Connect with us

india

മോദി ഭരണത്തിൽ സ്വകാര്യ നിക്ഷേപത്തി​ന്‍റെയും ഉപഭോഗത്തി​ന്‍റെയും ‘ഇരട്ട എൻജിൻ’ പാളം തെറ്റി: ജയറാം രമേശ്

‘നബാർഡി’​ന്‍റെ ആൾ ഇന്ത്യ റൂറൽ ഫിനാൻഷ്യൽ ഇൻക്ലൂഷൻ സർവേ 2021-22ൽ നിന്നുള്ള പുതിയ ഡേറ്റ പ്രകാരം ഇന്ത്യയുടെ ‘ഡിമാൻഡ് പ്രതിസന്ധി’ വരുമാന സ്തംഭനാവസ്ഥയുടെ അനന്തരഫലമാണ് എന്നതി​ന്‍റെ തെളിവുകൾ പുറത്തുവിടുന്നുവെന്നും സർവേയിൽനിന്നുള്ള പ്രധാന കാര്യങ്ങൾ ഉദ്ധരിച്ച് രമേശ് പറഞ്ഞു.

Published

on

സുസ്ഥിരമായ വരുമാന സ്തംഭനം മൂലം ഇന്ത്യ വൻ ‘ഡിമാൻഡ് പ്രതിസന്ധി’ നേരിടുന്നതായി കോൺഗ്രസ്. മോദി ഭരണത്തി​ന്‍റെ പത്ത് വർഷത്തിൽ സ്വകാര്യ നിക്ഷേപത്തി​ന്‍റെയും ബഹുജന ഉപഭോഗത്തി​ന്‍റെയും ‘ഇരട്ട എൻജിൻ’ പാളം തെറ്റിയതായും വിവിധ ഡേറ്റ നിരത്തി ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.

ഓരോ ദിവസം കഴിയുന്തോറും ഇന്ത്യയുടെ മരണാസന്നമായ ഉപഭോഗകഥയുടെ ദുരന്തം കൂടുതൽ വ്യക്തമാകും. കഴിഞ്ഞയാഴ്‌ച ‘ഇന്ത്യ ഇങ്ക്‌സി’ൽ നിന്നുള്ള നിരവധി സി.ഇ.ഒമാർ ‘ചുരുങ്ങിക്കൊണ്ടിരിക്കുന്ന’ മധ്യവർഗത്തെക്കുറിച്ച് മുന്നറിപ്പ് നൽകി. ‘നബാർഡി’​ന്‍റെ ആൾ ഇന്ത്യ റൂറൽ ഫിനാൻഷ്യൽ ഇൻക്ലൂഷൻ സർവേ 2021-22ൽ നിന്നുള്ള പുതിയ ഡേറ്റ പ്രകാരം ഇന്ത്യയുടെ ‘ഡിമാൻഡ് പ്രതിസന്ധി’ വരുമാന സ്തംഭനാവസ്ഥയുടെ അനന്തരഫലമാണ് എന്നതി​ന്‍റെ തെളിവുകൾ പുറത്തുവിടുന്നുവെന്നും സർവേയിൽനിന്നുള്ള പ്രധാന കാര്യങ്ങൾ ഉദ്ധരിച്ച് രമേശ് പറഞ്ഞു.

ഇന്ത്യക്കാരുടെ ശരാശരി പ്രതിമാസ കുടുംബ വരുമാനം കാർഷിക കുടുംബങ്ങൾക്ക് 12,698 മുതൽ 13,661 രൂപവരെയും കാർഷികേതര കുടുംബങ്ങളിൽ 11,438 രൂപയുമാണ്. ശരാശരി കുടുംബത്തി​ന്‍റെ വലിപ്പം 4.4 ആണെന്ന് കണക്കാക്കിയാൽ, ഗ്രാമപ്രദേശങ്ങളിലെ പ്രതിശീർഷ വരുമാനം പ്രതിമാസം 2,886 രൂപയാണ്. അഥവാ ഒരു ദിവസം 100 രൂപയിൽ താഴെ.

അതുകൊണ്ട് തന്നെ ഭൂരിഭാഗം ഇന്ത്യക്കാർക്കും അടിസ്ഥാന ആവശ്യങ്ങൾക്കപ്പുറം ഉപഭോഗത്തിന് വളരെ കുറച്ച് പണമേ ഉള്ളൂവെന്നും രമേശ് പറഞ്ഞു. എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത് ഇതേ വിനാശകരമായ നിഗമനത്തിലേക്കാണ്. വരുമാനം ഇടിഞ്ഞ ശരാശരി ഇന്ത്യക്കാരന് 10 വർഷം മുമ്പ് വാങ്ങാൻ കഴിയുന്നതിനേക്കാൾ കുറച്ചേ ഇന്ന് വാങ്ങാൻ കഴിയുന്നുള്ളൂ. ഇതാണ് ഇന്ത്യയുടെ ഉപഭോഗം കുറയാനുള്ള ആത്യന്തിക കാരണമെന്നും അദ്ദേഹം അവകാശപ്പെട്ടു.

തൊഴിലാളികളുടെ യഥാർഥ വേതനം 2014 നും 2023 നും ഇടയിൽ കുറഞ്ഞുവെന്ന് ലേബർ ബ്യൂറോയുടെ വേതന നിരക്ക് സൂചിക ഡേറ്റ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. അതേസമയം, മൻമോഹൻ സിങ് സർക്കാറി​ന്‍റെ കീഴിൽ കർഷകത്തൊഴിലാളികളുടെ യഥാർത്ഥ വേതനം ഓരോ വർഷവും 6.8 ശതമാനമായി വർധിച്ചുവെന്ന് കാർഷിക മന്ത്രാലയത്തി​ന്‍റെ സ്ഥിതിവിവരക്കണക്ക് ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘മിസ്റ്റർ മോദിയുടെ കീഴിൽ കർഷകത്തൊഴിലാളികളുടെ യഥാർത്ഥ വേതനം ഓരോ വർഷവും മൈനസ് 1.3 ശതമാനം ഇടിഞ്ഞു’.

2014 നും 2022 നും ഇടയിൽ ഇഷ്ടിക ചൂളയിലെ തൊഴിലാളികളുടെ യഥാർത്ഥ വേതനം മുരടിക്കുകയോ കുറയുകയോ ചെയ്തുവെന്ന് അവകാശപ്പെടാൻ സെന്‍റർ ഫോർ ലേബർ റിസർച്ച് ആൻഡ് ആക്ഷൻ ഡേറ്റയും അദ്ദേഹം ഉദ്ധരിച്ചു. ഇഷ്ടികച്ചൂളകളിൽ കഠിനാധ്വാനം ഉൾപ്പെടുന്നുവെന്നും ഇന്ത്യയിലെ ഏറ്റവും ദരിദ്രർക്കുള്ള അവസാന ആശ്രയമാണ് കുറഞ്ഞ വേതനം നൽകുന്ന ഈ ജോലിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപഭോഗത്തിലെ ഈ മാന്ദ്യം നമ്മുടെ ഇടക്കാല-ദീർഘകാല സാമ്പത്തിക സാധ്യതകളെ നശിപ്പിക്കുകയാണെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. തങ്ങളുടെ ഉൽപന്നങ്ങൾക്ക് വിപണി ഉറപ്പുനൽകാൻ ഉപഭോഗത്തിൽ മതിയായ വളർച്ചയില്ലെങ്കിൽ പുതിയ ഉൽപാദനത്തിൽ നിക്ഷേപം നടത്താൻ ഇന്ത്യയിലെ സ്വകാര്യമേഖല തയ്യാറാകില്ല.

സർക്കാരി​ന്‍റെ 2024 സ്വന്തം സാമ്പത്തിക സർവേ പറയുന്നതനുസരിച്ച്, മെഷിനറികളിലും ഉപകരണങ്ങളിലും ബൗദ്ധിക സ്വത്തവകാശ ഉൽപ്പന്നങ്ങളിലും സ്വകാര്യമേഖലയിലെ മൊത്തം സ്ഥിര മൂലധനം 2023 സാമ്പത്തിക വർഷം വരെയുള്ള നാല് വർഷത്തിനുള്ളിൽ 35 ശതമാനം മാത്രമാണ് വളർന്നത്. സ്വകാര്യമേഖലയുടെ പുതിയ പദ്ധതി പ്രഖ്യാപനങ്ങൾക്കിടയിൽ 21 ശതമാനം ഇടിഞ്ഞതോടെ ഇത് കൂടുതൽ വഷളാകാൻ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എയുടെ ദശാബ്ദക്കാലത്തെ സുസ്ഥിര ജി.ഡി.പി വളർച്ചയുടെ ‘ഡബിൾ എഞ്ചിൻ’ ജൈവേതര പ്രധാനമന്ത്രി കഴിഞ്ഞ പത്ത് വർഷങ്ങളിൽ പാളം തെറ്റിച്ചു. അശ്രദ്ധമായ നയരൂപീകരണം, മണ്ടത്തരമായ നോട്ട് നിരോധനം, തെറ്റായ ജി.എസ്.ടി, ആസൂത്രണം ചെയ്യാത്ത കോവിഡ് ലോക്ക്ഡൗൺ എന്നിവയിലൂടെയൊണതെന്നും ജയറാം രമേശ് ആഞ്ഞടിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

സംസ്ഥാനത്ത് കോവിഡ് മരണം സ്ഥിരീകരിച്ചു! വ്യാപനം കൂടുതല്‍ കേരളത്തില്‍

Published

on

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. 3395 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് വ്യാപനം കൂടുതൽ കേരളത്തിൽ. 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1435 പേർ രോഗമുക്തരായി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

കേരളത്തിൽ ഒരു കോവിഡ് മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിൽ 467 പേർക്കും ഡൽഹിയിൽ 375 പേർക്കും രോഗം സ്ഥിരീകരിച്ചു. ഗുജറാത്തിൽ 265, കർണാടകയിൽ 234 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

Continue Reading

india

ലഖ്‌നൗവില്‍ നാലുവയസ്സുക്കാരിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിക്ക് വെടിയെറ്റു

Published

on

ലഖ്‌നൗവില്‍ നാലു വയസ്സുക്കാരിയെ ബലാല്‍ത്സംഗം ചെയ്ത കേസിലെ പ്രതിക്കാണ് വെടിയെറ്റത്. എസ്.ഐ സക്കീന ഖാന്‍ ആണ് ഈ കൃത്യം നിര്‍വഹിച്ചത്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് നാലു വയസ്സുക്കാരിയെ ബലാല്‍ത്സംഗം ചെയ്ത കേസിലെ പ്രതിയെ സബ് ഇന്‍സ്‌പെക്ടര്‍ സക്കീന ഖാന്‍ വെടിവെച്ച് പരിക്കേല്‍പ്പിച്ചു. പ്രതിയായ കമല്‍ കിഷോറിനെ പിന്നീട് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെയ്യ് 28ന് മാദേഗഞ്ച് ഏരിയയിലാണ് സംഭവം നടന്നത്. കിഷോര്‍ സംഭവസ്ഥലത്ത് ഒളിച്ചിരിപ്പുണ്ടായിരുന്നു എന്ന വിവരം പോലീസിന് ലഭിച്ചിരുന്നു.

പോലീസ് സഘം അടുത്തേക്ക് വന്നപ്പോള്‍ പ്രതി വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ തിരച്ചില്‍ സംഘത്തിലെ അംഗവും കേസിലെ പ്രധാന അന്വേഷകയുമായ എസ്.ഐ സക്കീന ഖാന്‍ തന്റെ സര്‍വീസ് പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെക്കുകയും കിഷോറിന് പരിക്കേല്‍ക്കുകയും ചെയ്തു.

അതേസമയം കുട്ടിയ്ക്ക് എസ്‌ഐ സക്കീന ഖാന്‍ കൗണ്‍സിലിംഗും നല്‍കിയിരുന്നു. ഈ എറ്റുമുട്ടലില്‍ ഔദ്യോഗികമായി രേഖപ്പെടുത്തുകയും എസ്.ഐ സക്കീന ഖാന്റെ പ്രവര്‍ത്തനങ്ങള്‍ കേസ് രേഖകളില്‍ രേഖപ്പെടുത്തുകയും ചെയുതു. സംഭവം ഡെപ്യുട്ടി പോലീസ് കമ്മീഷണര്‍ (ഡി.സി.പി.) പിന്നീട് സ്ഥിരീകരിക്കുകയും, കമല്‍ കിഷോറിനെതിരെ ഇതിനകം നിരവധി ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.

Continue Reading

india

ട്രംപിന്റെ ഭീഷണിക്കിടയിലും ഇസ്രായേലിനെതിരെ ആഞ്ഞടിച്ച് യു.എസിലെ ഇന്ത്യൻ വിദ്യാർഥിനി

Published

on

വാഷിങ്ടൺ: ഫലസ്തീന് വേണ്ടി ശബ്ദിക്കുന്ന വിദ്യാർഥികളെയും വിദ്യാഭ്യാസപ്രവർത്തകരെയും വേട്ടയാടാൻ യു.എസിലെ ട്രംപ് ഭരണകൂടം നീക്കം ശക്തമാക്കുന്നതിടെ ഇസ്രായേലിനെതിരെ ധൈര്യസമേതം ആഞ്ഞടിച്ച് ഇന്ത്യൻ വിദ്യാർഥിനി. പ്രശസ്തമായ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എം.ഐ.ടി) നിന്ന് ബിരുദം നേടിയ ഇന്തോ-അമേരിക്കൻ വിദ്യാർഥിനിയായ മേഘ വെമുരിയാണ് ഫലസ്തീനിലെ വംശഹത്യക്കെതിരെ തുറന്നടിച്ചത്.

ഇസ്രായേൽ സൈന്യവുമായി മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ബന്ധം തുടരുന്നതായി വ്യാഴാഴ്ച നടന്ന ബിരുദദാന ചടങ്ങിൽ എം.ഐ.ടിയിലെ സീനിയർ ക്ലാസ് പ്രസിഡന്റായ മേഘ വെമുരി ചൂണ്ടിക്കാട്ടി. ഫലസ്തീൻ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ പ്രതീകമായ കഫിയ ധരിച്ചാണ് ഇവർ ചടങ്ങിൽ പ​ങ്കെടുത്തത്. ‘ഭൂമിയിൽ നിന്ന് ഫലസ്തീനെ തുടച്ചുനീക്കാൻ ശ്രമിക്കുകയാണ് ഇസ്രായേൽ. എം.ഐ.ടി അതിന്റെ ഭാഗമാകുന്നത് ലജ്ജാകരമാണ്’ -അവർ പറഞ്ഞു. ‘നമ്മൾ ബിരുദം നേടി ജീവിതവുമായി മുന്നോട്ട് പോകാൻ തയ്യാറെടുക്കുമ്പോൾ, ഗസ്സയിൽ ഒരു സർവകലാശാലയും അവശേഷിക്കുന്നില്ല’ -മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കമ്പ്യൂട്ടർ സയൻസ്, ന്യൂറോ സയൻസ്, ഭാഷാശാസ്ത്രം, ലിൻഗ്വിസ്റ്റിക്സ് എന്നിവയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ മേഘ പറഞ്ഞു. ബിരുദദാന ചടങ്ങിൽ പ​ങ്കെടുത്ത വിദ്യാർഥികൾ ആർപ്പുവിളികളോടെ പ്രസംഗത്തെ സ്വീകരിച്ചു.

ഗസ്സയെ ആക്രമിക്കാൻ ആയുധങ്ങൾ വിതരണം ചെയ്യുന്ന ഇസ്രായേലിലെ ഏറ്റവും വലിയ ആയുധ നിർമ്മാത കമ്പനിയായ എൽബിറ്റ് സിസ്റ്റംസുമായുള്ള എംഐടിയുടെ പങ്കാളിത്തം അവസാനിപ്പിക്കാൻ ഈ വർഷമാദ്യം വിദ്യാർഥികൾ നടത്തിയ സമ്മർദം വലിയ വിജയം നേടിയെന്നും മേഘ ചൂണ്ടിക്കാട്ടി. എൽബിറ്റിന്റെ ഡ്രോണുകളും നിരീക്ഷണ സംവിധാനങ്ങളും ഗസ്സയിലെ ഇസ്രായേലി ആക്രമണങ്ങളിൽ വ്യാപകമായി ഉപയോഗിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ‘എം.ഐ.ടിക്ക് ഗവേഷണ ബന്ധമുള്ള ഒരേയൊരു വിദേശ സൈന്യമാണ് ഇസ്രായേൽ അധിനിവേശ സേന. ശാസ്ത്രജ്ഞർ, എൻജിനീയർമാർ, അക്കാദമിക് വിദഗ്ധർ, നേതാക്കൾ എന്നീ നിലകളിൽ മനുഷ്യരുടെ ജീവിതത്തെ സംരക്ഷിക്കാൻ ഞങ്ങൾക്ക് പ്രതിബദ്ധതയുണ്ട്’ -മേഘ ഓർമിപ്പിച്ചു.

Continue Reading

Trending