Connect with us

kerala

മഹേഷിന് ആരോടും പ്രതികാരമില്ല; മന്ത്രി ഐസക്ക് ഇനിയെങ്കിലും വാക്ക് പാലിച്ചാല്‍ മതി

സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ സ്വര്‍ണമെഡല്‍ വരെ കരസ്ഥമാക്കിയ ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മഹേഷിന് ഇന്നും ആശ്രയം തുമ്പോളിയിലെ വാടക വീട് മാത്രം. ചെറുപ്പത്തിലെ മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയ മഹേഷ് വളര്‍ന്നത് മുത്തച്ഛന്റെയും മുത്തശ്ശിയുടെയും സംരക്ഷണയിലാണ്.

Published

on

നസീര്‍ മണ്ണഞ്ചേരി

ആലപ്പുഴ: ‘അഞ്ചിലേറെ തവണ വീടെന്ന ആവശ്യവുമായി ഐസക്ക് സാറിനെ നേരില്‍ കണ്ടതാണ്. ഓരോ തവണയും ഒപ്പമുള്ള പി.എയോട് വീടിന്റെ കാര്യം വേഗം ശരിയാക്കാന്‍ പറയും. അത് വിശ്വസിച്ച് ഞാന്‍ മടങ്ങും. പിന്നീട് പി.എയെ വിളിക്കുമ്പോള്‍ ഓരോ തവണയും പല കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കുകയാണ്. ഇടക്ക് വെള്ളപ്പൊക്കം പറഞ്ഞായിരുന്നെങ്കില്‍ ഇന്ന് കോവിഡിന്റെ പേര് പറഞ്ഞാണ് ഒഴിവാക്കുന്നത്. ഇനിയെത്രകാലം കാത്തിരിക്കണം.’-ധനമന്ത്രി തോമസ് ഐസക്ക് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വീടെന്ന വാഗ്ദാനം വിശ്വസിച്ച് അഞ്ചുവര്‍ഷമായി കാത്തിരിക്കുന്ന ഒമ്പതാംക്ലാസുകാരന്റെ വാക്കുകളാണിത്.

സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ സ്വര്‍ണമെഡല്‍ വരെ കരസ്ഥമാക്കിയ ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മഹേഷിന് ഇന്നും ആശ്രയം തുമ്പോളിയിലെ വാടക വീട് മാത്രം. ചെറുപ്പത്തിലെ മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയ മഹേഷ് വളര്‍ന്നത് മുത്തച്ഛന്റെയും മുത്തശ്ശിയുടെയും സംരക്ഷണയിലാണ്. അവര്‍ക്ക് ചികിത്സക്കായി സംസ്ഥാനത്തിന് പുറത്തേക്ക് പോകേണ്ടി വന്നതോടെ മഹേഷിന്റെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമായി. അടച്ചുറപ്പുള്ള വീട് ഉള്‍പ്പെടെയുള്ള മന്ത്രിയുടെ വാഗ്ദാനങ്ങള്‍ ജലരേഖയായി മാറിയതോടെ നിത്യ ചിലവിനുളള മാര്‍ഗ്ഗം കണ്ടെത്താന്‍ കൂലിപ്പണിക്ക് പോവുകയാണ് 14കാരന്‍.

മുമ്പ് ലോട്ടറി കച്ചവടത്തിന് പോയിരുന്ന മഹേഷ് ഇന്ന് അന്നം തേടി മൈക്കാട് ജോലിക്കും തോട്ടിപ്പണിക്കും വരെ പോകുന്നു. ഇടക്ക് പണിമുടക്കുന്നതാണെങ്കിലും സ്വന്തമായി ഫോണ്‍ കൈവശമുള്ളതിനാല്‍ ജോലിയുടെ ഇടവേളകളില്‍ ഓണ്‍ലൈന്‍ക്ലാസുകളിലും പങ്കെടുക്കുന്നുണ്ട്. അടുത്ത വര്‍ഷം പത്താംക്ലാസിലാണല്ലോയെന്ന് ചോദിക്കുമ്പോള്‍ അതിന്റെതായ ആശങ്കയും മഹേഷിന്റെ കൊച്ചുമുഖത്തുണ്ട്. മഹേഷിന്റെ ദുരവസ്ഥ അറിഞ്ഞ വിവിധ രംഗങ്ങളിലുള്ളവര്‍ ദത്തെടുക്കല്‍ വാഗ്ദാനം ഉള്‍പ്പെടെയായി സമീപിക്കുന്നുണ്ടെങ്കിലും സ്വന്തം കാലില്‍ അധ്വാനിച്ചു ജീവിക്കാന്‍ തന്നെയാണ് മഹേഷിന്റെ ആഗ്രഹം. മന്ത്രിസഭയുടെ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തനിക്ക് നല്‍കിയ വഗ്ദാനം നിറവേറ്റാന്‍ മന്ത്രി ഇനിയെങ്കിലും തയ്യാറാകുമെന്ന ശുഭ പ്രതീക്ഷയില്‍ തന്നെയാണ് മഹേഷ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്യുന്നു; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നല്‍കി യുഡിഎഫ്‌

