Connect with us

kerala

സില്‍വര്‍ ലൈനിന് രണ്ടു ലക്ഷം കോടി ചെലവഴിക്കുന്നവര്‍ക്ക് കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ 2000 കോടി നല്‍കാനില്ല; വി ഡി സതീശന്‍

സര്‍ക്കാര്‍ ഇടതുപക്ഷമല്ല തീവ്ര വലതുപക്ഷമാണ്

Published

on

ലക്ഷക്കണക്കിന് യാത്രക്കാരുടെ ആശ്രയമായ കെ.എസ്.ആര്‍.ടി.സിയെ തകര്‍ച്ചയുടെ പടുകുഴിയില്‍ തള്ളിയിടുകയാണ് സര്‍ക്കാറെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഷെഡ്യൂളുകള്‍ മുടങ്ങി, ബസുകള്‍ പലതും കടപ്പുറത്ത്, പുതിയ ബസുകളില്ല. ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ മറ്റൊരു കമ്പനിയുടെ കീഴിലാക്കുന്നതോടെ യഥാര്‍ഥ കെ.എസ്.ആര്‍.ടി.സി നിലയില്ലാക്കയത്തിലാകും. കെ.എസ്.ആര്‍.ടി.സിയെ ദയാവധത്തിന് വിട്ടു കൊടുക്കുകയാണ് സര്‍ക്കാര്‍.

രണ്ട് ലക്ഷം കോടി മുടക്കി വരേണ്യവര്‍ഗത്തിനായി സില്‍വര്‍ ലൈന്‍ നടപ്പാക്കണമെന്ന് വാശി പിടിക്കുന്ന സര്‍ക്കാരിന് രണ്ടായിരം കോടി നല്‍കി കെ.എസ്.ആര്‍.ടി.സി യെ രക്ഷിക്കാന്‍ മനസില്ല പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞു.

സര്‍ക്കാര്‍ ഇടതുപക്ഷമല്ല തീവ്ര വലതുപക്ഷമാണ് കണ്‍സഷന്‍ ഔദാര്യമല്ല വിദ്യാര്‍ഥികളുടെ അവകാശം അദ്ദേഹം പറഞ്ഞു.
കെ.എസ്.ആര്‍.ടി.സി എന്ന വലിയ പൊതുമേഖലാ സ്ഥാപനത്തെ രക്ഷിക്കാനുള്ള ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ തയാറാകത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് വാക്കൗട്ട് നടത്തി.

പ്രതിപക്ഷ നേതാവ് സഭയില്‍ അവതരിപ്പിച്ച വാക്കൗട്ട് പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം

കേരളത്തിലെ സാധാരണക്കാരന്റെ അഭയമായ പൊതുഗതാഗത സംവിധാനം എത്രത്തോളം മോശമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി പ്രതിപക്ഷം അടിയന്തിര പ്രമേയമായി നിയമസഭയില്‍ അവതരിപ്പിച്ചത്. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്‍ ലാഭത്തിലാണെന്ന് വ്യവസായ മന്ത്രി ചോദ്യോത്തരവേളയില്‍ നിയമസഭയെ അറിയിച്ചിരുന്നു. അതേ ഉശിരിലുള്ള ഗതാഗത മന്ത്രിയുടെ വര്‍ത്തമാനം കേട്ടാല്‍ കെ.എം.എം.എല്ലിനേക്കാള്‍ കൂടുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണോ കെ.എസ്.ആര്‍.ടി.സിയെന്ന് സംശയിച്ചു പോയാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല.

‘യു.ഡി.എഫിന്റെ കാലത്ത് എത്ര കൊടുത്തു? 1500 കോടി കൊടുത്തു. ഞങ്ങള്‍ 5000 കോടി കൊടുത്തു.’ മന്ത്രി പറഞ്ഞ മറുപടിയാണിത്. യു.ഡി.എഫ് കാലത്ത് 1500 കോടി കൊടുത്താല്‍ തീരാവുന്ന കുഴപ്പങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ 5000 കോടി കൊടുത്താല്‍ പോലും തീരാത്ത പ്രശ്നങ്ങളാണ്. യു.ഡി.എഫ് കാലത്തെ കെ.എസ്.ആര്‍.ടി.സിയുടെയും ഇപ്പോഴത്തെ കാലത്തെ കെ.എസ്.ആര്‍.ടി.സിയുടെയും സ്ഥിതി എന്താണ്? ഇപ്പോഴത്തെ നഷ്ടം എന്താണ്? അവിടുത്തെ ബുദ്ധിമൂട്ടുകളും പ്രയാസങ്ങളും എന്താണ്? എന്തായാലും എല്ലാം വ്യക്തമാകുന്ന രീതിയിലാണ് മന്ത്രി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

