്‍ പോയപ്പോള്‍ കെ.എം.സി.സിയുടെയും ഒ.ഐ.സി.സിയുടെയും വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു. കുന്ദമംഗലത്തെ വോട്ടര്‍മാരായ ചിലരുടെ അവിടെയുള്ള വീടുകളിലും സന്ദര്‍ശിച്ചിരുന്നു. അത്തരം ഒരാളുടെ വീട്ടില്‍ വെച്ചാണ് ഈ ഫോട്ടോ പകര്‍ത്തിയതെന്നാണ് ചിത്രം കണ്ടപ്പോള്‍ ബോധ്യമായത്. ഇത് സംബന്ധിച്ച് ഏത് അന്വേഷണവും നേരിടാനും കള്ളകടത്ത് കേസിലെ പ്രതിയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനും തയ്യാറാണ്. കള്ളക്കടത്ത് കേസിലെ പ്രതി തന്നെയാണ് ഈ ഫോട്ടോ എടുത്തതും പുറത്ത് വിടുകയും ചെയ്തത് എന്നിരിക്കെ ആരെ സംരക്ഷിക്കാനാണ് ഇത്തരം പ്രവര്‍ത്തി ചെയ്യുന്നതെന്ന് പകല്‍പോലെ വ്യക്തമാണ്. കള്ളക്കടത്ത് കേസിലെ പ്രതികളെയും അവരെ സഹായിക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ ഇടതുപക്ഷ സര്‍ക്കാരിന് ധൈര്യമുണ്ടോയെന്നും ഫിറോസ് ചോദിച്ചു.
വേട്ടയാടുന്നത് എം.എല്‍.എമാരെ
രക്ഷിക്കാന്‍: ടി സിദ്ദിഖ്

17883709_1330344833680205_4521335455674445695_n
കോഴിക്കോട്: പ്രവാസി വോട്ടര്‍മാര്‍ കൂടുതലുള്ള കുന്ദമംഗലത്തെ സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് ഒ.ഐ.സി.സി, കെ.എം.സി.സി സംഘടനകളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ദുബായ് സന്ദര്‍ശിച്ചതെന്നും അപ്പോള്‍ നൂറുകണക്കിന് ആളുകള്‍ കൂടെ നിന്ന് ഫോട്ടോ എടുത്തിട്ടുണ്ടെന്നും അബുലൈസ് അതിലുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ.ടി സിദ്ദിഖ്. ഇതു സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയും കേന്ദ്ര ഏജന്‍സിയും അന്വേഷണം നടത്തി റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തണമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അബുലൈസ് എന്നയാളെ നേരിട്ടോ അല്ലാതെയോ പരിചയമില്ല. ബിസിനസ് ആവശ്യത്തിനല്ല ഗള്‍ഫ് സന്ദര്‍ശനം നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥമാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹി കൂടിയായ പി.കെ ഫിറോസിനൊപ്പം ദുബായില്‍ എത്തിയത്. ഫോട്ടോ എടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് വരുന്നവരെ നിരുത്സാഹപ്പെടുത്താറില്ല. അതില്‍ അബുലൈസും ഉണ്ടായേക്കാം. അബുലൈസിന്റെ രൂപവും കോലവും ഇപ്പോള്‍ പുറത്തുവന്ന ഫോട്ടോകളില്‍ നിന്നാണ് മനസ്സിലാവുന്നത്.
നിരപരാധികളായ തന്നെയും ഫിറോസിനെയും വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിഞ്ഞ ഇടത് എം.എല്‍.എമാരായ കാരാട്ട് റസാക്കിനെയും പി.ടി.എ റഹീമിനെയും സംരക്ഷിക്കാനാണ്.

kerala

കേരള സര്‍വകലാശാല: രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്ത് നിന്ന് മിനി കാപ്പനെ മാറ്റി

കാര്യവട്ടം ക്യാമ്പസ് ജോ. രജിസ്ട്രാര്‍ രശ്മിക്കാണ് പുതിയ ചുമതല

Published

on

തിരുവനന്തപുരം കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്ത് നിന്ന് മിനി കാപ്പനെ നീക്കി. കാര്യവട്ടം ക്യാമ്പസ് ജോ. രജിസ്ട്രാര്‍ രശ്മിക്കാണ് പുതിയ ചുമതല. സിന്‍ഡിക്കേറ്റ് യോഗത്തിന് പിന്നാലെ മിനി കാപ്പന്‍ ചുമതല ഒഴിയും.

രജിസ്ട്രാര്‍ ചുമതല ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മിനി കാപ്പന്‍ വിസിക്ക് കത്ത് നല്‍കിയിരുന്നു. സര്‍വകലാശാല സെനറ്റ് ഹാളിലെ വിവാദപരിപാടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് രജിസ്ട്രാര്‍ നിയമനത്തിലെ പ്രതിസന്ധിക്ക് തുടക്കമായത്.

ഗവര്‍ണറുടെ ഇടപെടലിനെ തുടര്‍ന്ന് മുന്‍ രജിസ്ട്രാര്‍ മോഹനന്‍ കുന്നുമ്മലിനെ സസ്പെന്‍ഡ് ചെയ്തതോടെ, അസിസ്റ്റന്റ് രജിസ്ട്രാറായിരുന്ന മിനി കാപ്പനെയാണ് വിസി താല്‍ക്കാലികമായി നിയമിച്ചത്. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി അനില്‍കുമാറിന് അനുകൂലമായി വിധി പുറപ്പെടുവിച്ചിട്ടും തുടര്‍ നടപടി നടന്നിരുന്നില്ല.

Continue Reading

Video Stories

നെഹ്‌റു ട്രോഫി വള്ളംകളി: ഫലപ്രഖ്യാപനം വൈകിയതില്‍ പ്രതിഷേധിച്ച് ബോട്ട് ക്ലബ്ബുകള്‍

നെഹ്‌റു ട്രോഫി വള്ളംകളിയിലെ രണ്ടാം സ്ഥാനം ഉള്‍പ്പെടെയുള്ള ഫലപ്രഖ്യാപനം വൈകിയതിനെതിരെ വിവിധ ബോട്ട് ക്ലബ്ബുകള്‍ രംഗത്ത്

Published

on

നെഹ്‌റു ട്രോഫി വള്ളംകളിയിലെ രണ്ടാം സ്ഥാനം ഉള്‍പ്പെടെയുള്ള ഫലപ്രഖ്യാപനം വൈകിയതിനെതിരെ വിവിധ ബോട്ട് ക്ലബ്ബുകള്‍ രംഗത്ത്. രണ്ടാം സ്ഥാനത്തെത്തിയ പുന്നമട ബോട്ട് ക്ലബ്ബും മൂന്നാം സ്ഥാനത്തെത്തിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബും ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.

പള്ളാത്തുരുത്തി ക്ലബ്ബ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഫലപ്രഖ്യാപനം തടഞ്ഞത്. അനുവദനീയതിലധികം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള തുഴച്ചിലുകാരെ ഉപയോഗിച്ചുവെന്നതും, തടിത്തുഴ, ഫൈബര്‍ തുഴ തുടങ്ങിയവ ചട്ടവിരുദ്ധമായി വിനിയോഗിച്ചതുമാണ് പ്രധാന ആരോപണങ്ങള്‍.

ജില്ലാ ഭരണകൂടത്തിന് ഇതുവരെ പത്തിലേറെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് വ്യക്തമാക്കി. പരാതികള്‍ എല്ലാം പരിശോധിച്ച് ഓണത്തിന് ശേഷം മാത്രമേ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തുകയുള്ളൂ. ഫലം വൈകുന്നത് വരാനിരിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിനും പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

Continue Reading

Video Stories

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തീവ്ര മഴ; യമുന നദിയിലെ ജലനിരപ്പ് ഉയരുന്നു

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമാകുന്നു.

Published

on

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമാകുന്നു. ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. പ്രളയ സമാനമായ സാഹചര്യമാണെന്ന് അധികൃതര്‍ അറിയിച്ചു. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

യമുന നദിയിലെ ജലനിരപ്പ് അപകടനിലയില്‍ മുകളിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇന്ന് വൈകുന്നേരം 5 മണി മുതല്‍ ലോഹ പുലിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെക്കും. പഞ്ചാബില്‍ വെള്ളപ്പൊക്കത്തില്‍ 29 പേര്‍ മരിച്ചു. രണ്ടര ലക്ഷം ആളുകളെ പ്രളയം നേരിട്ട് ബാധിച്ചതായാണ് കണക്കുകള്‍. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും പഞ്ചാബിലും ജമ്മു കശ്മീരിലുമായി 15 ലധികം പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മഴക്കെടുതിയില്‍ മരിച്ചെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Continue Reading

Trending