Connect with us

columns

ആകാശത്തൊരു സില്‍വര്‍ലൈന്‍ ആകാം- കെ. സുധാകരന്‍

കേരളത്തിന്റെ ഭാവിയെക്കരുതികെ റെയില്‍ എന്ന വിനാശകരമായ പദ്ധതി ഉപേക്ഷിച്ച് ഫ്‌ളൈ ഇന്‍ കേരളപോലുള്ള ഒരു പദ്ധതി നടപ്പിലാക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഇതിനായി സര്‍ക്കാരിനോടൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഈഗോ കളഞ്ഞു നമ്മുടെ വരും തലമുറയെ കടക്കെണിയിലാക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതി ഉടന്‍ ഉപേക്ഷിക്കണമെന്ന്‌കോണ്‍ഗ്രസ് പാര്‍ട്ടി അഭ്യര്‍ത്ഥിക്കുന്നു.

Published

on

കെ. സുധാകരന്‍

ഒരു വികസന പദ്ധതി സംബന്ധിച്ചു കേരളചരിത്രത്തിലെ ഏറ്റവും വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും തുടക്കമിട്ട പദ്ധതിയാണ് കെ റെയില്‍. നാല് മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെയെത്താന്‍ സൗകര്യമൊരുക്കാം എന്നാണ് വാഗ്ദാനം. പലര്‍ക്കും അത് പ്രയോജനം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ, അതിനു കേരളം എന്ത് വിലകൊടുക്കേണ്ടിവരും എന്നതാണ് പ്രശ്‌നം. കെ റെയില്‍ വിഭാവനം ചെയ്യുന്നത് ഒരാള്‍ക്ക് നാല് മണിക്കൂര്‍ കൊണ്ട് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 1,457 ടിക്കറ്റില്‍ യാത്ര ചെയ്യാമെന്നാണ്. ഈ ടിക്കറ്റ് നിരക്കില്‍ ആദ്യത്തെ വര്‍ഷം, അതായത് 2025-26ല്‍ ഒരു ദിവസം ശരാശരി 79,934 യാത്രക്കാരുണ്ടാകുമെന്നാണ് കണക്കുകൂട്ടിയിരിക്കുന്നത്. ആ വര്‍ഷം 2,276 കോടി വരുമാനമുണ്ടാകുമെന്നും ഡി.പി.ആറില്‍ പറയുന്നു. പദ്ധതിക്കുള്ള ചിലവ് കണക്കാക്കിയിരിക്കുന്നത് 63,940 കോടിയാണ്. പക്ഷെ നീതി ആയോഗ് പറയുന്നത് 1,33,000കോടിയിലെത്തുമെന്നാണ്.

എനിക്ക് ചോദിക്കാനുള്ളത് വളരെ ലളിതമായ ചോദ്യമാണ്. ഈ പദ്ധതി നടപ്പിലാക്കാനുള്ള ചിലവ് 1,33,000 കോടിയിലെത്തിയാല്‍, ടിക്കറ്റ് നിരക്ക് 1,457 ല്‍ തന്നെ പിടിച്ചുനിര്‍ത്താന്‍ പറ്റുമോ. ടിക്കറ്റ് നിരക്ക് മൂവായിരമെങ്കിലും ആക്കേണ്ടി വരില്ലേ. അങ്ങനെയെങ്കില്‍ 79,934 യാത്രക്കാര്‍ ഒരു ദിവസം ഈ ട്രെയിന്‍ ഉപയോഗിക്കും എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ. മാത്രമല്ലടിക്കറ്റ് നിരക്ക് എല്ലാവര്‍ഷവും 6% വെച്ച് കൂട്ടും എന്നാണ് ഡി.പി.ആറില്‍ പറയുന്നത്. അതായതു അഞ്ചുവര്‍ഷം കഴിയുമ്പോള്‍ 1,950 ആകും ടിക്കറ്റ് നിരക്ക്. 2050ല്‍ 6,253ആണ് ടിക്കറ്റ് നിരക്ക്. പിന്നീടുള്ള വര്‍ഷങ്ങളില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റെടുക്കാന്‍ സര്‍ക്കാര്‍ ബാങ്ക് ലോണ്‍ കൊടുക്കുമോ? ദിവസേനയുള്ള യാത്രക്കാരുടെ കണക്കും ശുദ്ധ അസംബന്ധമാണ്. യാത്രക്കാരുടെ കണക്കു കൃത്രിമമായി നിര്‍മിച്ചതാണെന്ന വാര്‍ത്ത നിങ്ങള്‍ വായിച്ചുകാണും. പ്രാഥമിക സര്‍വ്വേ റിപ്പോര്‍ട്ടില്‍ വെറും 37,750 മാത്രമായിരുന്ന കണക്ക് അന്തിമ റിപ്പോര്‍ട്ടായപ്പോള്‍ 79,934 ആയിഇരട്ടിച്ചു. ഇരുപത്തഞ്ചു വര്‍ഷത്തിനുള്ളില്‍ യാത്രക്കാരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പക്ഷെ അവര്‍ സൗകര്യപൂര്‍വം മറച്ചുവെയ്ക്കുന്നത് ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയാക്കി 7,027 ലെത്തുമെന്ന കയ്‌പേറിയ സത്യമാണ്.

സര്‍ക്കാര്‍ കണക്കുകൂട്ടുന്നത് 33,699 കോടി കടമെടുക്കേണ്ടിവരുമെന്നാണ്. ഈ കടം ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപറേഷന്‍ ഏജന്‍സിയി (ഷശരമ)ല്‍നിന്നും വെറും കാല്‍ ശതമാനം വാര്‍ഷിക പലിശയ്ക്ക് കിട്ടുമെന്നാണ്. പദ്ധതി ചിലവ് കൂടിയാല്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു രൂപ പോലും അധികം അനുവദിക്കില്ല എന്ന് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. നീതി ആയോഗിന്റെ കണക്കിലേക്കു ചിലവ് പോകുകയാണെങ്കില്‍ ഏകദേശം ഒരു ലക്ഷം കോടി രൂപ കടമെടുക്കേണ്ടതായി വരും. നാല്‍പതു വര്‍ഷത്തേക്കുള്ള ലോണിന് 5,093 കോടി പലിശ കൊടുക്കേണ്ടി വരും.

പക്ഷെ ഖകഇഅ തരുന്ന പണം ജാപ്പനീസ് യെന്നിലാണ്. നമ്മള്‍ തിരിച്ചു കൊടുക്കേണ്ടത് യെന്നിലാണ്. ഇവിടെയാണ് നമ്മള്‍ അധികം ചര്‍ച്ച ചെയ്യാത്ത മറ്റൊരു കെണിയുള്ളത്. ഇപ്പോഴത്തെ രൂപയുടെ പോക്കനുസരിച്ച് ഭാവിയില്‍ ജാപ്പനീസ് യെന്നിന്റെ മൂല്യം കൂടുകയും രൂപയുടെ മൂല്യം താഴുകയും ചെയ്താല്‍ നമ്മള്‍ തിരിച്ചടയ്‌ക്കേണ്ട തുക ക്രമാതീതമായി വര്‍ധിച്ചേക്കാം. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെ മൂല്യം നോക്കിയാല്‍ ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് നമുക്ക് ഊഹിക്കാം.