ഒരോ പത്തു വണ്ടി വാങ്ങുന്നതിനെ കുറിച്ച് പറഞ്ഞപ്പോഴും ഭരണപക്ഷാംഗങ്ങള്‍ കൈയ്യടിച്ചു. ഈ ആറു വര്‍ഷം കൊണ്ട് വാങ്ങിയ വണ്ടി എത്രയാണ്? 110 വണ്ടി. യു.ഡി.എഫ് കാലത്ത് വാങ്ങിയത് എത്രയാ? 2700 വണ്ടി. എന്നിട്ടും മന്ത്രി പറയുകയാണ് എല്ലാം ഗംഭീരമായി പോകുകയാണെന്ന്. പറയുന്നതില്‍ യാതൊരു അടിത്തറയുമില്ല. കഴിഞ്ഞ മാസത്തെ വരുമാനം 127 കോടി, ചെലവ് 171 കോടി, നഷ്ടം 44 കോടി, പെന്‍ഷന്‍ ബാധ്യത 70 കോടി. 114 കോടിയുടെ ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി പോലുള്ള പൊതുമേഖലാ സ്ഥാപനത്തെ തകര്‍ക്കാനാണ് ഡീസലിന്റെ മൊത്ത വില കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. അതിനെതിരെ സമരം ചെയ്യാന്‍ പ്രതിപക്ഷവും ഒപ്പമുണ്ട്. ഇന്ധന വില വര്‍ധനവിലൂടെ 5000 കോടി രൂപയുടെ അധിക വരുമാനമാണ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത്. അതില്‍ നിന്നൊരു തുകയെടുത്ത് കെ.എസ്.ആര്‍.ടി.സിക്ക് ഫ്യുവല്‍ സബ്സിഡി കൊടുക്കണമെന്ന ഒരു നിര്‍ദ്ദേശം പ്രതിപക്ഷം മുന്നോട്ടുവച്ചിരുന്നു. എന്നിട്ട് അത് സര്‍ക്കാര്‍ ചെയ്തില്ലല്ലോ?

മഹാമാരി വന്ന സാഹചര്യത്തിലും പൊതുമേഖലാ സ്ഥാപനത്തെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. 85 ശതമാനം ഷെഡ്യൂളുകള്‍ ഓടുന്നുണ്ടെന്നാണ് മന്ത്രി പറയുന്നത്. ഇവിടെ ഇരിക്കുന്ന ഏതെങ്കിലും എം.എല്‍.എയ്ക്ക് പറയാനാകുമോ, അവരുടെ മണ്ഡലത്തില്‍ 85 ശതമാനം ഷെഡ്യൂളുകളും ഓടുന്നുണ്ടെന്ന്?

ദേശസാല്‍ക്കരിക്കപ്പെട്ട റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി ഓടുകയുമില്ല പ്രൈവറ്റ് ബസിന് അനുമതിയും നല്‍കില്ലെന്ന അവസ്ഥയാണ്. സാധാരണക്കാരായ ജനങ്ങളാണ് അതിന്റെ ഇരകളാകുന്നത്. സാധാരണക്കാരന്റെ ബുദ്ധിമൂട്ടാണ് പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്നത്. തിരുവനന്തപുരത്ത് ബസ് ഇല്ലാത്തതു കൊണ്ട് നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ ക്യൂ നില്‍ക്കുന്ന ചിത്രം എല്ലാ പത്രങ്ങളിലും വന്നില്ലേ? കെ.എസ്.ആര്‍.ടി.സി ലാഭമുണ്ടാക്കുന്നതിന് പല കാര്യങ്ങളും ചെയ്യുന്നുണ്ട്. അതിനോട് പ്രതിപക്ഷത്തിന് എതിര്‍പ്പില്ല. എന്നാല്‍ കെ.എസ്.ആര്‍.ടി.സിയുടെ പ്രധാന ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പ്രതിപക്ഷം സംസാരിക്കുന്നത് സാധാരണക്കാര്‍ക്കു വേണ്ടിയാണ്.

