Culture
ചാമ്പ്യന്മാര്ക്ക് ഇന്ന് ആദ്യ പരീക്ഷണം
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് തല മത്സരങ്ങളില്‍ ഇന്ന് കരുത്തര്‍ നേര്‍ക്കു നേര്.
മരണ ഗ്രൂപ്പെന്ന് വിശേഷിപ്പിക്കുന്ന ഗ്രൂപ്പ് എച്ചില് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള വന്‍ താരനിരയുമായി എത്തുന്ന നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് സൈപ്രസ് ലീഗ് ചാമ്പ്യന്മാരായ അപോവലിനെയാണ് നേരിടുക. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ടോട്ടന്‍ഹാം ജര്‍മ്മന്‍ കരുത്തരായ ബൊറൂസ്യ ഡോട്മണ്ടിനേയും നേരിടും.
ബാഴ്സയുമായുള്ള സ്പാനിഷ് സൂപ്പര്‍ കപ്പ് മത്സരത്തിനിടെ റഫറിയുമായി കോര്‍ത്തതിന് നാലു മത്സരങ്ങളിലെ സസ്പെന്‍ഷനു ശേഷം കളത്തില്‍ തിരിച്ചെത്തുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെയാണ് റയല്‍ അപോവല്‍ മത്സരത്തിലെ ശ്രദ്ധാ കേന്ദ്രം. റൊണാള്‍ഡോയുടെ അഭാവത്തില്‍ ലാ ലീഗയില്‍ വലന്‍സിയ, ലെവന്റെ ടീമുകളോട് റയല്‍ സമനില പാലിച്ചിരുന്നു. അല്‍വരോ മൊറാറ്റ ചെല്‍സിയിലേക്കു കളം മാറിയതിനു ശേഷം കാര്യമായ പ്രഹര ശേഷിയില്ലാത്ത റയല്‍ നിരയില്‍ സീസണില്‍ ഒരു ഗോ ള്‍ മാത്രം നേടിയിട്ടുള്ള ഗാരത് ബെയ്ലും ചാമ്പ്യന്‍സ് ട്രോഫിയില്‍ ശോഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ്.
ലെവന്റെയുമായുള്ള മത്സരത്തില്‍ കളിക്കാതിരുന്ന കെയ്ലര് നവാസ്, ഇസ്കോ, ലൂക മോഡ്രിച്ച് എന്നിവരും ഇന്ന് കളിക്കും. അതേ സമയം പരിക്കേറ്റ കരീം ബെന്‍സീമയും മാര്‍കോ അസന്‍സോയും കളിക്കുന്ന കാര്യം സംശയമാണ്. അതേ സമയം ഏഴു വര്‍ഷത്തിനു ശേഷം നോക്കൗട്ട് റൗണ്ടിലെത്തിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ടോട്ടന്‍ഹാമിന് ബൊറൂസിയക്കെതിരായ മത്സരം അല്പം കടുത്തതാണ്.
വെംബ്ലിയില്‍ നാട്ടുകാര്‍ക്കു മുന്നില്‍ കളിക്കുന്നുവെന്ന ആനുകൂല്യം ഒഴിച്ചാല്‍ ബൊ റൂസിയക്കൊ പ്പമാണ് ചാമ്പ്യന്‍സ് ലീഗ് റെക്കോര്‍ഡുകള്‍. മാര്‍കോ റ്യൂസ്, റാഫേല്‍ ഗറീരോ, ആന്ദ്രേ ഷൂറില്‍, എറിക് ഡുര്‍മ്, സെബാസ്റ്റിയന് റോഡ് എന്നിവര്‍ പരിക്കു മൂലം ഇന്നത്തെ മത്സരത്തില്‍ കളിക്കില്ലെന്നത് ബൊറൂസിയക്ക് തിരിച്ചടിയാവാനും സാധ്യതയുണ്ട്. വിക്ടര്‍ വാന്യാമ ടോട്ടന്‍ഹാം നിരയില്‍ കളിക്കുന്നില്ലെങ്കിലും മൂസ ഡെംബലെ തിരിച്ചെത്തുന്നത് മൗറീഷ്യോ പൊച്ചട്ടീനോയ്ക്ക് ആശ്വാസം പകരുന്നുണ്ട്.
ഗ്രൂപ്പ് ഇയില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ലിവര്‍പൂള്‍ സ്പാനിഷ് ടീം സെവിയ്യയേയും മാരിബര്‍ സ്പാര്‍ട്ടക് മോസ്കോയേയും നേരിടും.2016ലെ യൂറോപ്പ ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെ തോല്പിച്ചതിന് ശേഷം ഇതാദ്യമായാണ് സെവിയ്യ ചുവപ്പന്‍മാരുമായി നേര്‍ക്കു നേര് വരുന്നത്.
അന്ന് തോറ്റ ടീമിലെ 11ല്‍ പത്തു പേരും ഇപ്പോഴും യുര്‍ഗന്‍ ക്ലോപ്പിന്റെ സംഘത്തിലുണ്ടെന്നതിനാല്‍ സെവിയ്യക്കെതിരായ പോരാട്ടം ലിവര്‍പൂളിന് അഭിമാന പോരാട്ടം കൂടിയാണ്. പരിക്കേറ്റ ആദം ലല്ലാനയെ പുറത്തിരുത്തിയാവും ലിവര്‍പൂള്‍ ഇന്നിറങ്ങുക. ഒപ്പം കഴിഞ്ഞ മത്സരങ്ങളില്‍ കളിക്കാതിരുന്ന ഫിലിപ്പ് കുട്ടീന്യോ ലിവര്‍പൂളിനായി ഇന്ന് കളിക്കും. അതേ സമയം എഡ്വാര്‍ഡോ ബെരിസ്സോയുടെ സംഘത്തില്‍ നോളിറ്റോയും ജൊഹന്നാസ് ഗീസും കളിക്കുന്നില്ല. പ്രീമിയര്‍ ലീഗില്‍ സിറ്റിയോട് 5-0ന് തോറ്റ ക്ഷീണം തീര്‍ക്കാന്‍ ക്ലോപ്പിന്റെ സംഘത്തിന് ഇന്ന് ജയം അനിവാര്യമാണ്.
ഗ്രൂപ്പ് എഫില്‍ മാഞ്ചസ്റ്റര്‍ സിറ്റി നെതര്‍ലന്‍ഡ്സ് ടീം ഫെയ്നൂര്‍ദിനേയും യുക്രെയ്ന് ടീം ഷക്തര്‍ ഡൊണസ്ക് നാപ്പോളിയേയും നേരിടുമ്പോള്‍ ഗ്രൂപ്പ് ജിയില്‍ എഫ്.സി പോര്‍ട്ടോ തുര്‍ക്കി ക്ലബ്ബ് ബെസിക്റ്റസിനേയും ജര്‍മ്മന്‍ ക്ലബ്ബ് ആര്.ബി ലീപ്സിഗ് എ.എസ് മൊണാക്കോയേയും നേരിടും.
Film
നടി അനുപമ പരമേശ്വരനെതിരെ സൈബര്‍ ആക്രമണം; ഉള്ളടക്കം പ്രചരിപ്പിച്ചത് തമിഴ്നാട്ടില്‍ നിന്നുള്ള 20 വയസ്സുകാരി
മോര്‍ഫ് ചെയ്ത ഫോട്ടോകളും വ്യാജ ആരോപണങ്ങളും നിരവധി വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിക്കുന്നുണ്ടെന്ന് നടി വെളിപ്പെടുത്തി.
നടി അനുപമ പരമേശ്വരന്‍ക്കെതിരേ നടക്കുന്ന സംഘടിത ഓണ്‍ലൈന്‍ കാമ്പയിനില്‍ നിന്ന് സംരക്ഷണം തേടി സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്കി. മോര്‍ഫ് ചെയ്ത ഫോട്ടോകളും വ്യാജ ആരോപണങ്ങളും നിരവധി വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിക്കുന്നുണ്ടെന്ന് നടി വെളിപ്പെടുത്തി.
ആദ്യത്തില്‍ സാധാരണ ട്രോളിങ് എന്ന് കരുതിയതെങ്കിലും, പിന്നീട് അത് അപമാനിക്കുന്നതും മാനസികമായി തകര്‍ക്കുന്നതുമായ സംഘടിത ശ്രമം ആണെന്ന് അനുപമ വ്യക്തമാക്കി.
‘കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഒരു ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും വളരെ അനുചിതവും തെറ്റായതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നുണ്ടെന്നും എന്റെ സുഹൃത്തുക്കളെയും സഹനടന്മാരെയും ടാഗ് ചെയ്യുന്നുണ്ടെന്നും എന്റെ ശ്രദ്ധയില്‍പ്പെട്ടു’ -ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ അനുപമ എഴുതി. പോസ്റ്റുകളില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉണ്ടായിരുന്നു. ഓണ്‍ലൈനിലെ ഇത്തരം ആക്രമണം വളരെ ദുഃഖകരമാണെന്നും താരം എഴുതി.
