Connect with us

More

പിഴച്ചത് കോച്ച് അന്‍സലോട്ടിക്ക് -തേര്‍ഡ് ഐ

Published

on

കമാല്‍ വരദൂര്‍
ബയേണ്‍ പുറത്തായി-നന്നായി കളിച്ചിട്ടും. മ്യൂണിച്ചിലെ ആദ്യ പാദത്തിലും മാഡ്രിഡിലെ രണ്ടാം പാദത്തിലും ആക്രമണ വീര്യവും പന്തടക്കവുമെല്ലാം പ്രകടിപ്പിച്ചത് ബയേണായിരുന്നു. പക്ഷേ അവസരോചിതമായി കളിക്കാനും സ്വന്തം കളിയുടെ ഊര്‍ജ്ജം സഹതാരങ്ങളിലേക്ക് പകാരനുമുളള ഒരു കൃസ്റ്റിയാനോ പവര്‍ ബയേണിനുണ്ടായിരുന്നില്ല. ടീമെന്ന നിലയില്‍ റയല്‍ പലപ്പോഴും പതറിയിട്ടുണ്ട്. ലാലീഗയിലെ ചില മല്‍സരങ്ങള്‍ മാത്രമെടുത്താല്‍ മതി. പക്ഷേ വ്യക്തിഗതമായി ടീമിലെ താരങ്ങളുടെ കരുത്ത് ടീമിന് പലപ്പോഴും മുതല്‍ക്കൂട്ടായി മാറി. മ്യുണിച്ചിലെ ആദ്യപാദത്തില്‍ ബയേണ്‍ കോച്ച് കാര്‍ലോസ് ആന്‍സലോട്ടിയുടെ തന്ത്രം പ്രതിരോധാത്മക ആക്രമണമായിരുന്നു. പക്ഷേ ആ തന്ത്രം പാളിയത് കൃസ്റ്റിയാനോ എന്ന ഒരേ ഒരു താരത്തിന്റെ മാജിക്കിന് മുന്നിലായിരുന്നു. പോര്‍ച്ചുഗലുകാരന്‍ നേടിയ രണ്ട് ഗോളുകള്‍ അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതായിരുന്നു. ആ താരത്തെ തടയാനുള്ള കരുത്ത് പ്രതിരോധ നിരക്കുണ്ടായിരുന്നില്ല. ഏത് പ്രതിരോധത്തെയും ഒരു സെക്കന്‍ഡിലെങ്കിലും പിറകിലാക്കാനും ആ സെക്കന്‍ഡിനെ പ്രയോജനപ്പെടുത്താനും കഴിയുന്ന റൊ തന്നെയായിരുന്നു ഇന്നലെയും ബയേണിന് മുന്നില്‍ വില്ലനായത്. റയലിനേക്കാള്‍ താരസമ്പന്നമാണ് ബയേണ്‍. മുന്‍നിര മാത്രം നോക്കുക-മിന്നല്‍ വേഗക്കാരനായ ആര്യന്‍ റൂബന്‍, അസാമാന്യ ഷൂട്ടിംഗ് പാടവം പ്രകടിപ്പിക്കുന്ന അര്‍ദാന്‍ വിദാല്‍, ഗോള്‍ വേട്ടക്കാരനെന്ന ഖ്യാതി അതിവേഗം നേടിയ പോളണ്ടുകാരന്‍ ലെവന്‍ഡോസ്‌ക്കി, ജര്‍മനിയുടെ കുന്തമുനയായ തോമസ് മുള്ളര്‍, ഫ്രഞ്ചുകാരന്‍ ഫ്രാങ്ക് റിബറി-അങ്ങനെ എല്ലാവരും കേമന്മാര്‍. പക്ഷേ ഇവരില്‍ റൊയുടെ വ്യക്തിഗത കരുത്തിന് അരികിലെത്തിയ ആള്‍ റൂബന്‍ മാത്രം. റൂബന്റെ കാലുകളില്‍ പന്ത് കിട്ടിയപ്പോഴെല്ലാം റയല്‍ ഗോള്‍ മുഖം വിറച്ചിരുന്നു. റൂബനൊപ്പം അതേ വേഗതയില്‍ നില്‍ക്കാന്‍, അര്‍ധാവസരങ്ങളെ പ്രയോജനപ്പെടുത്താന്‍ മുളളക്കോ, ലെവന്‍ഡോവിസ്‌കിക്കോ, റിബറിക്കോ കഴിഞ്ഞില്ല. വിദാല്‍ വെറുതെ വില്ലന്‍ വേഷം കെട്ടി. തുടക്കത്തിലേ മഞ്ഞക്കാര്‍ഡ് കിട്ടിയപ്പോള്‍ അദ്ദേഹത്തെ കോച്ചിന് പിന്‍വലിക്കാമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ അധികസമത്ത് പത്ത് പേരുമായി കളിക്കേണ്ടി വരില്ലായിരുന്നു. വിദാലില്‍ കോച്ചിന് വിശ്വാസമുളളത് കൊണ്ട് അദ്ദേഹത്തെ തുടര്‍ന്നും കളിപ്പിച്ചെങ്കിലും ചിലിക്കാരന്‍ മാരകമായി തന്നെ നീങ്ങിയാണ് ചുവപ്പിലെത്തിയത്. ഈ ചുവപ്പ് കാര്‍ഡ് ബയേണ്‍ കോച്ചിന്റെ വീഴ്ച്ചയാണ്. അധികസമയത്ത് റയല്‍ കോച്ച് സിദാന്‍ പറഞ്ഞത് ജാഗ്രതയോടെ ആക്രമിക്കാനാണ്. അന്‍സലോട്ടിയുടെ കുട്ടികളാവട്ടെ പത്ത് പേരാണെങ്കിലും ഗോളടിക്കുമെന്ന വാശിയിലും. അവിടെയാണ് മൂന്ന് ഗോളുകള്‍ പിറന്നത്. ഈ മൂന്ന് ഗോളും പ്രത്യാക്രമണങ്ങളിലാണെന്ന് ഓര്‍ക്കണം. റൊണാള്‍ഡോ എന്ന മെഗാ താരത്തിന്റെ ഇടപെടലുകള്‍ അതിമനോഹരമായിരുന്നു. ആ കാലുകളിലെ ഊര്‍ജ്ജം, ആ സമീപനം, അവസരോചിതമായ ഫ്‌ളിക്കുകളും ഷോട്ടുകളും ഹെഡ്ഡറുകളും. ലോകത്ത് അദ്ദേഹത്തെ പോലെ മറ്റൊരു താരമില്ല. ഏത് സമയത്തും അദ്ദേഹം ഗോളടിച്ചിരിക്കും. ഒരു കോച്ചിനും ഒരു പ്രതിരോധത്തിനും പിന്‍നിരക്കും അദ്ദേഹത്തെ ചില സമയങ്ങളില്‍ തടയാനാവില്ല. റൊണാള്‍ഡോ രണ്ടാം പാദത്തില്‍ നേടിയ മൂന്ന് ഗോളുകളില്‍ ആദ്യത്തേതായിരുന്നു സൂപ്പര്‍. ആ തലയില്‍ പിറന്ന ലക്ഷ്യബോധത്തെ എന്ത് പറഞ്ഞ് വിശേഷിപ്പിക്കും…

crime

അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘം മറ്റ് കുട്ടികളെയും ലക്ഷ്യമിട്ടു; ദൃശ്യങ്ങള്‍ പുറത്ത്

കുട്ടികളെ തട്ടിക്കൊണ്ടുപോയ പ്രതികളെ കുറിച്ച് ഇപ്പോഴും പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല

Published

on

ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടികൊണ്ടുപോയ സംഘം മറ്റു കൂട്ടികളെയും ലക്ഷ്യമിട്ടിരുന്നതായി സൂചന. അബിഗേല്‍ സാറയെ തട്ടിക്കൊണ്ടു പോകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുട്ടികള്‍ കൂടുതലുള്ള സ്ഥലത്തെത്തുമ്പോള്‍ കാര്‍ വേഗത കുറക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പള്ളിക്കല്‍ മൂതല ഭാഗത്തെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

കുട്ടികളെ തട്ടിക്കൊണ്ടുപോയ പ്രതികളെ കുറിച്ച് ഇപ്പോഴും പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അബിഗേലിനെ തട്ടിക്കൊണ്ടുപോകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് റോഡരികില്‍ ഒറ്റക്ക് നില്‍ക്കുകയായിരുന്ന കുട്ടിയുടെ അടുത്ത് കാര്‍ നിര്‍ത്തുന്നത് കാണാം. ഇത് കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്നാണ് പൊലീസിന്റെ നിഗമനം.

Continue Reading

GULF

യുഎഇ ദേശീയ ദിനാഘോഷം: ലുലു ‘അല്‍ ഇമാറത്ത് അവ്വല്‍’ സംരംഭത്തിന് തുടക്കം

ഇമാറാത്തി ഉല്‍പന്നങ്ങള്‍ക്കും കാര്‍ഷിക വിഭവങ്ങള്‍ക്കും പ്രോത്സാഹനം

Published

on

അബുദാബി: പ്രാദേശിക ഉല്‍പന്നങ്ങളെയും കര്‍ഷകരെയും പിന്തുണക്കാനായി ലുലു രാജ്യത്തെ എല്ലാ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളിലും ‘അല്‍ ഇമറാത്ത് അവ്വല്‍’ (യുഎഇ ഫസ്റ്റ്) സംരംഭം ആരംഭിച്ചു. ദുബൈ സിലികണ്‍ സെന്‍ട്രല്‍ മാളിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ദുബൈ സിലികണ്‍ ഒയാസിസ് ഡയറക്ടര്‍ ജനറല്‍ ഡോ. ജുമാ അല്‍ മത്‌റൂഷി, ലുലു ഗ്രൂപ് ചെയര്‍മാന്‍ യൂസഫലി എം.എ, ലുലു ഗ്രൂപ് സീനിയര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ യുഎഇ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി മര്‍യം ബിന്‍ത് മുഹമ്മദ് സഈദ് ഹാരിബ് അല്‍മിഹൈരി സംരംഭം ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനത്തിന് ശേഷം മന്ത്രിയും മറ്റ് വിശിഷ്ട വ്യക്തികളും ഡിസംബര്‍ 2ന് യുഎഇ ദേശീയ ദിനം വരെ പ്രദര്‍ശിപ്പിക്കുന്ന വിവിധ ‘അല്‍ ഇമറാത്ത് അവ്വല്‍’ സംരംഭങ്ങളുടെ പ്രദര്‍ശനവും വില്‍പനയും നടക്കുന്ന ഇടങ്ങള്‍ സന്ദര്‍ശിച്ചു.
രാജ്യത്തിനകത്തും ജിസിസി രാജ്യങ്ങളിലും യുഎഇയുടെ ഉല്‍പന്നങ്ങള്‍ വലിയൊരു ഉപഭോക്തൃ അടിത്തറയിലേക്ക് വിപണനം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി മര്‍യം അല്‍മിഹൈരി സംരംഭത്തെ പ്രശംസിച്ചു. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പിന്തുണക്കാനും കാര്‍ഷിക മേഖലയുടെ വികസനത്തിനും സംഭാവനയാവാനുള്ള ലുലു ഗ്രൂപ്പിന്റെ അശ്രാന്ത പരിശ്രമത്തെയും മന്ത്രി അഭിനന്ദിച്ചു .

യുഎഇ കാര്‍ഷികോല്‍പാദനത്തിന്റെയും വിവിധ ഭക്ഷ്യ ഉല്‍പന്നങ്ങളുടെയും വിപണനത്തില്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളുടെ പങ്കാളിത്തത്തില്‍ അഭിമാനം പ്രകടിപ്പിച്ച യൂസഫലി എം.എ, ഈ മഹത്തായ രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയുടെ താക്കോല്‍ ഇമാറാത്തി കാര്‍ഷിക മേഖല മുഖേന സാധ്യമാണെന്നും; പ്രാദേശിക വ്യവസായത്തെയും അത് ശക്തിപ്പെടുത്തുമെന്നും അഭിപ്രായപ്പെട്ടു.
ഈ സംരംഭത്തിന്റെ ഭാഗമാകുന്നതില്‍ തങ്ങള്‍ വളരെ ആവേശഭരിതരാണെന്ന് പറഞ്ഞ അദ്ദേഹം, യുഎഇ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ എല്ലാ പിന്തുണയും നല്‍കുമെന്നും വ്യക്തമാക്കി.

ലുലു ഹൈപര്‍ മാര്‍ക്കറ്റ് പ്രസ്തുത ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യാനും പരിശീലനം, ഓപറേഷന്‍സ്, മാനേജ്‌മെന്റ്, പാക്കേജിംഗ്, മാര്‍ക്കറ്റിംഗ് എന്നിവയില്‍ ആവശ്യമായ പിന്തുണ നല്‍കാനും നിരവധി പ്രാദേശിക കമ്പനികളുമായും സ്ഥാപനങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ലുലു ബ്രാന്‍ഡില്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യാന്‍ യുഎഇയിലെ നിരവധി പ്രമുഖ ഭക്ഷ്യ ഉല്‍പന്ന ഫാക്ടറികളുമായി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രഗല്‍ഭ യുഎഇ കവി ഡോ. ശിഹാബ് ഗാനിമും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

അതിനിടെ, യുഎഇയില്‍ നിന്ന് കാര്‍ഷികോല്‍പന്നങ്ങള്‍ സംഭരിക്കാനും പ്രോത്സാഹിപ്പിക്കാനുമായി യുഎഇ ആസ്ഥാനമായ എലൈറ്റ് അഗ്രോയുമായി ലുലു ഗ്രൂപ് ധാരണാപത്രം ഒപ്പുവച്ചു. എലൈറ്റ് അഗ്രോ സിഇഒ ഡോ. അബ്ദുല്‍ മുനീം അല്‍മര്‍സൂഖിയും ലുലു ഗ്രൂപ് സിഇഒ സൈഫി രൂപവാലയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ലുലു ഗ്രൂപ് എക്‌സി.ഡയറക്ടര്‍ അഷ്‌റഫ് അലി എംഎ, ഡയറക്ടര്‍ സലിം എംഎ, സിഒഒ സലിം വിഐ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Continue Reading

GULF

യുഎഇ ദേശീയ ദിനം: ഇമാറാത്തി സംസ്‌കാരവും ചരിത്രവും ഒറ്റ ക്യാന്‍വാസിലൊരുക്കി സീമ സുരേഷ്

‘ദി ഗ്രേറ്റര്‍ നേഷന്‍ ഓണ്‍ എ ബിഗ്ഗര്‍ ക്യാന്‍വാസ്’

Published

on

ദുബൈ: യുഎഇയുടെ സംസ്‌കാരവും ചരിത്രവും ഒരൊറ്റ ക്യാന്‍വാസിലൊരുക്കി സീമ സുരേഷ്. 52-ാം യുഎഇ ദേശീയ ദിനാഘോഷ ഭാഗമായാണ് സീമയുടെ ഈ വേറിട്ട കലാ പ്രകടനം. ദുബൈ സിലികണ്‍ ഒയാസിസ് സെന്‍ട്രല്‍ മാളില്‍ നടന്ന ചടങ്ങിനിടെ ‘ദി ഗ്രേറ്റര്‍ നേഷന്‍ ഓണ്‍ എ ബിഗ്ഗര്‍ ക്യാന്‍വാസ്’ എന്ന ഈ കലാസൃഷ്ടി യുഎഇ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി മര്‍യം ബിന്‍ത് മുഹമ്മദ് സഈദ് ഹാരിബ് അല്‍മിഹൈരി അനാവരണം ചെയ്തു. ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലി അടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പതിനാറര അടി നീളവും ഏഴടി ഉയരവുമുള്ള വമ്പന്‍ ക്യാന്‍വാസില്‍ തനി കേരള ചുമര്‍ ചിത്ര ശൈലിയിലാണ് സീയുടെ വര. ഇതൊരു ചരിത്രമാണ്. കേരള മ്യൂറല്‍ ശൈലിയില്‍ യുഎഇയുടെ ചരിത്രവും സംസ്‌കാരവും ഇത്രയും വലിയ ക്യാന്‍വാസില്‍ അവതരിപ്പിക്കുന്നത് ഇതാദ്യമാണ്.

തനി കേരളീയ ചുമര്‍ ചിത്ര ശൈലിയിലാണ് ചിത്രം വരച്ചതെന്നും ആറു മാസത്തോളം നീണ്ട അധ്വാനമുണ്ടിതിനെന്നും (ഏതാണ്ട് 1,350 മണിക്കൂര്‍) സീമ പറഞ്ഞു. ചിത്ര രചനയ്ക്കായി ദിവസവും ശരാശരി ഏഴു മണിക്കൂറെടുക്കും. ഒറ്റയ്‌ക്കൊരു വനിത ഇത്രയും വലിയ ചിത്രം പൂര്‍ത്തിയാക്കുന്നതും അപൂര്‍വ സംഭവമാണ്.
യുഎഇയുടെ മുപ്പത്തി രണ്ട് മുഖമുദ്രകള്‍. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍, നിലവിലെ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങിയ ഭരണ കര്‍ത്താക്കള്‍. ലോകത്തിലെ ഉയരമേറിയ കെട്ടിടമായ ബുര്‍ജ് ഖലീഫ, അബുദാബി ഗ്രാന്റ് മോസ്‌ക്, ഫെരാറി വേള്‍ഡ്, ദുബൈ ഫ്രെയിം, ഫ്യൂചര്‍ മ്യൂസിയം, പാം ജുമൈറ, അറ്റ്‌ലാന്റിസ് തുടങ്ങിയ അത്ഭുതങ്ങള്‍. മിറകിള്‍ ഗാര്‍ഡന്‍ പോലുള്ള വിസ്മയങ്ങള്‍. യുഎഇയുടെ ദേശീയ മൃഗമായ അറേബ്യന്‍ ഒറിക്‌സും ദേശീയ പക്ഷിയായ പ്രാപ്പിടിയനും (ഫാല്‍കണ്‍).

കടലില്‍ മീന്‍ പിടിച്ച്, അടിത്തട്ടില്‍ നിന്നും മുത്തും പവിഴവും വാരി ജീവിച്ച ഒരു ജനതയെ ചിത്രത്തില്‍ കാണാം. ഇന്നത്തെ പ്രൗഢിയിലേക്ക് യുഎഇ എന്ന രാജ്യം എങ്ങനെയെത്തി എന്നതിന്റെ ചിത്ര യാത്ര കൂടിയാണ് ഈ പെയിന്റിംഗ്.
മുപ്പത്തി രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ കഴിയുന്ന യുഎഇയോടുള്ള ആദരം കൂടിയാണ് ഈ ചിത്രം. വര്‍ഷങ്ങള്‍ മനസ്സില്‍ കൊണ്ടു നടന്ന മോഹം. വലിയ ചിത്രമായതിനാല്‍ യാത്രാവിമാനത്തില്‍ കേരളത്തില്‍ നിന്നും കൊണ്ടു വരാന്‍ കഴിഞ്ഞില്ല. ചരക്കു വിമാനത്തിലാണ് ചിത്രം കൊണ്ടു വന്നത്. അന്‍പത്തി രണ്ടാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ‘ദി ഗ്രേറ്റര്‍ നേഷന്‍ ബിഗ്ഗര്‍ ക്യാന്‍വാസ്’ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞതിന്റെ അടങ്ങാത്ത ആഹ്‌ളാദത്തിലാണ് സീമ.

കേരളത്തിലെ വനിതകള്‍ക്ക് ചുമര്‍ ചിത്ര പഠനം എളുപ്പമല്ലാത്ത കാലത്ത് ആ വഴിയിലൂടെ സഞ്ചരിച്ച ചിത്രകാരിയാണിവര്‍. ഗുരുവായൂരിലെ ചിത്ര കലാ വിദ്യാലയത്തില്‍ വനിതകള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ മാഹിയില്‍ പോയി ചുമര്‍ ചിത്രകല പഠിച്ചു. 20 വര്‍ഷത്തിലധികമായി കേരളത്തില്‍ ചിത്ര കലാ രംഗത്തും അധ്യാപന രംഗത്തും സജീവം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ദുബൈയിലുമായി ഇരുപതോളം ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തി. ചിത്രരചനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സ്‌കൂള്‍ അധ്യാപികയുടെ ജോലി രാജി വച്ചു. കേരളത്തിലെ നിരവധി ക്ഷേത്രങ്ങളില്‍ ചുമര്‍ ചിത്രങ്ങള്‍ വരച്ചു. ഓണ്‍ലൈനായും ഓഫ് ലൈനായും ഇന്ത്യക്കകത്തും പുറത്തുമായി നിരവധി കുട്ടികളെ ചിത്രരചന അഭ്യസിപ്പിക്കുന്നു. വനിതകള്‍ക്കായി ഷീ സ്‌ട്രോക്‌സ്, കുട്ടികള്‍ക്കായി ലിറ്റില്‍ സ്‌ട്രോക്‌സ്, ചിത്രകാരന്മാര്‍ക്കായി ഹീ സ്‌ട്രോക്‌സ് തുടങ്ങിയ ഓണ്‍ലൈന്‍ പ്രദര്‍ശനങ്ങള്‍ നടത്തി.
സീമയുടെ ചിത്രപ്രദര്‍ശനങ്ങളില്‍ നടന്‍ മമ്മൂട്ടി, മന്ത്രി വീണ ജോര്‍ജ്, അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രി കെ.കെ ശൈലജ, മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, നടി ലെന, മാല പാര്‍വതി തുടങ്ങി നിരവധി പേര്‍ അതിഥികളായെത്തി.

അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ തുടങ്ങി നിരവധി രാജ്യങ്ങളിലുള്ളവര്‍ സീമയുടെ ചിത്രങ്ങള്‍ വാങ്ങിയിട്ടുണ്ട്. മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, മുന്‍ മിസ് യൂണിവേഴ്‌സ് നതാലി ഗ്‌ളെബോവ, ലുലു ഗ്രൂപ് ഉടമ എം.എ യൂസഫലി, ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, കമല്‍ ഹാസന്‍, വിജയ് സേതുപതി, ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ തുടങ്ങി നിരവധി പ്രമുഖര്‍ക്ക് ചിത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
തലശ്ശേരിയിലാണ് ജനനം. ഇപ്പോള്‍ കൊച്ചിയില്‍ താമസിക്കുന്നു. കൊച്ചി പാലാരിവട്ടത്ത് സ്വന്തമായി ആര്‍ട് ഇന്‍ ആര്‍ട് എന്ന പേരില്‍ ആര്‍ട് ഗ്യാലറി നടത്തുന്നു. ദുബൈയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സീമ. ദുബൈയിലെ മാധ്യമപ്രവര്‍ത്തകന്‍ സുരേഷ് വെള്ളിമുറ്റത്തിന്റെ ഭാര്യയാണ് സീമ. ഏക മകന്‍ സൂരജ് കിരണ്‍ ചെെൈന്നയില്‍ ഫാഷന്‍ ഡിസൈനിംഗ് ബിരുദ വിദ്യാര്‍ത്ഥിയാണ്.

Continue Reading

Trending