More
പിഴച്ചത് കോച്ച് അന്‍സലോട്ടിക്ക് -തേര്‍ഡ് ഐ
കമാല്‍ വരദൂര്‍
ബയേണ്‍ പുറത്തായി-നന്നായി കളിച്ചിട്ടും. മ്യൂണിച്ചിലെ ആദ്യ പാദത്തിലും മാഡ്രിഡിലെ രണ്ടാം പാദത്തിലും ആക്രമണ വീര്യവും പന്തടക്കവുമെല്ലാം പ്രകടിപ്പിച്ചത് ബയേണായിരുന്നു. പക്ഷേ അവസരോചിതമായി കളിക്കാനും സ്വന്തം കളിയുടെ ഊര്‍ജ്ജം സഹതാരങ്ങളിലേക്ക് പകാരനുമുളള ഒരു കൃസ്റ്റിയാനോ പവര്‍ ബയേണിനുണ്ടായിരുന്നില്ല. ടീമെന്ന നിലയില്‍ റയല്‍ പലപ്പോഴും പതറിയിട്ടുണ്ട്. ലാലീഗയിലെ ചില മല്‍സരങ്ങള്‍ മാത്രമെടുത്താല്‍ മതി. പക്ഷേ വ്യക്തിഗതമായി ടീമിലെ താരങ്ങളുടെ കരുത്ത് ടീമിന് പലപ്പോഴും മുതല്‍ക്കൂട്ടായി മാറി. മ്യുണിച്ചിലെ ആദ്യപാദത്തില്‍ ബയേണ്‍ കോച്ച് കാര്‍ലോസ് ആന്‍സലോട്ടിയുടെ തന്ത്രം പ്രതിരോധാത്മക ആക്രമണമായിരുന്നു. പക്ഷേ ആ തന്ത്രം പാളിയത് കൃസ്റ്റിയാനോ എന്ന ഒരേ ഒരു താരത്തിന്റെ മാജിക്കിന് മുന്നിലായിരുന്നു. പോര്ച്ചുഗലുകാരന് നേടിയ രണ്ട് ഗോളുകള്‍ അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതായിരുന്നു. ആ താരത്തെ തടയാനുള്ള കരുത്ത് പ്രതിരോധ നിരക്കുണ്ടായിരുന്നില്ല. ഏത് പ്രതിരോധത്തെയും ഒരു സെക്കന്ഡിലെങ്കിലും പിറകിലാക്കാനും ആ സെക്കന്‍ഡിനെ പ്രയോജനപ്പെടുത്താനും കഴിയുന്ന റൊ തന്നെയായിരുന്നു ഇന്നലെയും ബയേണിന് മുന്നില്‍ വില്ലനായത്. റയലിനേക്കാള്‍ താരസമ്പന്നമാണ് ബയേണ്‍. മുന്‍നിര മാത്രം നോക്കുക-മിന്നല്‍ വേഗക്കാരനായ ആര്യന് റൂബന്‍, അസാമാന്യ ഷൂട്ടിംഗ് പാടവം പ്രകടിപ്പിക്കുന്ന അര്‍ദാന്‍ വിദാല്‍, ഗോള്‍ വേട്ടക്കാരനെന്ന ഖ്യാതി അതിവേഗം നേടിയ പോളണ്ടുകാരന് ലെവന്‍ഡോസ്ക്കി, ജര്‍മനിയുടെ കുന്തമുനയായ തോമസ് മുള്ളര്‍, ഫ്രഞ്ചുകാരന് ഫ്രാങ്ക് റിബറി-അങ്ങനെ എല്ലാവരും കേമന്മാര്. പക്ഷേ ഇവരില്‍ റൊയുടെ വ്യക്തിഗത കരുത്തിന് അരികിലെത്തിയ ആള് റൂബന്‍ മാത്രം. റൂബന്റെ കാലുകളില്‍ പന്ത് കിട്ടിയപ്പോഴെല്ലാം റയല്‍ ഗോള്‍ മുഖം വിറച്ചിരുന്നു. റൂബനൊപ്പം അതേ വേഗതയില്‍ നില്ക്കാന്, അര്‍ധാവസരങ്ങളെ പ്രയോജനപ്പെടുത്താന്‍ മുളളക്കോ, ലെവന്‍ഡോവിസ്കിക്കോ, റിബറിക്കോ കഴിഞ്ഞില്ല. വിദാല്‍ വെറുതെ വില്ലന്‍ വേഷം കെട്ടി. തുടക്കത്തിലേ മഞ്ഞക്കാര്‍ഡ് കിട്ടിയപ്പോള്‍ അദ്ദേഹത്തെ കോച്ചിന് പിന്‍വലിക്കാമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ അധികസമത്ത് പത്ത് പേരുമായി കളിക്കേണ്ടി വരില്ലായിരുന്നു. വിദാലില്‍ കോച്ചിന് വിശ്വാസമുളളത് കൊണ്ട് അദ്ദേഹത്തെ തുടര്‍ന്നും കളിപ്പിച്ചെങ്കിലും ചിലിക്കാരന്‍ മാരകമായി തന്നെ നീങ്ങിയാണ് ചുവപ്പിലെത്തിയത്. ഈ ചുവപ്പ് കാര്‍ഡ് ബയേണ്‍ കോച്ചിന്റെ വീഴ്ച്ചയാണ്. അധികസമയത്ത് റയല്‍ കോച്ച് സിദാന് പറഞ്ഞത് ജാഗ്രതയോടെ ആക്രമിക്കാനാണ്. അന്‍സലോട്ടിയുടെ കുട്ടികളാവട്ടെ പത്ത് പേരാണെങ്കിലും ഗോളടിക്കുമെന്ന വാശിയിലും. അവിടെയാണ് മൂന്ന് ഗോളുകള്‍ പിറന്നത്. ഈ മൂന്ന് ഗോളും പ്രത്യാക്രമണങ്ങളിലാണെന്ന് ഓര്‍ക്കണം. റൊണാള്‍ഡോ എന്ന മെഗാ താരത്തിന്റെ ഇടപെടലുകള്‍ അതിമനോഹരമായിരുന്നു. ആ കാലുകളിലെ ഊര്‍ജ്ജം, ആ സമീപനം, അവസരോചിതമായ ഫ്ളിക്കുകളും ഷോട്ടുകളും ഹെഡ്ഡറുകളും. ലോകത്ത് അദ്ദേഹത്തെ പോലെ മറ്റൊരു താരമില്ല. ഏത് സമയത്തും അദ്ദേഹം ഗോളടിച്ചിരിക്കും. ഒരു കോച്ചിനും ഒരു പ്രതിരോധത്തിനും പിന്‍നിരക്കും അദ്ദേഹത്തെ ചില സമയങ്ങളില്‍ തടയാനാവില്ല. റൊണാള്‍ഡോ രണ്ടാം പാദത്തില്‍ നേടിയ മൂന്ന് ഗോളുകളില്‍ ആദ്യത്തേതായിരുന്നു സൂപ്പര്‍. ആ തലയില്‍ പിറന്ന ലക്ഷ്യബോധത്തെ എന്ത് പറഞ്ഞ് വിശേഷിപ്പിക്കും…
kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
kerala
തട്ടിപ്പ് കേസ്; വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വാദം പൊളിയുന്നു
സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്.
പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തട്ടിപ്പില്‍ സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷിന്റെ വാദം പൊളിയുന്നു. സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ബാങ്ക് വൈസ് പ്രസിഡണ്ട് ആയിരുന്നിട്ടും സുരേഷ് ലോണ്‍ കുടിശ്ശിക വരുത്തിയെന്നും രേഖകള്‍.
ബാങ്ക് വൈസ് പ്രസിഡന്റ് ആയിരുന്ന സുരേഷ് ബോര്‍ഡ് യോഗങ്ങളിലും വാര്‍ഷിക പൊതുയോഗങ്ങളിലും തുടര്‍ച്ചയായി പങ്കെടുത്തിരുന്നു. പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റിയുമായി തനിക്ക് ബന്ധമില്ലെന്നും ഇവിടെനിന്ന് വായ്പ്പെടുത്തിട്ടില്ലന്ന എസ്. സുരേഷിന്റെ ഇതുവരെയുള്ള വാദം തെറ്റൊന്നു തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്.