2007ല്‍ ഒരു രൂപയ്ക്കു 3 ജാപ്പനീസ് യെന്‍ കിട്ടുമായിരുന്നു. ഇന്ന് അത് 1.54 യെന്‍ ആയി കുറഞ്ഞു. അന്ന് നമ്മള്‍ ഒരു ലക്ഷം കോടി കടമെടുത്തിരുന്നെകില്‍ ഇന്ന് അത് ജാപ്പനീസ് യെന്നില്‍ തിരിച്ചടയ്ക്കണമെങ്കില്‍ 1,94,805 കോടി രൂപ വേണ്ടിവരും. കമ്മ്യൂണിസ്റ്റുകാരുടെ സ്വപ്‌നഭൂമിയായ ചൈനയിലെസ്ഥിതിയെന്താണ്. അവിടെ 38,000 കിലോമീറ്റര്‍ ഹൈ സ്പീഡ് റെയില്‍വേ ഉണ്ട്. പക്ഷെ ഷാങ്ങ്ഹായ് യും ബെയ്ജിംഗും പോലെയുള്ള റൂട്ടുകളൊഴിച്ചു ബാക്കി ഭൂരിഭാഗം ലൈനുകളും വന്‍ നഷ്ടത്തിലാണ് ഓടുന്നത്. പല പ്രവിശ്യകള്‍ക്കും തുടങ്ങിയ ലൈനുകളില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് ലോണിന്റെ പലിശ പോലും അടയ്ക്കാന്‍ ആവുന്നില്ല എന്നതാണ് സത്യം. ഒബ്‌സര്‍വേര്‍ റിസര്‍ച്ച് ഫൌണ്ടേഷന്‍ (ഛഞഎ) നടത്തിയ പഠനപ്രകാരം ഈ ചൈനീസ് ട്രെയിന്‍ കമ്പനികളുടെ ആകെ കടം 85,000 കോടി ഡോളര്‍ വരുമെന്നാണ്. ഇത് ചൈനയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

ഞാന്‍ ആവര്‍ത്തിച്ചുപറയുന്നു അതിവേഗ ഗതാഗതം എന്ന ആശയത്തോട് ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. ഞങ്ങളും ഞങ്ങളുടെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത കാര്യമാണ് ഹൈ സ്പീഡ് റെയില്‍വേ. പക്ഷെ അന്ന് നടത്തിയ വിശദമായ പഠനത്തില്‍ ഞങ്ങള്‍ക്ക് മനസിലായത് ഇത് സാമ്പത്തികമായി ലാഭകരമാവില്ലെന്നാണ്. അതില്‍നിന്ന് ഉള്‍കൊണ്ട വിവേകം കൊണ്ടാണ് ഞങ്ങള്‍ ആ പദ്ധതി വേണ്ടെന്നു വെച്ചത്. അതേ കാര്യമാണ് ഞങ്ങള്‍ ഈ സര്‍ക്കാരിനോടും പറയുന്നത്. ഈ പദ്ധതി കൃത്രിമമായി ലാഭകരമാണെന്നു കാണിച്ചുജനങ്ങളെ കബളിപ്പിച്ചു സ്ഥലം ഏറ്റെടുക്കാനുള്ള വ്യഗ്രത കാണുമ്പോള്‍ ജനങ്ങള്‍ക്ക് സ്വാഭാവികമായും സംശയങ്ങള്‍ തോന്നാം. സര്‍ക്കാര്‍ ഈഗോ മാറ്റിവെച്ചു ഈ വിഷയത്തില്‍ പ്രതിപക്ഷവും പൊതുസമൂഹവും ഉന്നയിക്കുന്ന കാര്യങ്ങള്‍ പഠിക്കണം. അപ്പോള്‍ ഈ പദ്ധതി ഒരിക്കലും സാമ്പത്തികമായി ലാഭകരമാവില്ലെന്ന് സര്‍ക്കാരിന് ബോധ്യമാകും. ഇതുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ അതിനു പിന്നില്‍ പല ഗൂഢോദ്ദേശ്യങ്ങളും ഉണ്ടെന്നു ജനങ്ങള്‍ക്കു കരുതേണ്ടിവരും.അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വന്‍ ജനകീയ പ്രക്ഷോഭം നേരിടേണ്ടതായി വരും.

പല ചര്‍ച്ചകളിലും ഉയര്‍ന്നു വന്ന ഒരു ചോദ്യമാണ് എന്താണ് കോണ്‍ഗ്രസിന് നിര്‍ദ്ദേശിക്കാനുള്ള പരിഹാരം, കാലം മാറുന്നതിനനുസരിച്ചു ആളുകള്‍ക്ക് വേഗത്തില്‍ യാത്ര ചെയ്യേണ്ടേ എന്നൊക്കെ. തീര്‍ത്തും ന്യായമായ ആവശ്യമാണ്. അതിനു ഞങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ആ പരിഹാരമാണ് ഫ്‌ളൈഇന്‍ കേരള. എയര്‍പോര്‍ട്ടുകളുടെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ് കേരളം. നമുക്ക് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ട്. മാത്രമല്ല നമ്മുടെ അതിര്‍ത്തിയോടു ചേര്‍ന്ന് മംഗലാപുരം വിമാനത്താവളവും കോയമ്പത്തൂര്‍ വിമാനത്താവളവുമുണ്ട്. ഈ എയര്‍പോര്‍ട്ട് ശൃംഖല നന്നായി ഉപയോഗിക്കുകയാണെങ്കില്‍ നമുക്ക് വളരെ വേഗത്തില്‍ കേരളത്തിന്റെ ഒരറ്റത്തുനിന്നും മറ്റേയറ്റത്തെത്താന്‍ സാധിക്കും.

നമ്മള്‍ പൊതുവെ ചെറിയദൂരങ്ങള്‍ക്കു വിമാനയാത്ര ചെയ്യാത്തതിന് പ്രധാനമായും മൂന്ന് കാരണങ്ങളുണ്ട്. 1. അവസാന നിമിഷം ബുക്ക് ചെയ്താല്‍ ടിക്കറ്റിനു വലിയ വില കൊടുക്കേണ്ടി വരും . 2. ഇനി അഥവാ നേരത്തെ ബുക്ക് ചെയ്തിട്ട് എയര്‍പോര്‍ട്ടില്‍ എത്താന്‍ ഒരിത്തിരി വൈകിയാല്‍ ഫ്‌ളൈറ്റ് മിസ് ആകും, മുഴുവന്‍ കാശും പോകും.3. വീട്ടില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് പോകാനുള്ള യാത്രാക്ലേശവും ചിലവും. എന്നാല്‍ ഫ്‌ളൈ ഇന്‍ കേരള വിമാനങ്ങളില്‍ റിസര്‍വേഷന്‍ നിര്‍ബന്ധമല്ല. എയര്‍പോര്‍ട്ടില്‍ എത്തിയിട്ട് ടിക്കറ്റ് എടുത്താല്‍ മതി. ഇനി റിസര്‍വേഷന്‍ ഉണ്ടെകിലും, അഥവാ ലേറ്റ് ആയാല്‍ പണം നഷ്ടപ്പെടില്ല. ഒന്‍പതു മണിക്കുള്ള ഫ്‌ളൈറ്റ് കിട്ടിയില്ലെങ്കില്‍ പത്തു മണിക്കുള്ളതിനു പോകാം. അതുപോലെതിരക്ക് കൂടുന്നതിനനുസരിച്ചു ടിക്കറ്റ് വിലകൂടുന്ന സമ്പ്രദായം ഉണ്ടാവില്ല. ആദ്യത്തെ ടിക്കറ്റിനും അവസാനത്തെ ടിക്കറ്റിനും ഒരേ വിലയായിരിക്കും. എല്ലാ അര്‍ത്ഥത്തിലും ഒരു എ.സി ബസ് പോലെ. ചെക്കിന്‍ ലഗേജ് ഉള്ളവര്‍ ഒരു മണിക്കൂര്‍ മുന്‍പേയും, ഇല്ലാത്തവര്‍ അരമണിക്കൂര്‍ മുന്‍പേയും എത്തിയാല്‍ മതി.

