Connect with us

india

വനമേഖല വളഞ്ഞ് സൈന്യം; ജമ്മുവില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ നാലാം ദിവസവും തുടരുന്നു

ജമ്മു കശ്മീരിലെ അനന്തനാഗില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ നാലാം ദിവസവും തുടരുന്നു.

Published

on

ജമ്മു കശ്മീരിലെ അനന്തനാഗില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ നാലാം ദിവസവും തുടരുന്നു. സൈന്യവും ജമ്മുകശ്മീര്‍ പോലീസും സംയുക്തമായാണ് അനന്തനാഗിലെ കൊക്കേര്‍നാഗ് വനമേഖലയില്‍ തെരച്ചില്‍ നടത്തുന്നത്.

അതേസമയം കഴിഞ്ഞ ദിവസം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനു കൂടി വീരമൃത്യു. വ്യാഴാഴ്ച മുതല്‍ കാണാതയ സൈനികനാണ് ജീവന്‍ നഷ്ടമായത്. കൊകോരെനാഗിലെ നിബിഡ വനങ്ങളില്‍ ഭീകരരെ തുരത്താന്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും ആരംഭിച്ച സംയുക്ത ഓപ്പറേഷനിടെ നേരത്തെ മൂന്ന് ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതോടെ ഏറ്റുമുട്ടലില്‍ മരിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം നാലായി.

അതേസമയം, ഇന്നലെ മരിച്ച സൈനികനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ വെടിവയ്പ്പില്‍ കരസേനയിലെ രണ്ടു ഉന്നത ഉദ്യോഗസ്ഥരും ഒരു പൊലീസുകാരനുമാണ് വീരമൃത്യു വരിച്ചത്. കേണല്‍ മന്‍പ്രീത് സിങ്, മേജര്‍ ആശിഷ് ധന്‍ചോക്, ജമ്മു കശ്മീര്‍ പൊലീസ് ഡപ്യൂട്ടി സൂപ്രണ്ട് ഹുമയൂണ്‍ മുസമ്മില്‍ ഭട്ട് എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രജൗറിയില്‍ നടന്ന ഭീകരാക്രമണത്തില്‍ രണ്ടു സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. അനന്ത്‌നാഗ് മേഖലയില്‍ ഭീകരര്‍ക്കെതിരായ സംയുക്ത ഓപ്പറേഷനില്‍, ഭീകരരുടെ ഒളിത്താവളം എന്ന് സംശയിക്കുന്ന സ്ഥലങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഗ്രനേഡുകള്‍ വര്‍ഷിച്ചതായി സൈന്യം അറിയിച്ചു. പ്രദേശത്ത് ഒളിച്ചിരിക്കുന്ന ഭീകരരുടെ സംഘത്തെ ലക്ഷ്യമിട്ട് ഗ്രനേഡ് ലോഞ്ചറുകളും സൈന്യം ഉപയോഗിക്കുന്നുണ്ട്.

സെപ്തംബര്‍ 12,13 അര്‍ധരാത്രിയിലാണ് സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്ത ഓപ്പറേഷന്‍ ആരംഭിച്ചത്. ഗരോള്‍ ഗ്രാമത്തില്‍ ഭീകരര്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു. വ്യാപകമായ തിരച്ചിലിനൊടുവിലാണു കൊകോരെനാഗിലെ നിബിഡവനത്തിന്റെ ഉയര്‍ന്ന ഭാഗങ്ങളില്‍ ഭീകരര്‍ ഒളിത്താവളത്തിലുണ്ടെന്ന നിഗമനത്തിലെത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബംഗളൂരുവിൽ ആർ.സി.ബി ടീമിന്‍റെ വിജയാഘോഷത്തിനിടെ തിക്കും തിരക്കും; ഏഴ് മരണം

Published

on

ഐപിഎല്ലിൽ കന്നിക്കിരീടം ചൂടിയ റോയൽ ചലഞ്ചേഴ്സ് ടീം ബെംഗളൂരുവിലെത്തി. ആർസിബിയുടെ വിക്ടറി പരേഡിനിടെ തിക്കും തീരക്കും. 7 പേർ മരിച്ചു, 25 പേർക്ക് പരുക്ക്. 6 പേരുടെ നില ഗുരുതരം. സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ശ്രമിക്കവേ ആണ് തിക്കും തിരക്കുമുണ്ടായത്.

ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ വിമാനത്താവളത്തിൽ കോലി അടക്കമുള്ള ടീമിനെ സ്വീകരിച്ചു. ഔദ്യോഗിക വാഹനത്തിൽ പതാകയുമേന്തിയാണ് ടീമിനെ സ്വീകരിക്കാനായി ഡി കെ ശിവകുമാർ എത്തിയത്. ബെംഗളൂരുവിൽ ആര്‍സിബി ടീം വിക്ടറി പരേഡ് നടത്തും. ഇതേ തുടര്‍ന്ന് വിധാൻ സൗധയ്ക്ക് മുന്നിൽ നിന്ന് കസ്തൂർബ റോഡ് വരെ ഗതാഗതം നിരോധിച്ചു.

വിധാൻ സൗധയിൽ നിന്ന് ചിന്നസ്വാമി സ്റ്റേഡിയം വരെയാകും പരേഡ് നടത്തുക. ആരാധകരെ ചിന്നസ്വാമി സ്റ്റേഡിയത്തിലേയ്ക്ക് പ്രവേശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. സ്റ്റേഡിയത്തിന് മുന്നിൽ ജനസാഗരമാണ് ചാമ്പ്യൻ ടീമിനെ കാത്തുനിൽക്കുന്നത്.

Continue Reading

india

ഇറാനില്‍ കാണാതായ മൂന്ന് ഇന്ത്യന്‍ പൗരന്‍മാരെയും മോചിപ്പിച്ചു; നാട്ടിലേക്ക് മടങ്ങാനുള്ള നടപടികള്‍ സ്വീകരിക്കും

ഇന്ത്യയിലെ ഇറാന്‍ എംബസിയാണ് പൗരന്മാരെ രക്ഷപ്പെടുത്തിയ വിവരം ഔദ്യോഗിക എക്‌സ് പേജിലൂടെ അറിയിച്ചത്.

Published

on

ഇറാനില്‍ കാണാതായ മൂന്ന് ഇന്ത്യന്‍ പൗരന്മാരെ തെഹ്‌റാന്‍ പൊലീസ് മോചിപ്പിച്ചു. തെഹ്റാനിലെ വരാമില്‍ പൊലീസ് നടത്തിയ ഓപറേഷനിലാണ് ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്തു. ഇന്ത്യയിലെ ഇറാന്‍ എംബസിയാണ് പൗരന്മാരെ രക്ഷപ്പെടുത്തിയ വിവരം ഔദ്യോഗിക എക്‌സ് പേജിലൂടെ അറിയിച്ചത്. സുരക്ഷിതരായി നാട്ടിലേക്ക് മടങ്ങാനുള്ള നടപടി സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു.

‘തെഹ്റാന്‍ പൊലീസ് കാണാതായ മൂന്ന് ഇന്ത്യന്‍ പൗരന്മാരെയും മോചിപ്പിച്ചു. ഇറാനില്‍ കാണാതായ മൂന്ന് ഇന്ത്യക്കാരെ പൊലീസ് കണ്ടെത്തി വിട്ടയച്ചതായി ഇറാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു -ഇറാന്‍ എംബസിയുടെ എക്‌സ് പോസ്റ്റില്‍ പറയുന്നു.

കഴിഞ്ഞ മാസമാണ് മൂന്ന് ഇന്ത്യന്‍ പൗരന്മാരെ തട്ടിക്കൊണ്ടു പോയതായി തെഹാറാന്‍ പൊലീസ് റിപ്പോര്‍ട്ട് ചെയ്തത്. പഞ്ചാബില്‍ നിന്നുള്ള മൂന്നു പേരാണ് ആസ്‌ട്രേലിയയിലേക്കുള്ള യാത്രാമധ്യേ ഇറാനിലെത്തിയത്. ഇറാനില്‍ എത്തിയതിന് പിന്നാലെ മൂന്നു പേരെയും കാണാതാവുകയായിരുന്നു. മേയ് 29ന് കാണാതായവര്‍ക്കായി തിരച്ചില്‍ നടക്കുന്നതായി ഇന്ത്യയിലെ ഇറാന്‍ എംബസി ഔദ്യോഗികമായി അറിയിച്ചിരുന്നു.

Continue Reading

india

വെടിനിര്‍ത്തലിന് മുമ്പ് പാകിസ്ഥാന്റെ 6 യുദ്ധവിമാനങ്ങളും 2 നിരീക്ഷണ വിമാനങ്ങളും തകര്‍ത്തു

മെയ് 10 വരെ നീണ്ടുനിന്ന ഏറ്റുമുട്ടല്‍, ഇന്ത്യ വരുത്തിയ വ്യാപകമായ നാശനഷ്ടങ്ങളെത്തുടര്‍ന്ന് പാകിസ്ഥാന്‍ വെടിനിര്‍ത്തലിന് ശ്രമിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് അവസാനിച്ചു.

Published

on

പാക്കിസ്ഥാന്റെ വ്യോമശേഷിക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ മാസം നാല് ദിവസത്തെ സംഘര്‍ഷത്തിനിടെ ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) ആറ് യുദ്ധവിമാനങ്ങള്‍, രണ്ട് ഉയര്‍ന്ന മൂല്യമുള്ള നിരീക്ഷണ വിമാനങ്ങള്‍, ഒരു സി-130 ട്രാന്‍സ്‌പോര്‍ട്ട് വിമാനം, 30 ലധികം മിസൈലുകള്‍, കൂടാതെ നിരവധി ആളില്ലാ വിമാനങ്ങള്‍ എന്നിവ നശിപ്പിച്ചതായി ഓപ്പറേഷനില്‍ ഉള്‍പ്പെട്ട ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായുള്ള വ്യോമാക്രമണം, മെയ് 6-7 രാത്രിയില്‍ പാക്കിസ്ഥാനിലെയും പാക് അധീന ജമ്മു കശ്മീരിലെയും തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുള്ള തിരിച്ചടിയോടെയാണ് ആരംഭിച്ചത്. മെയ് 10 വരെ നീണ്ടുനിന്ന ഏറ്റുമുട്ടല്‍, ഇന്ത്യ വരുത്തിയ വ്യാപകമായ നാശനഷ്ടങ്ങളെത്തുടര്‍ന്ന് പാകിസ്ഥാന്‍ വെടിനിര്‍ത്തലിന് ശ്രമിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് അവസാനിച്ചു.

‘പാകിസ്ഥാന്‍ വ്യോമസേനയുടെ ആറ് യുദ്ധവിമാനങ്ങള്‍ വ്യോമാക്രമണത്തിനിടെ വെടിവച്ചിട്ടതായി പ്രവര്‍ത്തന ഡാറ്റയുടെ സാങ്കേതിക വിശകലനം സ്ഥിരീകരിക്കുന്നു.’ ഒരു നിരീക്ഷണ വിമാനം – ഒന്നുകില്‍ ഒരു ഇലക്ട്രോണിക് യുദ്ധം അല്ലെങ്കില്‍ ഒരു എയര്‍ബോണ്‍ എര്‍ലി വാണിംഗ് ആന്‍ഡ് കണ്‍ട്രോള്‍ (AEW&C) പ്ലാറ്റ്‌ഫോം – ഏകദേശം 300 കിലോമീറ്റര്‍ പരിധിയില്‍ സുദര്‍ശന്‍ മിസൈല്‍ പതിച്ചു. സ്വീഡിഷ് വംശജരായ മറ്റൊരു AEW&C വിമാനം ഭോലാരി എയര്‍ബേസില്‍ എയര്‍-ടു-സര്‍ഫേസ് ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ നശിപ്പിക്കപ്പെട്ടു.

ഭോലാരി സ്ട്രൈക്ക് സമയത്ത് ഹാംഗറുകളില്‍ യുദ്ധവിമാനങ്ങള്‍ ഉണ്ടായിരുന്നതായി ഇന്റലിജന്‍സ് ഇന്‍പുട്ടുകള്‍ നിര്‍ദ്ദേശിച്ചതായി സ്രോതസ്സുകള്‍ സൂചിപ്പിച്ചു. എന്നിരുന്നാലും, ആ നഷ്ടങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, കാരണം ‘പാക്കിസ്ഥാന്‍ ഇതുവരെ ടാര്‍ഗെറ്റുചെയ്ത സൈറ്റുകളില്‍ നിന്ന് അവശിഷ്ടങ്ങള്‍ നീക്കം ചെയ്തിട്ടില്ല.’

IAF ന്റെ റഡാര്‍, മിസൈല്‍ പ്രതിരോധ സംവിധാനങ്ങളില്‍ നിന്നുള്ള ദൃശ്യ സ്ഥിരീകരണം, റഡാറിനു ശേഷമുള്ള ആഘാതത്തില്‍ നിന്ന് പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ അപ്രത്യക്ഷമാകുന്നത് കാണിച്ചു. പാക്കിസ്ഥാന്റെ പഞ്ചാബ് മേഖലയില്‍ മറ്റൊരു ഡ്രോണ്‍ ആക്രമണത്തില്‍ ഒരു സി-130 ട്രാന്‍സ്‌പോര്‍ട്ട് വിമാനവും തകര്‍ന്നു.

ഈ സ്ട്രൈക്കുകള്‍ക്കായി ഇന്ത്യന്‍ സൈന്യം വായുവിക്ഷേപിക്കുന്ന ക്രൂയിസ് മിസൈലുകളെയാണ് കൂടുതലായി ആശ്രയിച്ചിരുന്നതെന്നും ഈ ഓപ്പറേഷന്‍ സമയത്ത് ഉപരിതലത്തില്‍ നിന്ന് വിക്ഷേപിച്ച ബ്രഹ്‌മോസ് മിസൈലുകള്‍ വിന്യസിച്ചിട്ടില്ലെന്നും വൃത്തങ്ങള്‍ അറിയിച്ചു.

റാഫേല്‍, Su-30 യുദ്ധവിമാനങ്ങള്‍ നടത്തിയ ഏകോപിത ആക്രമണങ്ങളിലൊന്നില്‍, നിരവധി ചൈനീസ് വംശജരായ വിംഗ് ലൂംഗിന്റെ ആളില്ലാ വിമാനങ്ങള്‍ (UAVs) ഉള്‍ക്കൊള്ളുന്ന ഒരു പ്രധാന ഹാംഗര്‍ തകര്‍ന്നു, ഇത് അവയുടെ നാശത്തിലേക്ക് നയിച്ചു. ഈ ഇടത്തരം ഉയരത്തിലുള്ള, ദീര്‍ഘ-സഹിഷ്ണുതയുള്ള ഡ്രോണുകള്‍ പാക്കിസ്ഥാന്റെ ആക്രമണ വ്യോമസേനയുടെ ഭാഗമാണ്.

പത്തിലധികം ആളില്ലാ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇറക്കി. ഇന്ത്യന്‍ വ്യോമതാവളങ്ങള്‍ ലക്ഷ്യമാക്കി പാക്കിസ്ഥാന്‍ വ്യോമ-നിലത്തുനിന്നും വിക്ഷേപിച്ച ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളുടെ ഒരു വലിയ അളവും ഇന്ത്യന്‍ വ്യോമസേന തടഞ്ഞു.

സംഘര്‍ഷത്തിനിടെ ശേഖരിച്ച വലിയ വിവരങ്ങളുടെ സമഗ്രമായ വിശകലനം ഇപ്പോഴും നടക്കുന്നുണ്ടെന്ന് ഉറവിടങ്ങള്‍ സ്ഥിരീകരിച്ചു.

Continue Reading

Trending