ഭാവിയിലെ കേന്ദ്രമന്ത്രിയെന്ന് സ്വയം വിശേഷിപ്പിച്ച് ജനങ്ങളെ സ്വാധീനിക്കുന്നുവനെന്ന് പരാതിയിൽ പറയുന്നു

Published

on

തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നൽകി യുഡിഎഫ്. കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്യുന്നുവെന്നാണ് പരാതി. രാജീവ് ചന്ദ്രശേഖറിനെതിരെ തെരഞ്ഞെടുപ്പ് നോഡൽ ഓഫീസർക്കാണ് യുഡിഎഫ് പരാതി നൽകിയത്.

ഭാവിയിലെ കേന്ദ്രമന്ത്രിയെന്ന് സ്വയം വിശേഷിപ്പിച്ച് ജനങ്ങളെ സ്വാധീനിക്കുന്നുവനെന്ന് പരാതിയിൽ പറയുന്നു. രാജീവ് ചന്ദ്രശേഖറിന്റെത് ചട്ടലംഘനമാണെന്നും നടപടി വേണമെന്നുമാണ് യുഡിഎഫ് ആവശ്യപ്പെട്ടിരിക്കുന്നത്.

 

Continue Reading

crime

സമൂഹമാധ്യമം വഴി പരിചയം; സഹോദരിമാരെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി; മദ്യം നൽകി പീഡിപ്പിച്ചു: അറസ്റ്റ്

ബന്ധുവീട്ടിൽ താമസിക്കാൻ എത്തിയ പതിന്നാലും പതിനഞ്ചും വയസ്സുള്ള സഹോദരിമാരെയാണ് ഇരുവരും ചേർന്ന് ബൈക്കിൽ എത്തി കൊണ്ടുപോയത്

Published

on

മലപ്പുറം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബൈക്കിലെത്തി കടത്തിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസറ്റിൽ. നെടുമ്പാശേരി സ്വദേശി കിടങ്ങയത്ത് ഹൗസിൽ ബേസിൽ ബേബി (23), തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി കുന്നത്ത് ഹൗസിൽ മുഹമ്മദ് റമീസ്(22) എന്നിവരാണ് അറസ്റ്റിലായത്.

വണ്ടൂരിൽ ബന്ധുവീട്ടിൽ താമസിക്കാൻ എത്തിയ പതിന്നാലും പതിനഞ്ചും വയസ്സുള്ള സഹോദരിമാരെയാണ് ഇരുവരും ചേർന്ന് ബൈക്കിൽ എത്തി കൊണ്ടുപോയത്. ഈ മാസം 16നാണ് കേസിനാസ്പദമായ സംഭവം.

Continue Reading

kerala

കല്യാശേരി വോട്ട് തിരിമറി; 6 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; ഒന്നാം പ്രതി സിപിഎം ബൂത്ത് ഏജന്റ്

എൽഡിഎഫ് ബൂത്ത് ഏജന്റ് ​ഗണേശൻ, അഞ്ച് പോളിം​ഗ് ഉദ്യോ​ഗസ്ഥർ എന്നിവർക്കെതിരെയാണ് കേസ്

Published

on

കാസർകോട് ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന കല്യാശ്ശേരിയിൽ കള്ള വോട്ട് നടന്നെന്ന പരാതിയിൽ ആറ് പേർക്കെതിരെ കേസ് എടുത്തു. എൽഡിഎഫ് ബൂത്ത് ഏജന്റ് ​ഗണേശൻ, അഞ്ച് പോളിം​ഗ് ഉദ്യോ​ഗസ്ഥർ എന്നിവർക്കെതിരെയാണ് കേസ്. ​ഗണേശനാണ് ഒന്നാം പ്രതി. കല്യാശേരി ഉപവരണാധികാരി നൽകി നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി.

92 വയസുള്ള ദേവിയുടെ വോട്ട് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഗണേശന്‍ നേരിട്ട് രേഖപ്പെടുത്തിയ സംഭവത്തിലാണ് പോളിങ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ പ്രതി ചേര്‍ത്ത് കേസെടുത്തിരിക്കുന്നത്. വീഴ്ച്ച വരുത്തിയ പോളിങ്ങ് ഉദ്യോഗസ്ഥരെ കണ്ണൂര്‍ ജില്ലാ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

Continue Reading

Trending