നേരത്തെ 48000 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 27000 തൊഴിലാളികള്‍ മാത്രമാണുള്ളത്. 20000 പേര്‍ക്ക് ശമ്പളം കൊടുക്കുന്നതിന്റെ ബാധ്യത കൂടി കുറഞ്ഞു. നേരത്തെ പ്രതിദിനം പതിനേഴ് ലക്ഷം കിലോ മീറ്റര്‍ സര്‍വീസ് നടത്തുമായിരുന്നു. ഇപ്പോള്‍ പത്തു ലക്ഷം കിലോ മീറ്റര്‍ മാത്രമേയുള്ളൂ. നേരത്തെ പുതിയ വണ്ടികളാണ് ദീര്‍ഘദൂര സര്‍വീസ് നടത്തിയിരുന്നത്. ഇപ്പോള്‍ 9 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വണ്ടികളാണ് സര്‍വീസ് നടത്തുന്നത്. പെന്‍ഷന്‍ കൊടുക്കുന്നത് എപ്പോഴെങ്കിലുമാണ്. ഇതൊക്കെ പരിതാപകരമായ സാമ്പത്തിക അവസ്ഥയെയാണ് കാണിക്കുന്നത്. അത്രത്തോളം തകര്‍ച്ചയിലേക്ക് ഒരു പൊതുമേഖലാ സ്ഥാപനം പോകുകയാണ്.

ആലുവ, ഇടപ്പാള്‍, ഇഞ്ചക്കല്‍, തേവര, ചടയമംഗലം, ആറ്റിങ്ങല്‍ എന്നിവിടങ്ങള്‍ കെ.എസ്.ആര്‍.ടി.സി ബസുകളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണ്. ലോക്ഡൗണ്‍ കാലത്ത് എല്ലാ വാഹനങ്ങളും റൊട്ടേഷന്‍ വ്യവസ്ഥയില്‍ ഓടിക്കാന്‍ തീരുമാനിച്ചിരുന്നു. ഡീസല്‍ വാഹനങ്ങള്‍ കിടന്നാല്‍ നശിച്ച് പോകാതിരിക്കാനായിരുന്നു ഇത്. ഇന്‍ഷൂറന്‍സ് കൊടുക്കണം എന്നായപ്പോള്‍ റൊട്ടേഷന്‍ നിര്‍ത്തി. ആ വണ്ടുകള്‍ മുഴുവന്‍ അവിടെക്കിടന്ന് തകരുകയാണ്. മൂവായിരത്തോളം ബസുകള്‍ ആക്രിയായി മാറുകയാണ്. 700 കോടി രൂപയുടെ നഷ്ടമാണ് ആ ഇനത്തില്‍ മാത്രം കെ.എസ്.ആര്‍.ടി.സി ഉണ്ടാകാന്‍ പോകുന്നത്. നാട്ടിലെ ജനങ്ങള്‍ വഹിക്കുന്ന കുരിശാണിത്. ആ കുരിശുമായാണ് പ്രതിപക്ഷം നിയമസഭയില്‍ വന്നിരിക്കുന്നത്.

വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വിഷയത്തില്‍ അപമാനകരമായ പ്രസ്താവനയാണ് മന്ത്രി നേരത്തെ നടത്തിയത്. ഒരു പൊതി ചോറ് വീട്ടില്‍ നിന്നും കൊണ്ടു വരാന്‍ പറ്റാത്ത അവസ്ഥയിലാണ് പല കുട്ടികളും. ഒരു നിയോജക മണ്ഡലത്തില്‍ പോലും ഇരുപതിനായിരത്തോളം പേര്‍ ഉച്ചഭക്ഷണത്തിനു നിവൃത്തി ഇല്ലാത്തവരായുണ്ട്. രണ്ടും മൂന്നും കുട്ടികള്‍ പഠിക്കുന്ന വീട്ടിലെ കുട്ടികള്‍ക്ക് അഞ്ചും പത്തും രൂപ കൊടുത്ത് കെ.എസ്.ആര്‍.ടി.സിയില്‍ പോകാന്‍ പറ്റുമോ? കണ്‍സഷന്‍ ഔദാര്യമല്ല. കുട്ടികള്‍ക്ക് ന്യായമായ കണ്‍സഷന്‍ കൊടുക്കണ്ടേ? അങ്ങനെ ഒരു സമീപനം കുട്ടികളോട് കാട്ടിയാല്‍ നിങ്ങള്‍ വലതുപക്ഷ സര്‍ക്കാരാണെന്ന് പറയേണ്ടി വരും.

കെ.എസ്.ആര്‍.ടി.സി ഒരു സര്‍വീസാണ്. ലാഭം ഉണ്ടാക്കാനുള്ള സ്ഥാപനം മാത്രമല്ല. സ്വിഫ്റ്റ് എന്ന പുതിയ കമ്പനി ഉണ്ടാക്കി ലാഭകരമായ ദീര്‍ഘദൂര സര്‍വീസുകളെ നിങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തി. സ്ഥിരം ജീവനക്കാര്‍ ആരുമില്ല. കരാര്‍ തൊഴിലാളികളാണ് ഈ കമ്പനിയിലുള്ളത്. ഇത് ഇടതു പക്ഷ നയമാണോയെന്ന് നിങ്ങള്‍ പറയണം. സ്വകാര്യ കമ്പനി നടത്തുന്നതു പോലെ ഇത് ലാഭത്തില്‍ പോകും. അപ്പോള്‍ ബാക്കിയുള്ള 85 ശതമാനവും ഉള്‍പ്പെടുന്ന യഥാര്‍ത്ഥ കെ.എസ്.ആര്‍.ടി.സി വലിയ നഷ്ടത്തിലേക്ക് കൂപ്പ് കുത്തും. സ്വാഭാവികമായ ദയാവധമാണ് കെ.എസ്.ആര്‍.ടി.സിയെ കാത്തിരിക്കുന്നത്.

സില്‍വര്‍ ലൈനിനു വേണ്ടി രണ്ടു ലക്ഷം കോടി രൂപ ചെലവാക്കുമ്പോള്‍ കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി 2000 കോടി രൂപ ചെലവാക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്ക് ഇടതുപക്ഷമല്ല വലതുപക്ഷ വ്യതിയാനം വന്നിരിക്കുന്ന സര്‍ക്കാരാണെന്ന് ഞങ്ങള്‍ പറയും. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ രക്ഷിക്കാനുള്ള ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ തയാറാകത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്

കാവല്‍ ഏല്‍പ്പിച്ചവരാണ് കളവ് നടത്തിയിരിക്കുന്നത്. മുന്‍ എം എല്‍. എ അടക്കമുള്ള സി.പി.എമ്മിന്റെ ഉന്നത നേതാക്കളാണ് ഇപ്പോള്‍ അറസ്റ്റിലായതും

Published

on

പികെകൂഞ്ഞായികുട്ടി

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി കൊളയടിക്കപ്പെട്ട സംഭവം കേരള ജനതയുടെ നെഞ്ചിനേറ്റ മുറിവാണ്. രാഷ്ട്രീയമായി ഏതുവിഷയം ഉയര്‍ത്തി കൊണ്ടുവന്നാലും ശബരിമല വിഷയം വിശ്വാസികളുടെ മനസില്‍നിന്നും മാഞ്ഞു പോവില്ല. ആ മുറിവുണങ്ങാന്‍ ഏറെ കാലമെടുക്കും. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. കാവല്‍ ഏല്‍പ്പിച്ചവരാണ് കളവ് നടത്തിയിരിക്കുന്നത്. മുന്‍ എം എല്‍. എ അടക്കമുള്ള സി.പി.എമ്മിന്റെ ഉന്നത നേതാക്കളാണ് ഇപ്പോള്‍ അറസ്റ്റിലായതും. ശബരിമല വിഷയം ഈ തിരഞ്ഞെടുപ്പിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. കാസര്‍കോട് പ്രസ് ക്ലബ് തദ്ദേശകം-25 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പിലെ ജയപ്രതീക്ഷ