വായ്പയടക്കം ബാങ്കിന്റെ ദൈനംദിന കാര്യങ്ങളില്‍ എല്ലാം സുരേഷ് സജീവമായി ഇടപെട്ടിരുന്നു. ലോണ്‍ അപേക്ഷ നല്‍കാതെ സുരേഷ് ബാങ്കില്‍ നിന്ന് രണ്ട് വായ്പകള്‍ എടുത്തിരുന്നു. 2014 ല്‍ എടുത്ത ഈ രണ്ടു വായ്പകളും തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കുടിശ്ശികയിലാണ്. ഇതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. ബാങ്കില്‍ നടന്ന അഴിമതിയില്‍ സുരേഷ് 43 ലക്ഷം രൂപ തിരിച്ചടക്കണമെന്നും ബാങ്കിന് ആകെ 4.16 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ നടന്നത് വന്‍ക്രമക്കേടാണെന്നും സഹകരണ ജോയിന്‍ രജിസ്റ്റര്‍ കണ്ടെത്തിയിട്ടുണ്ട്. ഓഡിറ്റര്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
News
മെസേജിങ് ആപ്പുകള്‍ക്ക് കര്‍ശനനിയന്ത്രണം; ആക്ടീവ് സിം ഇല്ലാതെ ഉപയോഗിക്കാനാവില്ല
ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.
ന്യൂഡല്‍ഹി: വാട്സാപ്പ്, ടെലിഗ്രാം, സിഗ്നല്‍, സ്നാപ്പ്ചാറ്റ്, ഷെയര്‍ചാറ്റ്, ജിയോ ചാറ്റ്, അരാട്ടെ, ജോഷ് തുടങ്ങി രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന മെസേജിങ് ആപുകളില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍. ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.
പുതിയ നിയമപ്രകാരം ആക്ടീവ് സിം കാര്‍ഡില്ലാതെ ഇനി ഈ ആപ്പുകള്‍ ഉപയോഗിക്കാനാവില്ല. സിം കാര്‍ഡ് ഉള്ള ഉപകരണങ്ങളില്‍ മാത്രം മെസേജിങ് സേവനങ്ങള്‍ ലഭ്യമാകണമെന്നാണ് നിര്‍ദ്ദേശം. ഇതോടെ സിം ഇല്ലാത്ത ഉപകരണങ്ങളിലൂടെയോ ഉപേക്ഷിച്ച സിം ഉപയോഗിച്ചുള്ള അക്കൗണ്ടുകളിലൂടെയോ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി പൂര്‍ണമായി തടയപ്പെടും.
വെബ് ബ്രൗസര്‍ വഴി ലോഗിന്‍ ചെയ്യുന്ന ഉപയോക്താക്കള്‍ ആറ് മണിക്കൂറിന് ഒരിക്കല്‍ ലോഗ് ഔട്ട് ചെയ്യേണ്ടതുണ്ടെന്ന് പുതിയ മാര്‍ഗനിര്‍ദ്ദേശം പറയുന്നു. ലോഗ് ഔട്ട് ചെയ്യാത്ത പക്ഷം സിസ്റ്റം സ്വമേധയാ ഉപയോക്താവിനെ ലോഗ് ഔട്ട് ചെയ്യും.
ഇപ്പോള്‍ വാട്സാപ്പ് പോലുള്ള ആപ്പുകളില്‍ ലോഗിന്‍ സമയത്ത് മാത്രമാണ് സിം കാര്‍ഡ് ആവശ്യം. പിന്നീട് സിം നീക്കം ചെയ്താലും സേവനം തുടരും. ഉപേക്ഷിച്ച സിം ഉപയോക്തൃ അക്കൗണ്ടുകള്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം വിലയിരുത്തുന്നു.
പലരും സിം വാങ്ങി അക്കൗണ്ട് ആരംഭിച്ച് പിന്നീട് സിം ഉപേക്ഷിക്കുന്ന രീതി അന്വേഷണ ഏജന്‍സികള്‍ക്കും നിരീക്ഷണത്തിനും തടസം സൃഷ്ടിക്കുന്നതായാണ് കണ്ടെത്തല്‍.
യു.പി.ഐ., ബാങ്കിങ് ആപ്പുകള്‍ തുടങ്ങി ഡിജിറ്റല്‍ പേയ്മെന്റുകളില്‍ ഇതിനോടുസമാനമായ കര്‍ശനസുരക്ഷാ സംവിധാനം നിലവിലുണ്ട്. സേബി മുന്‍പ് നിര്‍ദേശിച്ചതുപോലെ സിം ബന്ധിപ്പിക്കല്‍, ഫേഷ്യല്‍ റെക്കഗ്നിഷന്‍ തുടങ്ങി കൂടുതല്‍ സുരക്ഷാ നടപടികളിലേക്ക് രാജ്യത്ത് നീങ്ങുന്നുവെന്നതിനും പുതിയ മാര്‍ഗനിര്‍ദേശം സൂചനയാകുന്നു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala1 day agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala1 day agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala2 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

