More
അവര്‍ കൊന്നത് ഒരാളെയല്ല, ഞങ്ങള്‍ ഒമ്പതു പേരെ; ഗോരക്ഷാ സംഘം കൊലപ്പെടുത്തിയ റക്ബര്‍ ഖാന്റെ വിധവ പറയുന്നു
cowരാജസ്ഥാന്‍: തരക്കേടില്ലാത്ത വിള ലഭിക്കുമെന്ന പ്രതീക്ഷയില്‍ രാജസ്ഥാന്‍ മേവാത്തിലെ കര്‍ഷകരെല്ലാം ഇത്തവണ വലിയ സന്തോഷത്തിലാണ്. എന്നാല്‍ മേവാത്തിലെ രാംഗഡിലുള്ള റക്ബര്‍ ഖാന്റെ കുടുംബത്തിനു മാത്രം സങ്കടങ്ങളുടെ കാലവര്‍ഷമാണ് പെയ്തു തീര്‍ന്നത്. സ്വയം പ്രഖ്യാപിത ഗോ രക്ഷാ സംഘങ്ങള്‍ രാജ്യമെങ്ങും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ആള്‍കൂട്ട കൊലപാതകങ്ങളില്‍ സ്വന്തം ഗൃഹനാഥനെ നഷ്ടമായതിന്റെ വേദനയില്‍നിന്ന് അവര്‍ ഇനിയും മുക്തമായിട്ടില്ല.
ഒമ്പതു പേരടങ്ങുന്ന കുടംബത്തിന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞത് 60 ദിവസം മുമ്പാണ്. രണ്ട് പശുക്കളേയും അവയുടെ കുട്ടികളേയും കൊണ്ട് വീട്ടിലേക്ക് വരും വഴിയാണ് ആള്‍വാര്‍ ജില്ലയിലെ ലലാവണ്ടിയില്‍ റക്ബര്‍ ഖാനെയും കൂടെയുണ്ടായിരുന്നയാളേയും ഗോ രക്ഷാ സംഘം ആക്രമിച്ചത്. ക്രൂരമായി മര്‍ദ്ദനമേറ്റ റക്ബര്‍ ഖാന്‍ കൊല്ലപ്പെട്ടു. കൂടെയുണ്ടായിരുന്നയാള്‍ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഭര്‍ത്താവിനെക്കുറിച്ചു പറയുമ്പോള്‍ 30കാരി അസ്മീനയുടെ തൊണ്ടയിടറുന്നു. അവര്‍ കൊന്നത് എന്റെ ഭര്‍ത്താവിനെ മാത്രമല്ല, ഞങ്ങള്‍ ഒമ്പതു പേരെയുമാണ്. മക്കളുടെ മുഖത്തു നോക്കി അസ്മീന ഇത് പറയുമ്പോള്‍ കേട്ടിരിക്കുന്ന ആര്‍ക്കും ഉത്തരം മുട്ടിപ്പോകും. ഭാര്യയും ഏഴ് മക്കളും പിതാവും അടങ്ങുന്ന കുടംബത്തിന്റെ ഏക ആശ്രയമായിരുന്നു റക്ബര്‍ ഖാന്‍. മൂത്ത മകള്‍ക്ക് 12 വയസ്സുണ്ട്. ഇളയത് ഒരു വയസ്സ് മാത്രമുള്ള കൈക്കുഞ്ഞാണ്.
ഭര്‍ത്താവിന്റെ മരണത്തെതുടര്‍ന്നുള്ള ഇദ്ദ അനുഷ്ഠാനത്തിലാണിപ്പോള്‍ അസ്മീന. ഇദ്ദ കഴിയട്ടെ, കുട്ടികളുടെ കൈയും പിടിച്ച് ഞാന്‍ ആള്‍വാര്‍ മജിസ്‌ട്രേറ്റിന്റെ വീട്ടു പടിക്കല്‍ ചെന്നു കിടക്കും. എന്റെ ഭര്‍ത്താവിനെ കൊന്നവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണം. എന്റെ കുടുംബത്തിന് നീതി കിട്ടണം- അവളുടെ വാക്കുകളില്‍ അമര്‍ഷത്തിന്റെ തീപ്പൊരി ചിതറുന്നുണ്ട്.
നാലു കുട്ടികള്‍ അലീഗഡിലെ മദ്രസയില്‍ പഠിക്കുന്നു. പിതാവിന്റെ മരണവും ഉമ്മ ഇദ്ദ അനുഷ്ഠാനത്തിലുമായതോടെ മറ്റു കുട്ടികളെ നോക്കാനായി മൂത്തവള്‍ സാഹില പഠനം നിര്‍ത്തി. വീട്ടിലുള്ള രണ്ടു പശുക്കളേയും നാല് ആടുകളേയും പരിചരിക്കുന്നതും ഇപ്പോള്‍ അവളാണ്. അതു മാത്രമാണ് ഇപ്പോള്‍ കുടുംബത്തിന്റെ വരുമാന മാര്‍ഗം. റക്ബര്‍ ഖാന്റെ പിതാവ് സുലൈമാന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം വീടിനു പുറത്തു പോകാറില്ല. മുന്തിയ ഇനം പശുക്കളെ കൊണ്ടു വന്ന് വളര്‍ത്തുന്നതില്‍ പ്രദേശത്തു തന്നെ മാതൃകയായ ക്ഷീര കര്‍ഷകനായിരുന്നു തന്റെ മകനെന്ന് സുലൈമാന്‍ പറയുന്നു. എന്നിട്ടും എന്തിനാണവരെന്റെ മകനെ ഇല്ലാതാക്കിയതെന്നറിയില്ലെന്ന് പറയുമ്പോള്‍ ആ വൃദ്ധന്റെ കണ്ണുകള്‍ നിറയുന്നു. പണി തീരാത്ത വീട്ടില്‍ ചാക്കു കൊണ്ട് വലിച്ചു കെട്ടിയ ഇത്തിരി സ്ഥലത്താണ് ഒമ്പതംഗ കുടുംബത്തിന്റെ ജീവിതം.
കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ മാത്രമാണ് ഇതുവരെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റു ചെയ്തിട്ടുള്ളത്. മുഖ്യ പ്രതികള്‍ ഉള്‍പ്പെടെ ഇപ്പോഴും വലയ്ക്കു പുറത്താണ്. ആദ്യ ദിവസങ്ങളിലെ പ്രതിഷേധങ്ങളും ബഹളങ്ങളും കെട്ടടങ്ങിയതോടെ പൊലീസ് അന്വേഷണവും നിലച്ച മട്ടാണ്.
രാജ്യത്ത് പശുവിന്റെ പേരിലുള്ള ആള്‍കൂട്ട കൊലപാതകങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്ന പ്രദേശം കൂടിയാണ് രാജസ്ഥാനിലെ ആള്‍വാര്‍. പെഹ്‌ലു ഖാന്‍, ഉമര്‍ മുഹമ്മദ് തുടങ്ങി എല്ലാവരുടേയും കുടുംബങ്ങള്‍ക്ക് പറയാനുള്ളത് സമാനമായ കണ്ണീര്‍ കഥകള്‍ മാത്രമാണ്.
Health
ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി; ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി
തിരുവനന്തപുരം: അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ആദ്യമായി നടപടി സ്വീകരിച്ച് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്. നോര്‍ത്ത് പറവൂര്‍ പൂശ്ശാരിപ്പടിയിലുള്ള ജെജെ മെഡിക്കല്‍സ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി സ്വീകരിച്ചത്. പരിശോധനാ വേളയില്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉത്തേജക മരുന്നുകള്‍ പര്‍ച്ചേസ് ബില്‍ ഇല്ലാതെ വാങ്ങുകയും ഓണ്‍ലൈനായി വില്‍പ്പന നടത്തിയതായും കണ്ടെത്തി. കേരളത്തില്‍ ഇതാദ്യമായാണ് അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ഡ്രഗ്‌സ് & കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം നിയമ നടപടി സ്വീകരിക്കുന്നത്. കണ്ടെടുത്ത മരുന്നുകളും അനുബന്ധ രേഖകളും നോര്‍ത്ത് പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായ മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനും കേരളം നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. കേരളത്തില്‍ നിന്ന് ഇത്തരത്തില്‍ ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം നടക്കുന്നതായി വിവരം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇങ്ങനെയൊരു സ്ഥാപനം വഴി ഓണ്‍ലൈനാഴി മരുന്ന് വ്യാപാരം നടക്കുന്നതായി സംശയം ഉണ്ടായതിനെ തുടര്‍ന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അത് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. വകുപ്പിലെ ഉദ്യോഗസ്ഥന്‍ അവരുടെ വെബ്‌സൈറ്റില്‍ കയറി ഓണ്‍ലൈനായി ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒരു തടസവുമില്ലാതെ അയച്ചു കൊടുത്തു. അതേസമയം അതിലെ അഡ്ഡ്രസ് വ്യാജമായിരുന്നു. വില്‍പന നടത്തിയ സ്ഥാപനം കണ്ടെത്താന്‍ ഇതോടെ ബുദ്ധിമുട്ടായി. പിന്നീട് വിദഗ്ധമായി പിന്തുടര്‍ന്നാണ് ചെയ്താണ് റെയ്ഡ് നടത്തിയത്.
kerala
നാമനിര്‍ദേശ പ്രതിക നല്‍കിയത് 45,652 പേര്‍
തിരുവനന്തപുരം: രണ്ട് ഘട്ടമായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയത് 45,652 പേര്‍. പാര്‍ട്ടികളുടെ ഡമ്മി സ്ഥാനാര്‍ഥികളുടെയും റിബലുകളുടെയും ഉള്‍പ്പെടെ 59,667 നാമനിര്‍ദേശ പത്രികകളാണ് കമ്മിഷന് ലഭിച്ചത്. പത്രിക നല്‍കിയവരില്‍ 22,927 പേര്‍ വനിതകളാണ്. 22,927 പുരുഷന്‍മാരും പത്രിക നല്‍കിയിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത് മലപ്പുറത്താണ്, 5,845. എറണാകളുത്ത് 4616 പേരും തൃശൂരില്‍ 4327 പേരും പത്രിക നല്‍കിയിട്ടുണ്ട്. ആലപ്പുഴ-3830, കോഴിക്കോട്-3775, കൊല്ലം-3530, തിരുവനന്തപുരം-3485, പാലക്കാട്-3459, കോട്ടയം-2988, കണ്ണൂര്‍ 2564, പത്തനംതിട്ട-2317, ഇടുക്കി-2015, കാസര്‍കോട് -1561, വയനാട് 1340 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ സ്ഥാനാര്‍ഥികളുടെ എണ്ണം.
നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന ശനിയാഴ്ച രാവിലെ 10 മുതല്‍ ആരംഭിക്കും. ബന്ധപ്പെട്ട വരണാധികാരികളാണ് നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടത്തുക. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ വേളയില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം തിരഞ്ഞെടുപ്പ് ഏജന്റ്, നിര്‍ദേശകന്‍ എന്നിവര്‍ക്കു പുറമേ സ്ഥാനാര്‍ത്ഥി എഴുതി നല്‍കുന്ന ഒരാള്‍ക്കുകൂടി വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശനം അനുവദിക്കും. സൂക്ഷ്മപരിശോധനാ സമയം എല്ലാ സ്ഥാനാര്‍ത്ഥികളുടേയും നാമനിര്‍ദേശ പത്രികകള്‍ പരിശോധിക്കുന്നതിനുള്ള സൗകര്യം ഇവര്‍ക്ക് ലഭിക്കും. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സ്വീകരിക്കപ്പെട്ട പത്രികകള്‍ സമര്‍പ്പിച്ച സ്ഥാനാര്‍ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും.
kerala
പാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
5 വർഷം മുന്പ് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന കോടതി വിമർശനത്തെത്തുടർന്നാണ് നടപടി
തിരുവനന്തപുരം: പാലത്തായി പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലർക്കെതിരെ ഒടുവിൽ നടപടി. വനിതാ ശിശു വികസന വകുപ്പിന് കീഴിലെ കൗൺസലറെ സസ്പെൻഡ് ചെയ്തു. 5 വർഷം മുന്പ് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന കോടതി വിമർശനത്തെത്തുടർന്നാണ് നടപടി. മുൻ മന്ത്രി കെ.കെ ശൈലജക്ക് നൽകിയ പരാതി പരാമർശിച്ചായിരുന്നു കോടതി വിമർശനം. കുട്ടിയോടുള്ള ചോദ്യങ്ങൾ ഉദ്ധരിച്ച് കൗൺസലർക്കെതിരെ വിധിയിൽ അതിരൂക്ഷ വിമർശനമുണ്ടായിരുന്നു. കേസ് അട്ടിമറിക്കാനും കുട്ടിയെ മാനസികമായി പീഡിപ്പിക്കാനും ശ്രമിച്ചെന്നായിരുന്നു മാതാവിന്റ പരാതി. കൗൺസലർമാർക്ക് ഈ ജോലിയിൽ തുടരാൻ അർഹതയില്ലെന്നും കോടതി വിധിയിൽ പറയുന്നുണ്ട്.
അശ്ലീലച്ചുവയുള്ള ചോദ്യങ്ങൾ ചോദിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ എന്തുകൊണ്ട് ഇടപെട്ടില്ലെന്നും കോടതി വിമർശിച്ചു. പ്രസ്തുത മാനസികാരോഗ്യ ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിലെ ഓരോ ചോദ്യങ്ങളും വിശദമായി പരിശോധിച്ച കോടതി, അവരുടെ ചോദ്യങ്ങൾ വഴി പ്രതിഭാഗത്തിന്റെ വാദങ്ങളെ പിന്തുണയ്ക്കാൻ ആവശ്യമായ ഇടപെടലുകൾ കൃത്യമായി ഉണ്ടായെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇവർക്കെതിരെ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് 2020 സെപ്തംബർ 21ന് അന്നത്തെ വനിതാ ശിശുവികസന മന്ത്രിക്ക് പരാതി നൽകിയിരുന്നു. ബിജെപി നേതാവായ അധ്യാപകന്‍ കെ. പത്മരാജന്‍ പ്രതിയായ പാലത്തായി പീഡനക്കേസില്‍ കൗണ്‍സലിങ് നടത്തിയവര്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചതായും അതിവേഗ പോക്‌സോ കോടതി കണ്ടെത്തിയിരുന്നു. അത് തടയാന്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ശ്രമിച്ചില്ലെന്നും അന്വേഷണസംഘവും ഉദ്യോഗസ്ഥരും ഇടയ്ക്ക് മാറിയത് കുട്ടിക്ക് മാനസിക സമ്മര്‍ദമുണ്ടാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
-
india19 hours agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF20 hours agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala3 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala18 hours agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala16 hours agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
india17 hours agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala14 hours agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