അന്വേഷണത്തില്‍ ഉള്ളടക്കം പ്രചരിപ്പിച്ചത് തമിഴ്നാട്ടില്‍ നിന്നുള്ള 20 വയസ്സുകാരി ആണെന്ന് കണ്ടെത്തി. യുവതിയുടെ ഭാവി കണക്കിലെടുത്ത് ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടതില്ലെന്ന് നടി തീരുമാനിച്ചു.
Film
”സ്ത്രീകളെ ശരീരത്തിന്റെ പേരില്‍ വിമര്‍ശിക്കുന്ന പ്രവണത അവസാനിക്കണം”;ഗൗരി കിഷനെ പിന്തുണച്ച് സമീര റെഡ്ഡി
മാധ്യമങ്ങളോട് സംസാരിക്കവെയാണ് സമീര തന്റെ നിലപാട് വ്യക്തമാക്കിയത്.
പുതിയ സിനിമയുടെ പ്രമോഷന് പരിപാടിക്കിടെ നടി ഗൗരി കിഷനെ ബോഡി ഷെയിം ചെയ്ത യൂട്യൂബറിനെതിരെ ഗൗരി ശക്തമായി പ്രതികരിച്ചതിന് പിന്തുണയുമായി നടി സമീര റെഡ്ഡി രംഗത്തെത്തി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് സമീര തന്റെ നിലപാട് വ്യക്തമാക്കിയത്.
‘ഗൗരി സംഭവം നടന്ന സ്ഥലത്ത് തന്നെ ശബ്ദമുയര്‍ത്തിയത് എല്ലാ സ്ത്രീകള്‍ക്കായിട്ടാണ്. സ്ത്രീകളെ അവരുടെ ശരീരത്തെ അടിസ്ഥാനമാക്കി വിലയിരുത്തുന്ന പ്രവണത ഇപ്പോഴല്ല തുടങ്ങിയത്. എത്ര മികച്ച അഭിനയമോ ചിത്രമോ ചെയ്താലും, പലരും ആദ്യം നോക്കുന്നത് അവരുടെ ശരീരത്തെയാണ്,”എന്ന് സമീര പറഞ്ഞു.
സമീരയുടെ അഭിപ്രായത്തില്‍, ഇന്നത്തെ പുതുതലമുറയിലെ പെണ്‍കുട്ടികള്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഇനി മിണ്ടാതിരിക്കില്ല. പണ്ടത്തെ പോലെ അല്ല ഇന്ന്. ഗൗരിയെപോലെയുള്ള പെണ്‍കുട്ടികള്‍ ധൈര്യത്തോടെ പ്രതികരിക്കുന്നു, എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രസ് മീറ്റില്‍ നടിയുടെ ഉയരത്തെയും ശരീരഭാരത്തെയും കുറിച്ച് ചോദ്യം ചെയ്ത യൂട്യൂബറിനോട് ഗൗരി കിഷന് കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു. ചോദ്യം ബോഡി ഷെയിം ചെയ്യുന്നതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, യൂട്യൂബര്‍ അതിനെ തള്ളിക്കളഞ്ഞ് പ്രകോപിതനായും പെരുമാറി. എന്നാല്‍ ഗൗരിയുടെ ഉറച്ച പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണയും കയ്യടിയും നേടി.
സമീര റെഡ്ഡി തനിക്കും ഇതുപോലെയുള്ള ചോദ്യങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു.
എന്നോട് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ എത്രയോ പ്രാവശ്യം ചോദിച്ചിട്ടുണ്ട്. അന്ന് ഞാനും ഗൗരിയെ പോലെ പ്രതികരിച്ചിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ തോന്നുന്നു. ഇങ്ങനെ പ്രതികരിക്കുന്നത് മാറ്റത്തിന് തുടക്കമാണ്. എന്നാല്‍ മാറ്റം വരണമെങ്കില്‍ അത് ഒരു നടിയുടെയോ ഒരാളുടെയോ പ്രതികരണത്താല്‍ മാത്രം സംഭവിക്കില്ല മാധ്യമങ്ങളും പ്രേക്ഷകരും ഒരുമിച്ചുനില്ക്കണം, എന്ന് സമീര റെഡ്ഡി വ്യക്തമാക്കി.
Film
ദളപതി വിജയിന്റെ ‘ജനനായകന്’ ജനുവരി 9ന് തിയറ്ററുകളില്‍
ആമസോണ്‍ പ്രൈം വിഡിയോയാണ് ചിത്രത്തിന്റെ പോസ്റ്റ്-തിയറ്ററല്‍ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ദളപതി വിജയിന്റെ കരിയറിലെ അവസാന സിനിമയായ ‘ജനനായകന്’ ആരാധകര്‍ കാത്തിരിപ്പിന് വിരാമമിട്ട് ജനുവരി 9ന് വേള്‍ഡ് വൈഡ് റിലീസിന് ഒരുങ്ങുന്നു.
ആമസോണ്‍ പ്രൈം വിഡിയോയാണ് ചിത്രത്തിന്റെ പോസ്റ്റ്-തിയറ്ററല്‍ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യം 2025 ഒക്ടോബറിലായിരുന്നു റിലീസ് പദ്ധതി, എന്നാല്‍ അത് മാറ്റി പൊങ്കല്‍ റിലീസ് ആയി മാറ്റിയിരിക്കുകയാണ്.
എച്ച്. വിനോദ് ദളപതി വിജയ് കൂട്ടുകെട്ടാണ് ഈ സിനിമയിലെ പ്രധാന ആകര്‍ഷണം. പൂജ ഹെഗ്ഡെ, മമിത ബൈജു, പ്രിയാമണി, ബോബി ഡിയോള്‍, പ്രകാശ് രാജ്, ഗൗതം മേനോന് എന്നിവരും പ്രധാന വേഷങ്ങളില്‍.
ജനനായകന് നന്ദമുരി ബാലകൃഷ്ണയുടെ തെലുങ്ക് ഹിറ്റ് ‘ഭഗവന്ത് കേസരി’യുടെ റീമേക്കാണെന്ന അഭ്യൂഹം കൂടി പ്രചരിക്കുന്നുണ്ട്. വിജയ് വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്നുവെന്ന സൂചനയും പോസ്റ്ററുകള്‍ നല്കുന്നു.
ആദ്യം പുറത്തിറങ്ങിയ ‘ദളപതി കച്ചേരി’ ഗാനം ആരാധകരില്‍ വന്‍ ഹിറ്റായി. അനിരുദ്ധാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ടെക്നിക്കല്‍ ടീം ഛായാഗ്രഹണം: സത്യന് സൂര്യന്, ആക്ഷന്‍: അനല്‍ അരശ്, ആര്‍ട്ട്: വി. സെല്‍വകുമാര്‍, എഡിറ്റിംഗ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖര്‍, സുധന്, വരികള്‍: അറിവ്, വസ്ത്രാലങ്കാരം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈന്‍: ഗോപി പ്രസന്ന, പിആര്‍ഒ & മാര്‍ക്കറ്റിങ്: പ്രതീഷ് ശേഖര്‍
-
kerala22 hours agoതദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ ?, 20ന് മുന്‍പ് വോട്ടെണ്ണല്‍
-
india2 days agoമകന് പഠനത്തില്‍ മോശമെന്ന് പിതാവിനോട് അധ്യാപകര്‍; പിന്നാലെ വിദ്യാര്‍ഥി ജീവനൊടുക്കി
-
entertainment2 days agoകമല്‍ ഹാസന് നായകനാകുന്ന പുതിയ ചിത്രത്തിന് സംഗീതം ജേക്സ് ബിജോയ്
-
News2 days agoഗസ്സ വംശഹത്യ; നെതന്യാഹുവിനെതിരെ തുര്‍ക്കിയില്‍ അറസ്റ്റ് വാറണ്ട്
-
Film3 days agoനടി ലക്ഷ്മി ആർ മേനോൻ പ്രതിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
-
kerala3 days agoവടകരയില്‍ വന്‍ മയക്കുമരുന്ന് പിടികൂടി; 150 ഗ്രാം എം.ഡി.എം.എ കടത്തിയ യുവാവ് അറസ്റ്റില്‍
-
Film2 days agoനടി ഗൗരി കിഷനെതിരായ ബോഡി ഷെയ്മിങ് വിവാദം: ‘മാപ്പ് പറയില്ല’ യൂട്യൂബര്‍ ആര്.എസ് കാര്‍ത്തിക്
-
india2 days agoഹെല്‍മറ്റ് ധരിക്കാത്തതിന് സ്കൂട്ടര്‍ ഉടമയ്ക്ക് 20 ലക്ഷത്തിലേറെ രൂപ പിഴ ചുമത്തി യുപി പൊലീസ്

