Connect with us

News

രണ്ട് വിമാനങ്ങള്‍ ഒരേ റണ്‍വേയില്‍; ഒഴിവായത് വന്‍ ദുരന്തം

പൈലറ്റിന്റെ സമയോചിത ഇടപെടല്‍ മൂലം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബുധനാഴ്ച ഒഴിവായത് വന്‍ദുരന്തം.

Published

on

ന്യൂഡല്‍ഹി: പൈലറ്റിന്റെ സമയോചിത ഇടപെടല്‍ മൂലം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബുധനാഴ്ച ഒഴിവായത് വന്‍ദുരന്തം. വിസ്താരയുടെ രണ്ട് വിമാനങ്ങള്‍ക്ക് ഒരേ റണ്‍വേയില്‍ ഒരേ സമയം ലാന്‍ഡിങിനും ടേക്ക്ഓഫിനും അനുമതി നല്‍കിയതാണ് കാരണം. രണ്ട് വിമാനങ്ങളിലുമായി 300ഓളം യാത്രക്കാരുണ്ടായിരുന്നു. തലനാരിഴക്കാണ് അപകടം ഒഴിവായത്. ഇരുവിമാനങ്ങള്‍ക്കുമിടയില്‍ 1.8 കിലോമീറ്റര്‍ അകലം മാത്രമാണ് ഒരുവിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കുമ്പോള്‍ ഉണ്ടായിരുന്നത് എന്നാണ് വിവരം.

29എല്‍ റണ്‍വേയിലിറങ്ങിയ അഹമ്മദാബാദ്- ഡല്‍ഹി വിമാനം എയര്‍ ട്രാഫിക് കണ്‍ട്രോളി (എടിസി)ന്റെ നിര്‍ദേശമനുസരിച്ച് 29ആര്‍ റണ്‍വേ ക്രോസ് ചെയ്ത് പാര്‍ക്കിങ് ബേയിലേക്ക് നീങ്ങി. അതേസമയത്ത് തന്നെ ഡല്‍ഹി- ബഗ്‌ദോഗ്ര വിമാനത്തിന് 29 ആര്‍ റണ്‍വേയിലൂടെ ടേക്ക് ഓഫിനുള്ള അനുമതി നല്‍കിയിരുന്ന കാര്യം എടിസി വിട്ടുപോയതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഭക്ഷണവും വെളളവുമില്ല; റഫയില്‍ നിന്ന് ഒന്നര ലക്ഷം ആളുകള്‍ പലായനം ചെയ്യ്തു

ഈജിപ്റ്റുമായി അതിര്‍ത്തി പങ്കിടുന്ന റഫയില്‍ ഇസ്രാഈല്‍ സേന കരയാക്രമണം തുടങ്ങിയ തോടെയാണ് സുരക്ഷിത സ്ഥലം തോടി ഇവര്‍ക്ക് വീണ്ടും പലായനം ചെയ്യേണ്ടി വന്നത്.

Published

on

ടെല്‍അവീവ്: വെടിനിര്‍ത്തല്‍ കരാറില്‍ തീരുമാനം ആകാതായതോടെ ഗസയില്‍ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രാഈല്‍. ഒന്നര ലക്ഷം ആളുകള്‍ റഫ അതിര്‍ത്തിയില്‍ നിന്ന് ആക്രമണം ഭയന്ന് പലായനം ചെയ്തതായി യു.എന്‍ ഫലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യു.എന്‍.ആര്‍. ഡബ്ലൂ.എ പറഞ്ഞു.

ഈജിപ്റ്റുമായി അതിര്‍ത്തി പങ്കിടുന്ന റഫയില്‍ ഇസ്രാഈല്‍ സേന കരയാക്രമണം തുടങ്ങിയ തോടെയാണ് സുരക്ഷിത സ്ഥലം തോടി ഇവര്‍ക്ക് വീണ്ടും പലായനം ചെയ്യേണ്ടി വന്നത്.

ഭക്ഷണവും വെളളവും ലഭിക്കുന്നത് കുറഞ്ഞതോടെയാണ് പലായനത്തിന് ജനങ്ങള്‍ നിര്‍ബന്ധിതരായതെന്ന് റി പ്പോര്‍ട്ടില്‍ പറയുന്നു. ഗസ മുനമ്പില്‍ ജനങ്ങള്‍ സുരക്ഷിതരല്ലെന്നും ഉടനടി വെടിനിര്‍ത്തല്‍ സാധ്യമാക്കുക മാത്രമാണ് ഏക പരിഹാരമെന്നും യു.എന്‍.ആര്‍.ഡബ്ലൂ കൂട്ടിച്ചേര്‍ത്തു.

റഫ അതിര്‍ത്തി ഇസ്രാഈല്‍ സൈന്യം പിടിചെടുത്തതോടെ ഗസയിലേക്കുളള മാനുഷിക സഹായങ്ങളും നിലച്ചിരിക്കുകയാണ്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ റഫ വിട്ട് പോകണമെന്ന് കാട്ടി ഇസ്രാഈല്‍ സൈന്യം തിങ്കളാഴ്ചയാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഒക് ടോബറില്‍ യുദ്ധം തുടങ്ങിയതിന് പിന്നാലെ ഗസയിലെ വിവിധ പ്രദേശങ്ങളിലുളള ഒരു ദശലക്ഷത്തിലധികം ആളുകള്‍ റഫയിലാണ് അഭയം പ്രാപിച്ചിരുന്നത്.

ഒടുവില്‍ റഫയിലേക്ക് കൂടെ ആക്രമണം വ്യാപിപ്പിക്കാനുളള ഇസ്രാഈലിന്റെ തീരുമാനത്തിന് അമോരിക്ക ഉള്‍പ്പടെ മുന്നറിയിപ്പ് നല്‍കി.റഫയെ ആക്രമിച്ചാല്‍ ഇസ്രാഈലിന് ആയുധം നല്‍കില്ലെന്ന് അമോരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

Continue Reading

india

കെജ്‌രിവാളിന്റെ ജാമ്യം ജനാധിപത്യ ഇന്ത്യക്ക് വലിയ ഉണര്‍വ്; സാദിഖലി ശിഹാബ് തങ്ങള്‍

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലുള്ള കെജ്‌രിവാളിന്റെ രംഗ പ്രവേശനം ഇന്ത്യ മുന്നണിക്ക് വലിയ കരുത്താകും.

Published

on

അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം ജനാധിപത്യ ഇന്ത്യക്ക് വലിയ ഉണര്‍വാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. നീതിപീഠം ജനാധിപത്യത്തെ എത്ര മാത്രം വിലമതിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന് ലഭിച്ച ഇടക്കാല ജാമ്യം.

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലുള്ള കെജ്‌രിവാളിന്റെ രംഗ പ്രവേശനം ഇന്ത്യ മുന്നണിക്ക് വലിയ കരുത്താകും.

രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ മാറ്റങ്ങള്‍ ജനാധിപത്യ, മതേതര മുന്നണിക്ക് പ്രതീക്ഷയേകുന്നതാണ്. ജനധിപത്യത്തെ എല്ലാകാലത്തേക്കും തടവറയിലാക്കാന്‍ ഭരണകൂടത്തിന് സാധിക്കില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

Continue Reading

india

മോദി അധികാരത്തില്‍ വരില്ല; ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കും: കെജ്‌രിവാള്‍

. പ്രധാനമന്ത്രി തങ്ങള്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നു. എന്നാല്‍ എല്ലാ വലിയ അഴിമതിക്കാരെല്ലാം ബി.ജെ.പിയില്‍ ആണുള്ളതെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഒരു രാജ്യം ഒരു നേതാവ് എന്നതിനാണ് മോദിയുടെ ശ്രമം. വീണ്ടും മോദി ജയിച്ചാല്‍ എല്ലാ പ്രതിപക്ഷനേതാക്കളും ജയിലിലാകും. മോദി ജയിച്ചാല്‍ യോഗി ആദിത്യനാഥിനെ ഒതുക്കും. രണ്ടുമാസത്തിനകം യു.പിയില്‍ മുഖ്യമന്ത്രി മാറുമെന്നും കെജ്‌രിവാള്‍. അടുത്ത വര്‍ഷം മോദിക്ക് 75 വയസാകും; മോദി വിരമിക്കുമോയെന്നും കെജ്‌രിവാള്‍ ചോദ്യം ചെയ്തു. അങ്ങനെയെങ്കില്‍ അമിത് ഷാ പ്രധാനമന്ത്രിയാകും. ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കാന്‍ നോക്കുംതോറും ശക്തി പ്രാപിക്കും.

പാര്‍ട്ടിയെ തകര്‍ക്കാന്‍ പ്രധാനമന്ത്രി സാധ്യമായതെല്ലാം ചെയ്തു. അഴിമതിക്കെതിരെ എങ്ങനെ പോരാടണമെന്ന് എന്നെക്കണ്ട് പഠിക്കണമെന്നും കെജ്‌രിവാള്‍പറഞ്ഞു. പ്രധാനമന്ത്രി തങ്ങള്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നു. എന്നാല്‍ എല്ലാ വലിയ അഴിമതിക്കാരെല്ലാം ബി.ജെ.പിയില്‍ ആണുള്ളതെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

മോദി ഗാരന്റി എങ്ങനെ പൂര്‍ത്തിയാക്കുമെന്ന് കെജ്‌രിവാള്‍ ചോദിച്ചു. മോദി അധികാരത്തില്‍ വരില്ല. ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കും. എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് സീറ്റ് കുറയും. രാജ്യത്തിനായി പോരാടാനും രക്തം ചിന്താനും ഞാന്‍ തയാര്‍. മുഖ്യമന്ത്രി, പ്രധാനമന്ത്രി പദങ്ങള്‍ എന്നെ പ്രലോഭിപ്പിക്കുന്നില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

Continue Reading

Trending