Connect with us

india

ലക്ഷദ്വീപിനോടുള്ള ശത്രുതാ മനോഭാവം അവസാനിപ്പിക്കണം, യാത്രാ കപ്പല്‍ സേവനം അടിയന്തരമായി പുനഃസ്ഥാപിക്കണം; പി.വി അബ്ദുല്‍ വഹാബ് എം.പി

പുതിയ അഡ്മിനിസ്ട്രേറ്ററുടെ ഇത്തരം പ്രവര്‍ത്തികളെ കടുത്ത ഭാഷയില്‍ എംപി വിമര്‍ശിച്ചു.

Published

on

ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ യാത്ര സേവനങ്ങളുടെ അപര്യാപ്തത അടിയന്തരമായി പരിഹരിക്കണമെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് രാജ്യസഭാ അംഗം പി.വി അബ്ദുല്‍ വഹാബ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ശൂന്യവേളയില്‍ നടന്ന ചര്‍ച്ചയില്‍ കപ്പലിന്റെ കുറവ് കാരണം ലക്ഷദ്വീപ് ജനതയും ടൂറിസവും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിക്കവെയാണ് വഹാബ് എം.പി ഈ ആവശ്യം ഉന്നയിച്ചത്.

നേരത്തെ ലക്ഷദ്വീപിലേക്ക് ഏഴ് യാത്രാ കപ്പലുകളായിരുന്നു പ്രവര്‍ത്തനത്തിലുണ്ടായിരുന്നത്. ഇത് പുതിയ അഡ്മിനിസ്ട്രേറ്റര്‍ വന്നതോടെ ഒരെണ്ണമായ കുറച്ചു. ബേപ്പൂരിന്ന് സര്‍വീസ് നടത്തിയിരുന്ന അമിനി ദ്വീപ്, മിനിക്കോയ് ദ്വീപ് എന്ന രണ്ടു കപ്പലുകളും യാതൊരു നോട്ടീസുമില്ലാതെ സേവനം നിര്‍ത്തിവച്ചു. എംവി കവരത്തി എന്ന 700 പേരെ ഉള്‍കൊള്ളുന്ന കപ്പല്‍ ഇടവേളയില്ലാതെ സര്‍വീസ് നടത്തിയതോടെ കാര്യമായ തേയ്മാനം വരുകയും കപ്പലിന് തീ പിടിക്കുകയും ചെയ്തു. ഇത് 650ഓളം യാത്രക്കാര്‍ മണിക്കൂറുകളോളം നടുക്കടലില്‍ യാതൊരു സഹായവുമില്ലാതെ കുടുങ്ങുന്നതിന് കാരണമായി. ഇത്തരം സംഭവങ്ങള്‍ക്ക് ശേഷം മാത്രമാണ് 2 പുതിയ കപ്പലുകള്‍, എംവി കോറല്‍സും എംവി ലഗൂണ്‍സും സര്‍വീസ് നടത്താനാരംഭിച്ചത്. 400 പേരുടെ കപ്പാസിറ്റി മാത്രമുള്ള ഈ കപ്പലുകള്‍ 7 കപ്പലുകളുടെ കപ്പാസിറ്റിയുമായും എങ്ങനെ താരതമ്യം ചെയ്യാന്‍ പറ്റുമെന്ന് വഹാബ് എം.പി ചോദിച്ചു. കപ്പലുകളുടെ കുറവ് കാരണം ലക്ഷദ്വീപ് നിവാസികള്‍ കൊച്ചിയില്‍ ആഴ്ചകളോളം താമസിച്ചാണ് ടിക്കറ്റ് തരപ്പെടുത്തുന്നത്. ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്ക് വരാനുമുള്ള സാഹചര്യം മറ്റൊന്നല്ല.

ഇത് ടൂറിസം വ്യവസായത്തെയും കാര്യമായി ബാധിച്ചിരിക്കുന്നു. ദിവസങ്ങളോളം കാത്തു നിന്ന് ടിക്കറ്റ് എടുക്കുക എന്നത് ഒരു ടൂറിസ്റ്റിനെ സംബന്ധിച്ചിടത്തോളം പ്രയാസകരമാണ്. ലക്ഷദ്വീപിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവും ഇക്കാരണത്താലാണ്. കപ്പലുകളുടെ എണ്ണം കുറഞ്ഞതോടെ ടിക്കറ്റ് നിരക്കും ഗണ്യമായി കൂടി. 100 ശതമാനമാണ് ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധനവുണ്ടായത്. ലക്ഷദ്വീപ് നിവാസികളുടെ യാത്ര സ്വാതന്ത്ര്യത്തെയാണ് ഇത് ലക്ഷ്യമിട്ടിരിക്കുന്നത് എന്ന് എം.പി അഭിപ്രായപ്പെട്ടു.

പുതിയ അഡ്മിനിസ്ട്രേറ്ററുടെ ഇത്തരം പ്രവര്‍ത്തികളെ കടുത്ത ഭാഷയില്‍ എംപി വിമര്‍ശിച്ചു. എത്രയും പെട്ടെന്ന് 5 കപ്പല്‍ സര്‍വീസെങ്കിലും പുനഃസ്ഥാപിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. 2 സര്‍വീസുകള്‍ ബേപ്പൂരില്‍ നിന്നും 3 എണ്ണം കൊച്ചിയില്‍ നിന്നും വേണം. കപ്പല്‍ അപകടത്തില്‍ പെടുന്ന സാഹചര്യമുണ്ടായാല്‍ ഉടനെ ജീവന്‍ രക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഒരു റാപിഡ് റെസ്പോണ്‍സ് ടീമിനെ നിയമിക്കണണെമെന്നും ടിക്കറ്റ് ചാര്‍ജിലുണ്ടായ വര്‍ദ്ധനവ് പിന്‍വലിക്കണമെന്നും എംപി ആവശ്യം ഉന്നയിച്ചു. ലക്ഷദ്വീപിനെ മറ്റൊരു കാശ്മീരാക്കാനുള്ള എല്ലാ ശ്രമത്തെയും പാര്‍ട്ടി ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കുമെന്ന് എം.പി അഭിപ്രായപ്പെട്ടു. ഇത്തരം അനൗദ്യോഗിക യാത്ര വിലക്കുകള്‍ സര്‍ക്കാരിന്റെയും അഡ്മിനിസ്ട്രേഷന്റെയും ലക്ഷദ്വീപിനോടുള്ള ശത്രുത മനോഭാവമാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കർണാടക ബിജെപിയുടെ വിദ്വേഷ പോസ്റ്റ് നീക്കം ചെയ്യണം: ‘എക്സി’ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം

നേരത്തേ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പു ഓഫിസർ ബിജെപി സംസ്ഥാന നേതൃത്വത്തിനോട് പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു

Published

on

ന്യൂഡൽഹി: ബി.ജെ.പി കർണാടക ഘടകം പങ്കിട്ട, മുസ്ലിം സമുദായത്തിതിരെ വിദ്വേഷം പരത്തുന്ന ആനിമേറ്റഡ് വിഡിയോ ഉടൻ നീക്കം ചെയ്യാൻ സമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ ‘എക്‌സി’നോട് തെരഞ്ഞെടുപ്പ് കമീഷൻ. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വിഡിയോ നിലവിലുള്ള നിയമത്തിന്റെ ലംഘനമാണെന്ന് സമിതി പറഞ്ഞു.

നേരത്തേ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പു ഓഫിസർ ബിജെപി സംസ്ഥാന നേതൃത്വത്തിനോട് പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോസ്റ്റ് നീക്കം ചെയ്യാൻ ബിജെപി സംസ്ഥാന നേതൃത്വം തയാറായിരുന്നില്ല. തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം.

കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ ഇതുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട്, ഐ.ടി മാർഗ്ഗനിർദ്ദേശങ്ങൾ, ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ് എന്നിവയുടെ വ്യവസ്ഥകൾ പ്രകാരം ആക്ഷേപകരമായ പോസ്റ്റ് എടുത്തുകളയാൻ മെയ് 5 ന് എക്‌സ്’-ന് കത്തെഴുതിയിരുന്നതായും കമീഷൻ പറഞ്ഞു.

പിന്നാക്ക വിഭാഗങ്ങളേക്കാൾ ഫണ്ടും സംവരണവും കോൺഗ്രസ് നൽകുന്നത് മുസ്‌ലിംകൾക്കാണെന്ന് ആരോപിക്കുന്ന വിഡിയോയാണ് ബിജെപി എക്‌സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചത്. ബിജെപി ശത്രുതയും വിദ്വേഷവും പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയത്.

Continue Reading

india

‘രാഷ്ട്രീയ നേട്ടത്തിനായി ബിജെപി രാജ്യത്ത് വിദ്വേഷം വളര്‍ത്തുകയാണ്’: സോണിയ ഗാന്ധി

എല്ലാവരുടെയും പുരോഗതിക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും താനും പോരാടുന്നത് സോണിയ ഗാന്ധി പറഞ്ഞു

Published

on

രാജ്യത്തെ ദുരിതപൂര്‍ണാമായ അന്തരീക്ഷത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുമാണ് കാരണമെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാഷ്ട്രീയ നേട്ടത്തിനായി ബിജെപി രാജ്യത്ത് വിദ്വേഷം വളര്‍ത്തുകയാണെന്നും എന്തുവില കൊടുത്തും അധികാരം നേടുന്നതില്‍ മാത്രമാണ് മോദിയുടെയും ബി.ജെ.പിയുടെയും ശ്രദ്ധയെന്നും സോണിയ പ്രതികരിച്ചു.

ഇന്ന് രാജ്യത്തിന്റെ എല്ലാ കോണുകളിലും യുവാക്കള്‍ തൊഴിലില്ലായ്മ നേരിടുന്നു. സ്ത്രീകള്‍ അതിക്രമങ്ങള്‍ നേരിടുന്നു. ദലിതര്‍, ആദിവാസികള്‍, പിന്നാക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ ഭയാനകമായ വിവേചനം നേരിടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുമാണ് ഈ അന്തരീക്ഷത്തിന് കാരണം. രാഷ്ട്രീയ നേട്ടത്തിനായി ബി.ജെ.പി രാജ്യത്ത് വിദ്വേഷം വളര്‍ത്തുകയാണെന്നും സോണിയ ഗാന്ധി ആരോപിച്ചു.

എല്ലാവരുടെയും പുരോഗതിക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും താനും പോരാടുന്നത്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ കോണ്‍ഗ്രസും ഇന്‍ഡ്യ സഖ്യവും പ്രതിജ്ഞാബദ്ധമാണ്. എല്ലാവരുടെയും പുരോഗതിക്കും രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനുമായി കോണ്‍ഗ്രസ് പാര്‍ട്ടി എല്ലായ്‌പ്പോഴും പോരാടിയിട്ടുണ്ടെന്നും നല്ലൊരു ഭാവിക്കായി കോണ്‍ഗ്രസിന് വോട്ട് ചെയ്യൂവെന്നും സോണിയ ഗാന്ധി പറഞ്ഞു.

രാജ്യത്തെ ഒരുമയോടെ നിലനിര്‍ത്തുന്നതിനും പാവപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കും കരുത്ത് പകരുന്നതിനും കൂടിയാണ് കോണ്‍ഗ്രസ് പ്രകടനപത്രികയായ ന്യായപത്രവും ലക്ഷ്യമിടുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

india

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ 50 ശതമാനമെന്ന സംവരണ പരിധി എടുത്തുകളയും;രാഹുല്‍ ഗാന്ധി

അധികരത്തിലെത്തിയാല്‍ വിവിധ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഗണിച്ച് സംവരണം വര്‍ധിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Published

on

ഭോപ്പാല്‍:ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പരമാവധി സംവരണം 50 ശതമാനമെന്ന പരിധി എടുത്തുകളയുമെന്ന് രാഹുല്‍ ഗാന്ധി.പാവപ്പെട്ട ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാനുളള പോരാട്ടമാണ്.അധികരത്തിലെത്തിയാല്‍ വിവിധ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഗണിച്ച് സംവരണം വര്‍ധിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മധ്യപ്രദേശിലെ ഗോത്രവര്‍ഗ മേഖലയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസി യുവാവിന്റെ മുഖത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ മൂത്രമൊഴിച്ച സംഭവം രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു. മോദിജി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമ്പോള്‍ എന്തുകൊണ്ടാണ് താങ്കളുടെ ആളുകള്‍ ഗോത്രവര്‍ഗക്കാരുടെ മുഖത്ത് മൂത്രമൊഴിക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്ന് രാഹുല്‍ പറഞ്ഞു. ഭരണഘടനയെയും സംവരണത്തിന്റെ നേട്ടങ്ങളെയും ഇല്ലാതാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

400 സീറ്റ് എന്ന സ്വപ്നം മറന്നുകളയുന്നതാണ് ബി.ജെ.പിക്ക് നല്ലതെന്ന് രാഹുല്‍ പറഞ്ഞു. 150 സീറ്റ് പോലും അവര്‍ക്ക് കിട്ടില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില ഏര്‍പ്പെടുത്തും, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 

Continue Reading

Trending