Connect with us

Culture

യു.എ.പി.എ ബില്ലിനെതിരെ രാജ്യസഭയില്‍ മുസ്ലിംലീഗിന്റെ പ്രതിരോധം, ബില്ല് പൗരാവകാശ ലംഘനമെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി

Published

on

ന്യൂഡല്‍ഹി: വിവാദമായ യു.എ.പി.എ ഭേദഗതി ബില്ലില്‍ മുസ്ലിംലീഗിന്റെ ശക്തമായ വിയോജിപ്പ്. ഇന്നലെ രാജ്യസഭയില്‍ ബില്ല് ചര്‍ച്ചക്കെടുത്തപ്പോള്‍ ബില്ലിനെതിരെ ശക്തമായ നിലപാടുമായി രാജ്യസഭയിലെ ഏക മുസ്ലിംലീഗ് എം.പി പി.വി അബ്ദുല്‍ വഹാബ് രംഗത്തെത്തി. ബില്ലിലെ ചില വ്യവസ്ഥകള്‍ പ്രത്യേക സമുദായത്തെ വേട്ടയാടാന്‍ ഉപയോഗിക്കാവുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഭരണഘടന വ്യക്തികള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ബില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസുരക്ഷയുടെ കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ച്ചകളും പാടില്ലെന്നതാണ് മുസ്ലിംലീഗിന്റെ നിലപാട്. പക്ഷേ യു.എ.പി.എ ബില്ലിലെ ഭേദഗതികള്‍ പലതും പൗരാവകാശത്തിന് നേരെയുള്ള കടന്നു കയറ്റത്തിന് അന്വേഷണ ഏജന്‍സികള്‍ക്ക് മൗനാനുവാദം നല്‍കുന്നതാണ്. വ്യക്തികളെ പോലും തീവ്രവാദികളായി പ്രഖ്യാപിക്കാന്‍ സാധിക്കുന്ന ഭേദഗതി പല നിരപരാധികളേയും വര്‍ഷങ്ങളോളം വേട്ടയാടാന്‍ ഭരണകൂടത്തിന് സാഹചര്യം ഒരുക്കുന്നു. ഈ നിയമ പ്രകാരം കുറ്റാരോപിതരാകുന്ന വ്യക്തികളുടെ ഉത്തരവാദിത്വമാണ് നിയമത്തിന് മുന്നില്‍ നിരപരാധിയെന്ന് തെളിയിക്കേണ്ടത്. യു.എ.പി.എ നിയമപ്രകാരം റജിസ്റ്റര്‍ ചെയ്തിരിക്കുന്നതില്‍ 97.8 ശതമാനം കേസുകളും കെട്ടികിടക്കുകയാണ് എന്നത് തന്നെ നിയമത്തിന്റെ കറുത്ത മുഖം തുറന്നുകാട്ടുന്നു. ജാമ്യം പോലും നിഷേധിക്കപ്പെട്ട് വര്‍ഷങ്ങളോളം തടവില്‍ കിടക്കേണ്ട സ്ഥിതിയിലേക്ക് നിരപരാധികളെ വരെ ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ മാത്രം വിചാരിച്ചാല്‍ തള്ളി വിടാന്‍ പറ്റുമെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി രാജ്യസഭയില്‍ പറഞ്ഞു.

ഈ നിയമം ദുരുപയോഗം ചെയ്യാനും വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. ന്യൂനപക്ഷ സമുദായത്തില്‍ പെട്ട ഒട്ടേറെ പേരെ ഇത്തരം കരിനിയമങ്ങള്‍ ഉപയോഗിച്ച് ഭരണകൂടം വേട്ടയാടിയിട്ടുണ്ട്. ജാമ്യം പോലും നിഷേധിച്ച് ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കാന്‍ ആറു മാസത്തെ കാലാവധി അന്വേഷണ സംഘത്തിന് നല്‍കുന്നതോടെ ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങള്‍ക്ക് അനുസൃതമായി ഇന്ത്യന്‍ തീവ്രവാദ വിരുദ്ധ നിയമവും മാറ്റേണ്ടതാണ്. യു.എ.പി.എ നിയമത്തിന്റെ മുന്‍ഗാമികളായ ടി.എ.ഡി.എ, പി.ഒ.ടി.എ എന്നിവ കടുത്ത വിമര്‍ശനം മൂലം പിന്‍വലിക്കേണ്ടി വന്നതിനെ കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കേണ്ടതുണ്ട്. വ്യക്തികളെ നിയമവിരുദ്ധമായി തടഞ്ഞു വെക്കാനും പീഡിപ്പിക്കാനും ഇത്തരം കരിനിയമങ്ങള്‍ അവസരം ഒരുക്കുന്നു.

ഒരു വ്യക്തിയെ യാതൊരു നിയമസഹായവും നല്‍കാതെ തീവ്രവാദിയാക്കി മാറ്റാന്‍ സാഹചര്യമൊരുക്കുന്ന ഈ നിയമം മതിയായ ഭേദഗതികള്‍ വരുത്താതെ പാസാക്കാന്‍ പാടില്ലെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യസഭയില്‍ നടന്ന വോട്ടെടുപ്പില്‍ ബില്ലിനെതിരെ പി.വി അബ്ദുല്‍വഹാബ് എം.പി വോട്ട് രേഖപ്പെടുത്തി

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending