Connect with us

kerala

വീണ്ടെടുപ്പിന്റെ മെയ്യഭ്യാസം; തമ്പില്‍ വിരിയുന്നു പ്രതീക്ഷകള്‍

നാടും നഗരവും ആഘോഷങ്ങളാല്‍ വീണ്ടും വര്‍ണാഭമായതോടെ ഉള്ളം ത്രസിപ്പിക്കും കാഴ്ചകളാല്‍ ഉണരുകയാണ് പ്രതീക്ഷയുടെ നിറവേകി തമ്പുകളും.

Published

on

ഫൈസല്‍ മാടായി
കണ്ണൂര്‍

നാടും നഗരവും ആഘോഷങ്ങളാല്‍ വീണ്ടും വര്‍ണാഭമായതോടെ ഉള്ളം ത്രസിപ്പിക്കും കാഴ്ചകളാല്‍ ഉണരുകയാണ് പ്രതീക്ഷയുടെ നിറവേകി തമ്പുകളും. കലാകാരന്‍മാര്‍ക്കിത് നഷ്ടപ്പെട്ടിടത്ത് നിന്ന് തിരിച്ചുപിടിക്കേണ്ടുന്ന നല്ലകാലം. ആളും ആരവങ്ങളും അരങ്ങുണര്‍ത്തുമ്പോള്‍ ചിരിവിരിയുകയാണ് ജോക്കര്‍ വേഷമണിയുന്നവരുടെ മുഖങ്ങളിലും.

കോവിഡ് തീര്‍ത്ത അകലങ്ങളും പിന്നിട്ട് പാരമ്പര്യത്തിന്റെ തുടര്‍ച്ചയെന്നോളം കണ്ണൂരില്‍ ആരംഭിച്ച ജംബോ സര്‍ക്കസ് കൂടാരത്തിലും നിറയുകയാണ് പ്രതീക്ഷയുടെ തിരിവെട്ടം. മഹാമാരിയുടെ മഹാവ്യാപനത്തെ തുടര്‍ന്ന് കലാകാരന്‍മാര്‍ സ്വന്തം ദേശങ്ങളിലേക്ക് തിരികെപോയിടത്ത് നിന്ന് വീണ്ടുമെത്തുമ്പോള്‍ ആത്മവിശ്വാസത്തിന്റെ കരുത്തിലാണ് സര്‍ക്കസിന്റെ സ്വന്തം നാട്ടില്‍ തമ്പുയര്‍ന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കിട്ടാവുന്ന കലാകാരന്‍മാരെയുള്‍പ്പെടുത്തിയാണ് കാഴ്ചയ്ക്ക് വൈവിധ്യമേകി പുതിയ ഇനങ്ങളുമായി കോവിഡാനന്തര കാലത്ത് ജംബോ സര്‍ക്കസിന്റെ അരങ്ങേറ്റം. എംവി ശങ്കരന്‍ തുടക്കം കുറിച്ച ജംബോ സര്‍ക്കസ് ഇപ്പോള്‍ നടത്തുന്നത് മക്കളായ അജയ് ശങ്കറും അശോക് ശങ്കറുമാണ്.

വീട്ടിലൊതുങ്ങിയതോടെ ഉപജീവനം മുടങ്ങി അന്നത്തിന് വകയില്ലാതെ പ്രയാസപ്പെട്ട നാളുകളും കടന്നാണ് മറ്റ് തൊഴില്‍ മേഖലയിലെന്ന പോലെ സര്‍ക്കസ് കലാകാരന്‍മാരും ജീവനക്കാരും വീണ്ടും സജീവമാകുന്നത്. പ്രതിസന്ധികളെ അതിജീവിച്ചാണ് സര്‍ക്കസ് ഉപജീവനമായി കൊണ്ടുനടക്കുന്നവരുടെ തിരിച്ചുവരവ്. ചെലവിനനുസരിച്ച് വരുമാനം ലഭ്യമാകാത്ത കാലത്ത് സാമ്പത്തിക വെല്ലുവിളിയേറെയാണ് സര്‍ക്കസ് മേഖലയ്ക്കും. കേരളത്തില്‍ സര്‍ക്കസ് കാണാന്‍ ആളുകളേറെയെത്തുന്നുണ്ടെങ്കിലും ഈ മേഖലയുടെ തുടര്‍പ്രയാണം ആശങ്കാജനകമാണെന്ന് ജംബോ സര്‍ക്കസ് ഉടമകളിലൊരാളായ അജയ് ശങ്കര്‍ പറയുന്നു.

വെല്ലുവിളികളേറെ, അരങ്ങിലും അമരത്തും

കലാകാരന്‍മാര്‍ക്കുള്‍പ്പെടെ സര്‍ക്കാറില്‍ നിന്ന് യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ല. സര്‍ക്കസ് കലാകാരന്‍മാരെ കിട്ടാത്ത അവസ്ഥയുമുണ്ട്. പുതുതായി ആരും ഈ മേഖലയിലേക്ക് കടന്നുവരുന്നില്ല. 18 വയസ് പൂര്‍ത്തിയായവരെ മാത്രമേ സര്‍ക്കസ് കലാകാരന്‍മാരായി ഉള്‍പ്പെടുത്താവൂവെന്ന നിയമവും ഈ മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ലക്ഷകണക്കിന് രൂപയാണ് പ്രതിദിന ചിലവ്. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറി ഓരോ സീസണിലും പ്രദര്‍ശനം തുടരുന്ന സര്‍ക്കസ് സാധന സാമഗ്രികള്‍ കൊണ്ടുപോകാന്‍ ട്രക്കുകള്‍ക്കും നല്‍കണം വലിയ വാടക. പ്രദര്‍ശന നഗരികളുടെ ഉയര്‍ന്ന വാടകയും കൂടിയാകുമ്പോള്‍ വെല്ലുവിളികളേറെയാണ്. കാഴ്ചക്കാരെ വിസ്മയിപ്പിക്കാനാകുന്ന കലാകാരന്‍മാര്‍ ഇനിയങ്ങോട്ടും ഈ മേഖലയിലെത്തേണ്ടതുണ്ട്. എന്നാല്‍ പ്രായത്തിന്റെ നിയന്ത്രണങ്ങളാല്‍ ഇത് സാധ്യമാകുന്നില്ലെന്ന അവസ്ഥയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

kerala

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല.

Published

on

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ നാളെ പൂർണതോതില്‍ പുനരാരംഭിക്കും.

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്‌വേയറിലെ തകരാർ മൂലമായിരുന്നു ഇത്.

നാളെയോടെ സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.

Continue Reading

Trending