ഇനി അഥവാ ഫ്‌ളൈറ്റ് നിറഞ്ഞെങ്കില്‍ പരമാവധി ഒരു മണിക്കൂര്‍ കാത്തുനില്‍ക്കേണ്ട കാര്യമേയുള്ളൂ. ഫ്‌ളൈ ഇന്‍ കേരള വിജയിച്ചാല്‍ എല്ലാ അരമണിക്കൂറിലും വിമാനമുണ്ടാകും. അപ്പോള്‍ കാത്തുനില്‍പു പിന്നെയും കുറയ്ക്കാം. മൂന്നാമത്തെ പ്രശ്‌നം വിമാനത്താവളത്തിലേക്കുള്ള യാത്രയാണ്. ഒരിടത്തരം വലുപ്പത്തിലുള്ളഫ്‌ളൈ ഇന്‍ കേരള ഫീഡര്‍ ബസുകള്‍ ഒരു മണിക്കൂര്‍ ഇടവിട്ട് അടുത്തുള്ള വിമാനത്താവളത്തിലേക്ക് ആരംഭിക്കണം. ഗള്‍ഫില്‍ നിന്ന് വന്നിറങ്ങുന്ന ഒരു പ്രവാസിക്ക് ഈ ബസില്‍ കയറിയാല്‍ ലഗേജൊക്കെ സുഖമായി വെച്ച് വീടിന്റെ അടുത്തുള്ള ടൗണില്‍ വന്നിറങ്ങാം. ആരെയും ബുദ്ധിമുട്ടിക്കേണ്ട, ചിലവും കുറവ്. വിമാനത്താവളങ്ങളില്ലാത്ത ജില്ലകളിലേക്ക്‌നമ്മുടെ പുഴകളും കായലുകളും ഡാമുകളും ഉപയോഗിച്ച് തിരുവന്തപുരത്തിനും കൊച്ചിക്കുമിടയ്ക്കു സീ പ്ലെയ്‌നുകള്‍ ഉപയോഗിച്ച് ഫീഡര്‍ സെര്‍വീസുകള്‍ നടത്താം. ചെറിയ ചിലവേ വരുന്നുള്ളൂ. ഈ പദ്ധതി നടപ്പിലാക്കാന്‍ വിമാനങ്ങള്‍ വാടകയ്ക്കു എടുക്കുകയാണെങ്കില്‍ 300 കോടിമൂന്നുവര്‍ഷം കൊണ്ട് ചിലവാകും. വിമാനത്താവളത്തിലേക്ക് ഫീഡര്‍ ബസ് സര്‍വീസ് തുടങ്ങാന്‍ ഒരു 300 കോടി കൂടി ചിലവാകും. മറ്റനുബന്ധ ചിലവുകളെല്ലാം കൂട്ടിയാലും 1000 കോടിയില്‍ കൂടുതല്‍ പണം വേണ്ടഫ്‌ളൈ ഇന്‍ കേരള തുടങ്ങാന്‍. സില്‍വര്‍ലൈനിനു കടമെടുക്കുന്ന തുകയുടെ പലിശയുടെ ഒരംശം പോലുമാവില്ല ഈ തുക. ഇനി ഇതും നഷ്ടത്തിലായാല്‍ നമുക്ക് ആകെ നഷ്ടപ്പെടുക പരമാവധി 1000 കോടി രൂപയാണ്. അത് കൊണ്ട് കേരളത്തിന്റെ ഭാവിയെക്കരുതികെ റെയില്‍ എന്ന വിനാശകരമായ പദ്ധതി ഉപേക്ഷിച്ച് ഫ്‌ളൈ ഇന്‍ കേരളപോലുള്ള ഒരു പദ്ധതി നടപ്പിലാക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഇതിനായി സര്‍ക്കാരിനോടൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഈഗോ കളഞ്ഞു നമ്മുടെ വരും തലമുറയെ കടക്കെണിയിലാക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതി ഉടന്‍ ഉപേക്ഷിക്കണമെന്ന്‌കോണ്‍ഗ്രസ് പാര്‍ട്ടി അഭ്യര്‍ത്ഥിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending