Culture
റഫറീമാരേ, ചുവപ്പും മഞ്ഞയും മാത്രമല്ല കളിമുറ്റം

തേര്‍ഡ് ഐ കമാല്‍ വരദൂര്‍
ഇങ്ങനെയൊരു റെഡ് കാര്‍ഡ്… ഒരിക്കലും ബഫണ്‍ അത് പ്രതീക്ഷിച്ചിരുന്നില്ല. അവസാന ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ ചുവപ്പിന്റെ വേദന. 2006 ലെ ലോകകപ്പ് ഫൈനലില്‍ കിരീടത്തിന് തൊട്ടരികില്‍ ചുവപ്പ് കണ്ട് പുറത്തായ സൈനുദ്ദീന്‍ സിദാന്റെ അതേ വേദന ഒരു പക്ഷേ ബഫണും അറിഞ്ഞിരിക്കും. ലോകകപ്പിന്റെ ഫൈനലില്‍ മാര്‍ക്കോ മറ്റരേസി നടത്തിയ മോശം പരാമര്‍ശങ്ങളില്‍ കുപിതനായ സിദാന്‍ മറ്റരേസിയെ ഇടിച്ചുവീഴ്ത്തിയപ്പോള്‍ ലോക ഫുട്‌ബോള്‍ ദര്‍ശിച്ച ഏറ്റവും വേദനാജനകമായ ചുവപ്പാണ് ഉയര്‍ന്നിരുന്നത്. മൈതാനത്ത്് വെച്ച ലോകകപ്പിനരികിലൂടെ തല താഴ്ത്തി മടങ്ങിയ സിസു-ഇപ്പോഴും ആ വേദന ഫുട്‌ബോള്‍ ലോകത്തിന്റെ മനസ്സിലുണ്ട്.
ബഫണ്‍-ഫുട്‌ബോള്‍ ലോകം മറക്കാത്ത ഗോള്‍ക്കീപ്പര്‍. ഇറ്റലി ഇത്തവണ ലോകകപ്പിന് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ രാജ്യാന്തര ഫുട്‌ബോള്‍ വിട്ട താരം. റഷ്യയില്‍ കളിച്ച് ലോകകപ്പ് ആരവങ്ങളില്‍ വിരമിക്കാന്‍ മോഹിച്ച താരത്തിന് അതിന് കഴിയാതെ വന്നത് വലിയ നിരാശയാണെങ്കില്‍ ചാമ്പ്യന്‍സ് ലീഗില്‍ അദ്ദേഹത്തിന്റെ ടീം നടത്തിയ തിരിച്ചുവരവ് രാജകീയമായിരുന്നു. ടൂറിനില്‍ നടന്ന ആദ്യപാദത്തില്‍ മൂന്ന് ഗോളിന് തോറ്റ ടീം റയലിന്റെ മൈതാനമായ സാന്‍ഡിയാഗോ ബെര്‍ണബുവിലേക്ക് വന്നത് പ്രതീക്ഷകളൊന്നുമില്ലാതെയായിരുന്നു. പക്ഷേ ഏവരെയും അമ്പരപ്പിച്ച് കൊണ്ട് അവര്‍ പ്രകടിപ്പിച്ചത് ഇറ്റാലിയന്‍ വീര്യമായിരുന്നു. അതിന് നേതൃത്വം നല്‍കിയതാവട്ടെ ബഫണും. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയലിനോടേറ്റ പരാജയത്തിന് പകരം വീട്ടുന്നത് പോലെ മൂന്ന് കിടിലന്‍ ഗോളുകള്‍. മല്‍സരം 3-3 ല്‍ നില്‍ക്കവെ ഇംഗ്ലീഷുകാരനായ റഫറിയുടെ പെനാല്‍ട്ടി തീരുമാനം. ആ ഫൗള്‍ പെനാല്‍ട്ടി അര്‍ഹിച്ചിരുന്നോ എന്നത് ചര്‍ച്ചാ വിഷയമാണ്-പക്ഷേ തൊട്ടരികില്‍ നില്‍ക്കുന്ന ബഫണ്‍ അത് നേരില്‍ കാണുന്നുണ്ടായിരുന്നു. തന്റെ ഡിഫന്‍ഡര്‍ റയല്‍ മധ്യനിരക്കാരനെ മന:പ്പൂര്‍വ്വം ദ്രോഹിച്ചിട്ടില്ലെന്ന് ബഫണ്‍ റഫറിയോട് ആവര്‍ത്തിച്ചിട്ടും അദ്ദേഹം വഴങ്ങാതെ വന്നപ്പോള്‍ നടത്തിയ ആക്രോശം-അത് ചുവപ്പായി ഉയരുമെന്ന് ആരും കരുതിയില്ല.
അവസാന ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ചുവപ്പിന്റെ വേദന. ബഫണ്‍ നടന്നകന്നപ്പോള്‍ അത് ഫുട്‌ബോള്‍ ലോകത്തിന്റെ മറ്റൊരു കണ്ണീര്‍ മുഹൂര്‍ത്തമായിരുന്നു. പെനാല്‍ട്ടി കിക്കെടുത്ത കൃസ്റ്റിയാനോക്ക് പിഴച്ചില്ല. യുവന്തസ് പുറത്തായ ആ മുഹൂര്‍ത്തത്തിലും ചുവപ്പിന്റെ വേദന മറക്കാന്‍ കഴിയാതെ ബഫണ്‍ അനുമോദിച്ചത് റയലിനെയായിരുന്നു. അതായിരുന്നു ആ മഹാനായ താരത്തിന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്. വിജയം അര്‍ഹിക്കുന്ന പ്രകടനമാണ് റയല്‍ നടത്തിയതെന്ന് കൃസ്റ്റിയാനോയെ സാക്ഷിയാക്കിയാണ് അദ്ദേഹം പറഞ്ഞത്. കളത്തിലെ വീര്യം കളത്തിന് പുറത്തില്ലെന്ന് തെളിയിച്ച് കൃസ്റ്റിയാനോയും ബഫണെ അനുമോദിച്ചു. ചാമ്പ്യന്‍സ് ലീഗിന്റെ വലിയ മൈതാനങ്ങളില്‍ ബഫണ്‍ ഇനിയില്ല. എത്രയോ മികച്ച ഗോള്‍ക്കീപ്പര്‍മാരെ കണ്ട ലോക ഫുട്‌ബോള്‍ ഇത്രയും ജീവനുള്ള ഒരു ഗോള്‍ക്കീപ്പറെ ഇതിന് മുമ്പ് കണ്ടിട്ടില്ല. യുവന്തസിന്റെയും ഇറ്റലിയുടെയും കുപ്പായത്തില്‍ മാത്രം കളിച്ച താരത്തെ ഒരിക്കലും ലോകം മറക്കില്ല. ലോക ഫുട്‌ബോളിലെ എത്രയോ ഉന്നതര്‍ ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിടാന്‍ കഴിയാതെ കളിമുറ്റം വിട്ടവരാണ്. പാവല്‍ നെദ്‌വദേവും ലോത്തര്‍ മത്തേവൂസും സുല്‍ത്താന്‍ ഇബ്രാഹീമോവിച്ചും ബ്രസീലിന്റെ സാക്ഷാല്‍ റൊണാള്‍ഡോയും പാട്രിക് വിയേരയുമെല്ലാം കപ്പിനരികിലെത്തി മടങ്ങിയവരാണ്. അതേ നിയോഗമാണ് ബഫണും. പലവട്ടം അദ്ദേഹവും സഹതാരം ചെലീനിയുമെല്ലാം കപ്പിന് അരികിലെത്തി. പക്ഷേ തൊടാനായില്ല.
ഇനി റഫറിമാരോട്-നിങ്ങളുടെ തീരുമാനം അന്തിമമാണ്. അതിനെ ആരും ചോദ്യം ചെയ്യുന്നില്ല. പക്ഷേ കളത്തില്‍ പൊരുതുന്ന താരങ്ങളെയും നിങ്ങള്‍ മനസ്സിലാക്കണം. മൈക്കല്‍ ഒലിവര്‍ എന്ന ഇംഗ്ലീഷുകാരന്‍ റഫറി ചുവപ്പ് ഉയര്‍ത്തിയത് തന്റെ അവസാന ചാമ്പ്യന്‍സ് ലീഗ് മല്‍സരം കളിക്കുന്ന ഒരു താരത്തിന് നേരെയാണ്. അതും 18-ാം വയസ്സില്‍ കളി തുടങ്ങി നാല്‍പ്പതിലും അചഞ്ചലനായി നില്‍ക്കുന്ന ഒരു ഗോള്‍ക്കീപ്പര്‍ക്ക് നേരെ. രോഷത്തില്‍ ആ ഗോള്‍ക്കീപ്പര്‍ പലതും വിളിച്ച് പറഞ്ഞില്ലേ-അത് അദ്ദേഹത്തിന്റെ മനസ്സാണ്. ഇറ്റലിക്കായി ലോകകപ്പ് കളിച്ച് വിരമിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. നടന്നില്ല. ചാമ്പ്യന്‍സ് ലിഗ് കിരീടത്തില്‍ ഒരു തവണയെങ്കിലും മുത്തമിടാന്‍ കൊതിച്ചു. അതാവട്ടെ ചുവപ്പില്‍ തകര്‍ന്നു. റഫറിമാരേ-നിങ്ങള്‍ക്ക് കളിയെന്നാല്‍ അത് മഞ്ഞയും ചുവപ്പുമാണ്. പക്ഷേ കളിക്കാരന് കളിയെന്നാല്‍ അത് ജീവിതമാണ്. അവന്റെ ശ്വാസോഛാസങ്ങളെയാണ് നിങ്ങള്‍ കാര്‍ഡുമായി ഇല്ലാതാക്കുന്നത്. ബഫണ് ഇനി ചാമ്പ്യന്‍സ് ലീഗില്ല. ആ നിരാശ അദ്ദേഹത്തെ എന്നും വേട്ടയാടും. കളിച്ചാണ് തോറ്റതെങ്കില്‍ അത് കളിയുടെ രസതന്ത്രമാണ്. ഇത് താങ്കളുടെ സഹായത്തലാണ് ജയിച്ചിരിക്കുന്നത്. ഇവിടെ തോല്‍ക്കുന്നത് ബഫണ്‍ മാത്രമല്ല ഫുട്‌ബോള്‍ കൂടിയാണ്. താങ്കളുടെ വിസില്‍ കളിയുടെ സത്യ വിസിലാവണം-അല്ലാതെ തന്നിഷ്ട വിസിലാവരുത്.
Film
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്‌ലർ പുറത്ത്; റിലീസ് ജൂലൈ 17ന്

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം ജൂലൈ17നു ആഗോള റിലീസായെത്തും. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻ്റെ ഒരു മാസ്സ് ത്രില്ലിംഗ് ട്രെയ്‌ലർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡൊണോവൻ എന്ന വക്കീൽ കഥാപാത്രമായി എത്തുന്ന ചിത്രം, കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് നിർമ്മിക്കുന്നത്. ജെ. ഫനീന്ദ്ര കുമാർ ആണ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോൾ ആണ്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്.
കോർട്ട് റൂം ഡ്രാമ ആയി കഥ പറയുന്ന ചിത്രം വളരെ ശക്തവും പ്രസക്തവുമായ ഒരു വിഷയമാണ് ചർച്ച ചെയ്യുന്നതെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. പ്രേക്ഷകരിൽ ഉദ്വേഗം നിറക്കുന്ന കോടതി രംഗങ്ങൾക്കൊപ്പം ഇൻവെസ്റ്റിഗേഷൻ നൽകുന്ന ത്രില്ലും ചിത്രത്തിൽ ഉണ്ടെന്ന ഫീലും ട്രെയ്‌ലർ ദൃശ്യങ്ങൾ സമ്മാനിക്കുന്നുണ്ട്. മാസ്സ് രംഗങ്ങൾ കൂടാതെ വൈകാരിക നിമിഷങ്ങളും ഈ കോർട്ട് റൂം ത്രില്ലറിൻ്റെ കഥാഗതിയിൽ നിർണ്ണായക സ്വാധീനം ചെലുത്തുമെന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നു. ട്രെയിലറിൽ ഉൾപ്പെടുത്തിയ സുരേഷ് ഗോപിയുടെ തീപ്പൊരി ഡയലോഗുകളും പ്രേക്ഷകർക്ക് ആവേശം പകരുന്നതും ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നതുമാണ്. ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയുടെ ശക്തിയും ആഴവും വരച്ചു കാണിച്ചു കൊണ്ട്, അതിനുള്ളിൽ നിന്ന് നടത്തുന്ന നീതിയുടെ ഒരു പോരാട്ടത്തിൻ്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.
സുരേഷ് ഗോപിയുടെ 253 മത് ചിത്രമായാണ് “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എത്തുന്നത്. സെൻസറിങ് പൂർത്തിയായപ്പോൾ യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ, രതീഷ് കൃഷ്ണ, ഷഫീർഖാൻ, ജോസ് ശോണാദ്രി, മഞ്ജുശ്രീ നായർ, ജൈവിഷ്ണു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ആഗോള റിലീസായി എത്തുക.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം- രണദിവെ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ, മിക്സ്- അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, കലാസംവിധാനം- ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ്- രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹനൻ, സംഘട്ടനം – മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനംഃ സജിന മാസ്റ്റർ, വരികൾ- സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ- അരുൺ മനോഹർ, മേക്കപ്പ്- പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിച്ചു, സവിൻ എസ്. എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ്- ഐഡൻറ് ലാബ്സ്, ഡിഐ- കളർ പ്ലാനറ്റ്, സ്റ്റിൽസ്- ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ- ഐഡൻറ് ലാബ്സ്, പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ- ഡ്രീം ബിഗ് ഫിലിംസ്, ജയകൃഷ്ണൻ ആർ. കെ.
Film
സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്
സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്

പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജുവിന്റെ മരണത്തില്‍ സംവിധായകന്‍ പാ രഞ്ജത്തിനെതിരെ കേസെടുത്ത് പൊലീസ്. സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്. പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലുള്ള ‘വേട്ടുവം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായത്.
സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു അപകടത്തില്‍ മരിച്ചത്. അതിവേഗത്തില്‍ വന്ന കാര്‍ റാമ്പിലൂടെ ഓടിച്ചുകയറ്റി ഉയര്‍ന്ന് പറക്കുന്ന രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം മലക്കം മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.
നാഗപട്ടിണത്തുവെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. കാര്‍ മറിഞ്ഞതിന് തൊട്ടു പിന്നാലെ ക്രൂ അംഗങ്ങള്‍ വാഹനത്തിനടുത്തേയ്ക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. തകര്‍ന്ന കാറില്‍ നിന്ന് രാജുവിനെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തമിഴ്‌നാട് സിനിമാ മേഖലയിലെ പ്രശസ്തനായി സ്റ്റണ്ട് മാസ്റ്ററാണ് എസ്.എം. രാജു. നടന്മാരായ വിശാല്‍, പൃഥ്വിരാജ് എന്നിവര്‍ രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. രാജുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകില്ലെന്നും കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നും വിശാല്‍ എക്‌സില്‍ കുറിച്ചു.
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-
india2 days ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
kerala2 days ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
Film2 days ago
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്‌ലർ പുറത്ത്; റിലീസ് ജൂലൈ 17ന്
-
kerala2 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
News2 days ago
സമൂസ, ജിലേബി, ലഡു എന്നിവയില്‍ മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്‍ഡുകള്‍ മാത്രം: ആരോഗ്യ മന്ത്രാലയം
-
india2 days ago
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര് അറസ്റ്റില്‍
-
News2 days ago
കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ
-
india2 days ago
ഒഡിഷയിൽ വിദ്യാർഥി മരിച്ച സംഭവം: ‘പ്രതികളെ സംരക്ഷിക്കാൻ ബിജെപി ശ്രമിച്ചു, പ്രധാനമന്ത്രി മൗനം പാലിക്കുന്നു’; രാഹുൽ ഗാന്ധി