india
ബാബരി പൊളിച്ചതിന്റെ പശ്ചാത്താപത്തില്‍ വിങ്ങുന്ന ഹൃദയം; ഇസ്ലാം സ്വീകരിച്ച മുന്‍ കര്സേവകന് പള്ളികള്‍ പണിയുന്ന തിരക്കിലാണ്
പള്ളി തകര്‍ത്തതിന്റെ ദുഃഖഭാരം ബല്‍ബീര്‍ സിങിനെ കൊണ്ടെത്തിച്ചത് ഇസ്ലാമിലാണ്. ഒരു പള്ളിക്ക് പകരം നൂറു പള്ളികള്‍ നിര്‍മിക്കുകയോ പുനര്‍നിര്‍മിക്കുകയോ ചെയ്യുമെന്ന ശപഥത്തിലാണ് ആമിര്‍. ഒരു ആരാധന പോലെ അതു തുടര്‍ന്നു കൊണ്ടിരിക്കുന്നു- വിസ്മയിപ്പിക്കുന്ന ജീവിതകഥ
മുംബൈ: അയോദ്ധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്തതിന്റെ മനോവിഷമം മുഹമ്മദ് ആമിര്‍ എന്ന പഴയ കര്‍സേവകനില്‍ നിന്ന് വിട്ടുപോയിട്ടില്ല. പള്ളി പൊളിക്കാന്‍ കൈയില്‍ ആയുധവുമായി പുറപ്പെടുമ്പോള്‍ ബല്‍ബീര്‍ സിങായിരുന്നു ആമിര്‍. ബാല്‍താക്കറെ ആയിരുന്നു ആരാധ്യപുരുഷന്. ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങളിലേക്ക് ഇരച്ചുകയറിയ ആദ്യത്തെ കര്‍സേവകരില്‍ ഒരാളായിരുന്നു സിങ്. അത്രയ്ക്ക് മതഭ്രാന്ത് തലയ്ക്കു പിടിച്ച കര്സേവകന്.
പള്ളി തകര്‍ത്തതിന്റെ ദുഃഖഭാരം ബല്‍ബീര്‍ സിങിനെ കൊണ്ടെത്തിച്ചത് ഇസ്ലാമിലാണ്. ഒരു പള്ളിക്ക് പകരം നൂറു പള്ളികള്‍ നിര്‍മിക്കുകയോ പുനര്‍നിര്‍മിക്കുകയോ ചെയ്യുമെന്ന ശപഥത്തിലാണ് ആമിര്‍. ഒരു ആരാധന പോലെ അതു തുടര്‍ന്നു കൊണ്ടിരിക്കുന്നു.
‘ഒരു രജ്പുത് ആയിരുന്നു ഞാന്‍. ഹരിയാനയിലെ പാനിപ്പത്തിനടുത്തുള്ള ചെറിയ ഗ്രാമത്തിലാണ് ജനനം. അച്ഛന് ദൗലാത്രം ഗാന്ധിയന്‍ മൂല്യങ്ങളില്‍ ഉറച്ചു വിശ്വസിച്ച സ്കൂള്‍ അദ്ധ്യാപകനായിരുന്നു. വിഭജനത്തിന്റെ ഭീകരത അദ്ദേഹം അനുഭവിച്ചിട്ടുണ്ട്. ഞങ്ങളുടെ നാട്ടിലെ മുസ്ലിംകളെ സുരക്ഷിതരാക്കാന്‍ പ്രയത്നിച്ചത് അച്ഛന്റെ നേതൃത്വത്തിലായിരുന്നു. തന്നെ പിന്തുടരാനാണ് എന്നോടും മൂന്നു മൂത്ത സഹോദരങ്ങളോടും അച്ഛന് ആവശ്യപ്പെട്ടത്’ – ബല്‍ബീര്‍ പറയുന്നു.

ബാബരി മസ്ജിദ് തകര്‍ക്കുന്ന കര്‍സേവകര്‍
ബല്‍ബീറിന് പത്തു വയസ്സുള്ളപ്പോള്‍ കുടുംബം ഗ്രാമത്തില്‍ നിന്ന് പാനിപ്പത്ത് നഗരത്തിലേക്ക് മാറി. അവിടെയാണ് സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഹരിയാനയിലെ ഗ്രാമത്തില്‍ നിന്നു വന്ന കുട്ടികള്‍ക്ക് പാനിപ്പത്ത് ഒരു വിദ്വേഷ നഗരമായിരുന്നു. അവര്‍ക്ക് ഏറെ വിവേചനങ്ങള്‍ നേരിടേണ്ടി വന്നു. ആര്.എസ്.എസിന്റെ ശാഖയില്‍ മാത്രമാണ് ഇത്തരം തരംതിരിവുകള്‍ ഇല്ലാതിരുന്നത് എന്ന് ബല്‍ബീര്‍ ഓര്‍ക്കുന്നു. ‘അന്നാണ് ആദ്യമായി അവര്‍ എന്നെ താങ്കള്‍ എന്ന് അഭിസംബോധന ചെയ്തത്. അതെന്നില്‍ ആഹ്ലാദമുണ്ടാക്കി. അവരുമായുള്ള ചങ്ങാത്തത്തിന്റെ തുടക്കമായിരുന്നു അത്’
ഒരു ദശാബ്ദത്തിന് ശേഷമാണ് ബല്‍ബീര്‍ ശിവസേനയില്‍ ചേര്‍ന്നത്. അതിനിടെ വിവാഹം കഴിഞ്ഞു. രോഹ്ടക് മഹര്‍ഷി സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷിലും രാഷ്ട്രമീമാംസയിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദം നേടി.
‘ആളുകളുടെ വിചാരം ഞാന്‍ ഒരു തീവ്രഹിന്ദു മതഭ്രാന്തനാണ് എന്നായിരുന്നു. എന്നാല്‍ സത്യത്തില്‍ അങ്ങനെ ആയിരുന്നില്ല. വിഗ്രഹാരാധനയില്‍ അച്ഛന് വിശ്വസിച്ചിരുന്നില്ല. ഞങ്ങള്‍ ക്ഷേത്രത്തില്‍ പോകാറുമുണ്ടായിരുന്നില്ല. വീട്ടില്‍ ഗീതയുണ്ടായിരുന്നു. എന്നാല്‍ അച്ഛന് അത് വായിക്കുന്നത് ഒരിക്കല്‍ പോലും കണ്ടിട്ടില്ല. എന്നാല്‍ എന്നെ മസ്തിഷ്ക പ്രക്ഷാളനം ചെയ്യാന്‍ എളുപ്പമായിരുന്നു. മുസ്ലിംകള് പുറത്തു നിന്നു വന്ന് നമ്മുടെ ഭൂമി കൈക്കലാക്കി ക്ഷേത്രങ്ങള്‍ നശിപ്പിക്കുന്നു എന്ന് അവര്‍ എന്നെ പഠിപ്പിച്ചു’

മുഹമ്മദ് ആമിര്‍
കര്‍സേവകനായി അയോദ്ധ്യയിലേക്ക് പോയത് ബല്‍ബീര്‍ ഓര്‍ക്കുന്നത് ഇങ്ങനെയാണ്. ‘ഡിസംബര്‍ ആദ്യവാരത്തില്‍ അയോദ്ധ്യയിലേക്ക് പുറപ്പെട്ട വേളയില്‍ സുഹൃത്തുക്കള്‍ പറഞ്ഞത്, എന്തെങ്കിലും നേടാതെ തിരിച്ചുവരരുത് എന്നാണ്. ഡിസംബര്‍ അഞ്ചിന്, ശബ്ദമുഖരിതമായിരുന്നു അയോദ്ധ്യ. അയോദ്ധ്യയും ഫൈസാബാദും വി.എച്ച്.പിയുടെ ആള്‍ക്കാരെ കൊണ്ട് നിറഞ്ഞിരുന്നു. ആയിരക്കണക്കിന് കര്‍സേവകര്‍ക്കൊപ്പമായിരുന്നു താമസം. സിന്ധി ദൈവമായ ജുലേലാലിനെ ആരാധിച്ചിരുന്ന അദ്വാനി ഞങ്ങള്‍ക്ക് പ്രധാനപ്പെട്ട ആളായിരുന്നില്ല. ഉമാഭാരതി നാടകരാജ്ഞി ആയിരുന്നു. ഉറ്റസുഹൃത്ത് യോഗേന്ദര്‍ പാലായിരുന്നു എന്റെ കൂടെ. ഞങ്ങള്‍ എല്ലാം അക്ഷമരും’
പള്ളി തകര്‍ത്ത ദിനം അവിടെ നിറയെ ഉന്മാദമായിരുന്നു. മന്ദിര്‍ യഹി ബനായേഗി (ഇവിടെ തന്നെ ക്ഷേത്രം നിര്‍മിക്കും) എന്ന അട്ടഹാസങ്ങള്‍ കേട്ടു. ‘അന്ന് ഞാനൊരു മൃഗത്തെ പോലെയായി. പള്ളി പൊളിക്കവെ ദൂരെ നിന്ന് ഞങ്ങള്‍ക്കു നേരെ ഒരു ഹെലികോപ്ടര്‍ വരുന്നത് കണ്ട് ഞാന്‍ പേടിച്ചു. താഴെ നിന്നുള്ള അലറി വിളികള്‍ എന്റെ ചെവിയില്‍ ആര്‍ത്തലച്ചു. വീണ്ടും ധൈര്യം സംഭരിച്ച് പിക്കാസെടുത്ത് പള്ളിയുടെ മിനാരത്തിന് മുകളിലേക്ക് കയറി’ – ബല്‍ബീര്‍ ഓര്‍ക്കുന്നു.
ബാബരി തകര്‍ത്ത് നാട്ടില്‍ തിരിത്തിയ ബല്‍ബീറിനും യോഗേന്ദ്രപാലിനും വീരോചിത വരവേല്‍പ്പാണ് ലഭിച്ചത്. അയോദ്ധ്യയില്‍ നിന്ന് കൊണ്ടു വന്ന രണ്ട് ഇഷ്ടികകള്‍ പാനിപ്പത്തിലെ ശിവസേനാ ഓഫീസില്‍ സൂക്ഷിച്ചു. എന്നാല്‍ വീട്ടില്‍ മറ്റൊന്നായിരുന്നു സ്ഥിതി. ‘ഒന്നുകില്‍ നീ, അല്ലെങ്കില്‍ ഞാന്‍. വീട്ടില്‍ നിന്നിറങ്ങണമെന്ന അച്ഛന്റെ അന്ത്യശാസനം വന്നു. ഞാന്‍ വീടു വിട്ടിറങ്ങി. ഞാനെന്റെ ഭാര്യയെ നോക്കി. അവള് അവിടെ നിന്നേയുള്ളൂ. ഇതോടെ വീട്ടില്‍ നിന്ന് തനിച്ച് ഇറങ്ങിപ്പോന്നു’

ബാബരി മസ്ജിദ്
അപ്പോഴേക്കും രാജ്യത്തുടനീളം കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. മുസ്ലിംകളുടെ കൈയില്‍ കിട്ടാത്ത ഒരു സ്ഥലത്ത് ബല്‍ബീര്‍ അഭയം അന്വേഷിച്ചു. ആളൊഴിഞ്ഞ കെട്ടിടങ്ങളിലും വയലുകളിലും രാപ്പാര്‍ത്തു. അങ്ങനെ മാസങ്ങള്‍ അലഞ്ഞു. അച്ഛന് മരിച്ചു എന്നറിഞ്ഞതോടെ വീട്ടിലേക്ക് തിരിച്ചു വന്നു. എന്നാല്‍ വീട്ടുകാര്‍ക്ക് ആര്‍ക്കും ബല്‍ബീറിനെ വേണ്ടായിരുന്നു. തന്റെ സംസ്കാരത്തില്‍ രണ്ടാമത്തെ മകനെ പങ്കെടുപ്പിക്കരുത് എന്ന് അച്ഛന് കുടുംബങ്ങളോട് പറഞ്ഞേല്‍പ്പിച്ചിരുന്നു. ‘നീയാണ് അച്ഛന്റെ മരണത്തിന് കാരണം’ എന്നവര്‍ കുറ്റപ്പെടുത്തി.
അതിലും വലിയൊരു ഞെട്ടല്‍ ബല്‍ബീറിനെ തേടി വന്നു. ഉറ്റസുഹൃത്തും അയോദ്ധ്യയിലേക്കുള്ള യാത്രയില്‍ സഹയാത്രികനുമായിരുന്ന യോഗേന്ദ്രപാല്‍ ഇസ്ലാം സ്വീകരിച്ചു. ഡിസംബര്‍ ആറിന് ശേഷം നടന്ന കലാപമാണ് പാലിന്റെ മനസ്സു മാറ്റിയത്. ഇസ്ലാം തന്റെ ഭയങ്ങളെയും ഭ്രാന്ത ചിന്തകളെയും ഇല്ലാതാക്കി എന്ന് പാല് ബല്‍ബീറിനോട് പറഞ്ഞു. 1993 ജൂണിലായിരുന്നു പാലിന്റെ ഇസ്ലാം ആശ്ലേഷണം. മനസ്സില്‍ മാറ്റങ്ങള്‍ മുളപൊട്ടി വന്ന ബല്‍ബീര്‍ യോഗേന്ദ്രപാലിനെ ഇസ്ലാമിലേക്ക് കലിമ ചൊല്ലി മാറ്റിയ മൗലാനാ കലീം സിദ്ദീഖിയെ ചെന്നു കണ്ടു. സോനപ്പേട്ടിലായിരുന്നു മൗലാനാ.
മുസഫര്‍നഗറിലെ ഫുലത് ആസ്ഥാനമായ ജംഇയ്യത്ത് ഇമാം വലിയുല്ല ട്രസ്റ്റ് ഫോര്‍ ചാരിറ്റി ആന്‍ഡ് ദഅ്വ മേധാവി ആയിരുന്നു സിദ്ദീഖി. ഒരുപാട് മദ്രസകളും സ്കൂളും ട്രസ്റ്റിന് കീഴിലുണ്ട്. സോനപ്പേട്ടില്‍ ഒരു പരിപാടിക്ക് വന്നതായിരുന്നു അദ്ദേഹം. ബല്‍ബീര്‍ മൗലാനയെ ചെന്നുകണ്ടു. കുറച്ചു കാലം ഫുലാതിലെ മദ്രസയില്‍ താമസിക്കാന്‍ അവസരം നല്‍കുമോ എന്നു ചോദിച്ചു. ‘മതം മാറാന്‍ ആഗ്രഹിച്ചിരുന്നോ എന്ന് നിശ്ചയമുണ്ടായിരുന്നില്ല. മൗലാനാ എന്റെ അപേക്ഷ സ്വീകരിച്ചു. ഒരു പള്ളി പൊളിക്കാന്‍ കൂട്ടുനിന്ന നിങ്ങള്‍ക്ക് നിരവധി പള്ളികള്‍ നിര്‍മിക്കാന്‍ സഹായിക്കാനാകും എന്നു പറഞ്ഞു. ഒരു ചെറിയ വാക്കു മാത്രമായിരുന്നു അത്. ഞാനിരുന്ന് കരയാന്‍ തുടങ്ങി. മദ്രസയില്‍ കുറച്ചു മാസങ്ങള്‍ ചെലവഴിച്ച ശേഷമാണ് മുഹമ്മദ് അമീര്‍ എന്ന പേരു സ്വീകരിച്ച് മുസ്ലിമായത്. അതോടെ എന്റെ ജീവിതം വീണ്ടും പാളത്തില്‍ കയറി’ – അദ്ദേഹം പറയുന്നു.

യു.പിയിലെ മെന്ദുവില്‍ ആമിര്‍ പുതുക്കിപ്പണിയാന്‍ സഹായിച്ച പള്ളി
ഫുലാതില്‍ അമര്‍ അറബിയും ഖുര്‍ആനും പഠിച്ചു. ഇംഗ്ലീഷ് അറിയുന്നതു കൊണ്ട് മദ്രസയില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. 1993 ഓഗസ്റ്റില്‍ കുടുംബത്തില്‍ തിരിച്ചെത്തി. അതേവര്‍ഷം ഭാര്യയും മദ്രസയില്‍ പ്രവേശിച്ചു. സ്വന്തം ഇഷ്ടപ്രകാരം അവരും ഇസ്ലാം സ്വീകരിച്ചു. ഫുലാതില്‍ വച്ച് അവര്‍ക്ക് നാലു മക്കളുണ്ടായി.
2000ത്തില്‍ ജ്യേഷ്ഠന്റെ ഭാര്യ മരിച്ചപ്പോള്‍ അവരെ വിവാഹം ചെയ്യാന്‍ ആമിര്‍ നിര്‍ബന്ധിച്ചു. അതിനായി ഭാര്യയെ മൊഴി ചൊല്ലി. ആമിറിന്റെ ഭാര്യയെ വിവാഹം ചെയ്യും മുമ്പ് സഹോദരനും ഇസ്ലാം സ്വീകരിച്ചു.
1993ന് ശേഷം വടക്കേ ഇന്ത്യയിലെ നിരവധി പള്ളികളുടെ പുനര്‍നിര്‍മാണത്തില്‍ മുഹമ്മദ് ആമിര്‍ പങ്കാളിയായി. വലിയ്യുല്ല ട്രസ്റ്റിന് കീഴില്‍ മേവാതിലായിരുന്നു കൂടുതല്‍. അമ്പതോളം പള്ളികള്‍ ഇതുവരെ ആയെന്ന് അദ്ദേഹം പറയുന്നു. നൂറു പള്ളികള്‍ സമുദ്ധരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വടക്കേ ഇന്ത്യയില്‍ വഖഫ് ബോര്‍ഡ് ശ്രദ്ധിക്കാത്ത ഒരുപാട് പള്ളികളുണ്ട്. അവ കണ്ടെത്തിയ കയ്യേറ്റം ഒഴിപ്പിച്ച് ആരാധനയ്ക്കായി സജ്ജമാക്കുകയാണ് ചെയ്യുന്നത്. ചിലയിടങ്ങളില്‍ മദ്രസയും തുടങ്ങും. അതും പ്രധാനമാണ്. മുസ്ലിം സമുദായത്തിന്റെ നാശത്തിനു കാരണം വിദ്യാഭ്യാസം ഇല്ലാത്തതാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു’ – അദ്ദേഹം പറയുന്നു.
india
ജമ്മു കശ്മീരില്‍ ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ബിജെപി നേതാവ് അടക്കമുള്ള ഹിന്ദുത്വവാദികളുടെ ആക്രമണം
കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം.
ജമ്മു കശ്മീരില്‍ തമിഴ്നാട്ടില്‍ നിന്നുള്ള ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണമുണ്ടായത്. കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം. പൊലീസ് തടയാന്‍ ശ്രമിച്ചില്ലെന്നും നോക്കിനിന്നെന്നും മര്‍ദനമേറ്റവര്‍ ആരോപിച്ചു. ആക്രമണത്തില്‍ സ്ത്രീയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.
ഒക്ടോബര്‍ 23ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ഒരു കൂട്ടം ആളുകള്‍ നിങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി മിഷനറി സംഘത്തെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെത്തി അറിയിച്ചു. ഉടന്‍ സ്ഥലംവിടാന്‍ ആവശ്യപ്പെടുകയും ഗ്രാമത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാന്‍ സംരക്ഷണം നല്‍കാമെന്ന് പറയുകയും ചെയ്തു.
ഇവിടെനിന്ന് പുറപ്പെട്ട മിഷനറി സംഘത്തിന്റെ വാഹനത്തെ 500 മീറ്റര്‍ ദൂരം പൊലീസ് സംഘം അനുഗമിച്ചു. എന്നാല്‍ ഹിന്ദുത്വ അക്രമികള്‍ ഇരുമ്പ് വടികളും മരക്കഷണങ്ങളുമായി ചാടിവീഴുകയും വാഹനം തടയുകയും ചെയ്തു. മിനി ബസിന്റെ വാതില്‍ തുറക്കാനാവശ്യപ്പെട്ട അക്രമികള്‍, വാഹനത്തിലുണ്ടായിരുന്നവരെ അടിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. വാഹനത്തിന്റെ ബസിന്റെ വിന്‍ഡ്ഷീല്‍ഡും വിന്‍ഡോകളും തകര്‍ത്ത അക്രമികള്‍ മിഷനറി സംഘത്തിനു നേരെ അസഭ്യം ചൊരിയുകയും ചെയ്തു. പ്രദേശത്തെ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ മിഷനറി സംഘം ശ്രമിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.
പൊലീസുകാരില്‍ ഒരാള്‍ മാത്രമാണ് അതിക്രമത്തിനെതിരെ ഇടപെട്ടതെന്ന് മിഷനറി സംഘം പറഞ്ഞു. മറ്റുള്ളവര്‍ ഒന്നും ചെയ്യാതെ നോക്കിനിന്നെന്നും അക്രമിസംഘത്തെ സഹായിക്കുന്ന രീതിയിലായിരുന്നു പൊലീസുകാരുടെ പെരുമാറ്റമെന്നും അവര്‍ ആരോപിച്ചു.
അക്രമികള്‍ക്കെതിരെ പരാതി നല്കാന് പൊലീസ് ഇരകളോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം, കൃത്യനിര്‍വഹണത്തിലെ വീഴ്ചയ്ക്ക് എട്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും രവീന്ദ്ര സിങ് തേല, രോഹിത് ശര്‍മ എന്നീ രണ്ട് പ്രധാന അക്രമികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.
ഗോരക്ഷാ സംഘാം?ഗമായ പ്രാദേശിക ബിജെപി നേതാവാണ് തേല. പ്രദേശത്തെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവമുള്‍പ്പെടെ നിരവധി കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ഒരു ദിവസം കസ്റ്റഡിയിലായിരുന്ന പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് പറഞ്ഞ് അടുത്തദിവസം തന്നെ ജഡ്ജി ജാമ്യം നല്‍കുകയായിരുന്നു.
അതേസമയം, ജാമ്യം ലഭിച്ചതിനു പിന്നാലെ ഇരകള്‍ക്കെതിരെ അക്രമിസംഘവും പരാതി നല്കി. ഭക്ഷണവും പണവും നല്കി ഹിന്ദു ഗ്രാമീണരെ ക്രിസ്തുമതം സ്വീകരിക്കാന്‍ പ്രലോഭിപ്പിച്ചെന്നാരോപിച്ചാണ് ഹിന്ദുത്വ സംഘം പരാതി നല്‍കിയത്.
india
ബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) 243 സീറ്റുകളില്‍ 202 എണ്ണം നേടി വന്‍ വിജയം നേടിയെങ്കിലും, പോസ്റ്റല്‍ വോട്ടുകളുടെ ഫലം തികച്ചും വിപരീതമായിരുന്നു. തേജസ്വി യാദവ് നയിക്കുന്ന മഹാഗഠ്ബന്ധന് (എംജിബി) 142 മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിലായിരുന്നു, എന്‍ഡിഎ 98 മണ്ഡലങ്ങളില്‍ മാത്രമാണ് മുന്‍തൂക്കം നേടിയത്. ഈ വൈരുദ്ധ്യം തിരഞ്ഞെടുപ്പ് പ്രക്രിയയിലെ അനിഷ്ട സംഭവങ്ങള്‍ക്ക് സൂചനയാണോ എന്ന ചോദ്യമുയര്‍തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹരിയാന തിരഞ്ഞെടുപ്പ് ഫലത്തിലെ അട്ടിമറി ചൂണ്ടിക്കാട്ടി പ്രസ് കോണ്‍ഫറന്‍സില്‍ പോസ്റ്റല്‍ വോട്ടുകളുടെ ഉദാഹരണം നല്‍കിയിരുന്നു. ഹരിയാനയില്‍ കോണ്‍ഗ്രസ് 73 മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിലായിരുന്നെങ്കിലും, മൊത്തം ഫലത്തില്‍ 37 സീറ്റുകള്‍ മാത്രം നേടി; ബിജെപി 17 മണ്ഡലങ്ങളില്‍ മാത്രം പോസ്റ്റല്‍ മുന്‍തൂക്കം നേടിയെങ്കിലും 48 സീറ്റുകള്‍ കരസ്ഥമാക്കി. ബിഹാറിലെ ഈ ഡാറ്റ ഹരിയാനയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രസക്തമാണ്.
ബിഹാറിലെ ഡാറ്റ പരിശോധിച്ചാല്‍, എന്‍ഡിഎ ഇവിഎം വോട്ടുകളില്‍ മുന്നിലായ 110 മണ്ഡലങ്ങളില്‍ എംജിബി പോസ്റ്റല്‍ വോട്ടുകളില്‍ മുന്‍തൂക്കം നേടി. ഉദാഹരണമായി, ജെഡി(യു) 25,000-ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച ലൗകാഹ മണ്ഡലത്തില്‍ ആര്‍ജെഡി 664 പോസ്റ്റല്‍ വോട്ടുകള്‍ നേടിയപ്പോള്‍ ജെഡി(യു)ക്ക് 346 മാത്രമായിരുന്നു. മറുവശത്ത്, എംജിബി ഇവിഎം മുന്‍തൂക്കം നേടിയെങ്കിലും പോസ്റ്റല്‍ വോട്ടുകളില്‍ പിന്നിലായ മണ്ഡലങ്ങള്‍ വെറും 7 മാത്രം.
പോസ്റ്റല്‍ വോട്ടുകള്‍ ആരാണ് ചെയ്യുന്നത്?
പ്രധാനമായും സൈന്യം, പാരാമിലിട്ടറി ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊലീസ് എന്നിവരാണ്. 85 വയസ്സിന് മുകളിലുള്ളവര്‍, വികലാംഗര്‍, അടിയന്തര സേവനങ്ങളിലുള്ളവര്‍ (ഫയര്‍, ആരോഗ്യം, വൈദ്യുതി മുതലായവ), മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും പോസ്റ്റല്‍ വോട്ടിങ് അവകാശമുണ്ട്.
കോവിഡ് കാലത്ത് ചില വിഭാഗങ്ങള്‍ക്ക് കൂടി ഇത് വ്യാപിപ്പിച്ചു.
പോസ്റ്റല്‍ വോട്ടുകള്‍ സാധാരണയായി സര്‍ക്കാര്‍ ജീവനക്കാരുടെയും സൈനികരുടെയും മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു.
india
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ 3 ലക്ഷം അധിക വോട്ടര്‍: വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഏകദേശം മൂന്ന് ലക്ഷം പേരുടെ വര്‍ധന നടന്നുവെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്.
ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഏകദേശം മൂന്ന് ലക്ഷം പേരുടെ വര്‍ധന നടന്നുവെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുശേഷം പുറത്തിറക്കിയ അന്തിമ പട്ടികയ്ക്കുശേഷവും പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ സ്വീകരിച്ചിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ഒക്ടോബര്‍ 10 വരെ ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് 3 ലക്ഷം പേരെ ചേര്‍ത്തതെന്നും കമ്മീഷന് വ്യക്തമാക്കി.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഒക്ടോബര്‍ 20 വരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നാമനിര്‍ദേശ പത്രിക നല്‍കുന്നതിന്റെ അവസാന ദിവസത്തിന് പത്തുദിവസം മുമ്പ് വരെ യോഗ്യരായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കുന്നു.
ബിഹാറിലെ പ്രത്യേക സംഗ്രഹ പട്ടിക പരിഷ്കരണത്തിന് (എസ് ഐ ആര്) ശേഷം സെപ്റ്റംബര്‍ 30ന് പുറത്തിറക്കിയ പട്ടികയില്‍ 7.42 കോടി വോട്ടര്‍മാരാണുണ്ടായിരുന്നത്. വോട്ടെടുപ്പിനുശേഷം, നവംബര്‍ 12ന് പുറത്തിറക്കിയ കണക്കില്‍ വോട്ടര്‍മാരുടെ എണ്ണം 7.45 കോടി ആയി ഉയര്‍ന്നു.
അതേസമയം കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ ഈ വര്‍ധനയെ ചോദ്യം ചെയ്തിരുന്നു. ഇതിന് മറുപടിയായി, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിക്ക് 10 ദിവസം മുമ്പ് വരെ പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ ചേര്‍ക്കാനാകുന്ന നിയമാനുസൃത ക്രമമാണിതെന്ന് കമ്മീഷന് വ്യക്തമാക്കുന്നു.
വോട്ടെടുപ്പിനുശേഷം നല്കിയ പ്രസ്താവനയില്‍ പറഞ്ഞ 7.45 കോടി എന്നത് വോട്ടര്‍മാരുടെ മൊത്തം എണ്ണം മാത്രമാണെന്നും, അത്രയും പേര് വോട്ട് ചെയ്തുവെന്നര്‍ത്ഥമില്ലെന്നും തെറ്റായ വ്യാഖ്യാനമാണ് വിവാദത്തിനിടയാക്കിയതെന്നും കമ്മീഷന് പറഞ്ഞു.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories11 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
