News
ഏകദിന ക്രിക്കറ്റ് ലോകകപ്പിന് നാളെ തുടക്കം
പത്ത് ടീമുകളും പരസ്പരം മാറ്റുരക്കും.
അഹമ്മദബാദ്: നാളെയാണ് ആദ്യ മല്‍സരം. നാല് വര്‍ഷം മുമ്പ് നാടകീയ കിരീടം സ്വന്തമാക്കിയ ഇംഗ്ലണ്ട് നിര്‍ഭാഗ്യത്തിന് തല താഴ്ത്തിയ ന്യുസിലന്‍ഡുമായി കളിക്കുന്നതോടെയാണ് ഒരു മാസത്തിലധികം ദീര്‍ഘിക്കുന്ന ചാമ്പ്യന്‍ഷിപ്പിന് ആരംഭമാവുന്നത്. പത്ത് ടീമുകളും പരസ്പരം മാറ്റുരക്കും. ഇതില്‍ ഏറ്റവും മികച്ച നാല് ടീമുകള്‍ സെമി ഫൈനലിലെത്തും. നവംബര്‍ 12ന് പാക്കിസ്താനും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന അങ്കത്തോടെയാണ് പ്രാഥമിക റൗണ്ട് അവസാനിക്കുന്നത്. 15, 16 തിയ്യതികളില്‍ സെമി ഫൈനലുകള്‍. മുംബൈയും കൊല്‍ക്കത്തയുമാണ് സെമി വേദികള്‍. നവംബര്‍ 19 നാണ് ഫൈനല്‍. ഉദ്ഘാടന മല്‍സരം വേദിയാവുന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തന്നെ.
ഞായറാഴ്ച ഓസ്ട്രേലിയെക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. ചെന്നൈ ചെപ്പോക്കിലാണ് മല്‍സരം. രണ്ടാം മല്‍സരത്തില്‍ ഇന്ത്യ അഫ്ഗാനിസ്താനുമായി മാറ്റുരക്കും. ഈ അങ്കം 11 ന് ഡല്‍ഹിയില്‍. 14 നാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്താന് അങ്കം. അഹമ്മദാബാദില്‍. 19 ന് ഇന്ത്യ മറ്റൊരു അയല്‍ക്കാരായ ബംഗ്ലാദേശുമായി കളിക്കുമ്പോള്‍ അഞ്ചാമത് മല്‍സരം ധര്‍മശാലയില്‍ ന്യുസിലന്ഡിനെതിരെ. 22 നാണ് ഈ മല്‍സരമെങ്കില്‍ 29 ന് ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടുമായി ലക്നൗവില്‍ കളിക്കും. നവംബര്‍ രണ്ടിന് ഇന്ത്യ ലങ്കയെ എതിരിടും. നവംബര്‍ അഞ്ചിനാണ് കൊല്‍ക്കത്തയില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയുമായുള്ള അങ്കം. ഇന്ത്യയുടെ അവസാന മല്‍സരം 11ന് ബെംഗ്ലരുവില്‍ നെതര്‍ലന്‍ഡ്സുമായി.
More
വൈഷ്ണയുടെ വോട്ട് വെട്ടിയതിനു പിന്നില്‍ സി.പി.എമ്മിന്റെ ക്രിമിനല്‍ ഗൂഡാലോചന: വിഡി സതീശന്
ഉദ്യോഗസ്ഥര്‍ക്കും നേരിട്ട് പങ്ക്: തിരഞ്ഞെടുപ്പ് കമ്മിഷന് അന്വേഷണം പ്രഖ്യാപിക്കണം; ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണം
തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് മുട്ടട വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ സി.പി.എം ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. തിരുവനന്തപുരത്തെ രണ്ട് പ്രധാന സി.പി.എം നേതാക്കള്‍ക്ക് ഗൂഡാലോചനയില്‍ നേരിട്ട് പങ്കുണ്ട്. കോര്‍പ്പറേഷനിലെ സി.പി.എമ്മുകാരായ ചില ഉദ്യോഗസ്ഥര്‍ കൂടി ഈ ക്രിമിനല്‍ പ്രവര്‍ത്തിയില്‍ പങ്കാളികളാണ്. ഇതേ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് സമഗ്രമായി പരിശോധിക്കണം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണം. അല്ലെങ്കില്‍ യു.ഡി.എഫ് നിയമ നടപടിസ്വീകരിക്കും അദ്ദേഹം പറഞ്ഞു.
വൈഷ്ണയുടെ വോട്ട് പുനസ്ഥാപിച്ചു കൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് പുറത്തിറക്കിയ ഉത്തരവിന് ഉദ്യോഗസ്ഥതലത്തിലെ ഗുരുത വീഴ്ചകള്‍ എടുത്ത് പറയുന്നു. സി.പി.എം പ്രാദേശിക നേതാവിന്റെ പരാതിയില്‍ കോര്പ്പറേഷന് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ തീര്‍ത്തും ഏകപക്ഷീയമായി തീരുമാനമെടുത്തു. സി.പി.എമ്മിന്റെ ക്രിമിനല്‍ ഗൂഡാലോചനയ്ക്ക് എല്ലാ ഒത്താശയും ചെയ്യുകയാണ് ഈ ഉദ്യോഗസ്ഥന് ചെയ്തത്. വൈഷ്ണയുടെ പേര് നീക്കം ചെയ്തതിന് ഒരു ന്യായീകരണവും ഇല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ടെത്തലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
വൈഷ്ണ ഹിയറിംഗ് സമയത്ത് നല്കിയ രേഖകള്‍ ഒന്നും ഉദ്യോഗസ്ഥന് പരിഗണിച്ചില്ല. വൈഷ്ണയുടെ അസാനിധ്യത്തില്‍ സി.പി.എം പ്രാദേശിക നേതാവ് നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വോട്ട് വെട്ടിയത്. സിപിഎമ്മിന് വിടുപണി ചെയ്യുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് ഒരു നിമിഷം പോലും തുടരാന്‍ അര്‍ഹതയില്ല. രാഷ്ട്രീയ ഗൂഡാലോചനക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണം. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണം. എക്കാലത്തും സി.പി.എം ഭരണത്തിലുണ്ടാകില്ലെന്നും കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്നും സി.പി.എമ്മിന് അടിമപ്പണി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
world
എഐയുടെ ഭാവി ചന്ദ്രനില്‍: ബഹിരാകാശ ഡാറ്റാ സെന്ററുകള്‍ക്കായി ആഗ്രഹത്തോടെ മുന്നേറുന്ന ടെക് ഭീമന്മാര്
വരാനിരിക്കുന്ന കാലത്ത് ഡാറ്റാ സെന്ററുകള്‍ സെറ്റ് ചെയ്യാന്‍ ഗ്രഹാന്തര ഇടങ്ങള്‍ തിരയുകയാണ് ഇവര്‍
ഐഎ സാങ്കേതികവിദ്യയുടെ വേഗതയേറിയ വളര്‍ച്ച ഭൂമിയിലെ ഊര്‍ജ-ജല വിഭവങ്ങള്‍ക്ക് വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കുമ്പോള്‍, ആമസോണ്‍, ഗൂഗിള്‍, സ്പേസ് എക്സ് പോലുള്ള പ്രധാന ടെക് കമ്പനികള്‍ അതിന്റെ പരിഹാരമായി ചന്ദ്രനെയും ബഹിരാകാശത്തെയും ലക്ഷ്യമിടുകയാണ്. വരാനിരിക്കുന്ന കാലത്ത് ഡാറ്റാ സെന്ററുകള്‍ സെറ്റ് ചെയ്യാന്‍ ഗ്രഹാന്തര ഇടങ്ങള്‍ തിരയുകയാണ് ഇവര്‍. ഓപ്പണ്‍ഐഎയുടെ കണക്കുകള്‍ പ്രകാരം ഐഎ ഡാറ്റാ സെന്ററുകള്‍ക്ക് വര്‍ഷംതോറും 100 ജിഗാവാട്ട് അധിക വൈദ്യുതി ആവശ്യമാകും, ഇത് യുഎസിനെ വരെ വൈദ്യുതി അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യത്തിലാക്കി.
ഇപ്പോള്‍ പല കമ്പനികളും ഗ്യാസ് ടര്‍ബൈനുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് ഡാറ്റാ സെന്ററുകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നത്. ഇതോടെയാണ് ടെക് ലോകം ചന്ദ്രന് വഴിയായി പുതിയ വഴി തേടുന്നത്. ചന്ദ്രനിലോ ബഹിരാകാശത്തിലോ ഡാറ്റാ സെന്ററുകള്‍ സ്ഥാപിച്ചാല്‍ 24 മണിക്കൂറും തുടര്‍ച്ചയായ സൗരോര്‍ജ്ജം, പ്രായോഗികമായ തണുപ്പിക്കല്‍ സൗകര്യങ്ങള്‍, കൂടാതെ ഭൂമിയിലെപോലെ കര്‍ശനമായ നിയമപരമായ നിയന്ത്രണങ്ങള്‍ ഇല്ലാത്ത പ്രവര്‍ത്തനസ്വാതന്ത്ര്യം ലഭിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ബ്ലൂ ഒറിജിന്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ചന്ദ്രനെ ‘പ്രപഞ്ചത്തിന്റെ സമ്മാനം’ എന്ന് വിശേഷിപ്പിച്ച് അവിടെ വന്‍ ഐഎ ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കാനുള്ള സ്വപ്നം തുറന്നു പറഞ്ഞിട്ടുണ്ട്.
ഇലോണ്‍ മസ്ക് അതിനായി സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളെ ഐഎ സെര്‍വറുകളാക്കി മാറ്റാനും അവ തമ്മില്‍ ലേസര്‍ വഴി സൂപ്പര്‍ ഫാസ്റ്റ് ഡാറ്റ കൈമാറ്റം സാധ്യമാക്കാനും പദ്ധതിയിടുന്നു. അതേസമയം ഗൂഗിള്‍ ‘പ്രോജക്റ്റ് സണ്‍കാച്ചര്‍’ എന്ന പേരില്‍ ബഹിരാകാശ കമ്പ്യൂട്ടിംഗിന്റെ ഭാവി പഠനം ആരംഭിച്ചു കഴിഞ്ഞു. ഐഎയെ ചന്ദ്രനില്‍ പരിശീലിപ്പിക്കാന്‍ കഴിയുമോ എന്നതിനെ കണ്ടെത്താനായി 2027ഓടെ രണ്ട് പരീക്ഷണ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുമെന്ന് സിഇഒ സുന്ദര്‍ പിച്ചൈ വ്യക്തമാക്കിയിട്ടുണ്ട്. ഈ ദൗത്യത്തിന്റെ ബുദ്ധിമുട്ടുകള്‍ അദ്ദേഹം തുറന്നുപറയുമ്പോഴും, സുസ്ഥിര ഐഎ വികസനത്തിനായുള്ള അത്യാവശ്യ പരീക്ഷണങ്ങളാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭൂമിയിലെ വൈദ്യുതി-ജല ക്ഷാമവും, വലിയ ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കാന്‍ ഉള്ള നിയമസങ്കീര്‍ണ്ണതകളും, ശീതീകരണത്തിനുള്ള വന്‍ ചെലവും all combine to make tech gaints look beyond earth. ഒരിക്കല്‍ സയന്‍സ് ഫിക്ഷനില്‍ മാത്രം കണ്ടിരുന്ന ആശയം, ഇപ്പോള്‍ ഐഎ വളര്‍ച്ചയുടെ അനിവാര്യമായ അടുത്ത ചുവടായി മാറുകയാണ്.
kerala
ന്യൂസിലന്‍ഡ് ഡ്രൈവര്‍ വിസ വാഗ്ദാനം; 24.44 ലക്ഷം രൂപ തട്ടിപ്പ്; കോയമ്പത്തൂര്‍ സ്വദേശികളായ ദമ്പതികള്‍ക്കെതിരെ കേസ്
പനയാല്‍ ഈലടുക്കം സ്വദേശി കെ. സത്യന് നല്കിയ പരാതിയിലാണ് നടപടിയെടുത്തത്.
ബേക്കല്‍: ന്യൂസിലന്‍ഡില്‍ ഡ്രൈവര്‍ വീസ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് 24.44 ലക്ഷം രൂപ തട്ടിയെടുത്തത് സംബന്ധിച്ച് കോയമ്പത്തൂര്‍ സ്വദേശികളായ ദമ്പതികള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. പനയാല്‍ ഈലടുക്കം സ്വദേശി കെ. സത്യന് നല്കിയ പരാതിയിലാണ് നടപടിയെടുത്തത്.
കേസില്‍ പ്രതികളാക്കപ്പെട്ടത് കോയമ്പത്തൂര്‍ ടിവിഎസ് നഗരത്തിലെ ശക്തി ഗാര്ഡന്, ഒന്നാം വാര്‍ഡ് – ഒന്നാം വീട്ടില്‍ താമസിക്കുന്ന പോള്‍ വര്‍ഗീസ് (53), ഭാര്യ മറിയ പോള്‍ (50) എന്നിവരാണ്. ന്യൂസിലന്‍ഡില്‍ തൊഴില്‍ ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ച് വലിയ തുക കൈപ്പറ്റി തട്ടിയതായാണ് പരാതിയുടെ ആരോപണം.
പരാതി ആദ്യം ഹൊസ്ദുര്‍ഗ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നതും പിന്നീട് അന്വേഷണത്തിനായി ബേക്കല്‍ പൊലീസിന് കൈമാറിയതുമാണ്. അന്വേഷണം ബേക്കല്‍ ഇന്‍സ്പെക്ടര്‍ രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala21 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala20 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala21 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala23 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala17 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്

