Connect with us

Culture

റഫറീമാരേ, ചുവപ്പും മഞ്ഞയും മാത്രമല്ല കളിമുറ്റം

Published

on

തേര്‍ഡ് ഐ കമാല്‍ വരദൂര്‍

ഇങ്ങനെയൊരു റെഡ് കാര്‍ഡ്… ഒരിക്കലും ബഫണ്‍ അത് പ്രതീക്ഷിച്ചിരുന്നില്ല. അവസാന ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ ചുവപ്പിന്റെ വേദന. 2006 ലെ ലോകകപ്പ് ഫൈനലില്‍ കിരീടത്തിന് തൊട്ടരികില്‍ ചുവപ്പ് കണ്ട് പുറത്തായ സൈനുദ്ദീന്‍ സിദാന്റെ അതേ വേദന ഒരു പക്ഷേ ബഫണും അറിഞ്ഞിരിക്കും. ലോകകപ്പിന്റെ ഫൈനലില്‍ മാര്‍ക്കോ മറ്റരേസി നടത്തിയ മോശം പരാമര്‍ശങ്ങളില്‍ കുപിതനായ സിദാന്‍ മറ്റരേസിയെ ഇടിച്ചുവീഴ്ത്തിയപ്പോള്‍ ലോക ഫുട്‌ബോള്‍ ദര്‍ശിച്ച ഏറ്റവും വേദനാജനകമായ ചുവപ്പാണ് ഉയര്‍ന്നിരുന്നത്. മൈതാനത്ത്് വെച്ച ലോകകപ്പിനരികിലൂടെ തല താഴ്ത്തി മടങ്ങിയ സിസു-ഇപ്പോഴും ആ വേദന ഫുട്‌ബോള്‍ ലോകത്തിന്റെ മനസ്സിലുണ്ട്.

ബഫണ്‍-ഫുട്‌ബോള്‍ ലോകം മറക്കാത്ത ഗോള്‍ക്കീപ്പര്‍. ഇറ്റലി ഇത്തവണ ലോകകപ്പിന് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ രാജ്യാന്തര ഫുട്‌ബോള്‍ വിട്ട താരം. റഷ്യയില്‍ കളിച്ച് ലോകകപ്പ് ആരവങ്ങളില്‍ വിരമിക്കാന്‍ മോഹിച്ച താരത്തിന് അതിന് കഴിയാതെ വന്നത് വലിയ നിരാശയാണെങ്കില്‍ ചാമ്പ്യന്‍സ് ലീഗില്‍ അദ്ദേഹത്തിന്റെ ടീം നടത്തിയ തിരിച്ചുവരവ് രാജകീയമായിരുന്നു. ടൂറിനില്‍ നടന്ന ആദ്യപാദത്തില്‍ മൂന്ന് ഗോളിന് തോറ്റ ടീം റയലിന്റെ മൈതാനമായ സാന്‍ഡിയാഗോ ബെര്‍ണബുവിലേക്ക് വന്നത് പ്രതീക്ഷകളൊന്നുമില്ലാതെയായിരുന്നു. പക്ഷേ ഏവരെയും അമ്പരപ്പിച്ച് കൊണ്ട് അവര്‍ പ്രകടിപ്പിച്ചത് ഇറ്റാലിയന്‍ വീര്യമായിരുന്നു. അതിന് നേതൃത്വം നല്‍കിയതാവട്ടെ ബഫണും. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയലിനോടേറ്റ പരാജയത്തിന് പകരം വീട്ടുന്നത് പോലെ മൂന്ന് കിടിലന്‍ ഗോളുകള്‍. മല്‍സരം 3-3 ല്‍ നില്‍ക്കവെ ഇംഗ്ലീഷുകാരനായ റഫറിയുടെ പെനാല്‍ട്ടി തീരുമാനം. ആ ഫൗള്‍ പെനാല്‍ട്ടി അര്‍ഹിച്ചിരുന്നോ എന്നത് ചര്‍ച്ചാ വിഷയമാണ്-പക്ഷേ തൊട്ടരികില്‍ നില്‍ക്കുന്ന ബഫണ്‍ അത് നേരില്‍ കാണുന്നുണ്ടായിരുന്നു. തന്റെ ഡിഫന്‍ഡര്‍ റയല്‍ മധ്യനിരക്കാരനെ മന:പ്പൂര്‍വ്വം ദ്രോഹിച്ചിട്ടില്ലെന്ന് ബഫണ്‍ റഫറിയോട് ആവര്‍ത്തിച്ചിട്ടും അദ്ദേഹം വഴങ്ങാതെ വന്നപ്പോള്‍ നടത്തിയ ആക്രോശം-അത് ചുവപ്പായി ഉയരുമെന്ന് ആരും കരുതിയില്ല.

അവസാന ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ചുവപ്പിന്റെ വേദന. ബഫണ്‍ നടന്നകന്നപ്പോള്‍ അത് ഫുട്‌ബോള്‍ ലോകത്തിന്റെ മറ്റൊരു കണ്ണീര്‍ മുഹൂര്‍ത്തമായിരുന്നു. പെനാല്‍ട്ടി കിക്കെടുത്ത കൃസ്റ്റിയാനോക്ക് പിഴച്ചില്ല. യുവന്തസ് പുറത്തായ ആ മുഹൂര്‍ത്തത്തിലും ചുവപ്പിന്റെ വേദന മറക്കാന്‍ കഴിയാതെ ബഫണ്‍ അനുമോദിച്ചത് റയലിനെയായിരുന്നു. അതായിരുന്നു ആ മഹാനായ താരത്തിന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്. വിജയം അര്‍ഹിക്കുന്ന പ്രകടനമാണ് റയല്‍ നടത്തിയതെന്ന് കൃസ്റ്റിയാനോയെ സാക്ഷിയാക്കിയാണ് അദ്ദേഹം പറഞ്ഞത്. കളത്തിലെ വീര്യം കളത്തിന് പുറത്തില്ലെന്ന് തെളിയിച്ച് കൃസ്റ്റിയാനോയും ബഫണെ അനുമോദിച്ചു. ചാമ്പ്യന്‍സ് ലീഗിന്റെ വലിയ മൈതാനങ്ങളില്‍ ബഫണ്‍ ഇനിയില്ല. എത്രയോ മികച്ച ഗോള്‍ക്കീപ്പര്‍മാരെ കണ്ട ലോക ഫുട്‌ബോള്‍ ഇത്രയും ജീവനുള്ള ഒരു ഗോള്‍ക്കീപ്പറെ ഇതിന് മുമ്പ് കണ്ടിട്ടില്ല. യുവന്തസിന്റെയും ഇറ്റലിയുടെയും കുപ്പായത്തില്‍ മാത്രം കളിച്ച താരത്തെ ഒരിക്കലും ലോകം മറക്കില്ല. ലോക ഫുട്‌ബോളിലെ എത്രയോ ഉന്നതര്‍ ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിടാന്‍ കഴിയാതെ കളിമുറ്റം വിട്ടവരാണ്. പാവല്‍ നെദ്‌വദേവും ലോത്തര്‍ മത്തേവൂസും സുല്‍ത്താന്‍ ഇബ്രാഹീമോവിച്ചും ബ്രസീലിന്റെ സാക്ഷാല്‍ റൊണാള്‍ഡോയും പാട്രിക് വിയേരയുമെല്ലാം കപ്പിനരികിലെത്തി മടങ്ങിയവരാണ്. അതേ നിയോഗമാണ് ബഫണും. പലവട്ടം അദ്ദേഹവും സഹതാരം ചെലീനിയുമെല്ലാം കപ്പിന് അരികിലെത്തി. പക്ഷേ തൊടാനായില്ല.

