Connect with us

More

2017ല്‍ ദുബൈയിലെ യാത്രക്കാര്‍ 52.9 മില്യന്‍

Published

on

 

ദുബൈ: കഴിഞ്ഞ വര്‍ഷം ദുബൈയിലെ അതിര്‍ത്തികള്‍ വഴി യാത്ര ചെയ്തത് 52.9 മില്യന്‍ പേരെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) വിഭാഗം അറിയിച്ചു. കര-നാവിക-വ്യോമ മാര്‍ഗങ്ങളിലൂടെയാണ് 52,958,469 ദുബൈയിലേക്ക് വരികയും പോവുകയും ചെയ്തത്. ഇതില്‍, ദുബൈ രാജ്യാന്തര എയര്‍പോര്‍ട്ടിലൂടെ യാത്ര നടത്തിയത് 4,99,40,888 പേരാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 6.6 ശതമാനം കൂടുതല്‍ പേരാണ് ഇക്കൊല്ലം ദുബൈ എയര്‍പോര്‍ട്ട് ഉപയോഗിച്ചത്. 2016ല്‍ 46.8 മില്യന്‍ പേരാണ് ദുബൈ രാജ്യാന്തര എയര്‍പോര്‍ട്ടുകള്‍ വഴി രാജ്യത്തേക്ക് വരികയും പോവുകയും ചെയ്തത്. കര മാര്‍ഗം 24,76,662 പേരും കപ്പല്‍ മാര്‍ഗം 540,919 പേരുമാണ് യാത്ര ചെയ്തതെന്ന് അധികൃതര്‍ പറഞ്ഞു.
2017ല്‍ സേവന രംഗത്ത് മികച്ച നേട്ടങ്ങളാണ് ജിഡിആര്‍എഫ്എ ദുബൈ കൈവരിച്ചത്. ഏറ്റവും സുഗമമായ യാത്രാനുഭവങ്ങളാണ് ഉപയോക്താക്കള്‍ക്ക് ഡയറക്ടറേറ്റ് പകര്‍ന്നത്. മികച്ച ആധുനിക സ്മാര്‍ട് ഗേറ്റ് സംവിധാനങ്ങളും ഹൈടെക് സേവനങ്ങളും യാത്രക്കാര്‍ക്ക് ദുബൈയിലൂടെയുള്ള യാത്രാ നടപടികള്‍ കൂടുതല്‍ എളുപ്പമാക്കുകയും സംതൃപ്തി നല്‍കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം എയര്‍പോര്‍ട്ടുകളില്‍ വര്‍ധിച്ച തിരക്ക് അനുഭവപ്പെട്ടെങ്കിലും ആഗമന-നിര്‍ഗമന ഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയ സ്മാര്‍ട് സംവിധാനവും ജീവനക്കാരുടെ മികച്ച സേവനങ്ങളും യാത്രാ നടപടികള്‍ ഏറ്റവും വേഗത്തിലാക്കിയെന്ന് ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മര്‍റി പറഞ്ഞു. യാത്രാ നടപടികള്‍ ഏറ്റവും വേഗത്തിലാക്കാന്‍ സ്മാര്‍ട് ഗേറ്റുകള്‍ മുതല്‍ യുഎഇ വാലറ്റ് വരെയുള്ള ആധുനിക സംവിധാനങ്ങളാണ് ഇക്കാലയളവില്‍ ഉപയോഗിച്ചത്. എല്ലാ യാത്രക്കാരുടെയും സന്തോഷ ഹബ് ആയി ദുബൈ രാജ്യാന്തര എയര്‍പോര്‍ട്ടിനെ മാറ്റാന്‍ വര്‍ഷത്തിലെ എല്ലാ സമയവും ഏറ്റവും മികച്ച രീതിയില്‍ ഉപയോക്താക്കള്‍ക്ക് സേവനം നല്‍കാന്‍ ജിഡിആര്‍എഫ്എ ദുബൈ സജീവമായി രംഗത്തുണ്ടായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ മുഴുവന്‍ ടെര്‍മിനലുകളിലും 122 പുതിയ സ്മാര്‍ട് ഗേറ്റുകള്‍ സ്ഥാപിക്കുന്നതിലൂടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ എയര്‍പോര്‍ട്ടുകളിലൊന്നായ ദുബൈ വിമാനത്താവളത്തില്‍ എവിടെയും പാസ്‌പോര്‍ട്ട് കാണിക്കാതെ യാത്ര തുടരാനുള്ള മികച്ച സേവന സൗകര്യങ്ങള്‍ക്കാണ് ജിഡിആര്‍എഫ്എ ലക്ഷ്യമിടുന്നത്. മുഖം തിരിച്ചറിയാനുള്ള സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് പാസ്‌പോര്‍ട്ട് ഓഫീസറുമായി വ്യക്തിഗതമായുള്ള കാണല്‍ ഒഴിവാക്കാന്‍ ബയോമെട്രിക് സംവിധാനം പോലുള്ള ഒട്ടനവധി സൗകര്യങ്ങള്‍ ഇവിടെ ഉപയോഗിച്ചു വരുന്നു. വരുംവര്‍ഷങ്ങളില്‍ യാത്രക്കാര്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ യാത്രാ നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള സ്മാര്‍ട് സംവിധാന നടപടിക്കാണ് ഡയറക്ടറേറ്റ് ഊന്നല്‍ നല്‍കുന്നത്. ഓരോ യാത്രക്കാരനും സ്മാര്‍ട് ഗേറ്റിലൂടെ യാത്ര ചെയ്യുമ്പോള്‍ 8 മുതല്‍ 20 വരെയുള്ള സെക്കന്റുകള്‍ മാത്രമേ ആവശ്യമായി വരികയുള്ളൂ.
അതിനിടെ, കഴിഞ്ഞ വര്‍ഷം സ്മാര്‍ട് ഗേറ്റ് ഉപയോഗിച്ചത് 5.5 മില്യന്‍ യാത്രക്കാരായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, യുഎഇ വാലറ്റ്, സ്മാര്‍ട് ഫോന്‍ ആപ്പ് എന്നീ വ്യത്യസ്ത രേഖകള്‍ ഉപയോഗിച്ച് സ്മാര്‍ട് ഗേറ്റിലൂടെ യാത്ര ചെയ്യാവുന്നതാണ്. പാസ്‌പോര്‍ട്ടിന് പകരം സ്മാര്‍ട് ഗേറ്റിലൂടെ എമിഗ്രേഷന്‍ നടപടി നടത്താവുന്ന യുഎഇ വാലറ്റ് അപ്‌ളികേഷന്‍ ഡൗണ്‍ലോഡ് ചെയ്തത് 75,000 പേരാണ്.
കഴിഞ്ഞ വര്‍ഷം ഡയറക്ടറേറ്റ് നല്‍കിയ സേവനങ്ങളുടെ എണ്ണം 18.6 മില്യനാണ്. 14.9 സന്ദര്‍ശക വിസകളാണ് 2017ല്‍ അനുവദിച്ചത്. റെസിഡന്‍സ് വിസകള്‍ അനുവദിക്കുകയും പുതുക്കുകയും ചെയ്തത് 3.8 മില്യന്‍ പേര്‍. അതിന് പുറമെ 54,106 ഇമാറാത്തി പാസ്‌പോര്‍ട്ടുകളും ഇക്കാലയളവില്‍ അനുവദിച്ചു.
ലോകത്തിലെ ഏറ്റവും മികച്ച സ്മാര്‍ട് നഗരമായി ദുബൈയെ മാറ്റാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ദര്‍ശനത്തിനനുസൃതമായാണ് സ്മാര്‍ട് സേവന മേഖലയില്‍ ദുബൈ എമിഗ്രേഷന്‍ പ്രവര്‍ത്തിക്കുന്നത്.
വിസാ അപേക്ഷകള്‍ക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം 15 അമര്‍ സേവന കേന്ദ്രങ്ങളാണ് ഡയറക്ടറേറ്റ് തുറന്നത്. ജിഡിആര്‍എഫ്എ ഓഫീസുകള്‍ സന്ദര്‍ശികാതെ വിസാ-റെസിഡന്‍സി ഇടപാടുകള്‍ അനുവദിക്കുന്ന കേന്ദ്രങ്ങളാണ് അമറിനുള്ളത്. ഈ കേന്ദ്രങ്ങളിലൂടെ നല്‍കിയത് 44,100 സേവന നടപടികളാണ്. അതിനിടക്ക്, കഴിഞ്ഞ വര്‍ഷം നിയമ വിരുദ്ധമായി രാജ്യത്ത് തങ്ങിയ 14,893 പേരെ ജിഡിആര്‍എഫ്എ അറസ്റ്റ് ചെയ്തു. 240 പരിശോധനകളാണ് 2017ല്‍ നടത്തിയത്.

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

kerala

‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി

പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

Published

on

ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.

എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

kerala

പാലത്തായി പോക്സോ കേസ്: പരാതിയില്‍ നടപടി എടുത്തില്ല; കെ.കെ ശൈലജക്ക് കോടതി വിമര്‍ശനം

ഇരയെ കൗണ്‍സലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയില്‍ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു

Published

on

കണ്ണൂര്‍: പാലത്തായി പോക്സോ കേസ് വിധിയില്‍ മുന്‍ മന്ത്രി കെ.കെ ശൈലജക്ക് കോടതിയുടെ വിമര്‍ശനം. ഇരയെ കൗണ്‍സലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയില്‍ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു. കൗണ്‍സലര്‍മാര്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത് ചൂണ്ടിക്കാട്ടി അതിജീവിതയുടെ മാതാവ് നല്‍കിയ പരാതിയില്‍ കെ.കെ ശൈലജ നടപടിയെടുത്തില്ല.

അതിജീവിതയോട് അപമര്യാദയായി പെരുമാറിയ കൗണ്‍സലര്‍മാരെ പിരിച്ചു വിടണമെന്നും വിധിന്യായത്തില്‍ പറയുന്നുണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ കൗണ്‍സലര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് കോടതി. കൗണ്‍സലിങ്ങിന്റെ പേരില്‍ കൗണ്‍സലര്‍മാര്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും അവര്‍ ജോലിയില്‍ തുടരാന്‍ അര്‍ഹരല്ലെന്നും കോടതി പറഞ്ഞു.

പാലത്തായി പോക്സോ കേസില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി പ്രതി കെ.പത്മരാജന് മരണംവരെ ജീവപരന്ത്യം ശിക്ഷവിധിച്ചത്. ഈ വിധിന്യായത്തിലാണ് മുന്‍ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ.കെ ശൈലജയെ കുറിച്ചുള്ള പരാമര്‍ശമുള്ളത്. 2020 മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യത്തെ രണ്ട് മാസം കൗണ്‍സലര്‍മാരുടെ ഭാഗത്ത് നിന്ന് വളരെ മോശമായ അനുഭവമാണ് കുട്ടിക്കുണ്ടായത്.

ഈ സാഹചര്യത്തിലാണ് അന്നത്തെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായ കെ.കെ ശൈലജക്ക് മാതാവ് പരാതി നല്‍കുന്നത്. കൗണ്‍സലര്‍മാരുടെ അടുത്ത് നിന്ന് കടുത്ത മാനസിക പീഡനങ്ങളാണ് കുട്ടി അനുഭവിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഈ പരാതിയില്‍ ശൈലജ ഒരു നടപടിയും സ്വീകരിക്കാത്തതാണ് കോടതിയുടെ വിധിന്യായത്തില്‍ എടുത്ത് പറയുന്നത്.

Continue Reading

Trending