Connect with us

kerala

മുഖ്യന്റെ കുരുക്കില്‍ തളര്‍ന്ന് സി.പി.എം

സ്വര്‍ണക്കടത്ത് കേസിലെ സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുരുക്കില്‍ നിന്നും കുരുക്കിലേക്ക് നയിക്കുമ്പോള്‍ വിവാദത്തെ രാഷ്ട്രീയമായോ നിയമപരമായോ നേരിടാനാകാതെ സി.പി.എം.

Published

on

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുരുക്കില്‍ നിന്നും കുരുക്കിലേക്ക് നയിക്കുമ്പോള്‍ വിവാദത്തെ രാഷ്ട്രീയമായോ നിയമപരമായോ നേരിടാനാകാതെ സി.പി.എം. തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും സ്വപ്‌നാ സുരേഷ് ആവര്‍ത്തിക്കുമ്പോള്‍ മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും പരുങ്ങലിലാണ്. പ്രതിഷേധങ്ങള്‍ തണുപ്പിച്ച് പ്രതിരോധം തീര്‍ക്കാന്‍ പോലും പഴുതില്ലാത്ത വിധം സി.പി.എമ്മിനിത് തലവേദനയായിരിക്കുന്നു.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍തട്ടിപ്പ് കേസിലെ പ്രതി ഉന്നയിച്ച ആരോപണങ്ങള്‍ കൊട്ടിഘോഷിച്ച് സെക്രട്ടറിയേറ്റ് വളയാന്‍ വരെ നേതൃത്വം നല്‍കിയ പിണറായിക്ക് ഇപ്പോഴത്തെ സാഹചര്യത്തെ രാഷ്ട്രീയമായി നേരിടാനാകുന്നില്ല. ഉമ്മന്‍ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും നിയമസഭക്കുള്ളിലും പുറത്തും അപഹസിച്ചതും പോസ്റ്ററും ഫ്‌ളക്‌സും നിരത്തി അപമാനിച്ചതും വിസ്മരിക്കാനാവില്ലെന്നും രണ്ടുനീതിയുടെ രാഷ്ട്രീയമെന്തെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചോദിക്കുന്നു.

എന്നാല്‍ അതിനോട് ഇപ്പോഴത്തെ സംഭവവികാസങ്ങളെ ഉപമിക്കാനാവില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലിതുവരെ കേട്ടുകേള്‍വിയില്ലാത്ത ഗുരുതരമായ ആരോപണമാണ് പിണറായി നേരിടുന്നത്. നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയെന്നാണ് കേസ്. അതിന് മുഖ്യമന്ത്രിയുടെ ഓഫീസും ഔദ്യോഗിക സംവിധാനങ്ങളും ദുരുപയോഗം ചെയ്‌തെന്നാണ് വെളിപ്പെടുത്തല്‍. മുന്‍കാല രാഷ്ട്രീയ വിവാദങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണിത് എന്നതുകൊണ്ടുതന്നെ പിണറായിക്കും സി.പി.എമ്മിനും ന്യായീകരിക്കാന്‍ പോലും പഴുതില്ല.

അതേസമയം പ്രതികരണങ്ങള്‍ നിന്നകന്നു നില്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.സ്വപ്‌നയുടെ ആരോപണത്തിന് പിന്നാലെ സി.പി.എം നേതാക്കള്‍ മുഖ്യമന്ത്രിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പ്രസ്താവനയിറക്കിയിരുന്നു. എന്നാലിപ്പോള്‍ പാര്‍ട്ടി നേതൃത്വത്തിന് നാവില്ല. മുന്നണിയിലെ രണ്ടാംകക്ഷിയായ സി.പി.ഐയാകട്ടെ ‘ഞങ്ങള്‍ ഈ നാട്ടുകാരല്ല’ എന്ന ഭാവത്തില്‍ ഗ്യാലറിയിലിരുന്ന് കളി കാണുന്നു. എല്ലാംകൊണ്ടും മുഖ്യമന്ത്രിയും സി.പി.എമ്മും സര്‍ക്കാരും അഗ്നിപരീക്ഷ തന്നെയാണ് നേരിടുന്നത്.

ഇതിനിടെ മുഖ്യമന്ത്രിക്കെതിരായ മൊഴി മാറ്റാന്‍ ഇടനിലക്കാരെ കളത്തിലിറങ്ങിയത് വിവാദത്തിന് മൂര്‍ച്ച കൂട്ടി. സ്വപ്‌ന ഇന്നലെ ജാമ്യഹര്‍ജിയില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയെങ്കില്‍ രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുന്ന ഇടപാടുകളാണ് നയതന്ത്രചാനല്‍ വഴി നടന്നത്.മുഖ്യമന്ത്രിക്കെതിരായി നല്‍കിയ മൊഴി മാറ്റിപ്പറയണമെന്നാവശ്യപ്പെട്ട് ഇടനിലക്കാരന്‍ സ്വപ്‌നയെ സമീപിച്ചതാണ് പുതിയ വിവാദം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവനന്തപുരത്ത് 18കാരന്റെ കൊലപാതകം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

പ്രധാന പ്രതിയായ അലനെ കുത്തിയ ആളെ രക്ഷപ്പെടാന്‍ സഹായിച്ചവരാണ് ഇപ്പോള്‍ പിടിയിലായ രണ്ടുപേരെന്നും പൊലീസ് വ്യക്തമാക്കി.

Published

on

തിരുവനന്തപുരം: 18 വയസ്സുകാരനായ അലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി പൊലീസ് പിടിയില്‍. വിഷ്ണു കിരണ്‍, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി എന്നിവരെയാണ് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതിയായ അലനെ കുത്തിയ ആളെ രക്ഷപ്പെടാന്‍ സഹായിച്ചവരാണ് ഇപ്പോള്‍ പിടിയിലായ രണ്ടുപേരെന്നും പൊലീസ് വ്യക്തമാക്കി.

അലനെ കുത്തിയ ആളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നുമാണ് പൊലീസിന്റെ വാദം. ചൊവ്വാഴ്ച രാവിലെ അറസ്റ്റിലായ രണ്ടുപേരില്‍ നിന്നാണ് മുഖ്യപ്രതിയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്ന് അന്വേഷണ സംഘം അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് ചെങ്കല്‍ചൂള രാജാജി നഗര്‍ സ്വദേശിയായ അലന്‍ കുത്തേറ്റ് മരിച്ചിരുന്നു. തിരുവനന്തപുരത്തെ മോഡല്‍ സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

 

Continue Reading

kerala

സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

പ്രത്യേക മഴ മുന്നറിയിപ്പ് ഒന്നും നിലവില്‍ നല്കാത്തെങ്കിലും മലയോര പ്രദേശങ്ങളില്‍ മഴ ശക്തമാകാനുണ്ടെന്ന് അറിയിച്ചു.

Published

on

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പ്രത്യേക മഴ മുന്നറിയിപ്പ് ഒന്നും നിലവില്‍ നല്കാത്തെങ്കിലും മലയോര പ്രദേശങ്ങളില്‍ മഴ ശക്തമാകാനുണ്ടെന്ന് അറിയിച്ചു.

കേരളലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്ത വിലക്ക് തുടരുന്നു. കന്യാകുമാരി തീരത്തിനു സമീപം ന്യൂനമര്‍ദ്ദം നിലനില്‍ക്കുമ്പോള്‍, തെക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശനിയാഴ്ച പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാനാണ് സാധ്യത.

അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് വകുപ്പിന്റെ മുന്നറിയിപ്പ്. കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒറ്റപ്പെടെയുള്ള ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു.

 

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ സംസ്ഥാനത്ത് പൊതു അവധി

ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അതത് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി അവധിയോ മതിയായ സൗകര്യമോ നല്‍കാന്‍ തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍.

Continue Reading

Trending