ഇനി റഫറിമാരോട്-നിങ്ങളുടെ തീരുമാനം അന്തിമമാണ്. അതിനെ ആരും ചോദ്യം ചെയ്യുന്നില്ല. പക്ഷേ കളത്തില്‍ പൊരുതുന്ന താരങ്ങളെയും നിങ്ങള്‍ മനസ്സിലാക്കണം. മൈക്കല്‍ ഒലിവര്‍ എന്ന ഇംഗ്ലീഷുകാരന്‍ റഫറി ചുവപ്പ് ഉയര്‍ത്തിയത് തന്റെ അവസാന ചാമ്പ്യന്‍സ് ലീഗ് മല്‍സരം കളിക്കുന്ന ഒരു താരത്തിന് നേരെയാണ്. അതും 18-ാം വയസ്സില്‍ കളി തുടങ്ങി നാല്‍പ്പതിലും അചഞ്ചലനായി നില്‍ക്കുന്ന ഒരു ഗോള്‍ക്കീപ്പര്‍ക്ക് നേരെ. രോഷത്തില്‍ ആ ഗോള്‍ക്കീപ്പര്‍ പലതും വിളിച്ച് പറഞ്ഞില്ലേ-അത് അദ്ദേഹത്തിന്റെ മനസ്സാണ്. ഇറ്റലിക്കായി ലോകകപ്പ് കളിച്ച് വിരമിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. നടന്നില്ല. ചാമ്പ്യന്‍സ് ലിഗ് കിരീടത്തില്‍ ഒരു തവണയെങ്കിലും മുത്തമിടാന്‍ കൊതിച്ചു. അതാവട്ടെ ചുവപ്പില്‍ തകര്‍ന്നു. റഫറിമാരേ-നിങ്ങള്‍ക്ക് കളിയെന്നാല്‍ അത് മഞ്ഞയും ചുവപ്പുമാണ്. പക്ഷേ കളിക്കാരന് കളിയെന്നാല്‍ അത് ജീവിതമാണ്. അവന്റെ ശ്വാസോഛാസങ്ങളെയാണ് നിങ്ങള്‍ കാര്‍ഡുമായി ഇല്ലാതാക്കുന്നത്. ബഫണ് ഇനി ചാമ്പ്യന്‍സ് ലീഗില്ല. ആ നിരാശ അദ്ദേഹത്തെ എന്നും വേട്ടയാടും. കളിച്ചാണ് തോറ്റതെങ്കില്‍ അത് കളിയുടെ രസതന്ത്രമാണ്. ഇത് താങ്കളുടെ സഹായത്തലാണ് ജയിച്ചിരിക്കുന്നത്. ഇവിടെ തോല്‍ക്കുന്നത് ബഫണ്‍ മാത്രമല്ല ഫുട്‌ബോള്‍ കൂടിയാണ്. താങ്കളുടെ വിസില്‍ കളിയുടെ സത്യ വിസിലാവണം-അല്ലാതെ തന്നിഷ്ട വിസിലാവരുത്.

News

നോർത്ത് മാസിഡോണിയയിലെ നിശാക്ലബ്ബിൽ വൻ തീപിടിത്തം; 51 മരണം, നൂറിലധികം പേർക്ക് പരിക്ക്

അപകടം നടക്കുമ്പോള്‍ ക്ലബിനുള്ളില്‍ 1500 ആളുകളുണ്ടായിരുന്നു.

Published

on

വടക്കന്‍ മാസിഡോണിയയില്‍ നിശാക്ലബില്‍ വന്‍തീപിടിത്തം. അപകടത്തില്‍ 51 പേര്‍ മരണപ്പെട്ടു. 100ഓളം പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രി പാഞ്ചെ തോഷ്‌കോവ്‌സ്‌കി പറഞ്ഞു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അപകടം നടക്കുമ്പോള്‍ ക്ലബിനുള്ളില്‍ 1500 ആളുകളുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു.

ഒരു പ്രാദേശിക ഗ്രൂപ്പ് നടത്തിയ പോപ്പ് സംഗീത പരിപാടിക്കിടെയാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 2.35ഓടെയായിരുന്നു സംഭവം.പരിപാടിക്കിടയില്‍ കരിമരുന്ന് ഉപയോഗിച്ചത് തീപിടിത്തത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. ‘

സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇയാളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടില്ലെന്നും അദ്ദേഹം പറഞ്ഞു.

തീപിടിത്തമുണ്ടായി ഉടൻ തന്നെ ക്ലബിന്റെ സീലിങ്ങിലേക്കും മറ്റും തീ ആളിപടരുകയായിരുന്നു. ഏകദേശം 30,000 താമസക്കാരുള്ള ഒരു ചെറിയ പട്ടണത്തിലെ പള്‍സ് എന്ന നിശാക്ലബ്ബിലാണ് തീപിടുത്തമുണ്ടായത്.

