Connect with us

More

ട്രംപിന്റെ ഭാര്യയെ കൈവിട്ട് ഫാഷന്‍ ഡിസൈനര്‍

Published

on

ന്യൂയോര്‍ക്ക്: നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ, സാമൂഹിക സമീപനങ്ങളില്‍ പ്രതിഷേധിച്ച് അടുത്ത പ്രഥമ വനിത മെലാനിയ ട്രംപിന് വസ്ത്രമൊരുക്കാന്‍ പ്രശസ്ത ഫ്രഞ്ച് ഫാഷന്‍ ഡിസൈനര്‍ സോഫി തെല്ലറ്റ് വിസമ്മതിച്ചു. വൈറ്റ് ഹൗസിലെത്തുന്ന പുതിയ പ്രഥമ വനിതയോട് താന്‍ ഒരു നിലയ്ക്കും സഹകരിക്കില്ല. അവരുടെ ഭര്‍ത്താവിന്റെ വികലമായ രാഷ്ട്രീയ വീക്ഷണങ്ങളാണ് അതിന് കാരണമെന്നും തെല്ലറ്റ് തന്റെ കത്തില്‍ പറയുന്നു. അമേരിക്കയിലെ മറ്റു ഫാഷന്‍ ഡിസൈനര്‍മാരോടും മെലാനിയയെ ബഹിഷ്‌കരിക്കാന്‍ അവര്‍ അഭ്യര്‍ത്ഥിച്ചു.

സ്വതന്ത്രയായ ഫാഷന്‍ ഡിസൈനര്‍ എന്ന അര്‍ത്ഥത്തില്‍ എല്ലാതരത്തിലുള്ള വിവേചനങ്ങള്‍ക്കും മുന്‍വിധികള്‍ക്കും താന്‍ എതിരാണെന്ന് തെല്ലറ്റ് വ്യക്തമാക്കി. രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ബുദ്ധിയല്ലെന്ന് അറിയാം. കുടുംബപരമായി നടത്തുന്ന ഒരു ബിസിനസ് സ്ഥാപനത്തിന്റെ ഉടമയെന്ന നിലയില്‍ പണം മാത്രമല്ല തന്റെ ലക്ഷ്യം. കലാപരമായ സ്വാതന്ത്ര്യത്തെയും ഞങ്ങള്‍ വിലമതിക്കുന്നു. മാനുഷികവും നൈതികവും ബോധപൂര്‍വവുമായ ഒരു ലോകത്തിന്റെ സൃഷ്ടിപ്പിന് സംഭാവന നല്‍കാനും ഞങ്ങള്‍ എളിമയോടെ ആഗ്രഹിക്കുന്നു. വൈവിധ്യം, വ്യക്തി സ്വാതന്ത്ര്യം, എല്ലാതരം ജീവിതരീതികളോടുമുള്ള ബഹുമാനം എന്നിവക്കുവേണ്ടി യത്‌നിക്കുന്ന വ്യക്തിയെന്ന നിലയില്‍ അടുത്ത പ്രഥമ വനിതക്കുവേണ്ടി വസ്ത്രം ഒരുക്കുകയോ ഏതെങ്കിലും രൂപത്തില്‍ അവരുമായി സഹകരിക്കുകയോ ഇല്ലെന്ന് തെല്ലറ്റിന്റെ കത്തില്‍ പറയുന്നു. മെലാനിയയുടെ ഭര്‍ത്താവ് തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഉയര്‍ത്തിവിട്ട വംശീയവും കുടിയേറ്റവിരുദ്ധവും ലിംഗപരവുമായ പ്രസ്താവനകള്‍ തങ്ങളുടെ മൂല്യങ്ങളുമായി ഒത്തുപോകില്ലെന്നും തെല്ലറ്റ് വ്യക്തമാക്കി.
52കാരിയായ തെല്ലറ്റ് 15 വര്‍ഷമായി അമേരിക്കയിലാണ് താമസം. ന്യൂയോര്‍ക്കിലെ ഫാഷന്‍ ഡിസൈന്‍ രംഗത്ത് സ്ഥിരസാന്നിധ്യമായ അവരാണ് 2009 മുതല്‍ മിഷേല്‍ ഒബാമക്ക് വസ്ത്രമൊരുക്കിയിരുന്നത്. ലോകവ്യാപകമായി തന്റെ സ്ഥാപനം അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തതില്‍ മിഷേല്‍ നല്‍കിയ സംഭാവന വലുതാണെന്ന് തെല്ലറ്റ് പറയുന്നു. അവരുടെ മൂല്യങ്ങളും പ്രവര്‍ത്തനങ്ങളും കുലീനതയും തന്നെ ആഴത്തില്‍ സ്വാധീനിച്ചതായും തെല്ലറ്റ് കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending