Connect with us

Video Stories

കാറ്റില്‍ കുളിര്‍ന്ന്, പൊടി പിടിച്ച് യു.എ.ഇ

Published

on

അഫ്‌സല്‍ കോണിക്കല്‍

ദുബൈ:പൊടി പടര്‍ത്തി തണുത്ത കാറ്റ്. രാജ്യമെങ്ങും താപനില താഴ്ന്നു. ശക്തമായ കാറ്റില്‍ കാല്‍നടക്കാര്‍ ബുദ്ധിമുട്ടി. പൊടിനിറഞ്ഞ് ദൂരക്കാഴ്ച കുറഞ്ഞതോടെ വാഹന ഗതാഗതവും മെല്ലെയായി. ഇന്നലെ ദുബൈയിലും അബുദാബിയിലും ഷാര്‍ജയിലുമെല്ലാം ശക്തമായ കാറ്റ് വീശി. പൊടിക്കാറ്റില്‍ നിന്നും രക്ഷ തേടി അത്യാവശ്യക്കാര്‍ മാത്രം പുറത്തിറങ്ങി. ആവശ്യങ്ങള്‍ കഴിഞ്ഞ വളരെ പെട്ടെന്ന് തിരിച്ചു പോകാനുള്ള തിരക്ക് ഇന്നലനെ തെരുവോരങ്ങളില്‍ കാണാമായിരുന്നു. എന്നാല്‍ കാറ്റില്‍ കുടുങ്ങിയ സഞ്ചാരികള്‍ ഷാള്‍ ഉപയോഗിച്ച് മുഖം മറച്ച് നടക്കുന്നത് കാണാമായിരുന്നു.

ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ഇന്നലെ രണ്ടു കിലോമീറ്ററില്‍ താഴെയാണ് ദൂരക്കാഴ്ച. ചിലയിടങ്ങളില്‍ കുറഞ്ഞ ദൂരത്തില്‍ പോലും പോലും കാഴ്ച മങ്ങി. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റടിച്ചത്. അതേസമയം കടല്‍ പ്രക്ഷുബ്ദമായിരുന്നു. തിരമാലകള്‍ 19 അടി വരെ പൊങ്ങിയതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

 

കാറ്റിനൊപ്പം തണുപ്പും അന്തരീക്ഷത്തെ മൂടി. തീര മേഖലയില്‍ 21-23 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു പരമാവധി താപനില. കുറഞ്ഞ താപനില 15 ഡിഗ്രി വരെ താഴ്ന്നു. വിദൂര മേഖലകളില്‍ താപനില 26 വരെ എത്തിയെങ്കിലും കുറഞ്ഞ താപ നില 12 ഡിഗ്രി സെല്‍ഷ്യസില്‍ ഒതുങ്ങി. അബുദാബിയില്‍ 20.8, അല്‍ ഐന്‍22.6 ആയിരുന്നു താപനില. ദുബൈ ബുര്‍ജ് ഖലീഫയില്‍ 15.1 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു കുറഞ്ഞ ചൂട്. അജ്മാനില്‍ 22.6, ഉമ്മുല്‍ഖുവൈനില്‍ 22.6, റാസല്‍ഖൈമയില്‍ 22, ഫുജൈറയില്‍ 22.9 ഡിഗ്രി സെല്‍ഷ്യന്‍ എന്നിങ്ങനെയായിരുന്നു താപനില. അതേസമയം അന്തരീക്ഷ ഈര്‍പ്പം 48 ശതമാനം വരെ ഉണ്ടായിരുന്നു.
അതേസമയം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പര്‍വത മേഖലയായ ജബല്‍ ജൈസില്‍ ഇന്നലെ രാവിലെ കുറഞ്ഞ താപനില 4.6 രേഖപ്പെടുത്തി. രാവിലെ രാജ്യത്തുടനീളം മൂടല്‍ മഞ്ഞും അനുഭവപ്പെട്ടിരുന്നു. പത്ത് മണിയോടെയാണ് ഇതിന് അല്‍പ്പം ശമനമുണ്ടായത്. ദുബൈയില്‍ ചിലയിടങ്ങളില്‍ തെളിഞ്ഞാ കാലാവസ്ഥ ആയിരുന്നെങ്കിലും ചിലയിടങ്ങളില്‍ പൊടിനിറഞ്ഞ അന്തരീക്ഷമായിരുന്നു.
അറേബ്യന്‍ ഗള്‍ഫ്, തുര്‍ക്കി, ഇറാഖ് എന്നിവിടങ്ങളില്‍ അനുഭവപ്പെടുന്ന വടക്കു പടിഞ്ഞാറന്‍ ശമാല്‍ കാറ്റുകളാണ് അന്തരീക്ഷത്തെ തണുപ്പിക്കുന്നത്. സാധാരണ ഗതിയില്‍ ഇത് രണ്ടോ മൂന്നോ ദിവസം മാത്രമാണ് നീണ്ടു നില്‍ക്കുക. ചിലപ്പോള്‍ ഏതാനും ദിനങ്ങള്‍ കൂടി നീളും. ഇന്ന് രാവിലെയോടെ കാറ്റിന്റെ ശക്തി ക്ഷയിച്ചു തുടങ്ങുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന വിവരം. ഉച്ചയോടെ കാറ്റിന്റെ വേഗം 10-20 കിലോമീറ്ററായി കുറയും. തെക്ക് പടിഞ്ഞാറന്‍ ചുടുകാറ്റ് എത്തുന്നതോടെ തിങ്കളാഴ്ച താപനില വീണ്ടും ഉയരുമെന്നാണ് കണക്കാക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനം

എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും.

Published

on

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.

എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.

 

Continue Reading

Trending