Continue Reading

kerala

വിലങ്ങാട് പുനരധിവാസം; അര്‍ഹതപ്പെട്ടവരെ സര്‍ക്കാര്‍ അവഗണിച്ചെന്ന് പരാതി

ആദ്യം 36 കുടുംബങ്ങളെ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരാതികള്‍ ലഭിച്ചതോടെ 15 പേരെ ഒഴിവാക്കി.

Published

on

കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ പുനരധിവാസത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പട്ടികക്കെതിരെ ദുരിന്തബാധിതര്‍ രംഗത്ത്. പട്ടികയില്‍ നിന്നും അര്‍ഹതപ്പെട്ടവരെ അവഗണിച്ചെന്നാണ് പരാതി. പൂര്‍ണമായും വീട് തകര്‍ന്നവരുടെ പേരുകള്‍ ഇല്ലെന്ന് ദുരിന്ത ബാധിതര്‍ പറയുന്നു.

വയനാടിനെ പോലെ വിലങ്ങാടിനെയും ചേര്‍ത്തുപിടിക്കും എന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ അതിജീവിക്കുന്ന വിലങ്ങാടന്‍ ജനതയെ അവഗണിക്കുന്നു എന്നാണ് ദുരിതബാധിതരുടെ പരാതി. വിലങ്ങാട് പന്നിയേരി ഉന്നതിയിലെ രജീഷിന്റെ വാക്കുകളാണ് ഇത്. വീട് പൂര്‍ണമായി തകര്‍ന്ന ഇത്തരത്തില്‍ നിരവധി പേരാണ് ഇപ്പോഴും പട്ടികക്ക് പുറത്തു നില്‍ക്കുന്നത്. ആദ്യം 36 കുടുംബങ്ങളെ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരാതികള്‍ ലഭിച്ചതോടെ 15 പേരെ ഒഴിവാക്കി.

കുറ്റല്ലൂര്‍, മാടാഞ്ചേരി, പന്നിയേരി ആദിവാസി ഉന്നതികളിലെ ദുരിതബാധിതരെ പൂര്‍ണമായും അവഗണിച്ചു. കോഴിക്കോട് എന്‍ ഐ ടി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യഘട്ട പട്ടിക പുറത്ത് വിട്ടത്. ദുരിത ബാധിതരുടെ പരാതി പരിഹരിക്കാന്‍ റവന്യൂ വകുപ്പ് ശ്രമം ആരംഭിച്ചു എന്നാണ് വിവരം

Continue Reading

GULF

മബെല കെ.എം.സി.സി ഗ്രാൻഡ് ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു

സമീപകാലത്ത് ഒമാനിൽ നടന്ന ഏറ്റവും വലിയ ഫാമിലി ഇഫ്താറുകളിൽ ഒന്നായിരുന്നു മബെല കെ.എം.സി.സി യുടേത്.

Published

on

മസ്കത്ത് കെ.എം.സി.സി മബെല ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു.

മബെല മാൾ ഓഫ് മസ്കത്തിന് സമീപമുള്ള അൽ ശാദി ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന സമൂഹ നോമ്പുതുറയിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി. സമീപകാലത്ത് ഒമാനിൽ നടന്ന ഏറ്റവും വലിയ ഫാമിലി ഇഫ്താറുകളിൽ ഒന്നായിരുന്നു മബെല കെ.എം.സി.സി യുടേത്.

സ്ത്രീകളും കുട്ടികളും അടക്കം 2500 ലധികം ആളുകൾ ഇഫ്താറിൽ പങ്കെടുത്തു.മബെല കെ.എം.സി.സി യുടെ പ്രവർത്തകരും കുടുംബങ്ങളും അതിഥികളും പങ്കെടുത്തു. മബെല കെ.എം.സി.സി പ്രവർത്തക സമിതി അംഗങ്ങളെ

കൂടാതെ പ്രത്യേകം തെരഞ്ഞെടുത്ത വളന്റിയർ വിങ്ങും, വിമൻ ആൻഡ് ചിൽഡ്രൻസ് വിങ് പ്രവർത്തക സമിതി അംഗങ്ങളും ഗ്രാൻഡ് ഇഫ്താറിന് നേതൃത്വം നൽകി.

Continue Reading

Trending