Connect with us

kerala

കടുവ ആക്രമണം; പ്രായോഗിക പദ്ധതികള്‍ നടപ്പിലാക്കാന്‍ നിര്‍ദേശം

വയനാട്ടില്‍ 2018ലെ സെന്‍സസ് പ്രകാരം 154 കടുവകളുണ്ട്.

Published

on

കല്‍പ്പറ്റ: കേരളത്തില്‍ വര്‍ധിച്ചുവരുന്ന മനുഷ്യ- കടുവ സംഘഷം തടയാന്‍ പ്രായോഗികവും ഫലപ്രദവുമായ പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വനം-വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ വ്യവസ്ഥകള്‍ മനുഷ്യ കടുവ സംഘര്‍ഷം പരിഹരിക്കാന്‍ തടസം നില്‍ക്കുകയാണെങ്കില്‍ ജനസാന്ദ്രതയേറിയ ഒരു സംസ്ഥാനമെന്ന നിലയില്‍ വ്യവസ്ഥകളില്‍ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാനം അതോറിറ്റിയോട് ആവശ്യപെടണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. കര്‍ഷക സംഘടനയായ കിഫ മനുഷ്യാവകാശ കമ്മീഷനു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്ന പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

വയനാട്ടില്‍ 2018ലെ സെന്‍സസ് പ്രകാരം 154 കടുവകളുണ്ട്. എന്നാല്‍ വയനാടിന് താങ്ങാന്‍ പറ്റുന്നത് ഏകദേശം 30 കടുവകള്‍ മാത്രമാണ്. കടുവകളുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ വര്‍ധനവാണ് കടുവകള്‍ സ്ഥിരമായി വനത്തിനു പുറത്തേക്കു ഇറങ്ങുന്ന സാഹചര്യം ഉണ്ടാക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. കടുവയെ കണ്ടെത്താന്‍ ക്യാമറ വെക്കുന്നതിനു പകരം ആദ്യം കൂട് സ്ഥാപിക്കണമെന്ന് പരാതിയില്‍ പറയുന്നു. കൂടുതലുള്ള കടുവകളെ സംസ്ഥാനത്തിന് പുറത്തു മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കണം. കടുവയെ വനത്തിനുള്ളില്‍ വിടുകയാണെങ്കില്‍ റേഡിയോ കോളര്‍ ധരിപ്പിച്ചു മാത്രമേ വിടാന്‍ പാടുള്ളുവെന്ന് പരാതിക്കാര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ കിഫ കാമറകള്‍ സ്ഥാപിച്ച് ചിത്രങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി അനാവശ്യ കടുവാ ഭീതി സൃഷ്ടിക്കുകയാണെന്ന് വയനാട് ഡി.എഫ്.ഒ. കമ്മീഷനെ അറിയിച്ചു. കടുവകള്‍ക്ക് പുറമേ കാട്ടാന ആക്രമണവും വയനാട്ടില്‍ വര്‍ധിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വനം വകുപ്പിന് നിയമാനുസരണം മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളു. ദേശീയ മൃഗമായ കടുവയെ അവരുടെ ആവാസവ്യവസ്ഥയില്‍ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. അതേസമയം ഭയരഹിതമായി ജീവിക്കാനുള്ള മനുഷ്യന്റെ അവകാശങ്ങള്‍ സംരക്ഷിക്കുകയും വേണം. മനുഷ്യ വന്യ ജീവി സംഘര്‍ഷം ഇല്ലാതാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. വര്‍ധിച്ചു വരുന്ന വന്യ ജീവി ആക്രമണം കാരണം ആളുകള്‍ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യം ആശങ്കയോടുകൂടെയാണ് കാണുന്നതെന്നും ഉത്തരവില്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

kerala

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല.

Published

on

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ നാളെ പൂർണതോതില്‍ പുനരാരംഭിക്കും.

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്‌വേയറിലെ തകരാർ മൂലമായിരുന്നു ഇത്.

നാളെയോടെ സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.

Continue Reading

Trending