Connect with us

india

തേജസ്വി സൂര്യയുടെ വിദ്വേഷ പ്രസ്താവന; യൂത്ത് ലീഗ് കമ്മീഷണര്‍ക്ക് പരാതി നല്‍കി

മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് ആസിഫ് അന്‍സാരി, ജനറല്‍ സെക്രട്ടറി അഡ്വ: വി കെ ഫൈസല്‍ ബാബു, ട്രഷറര്‍ മുഹമ്മദ് യൂനുസ് കര്‍ണാടകയില്‍ നിന്നുള്ള ദേശീയ സെക്രട്ടറി ഉമര്‍ ഫാറൂഖ് ഇനാംദാര്‍ എന്നിവര്‍ സംയുക്തമായാണ് ബംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ കമല്‍ പന്തിന് പരാതി നല്‍കിയത്

Published

on

ബംഗളൂരു: ബംഗളൂരു കോര്‍പറേഷന്‍ പരിധിയിലെ കോവിഡ് വാര്‍റൂമിലെത്തി വര്‍ഗീയ പരാമര്‍ശം നടത്തിയ ബി ജെ പി നേതാവ് തേജസ്വി സൂര്യ എം പി ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് ആസിഫ് അന്‍സാരി, ജനറല്‍ സെക്രട്ടറി അഡ്വ: വി കെ ഫൈസല്‍ ബാബു, ട്രഷറര്‍ മുഹമ്മദ് യൂനുസ് കര്‍ണാടകയില്‍ നിന്നുള്ള ദേശീയ സെക്രട്ടറി ഉമര്‍ ഫാറൂഖ് ഇനാംദാര്‍ എന്നിവര്‍ സംയുക്തമായാണ് ബംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ കമല്‍ പന്തിന് പരാതി നല്‍കിയത്.കോവിഡ് മഹാമാരിക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പൊതുതേണ്ട അവസരത്തില്‍ ചികിത്സാ കേന്ദ്രത്തിലെത്തി ആരോഗ്യ പ്രവര്‍ത്തകരുടെ മതം പറഞ്ഞ് വിദ്വേഷം പ്രചരിപ്പിക്കുന്ന എം പി ക്കെതിരെ കര്‍ശന നടപടി വേണമെന്ന് യൂത്ത് ലീഗ് പരാതിയില്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ദിവസമാണ് കോവിഡ് രോഗികള്‍ക്ക് ബെഡ് ലഭ്യമാകുന്നില്ല എന്ന പരാതിയെ തുടര്‍ന്ന് ബംഗളൂരു സൗത്ത് മണ്ഡലത്തില്‍ നിന്നുള്ള എം പി തേജസ്വി സൂര്യ കോ വിഡ് വാര്‍ റൂമിലെത്തി വര്‍ഗീയ പരാമര്‍ശം നടത്തിയത്. അവിടെ കരാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന മുസ്ലിം ജീവനക്കാരുടെ പേര് വിവരങ്ങളുമായി ആശുപത്രിയിലെത്തിയ എം പി യും സഹപ്രവര്‍ത്തകരും അവരെ തീവ്രവാദികള്‍ എന്ന് വിളിക്കുന്നതും ഇത് മദ്രസയാണോ എന്ന് ചോദിക്കുന്നതും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.ബി ജെ പി എം എല്‍ എ സതീഷ് റെഡ്ഡിയുടെ നേതൃത്വത്തിലാണ് ബെഡ് ലഭിക്കേണ്ടവരുടെ മുന്‍ഗണനാക്രമം അട്ടിമറിച്ചത് എന്ന് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് മരണസംഖ്യ വര്‍ദ്ധിക്കുകയും ചികിത്സാ സൗകര്യങ്ങള്‍ അപര്യാപ്തമാവുകയും ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനം ഭരിക്കുന്ന ബി ജെ പി ക്കെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്.

ഇതില്‍ നിന്ന് രക്ഷപ്പെടാനാണ് പതിവു പോലെ പച്ചയായ വര്‍ഗീയ പ്രചരണം നടത്തുന്നത് എന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആരോപിക്കുന്നു. ഓക്‌സിജന്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നതിനെക്കുറിച്ച് രാജ്യത്ത് വാര്‍ത്തകള്‍ വരുന്നുണ്ട്. ഇപ്പോഴിതാ ആശുപത്രി ബെഡുകള്‍ പോലും കരിഞ്ചന്തയില്‍ വില്‍ക്കുന്ന ജനപ്രതിനിധികളുടെ പാര്‍ട്ടിയായി ബി ജെ പി മാറിയിരിക്കുന്നു. മനുഷ്യര്‍ മരിച്ചു വീഴുമ്പോഴും രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ട നേതാക്കന്‍മാര്‍ മതം പറഞ്ഞ് നടക്കുന്നത് ലജ്ജാകരമാണ്. മഹാമാരിക്കാലത്തും മത വര്‍ഗീയതയുടെ പ്രചാരകനായയ തേജസ്വിക്കെതിരെ യൂത്ത് ലീഗ് ശക്തമായി പ്രതിക്ഷേധിക്കുന്നുവെന്ന് ദേശീയ പ്രസിഡണ്ട് ആസിഫ് അന്‍സാരി ജനറല്‍ സെക്രട്ടറി അഡ്വ: വി കെ ഫൈസല്‍ ബാബു എന്നിവര്‍ പറഞ്ഞു. പരാതിയില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ നിയമപരമായ എല്ലാ വഴികളിലൂടെയും പോരാട്ടം തുടരുമെന്നും നേതാക്കള്‍ പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അവഗണന താങ്ങാൻ വയ്യ; മനോഹർ ലാൽ ഖട്ടറുടെ രണ്ട് അനന്തരവർ കോൺഗ്രസിൽ

ബി.ജെ.പി അണികൾക്ക് യാതൊരു പരിഗണനയും നൽകുന്നില്ലെന്ന് ഇരുവരും ആരോപിച്ചു.

Published

on

ഹരിയാന മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ മനോഹർ ലാൽ ഖട്ടറുടെ രണ്ട് അനന്തരവർ കോൺഗ്രസിൽ ചേർന്നു. ഖട്ടറുടെ സഹോദരിയുടെ മക്കളായ പ്രദീപ് ഖട്ടർ, ഗുരുജി ഖട്ടർ എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്.

ബി.ജെ.പി അണികൾക്ക് യാതൊരു പരിഗണനയും നൽകുന്നില്ലെന്ന് ഇരുവരും ആരോപിച്ചു. സിർസയിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന കുമാരി സെൽജയാണ് ഇവരെ പാർട്ടിയിൽ എടുക്കാൻ നേതൃത്വം നൽകിയത്. മുഖ്യമന്ത്രിയായി അധികാരത്തിലിരുന്ന 10 വർഷവും ഖട്ടർ കുടുംബത്തെ അവഗണിക്കുകയായിരുന്നുവെന്ന് ഇരുവരും ആരോപിച്ചു.

കോൺഗ്രസിൽ ചേരാൻ തുനിഞ്ഞപ്പോൾ തങ്ങൾക്കു മേൽ വലിയ സമ്മർദം ചെലുത്തിയെന്നും പ്രദീപും ഗുരുജിയും അവകാശപ്പെട്ടതായി ട്രൈബ്യൂൺ റിപ്പോർട്ട് ചെയ്തു.

ഇവരുടെ മറ്റൊരു അമ്മാവനായ ബി.ജെ.പി അംഗവും അഭിഭാഷകനുമായ ഭൂപേന്ദ്ര ഖട്ടർ അനന്തരവർ കോൺഗ്രസിൽ ചേർന്നതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

Continue Reading

india

പ്രധാനമന്ത്രി പറയുന്നത് പച്ചകള്ളം; മല്ലികാർജുൻ ഖാർഗെ

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രിയങ്ക ഗാന്ധിയും രം​ഗത്തുവന്നു

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദി പച്ചകള്ളമാണ് പറയുന്നതെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മോദി എല്ലാത്തിനെയും ഹിന്ദു മുസ്ലിം വിഷയത്തോട് ബന്ധിപ്പിക്കുകയാണെന്നും തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ബിജെപി 140 സീറ്റുകൾ ഒതുങ്ങുമെന്നും ഖാർഗെ പറ‍ഞ്ഞു. ലഖ്നൗവിലെ ഇന്ത്യ മുന്നണിയുടെ വാർത്താ സമ്മേളനത്തിൽ സംസാരിക്കവേയാണ് ഖാർഗയുടെ വിമർശനം.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രിയങ്ക ഗാന്ധിയും രം​ഗത്തുവന്നു. കമ്മീഷൻ നീതിയുക്തമായി പെരുമാറണമെന്നും എല്ലാ പാർട്ടികളും നൽകുന്ന പരാതികൾ ഒരേ പോലെ പരിഗണിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണിക്ക് അനുകൂല അന്തരീക്ഷമാണുള്ളതെന്നും റായ്ബറേലിയിലും അമേഠിയിലും കോൺഗ്രസ് ജയിക്കും അവർ കൂട്ടിചേർത്തു.

Continue Reading

india

സിഎഎ നടപ്പിലാക്കി കേന്ദ്രം; പൗരത്വ സർട്ടിഫിക്കറ്റ് നൽകി തുടങ്ങി

സിഎഎയുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാർ നീക്കം

Published

on

രാജ്യത്ത് പൗരത്വ ഭേദ​ഗതി നിയമം നടപ്പിലാക്കി കേന്ദ്ര സർക്കാർ. അതിന്റെ ഭാ​ഗമായി പൗരത്വ സർട്ടിഫിക്കറ്റ് നൽകി തുടങ്ങി. ഡൽഹിയിലെ 14 പേർക്കാണ് ആദ്യഘട്ടത്തിൽ പൗരത്വ സർട്ടിഫിക്കറ്റ് നൽകിയത്.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയാണ് സർട്ടിഫിക്കറ്റ് കൈമാറിയത്. ആദ്യം അപേക്ഷിച്ചവർക്കാണ് പൗരത്വം നൽകിയതെന്ന് കേന്ദ്രം അറിയിച്ചു. മാർച്ച് 11 നാണ് കേന്ദ്രസർക്കാർ സിഎഎ വിജ്ഞാപനം പുറത്തിറക്കിയത്.

പൗരത്വ ഭേദ​ഗതി നിയമവുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാർ നീക്കം.

Continue Reading

Trending