കേരളത്തിലാകെ യു.ഡി.എഫ് ട്രന്റ് ഉയര്‍ന്നുവന്നിട്ടുണ്ട്. ജനങ്ങള്‍ ഒരു മാറ്റം വേണമെന്നാഗ്രഹിക്കുന്നു. ജനങ്ങളുടെ ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും ജീവിത സൗകര്യങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിലും തികഞ്ഞ പരാജയമാണ് ഇടതു സര്‍ക്കാര്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങള്‍ പോലും യാഥാര്‍ഥ്യമാക്കാനായില്ല. വാര്‍ഡുകള്‍ വെട്ടിമുറിച്ചും വോട്ടര്‍മാരെ വിഭജിച്ചും വിക്യതമാക്കിയിരിക്കുകയാണ്. എന്നാല്‍ ഇതൊക്കെ മറികടന്ന് ഉയര്‍ന്ന വിജയമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും രാഷ്ട്രീയ മാറ്റത്തിന്റെ ദിശയിലേക്കാണ് കാര്യങ്ങളെത്തുന്നതെന്ന് കാണാം. പാര്‍ലമെന്റ് തിരഞ്ഞടുപ്പില്‍ ഉണ്ടായതുപോലെ വലിയ മുന്നേറ്റം കേരളത്തിലുണ്ടാകും. കാസര്‍കോട് ജില്ലയില്‍ യു.ഡി.എഫ് വന്‍ മുന്നേറ്റമുണ്ടാകും. ജില്ലാ പഞ്ചായത്ത് ഉള്‍പ്പടെ നിരവധി തദ്ദേശ സ്ഥാപനങ്ങള്‍ യു.ഡി.എഫ് പിടിക്കും.

രാഹുല്‍ വിവാദം പ്രതിസന്ധിയോ

രാഹുല്‍ മാങ്കുട്ടത്തിലിന്റെ കാര്യത്തില്‍ ആദ്യമേ കോണ്‍ഗ്രസ് നടപടിയെടുത്തിട്ടുള്ളതാണ്. തുടക്കത്തിലേ വിഷയത്തില്‍ ചെയ്യാനാവുന്നത് കോണ്‍ഗ്രസ് ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യും. കോണ്‍ഗ്രസിന്റെ നടപടി ജനങ്ങളില്‍ മതിപ്പുണ്ടാക്കിയിട്ടുണ്ട്. അതേസമയം, ഈ വിഷയം തിര ഞ്ഞെടുപ്പിനെ ഒരു നിലക്കും ബാധിക്കില്ല. ഒട്ടനവധി ജനകീയ വിഷയങ്ങള്‍ തിരഞ്ഞടുപ്പിനെ നേരിടുന്നുണ്ട്. ജനങ്ങള്‍ അതു ചര്‍ച്ച ചെയ്യുന്നുമുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത ജനങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പിനെയും അഭിമുഖികരിക്കുന്നത്. ആ ജനവിധി ഒരിക്കല്‍ കൂടി ആവര്‍ത്തിക്കും.

എസ്.ഐ.ആറിനും ഉമിദ് രജിസ്‌ട്രേഷനും പിന്നില്‍

എസ്.ഐ.ആറിനെ പോലെ ഉമീദ് പോര്‍ട്ടല്‍ രജിസ്‌ട്രേഷനും ദുരുദ്ദേശ്യപരമാണ്. തദ്ദേശ തിരഞ്ഞെടുപ്പിനിടെ തിടുക്കപ്പെട്ട് നടപ്പിലാക്കുന്നതില്‍ ഒളിയജണ്ടകളുണ്ട്. വഖഫ് സ്വത്തുക്കള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സമയം നീട്ടി നല്‍കണമെന്ന ആവശ്യം നടപ്പിലായിട്ടില്ല. അതേസ മയം, ഉമിദ് പോര്‍ട്ടല്‍ രജിസ്‌ട്രേഷന്റെ കാ ര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ നിസംഗതയാണ് കാട്ടിയത്. കര്‍ണാടകയില്‍ നൂറു ശതമാനം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായപ്പോള്‍ ഇവിടെ പത്തു ശതമാനംപോലുമായില്ല. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ വന്നപ്പോഴാണ് മുസ്ലിം ലീഗ് ഏറ്റെടുത്തിരിക്കുന്നത്. ഒരു ദിവസം കൊണ്ട് എങ്ങനെ പൂര്‍ത്തിയാക്കുമെന്ന ആശങ്കയുണ്ട്. സമയം നീട്ടി നല്‍കണമെന്ന ആവശ്യം പരിഗ ണിക്കുമെന്നാണ് വിശ്വാസം. സ്.ഐ.ആറിന്റെ കാര്യത്തിലും ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പിനിടയില്‍ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി വോട്ടര്‍ ലിസ്റ്റ് കൊണ്ട് ഒരു കളി കളിക്കാന്‍ നിക്കം നടത്തുന്നുവെന്നതാണ് എസ്. ഐ.ആറിനു പിന്നില്‍

പി.എം ശ്രീയിലെ ഇടതു നിലപാട്

പി.എം ശ്രീ വഴി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ ആര്‍.എസ്.എസ് അജണ്ടയ്ക്ക് അടിയറവച്ചതില്‍ ഇടതു മുന്നണിയിലെ ഘടകക്ഷികള്‍ പോലും അന്ധാളിപ്പിലാണ്. കേന്ദ്ര മന്ത്രി തന്നെയാണ് വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നത്. വിഷയത്തില്‍ ഇടതു എം.പിയുടെ പേരുയര്‍ന്ന തോടെ വീണ്ടും ചര്‍ച്ചയായിരിക്കുന്നു. ഗൗരവമേറിയ വിഷയം ജനങ്ങള്‍ക്ക് മുന്നില്‍ എങ്ങനെ അവതരിപ്പിക്കുമെന്ന കാര്യത്തില്‍ ഒരു ധാരണയും സര്‍ക്കാറിനില്ല. പി.എം ശ്രിക്ക് പിന്നിലെ അന്തര്‍നാടകം എന്താണെന്നത് മുന്നണിയില്‍ തന്നെ ആശങ്കയുണര്‍ത്തിയിട്ടുണ്ട്. സംശയലേശമന്യേ വിശദീകരിക്കേണ്ട സംസ്ഥാന സര്‍ക്കാരിനു തന്നെ ഇക്കാര്യത്തില്‍ വ്യക്തതയില്ല.

 

Continue Reading

kerala

തെരഞ്ഞെടുപ്പ് ആരവങ്ങള്‍ക്കിടയിലും പോരാട്ട നായകന്‍ സീതിഹാജിയുടെ 34-ാം ഓര്‍മദിനം

ചിരിയും ചിന്തയും ഒരുപോലെ കോര്‍ത്തിണക്കിയ ഏറനാടന്‍ശൈലിയിലൂടെ നിയമസഭക്ക് അകത്തും പുറത്തും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ എന്നും പ്രസക്തമാണ്.

Published

on

സാദിഖലി കൈനോട്ട് കാവനൂര്‍

രാഷ്ട്രീയ കേരളം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് അ ടുക്കുമ്പോള്‍ മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവും മികച്ച നിയമസഭാ സാമാജികനും ഒമ്പതാം കേരള നിയമസഭയില്‍ ചീഫ് വിപ്പുമായിരുന്ന സീതി ഹാജിയുടെ ഓര്‍മകള്‍ക്ക് 34 വര്‍ഷം പൂര്‍ത്തിയാകുന്നു. ചിരിയും ചിന്തയും ഒരുപോലെ കോര്‍ത്തിണക്കിയ ഏറനാടന്‍ശൈലിയിലൂടെ നിയമസഭക്ക് അകത്തും പുറത്തും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ എന്നും പ്രസക്തമാണ്. ചീഫ് വിപ്പ് ആയിരിക്കെ അര്‍ബുദ ബാധയെ തുടര്‍ന്ന് 1991 ഡിസം ബര്‍ അഞ്ചിന് വിന് തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം

സീതി ഹാജി തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയത് ഒതായിയിലായിരുന്നു. മുപ്പത്തി രണ്ടാമത്തെ വയസില്‍ 1977ല്‍ കൊണ്ടോട്ടി മണ്ഡലത്തില്‍ നിന്നും നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് തവണ ഇതേ മണ്ഡലത്തില്‍ നിന്നും നിയമസഭാഗംമായി പിന്നീട് താനൂരില്‍ നിന്നാണ് നിയമ സഭഅംഗമായത്.

ഗവ:ചീഫ് വിപ്പായി അധികാര മേറ്റു ശേഷം സീതി ഹാജി അവസാനമായി ഔദ്യോഗികമായി പങ്കെടുത്തത് തന്റെ നാടായ എടവണ്ണയിലെ സ്വപ്ന സാക്ഷാത്കാരമായിരുന്ന പാലത്തിനു തറക്കല്ലിടല്‍ കര്‍മത്തിനായിരുന്നു. സീതി ഹാജിയുടെ വലിയ മോഹമായിരുന്നു എടവണ്ണ പാലം നിയമ സഭക്കകത്തും പുറത്തും ഈ പാലം യാഥാര്‍ഥ്യമാക്കുന്നതിനായി അദ്ദേഹം വാദിക്കുകയും പരിശ്രമിക്കുകയും ചെയ്തിരുന്നു. ഐക്യമുന്നണി അധികാരത്തില്‍ വന്നപ്പോള്‍ അദ്ദേഹം വീണ്ടും ഈ ആവശ്യം ബന്ധപ്പെട്ടവരുടെ മുമ്പില്‍ അവതരിപ്പിച്ചു. അന്ന ഇടത്തെ മുഖ്യമന്ത്രി കരുണാകരനോട് പാലത്തിന്റെ കാര്യത്തില്‍ പ്രത്യേക താല്‍പര്യം കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

1991 ഒക്ടോബര്‍ 20ന് ഈ പാലത്തിന് തറക്കല്ലിടിക്കാന്‍ സിതി ഹാജിക്കു കഴിഞ്ഞു. പാലത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി കരുണാകരന്റെ കൈകൊണ്ടു തന്നെ ആകണമെന്ന നിര്‍ബന്ധം സീതിഹാജിക്കുണ്ടായിരുന്നു. പാലത്തിന്റെ മോഹം മനസില്‍ വെച്ച് രോഗാവസ്ഥയില്‍ കഴിയുമ്പോഴും മുഖ്യമന്ത്രിയുടെ ഒഴിവിനുവേണ്ടി പരിപാടി ഒന്നിലേറെ തവണ മാറ്റിവക്കാനും അദ്ദേഹം സന്നദ്ധനായി ആദ്യമായി താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഒതായിയിലെത്താന്‍ അരിക്കോട്-മൂര്‍ക്കനാട് വഴി 25 കി ലോമീറ്റര്‍ യാത്ര ചെയ്യണമായിരുന്നു. പാലം വന്നതോടെ ഇത് മൂന്നു കിലോ മീറ്ററായി ചുരുങ്ങി. 145 ലക്ഷം രൂപ ചെലവുവരുന്ന പാലം പൂര്‍ത്തിയാകുന്നതു കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

അക്കാലത്ത് വികസനരംഗത്ത് എടവണ്ണയിലെ ഏറ്റവും ചെലവ കൂടിയ അദ്ദേഹത്തിന്റെ സ്മാരകമാകും പണി തീര്‍ത്ത ഈ പാലം. അതുകൊണ്ട് തന്നെ അതിന് അദ്ദേഹത്തിന്‍ന്റെ നല്ല ഓര്‍മകള്‍ സമ്മാനിച്ചു കൊണ്ട് സീതിഹാജി പാലം എന്ന് ഇതിന് നാമ കരണം ചെയ്തത്.

 

Continue Reading

crime

പാലക്കാട് നഗരമധ്യത്തില്‍ ദുർഗന്ധം പരത്തി കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും

Published

on

പാലക്കാട്: പ്ലാസ്‌റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. നഗരമദ്ധ്യത്തിലുള്ള മാതാ കോവിൽ പള്ളിക്ക് മുൻവശത്തെ മാലിന്യക്കൂമ്പാരത്തിന് സമീപത്ത് നിന്നാണ് ഉപേക്ഷിച്ച നിലയിൽ ശരീരാവശിഷ്‌ടങ്ങൾ കണ്ടെത്തിയത്.
വ്യാഴാഴ്ച നഗരസഭയിലെ ശുചീകരണത്തൊഴിലാളികളാണ് തലയോട്ടി അടക്കമുള്ള ഭാഗങ്ങള്‍ ആദ്യം കണ്ടത്. രണ്ടുദിവസമായി ഈ ഭാഗത്തുനിന്ന് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. തുടര്‍ന്ന് രാവിലെ പരിശോധിച്ചപ്പോഴാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്.
തലമുടി അടക്കമുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായി അഴുകാത്തനിലയിലാണ് കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള-ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തും. ശേഷം വിശദമായ ശാസ്ത്രീയപരിശോധനയ്ക്കായി കണ്ടെടുത്ത ശരീരഭാഗങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റും.
രണ്ടുദിവസമായി പ്രദേശത്ത് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്. ശരീരഭാഗങ്ങളുടെ കാലപ്പഴക്കം, ഡിഎൻഎ ഉൾപ്പെടെയുള്ളവ കണ്ടെത്തുന്നതിനുള്ള ശാസ്‌ത്രീയ പരിശോധനകൾ ഉടൻ നടക്കും.
Continue Reading

Trending