Connect with us

Video Stories

മൂല്യവര്‍ധിത നികുതി: സഊദിയില്‍ നാല് ദിവസത്തിനിടെ 14,000 പരാതികള്‍

Published

on

 

റിയാദ്: മൂല്യവര്‍ധിത നികുതിയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളെ കുറിച്ച് വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നാല് ദിവസത്തിനിടെ ഉപയോക്താക്കളില്‍ നിന്ന് ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആന്റ് ടാക്‌സിന് ലഭിച്ചത് 14,000 ലേറെ പരാതികള്‍. അതോറിറ്റി കോള്‍ സെന്ററും വെബ്‌സൈറ്റും വാറ്റ് ആപ്ലിക്കേഷനും വഴിയാണ് ഇത്രയും പരാതികള്‍ ലഭിച്ചത്. ഇതില്‍ 90 ശതമാനത്തിലേറെ പരാതികള്‍ക്കും പരിഹാരം കണ്ടതായി ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആന്റ് ടാക്‌സ് അറിയിച്ചു.
മൂല്യവര്‍ധിത നികുതി നിലവില്‍വന്ന ജനുവരി ഒന്ന് മുതല്‍ ജനുവരി നാല് വരെയുള്ള ദിവസങ്ങളില്‍ ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി നടത്തിയ പരിശോധനകളില്‍ 250 ലേറെ സ്ഥാപനങ്ങള്‍ വാറ്റ് നിയമം പാലിക്കാത്തതായി കണ്ടെത്തി. ഈ സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികളെടുത്തു. വാര്‍ഷിക വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍ വാറ്റ് നിയമം ബാധകമായ വിഭാഗത്തില്‍ പെട്ട സ്ഥാപനമായിട്ടും നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കല്‍, നിയമ വിരുദ്ധ നികുതി ബില്‍ ഇഷ്യു ചെയ്യല്‍, അഞ്ച് ശതമാനത്തില്‍ കൂടുതല്‍ വാറ്റ് ഈടാക്കല്‍, മൂല്യവര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കിയ ഉല്‍പന്നങ്ങള്‍ക്കും അഞ്ച് ശതമാനം നികുതി ഈടാക്കല്‍ പോലുള്ള നിയമ ലംഘനങ്ങളാണ് ഈ സ്ഥാപനങ്ങളുടെ ഭാഗത്ത് കണ്ടെത്തിയത്. മൂല്യവര്‍ധിത നികുതി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് നാല് ദിവസത്തിനിടെ 1,322 വ്യാപാര സ്ഥാപനങ്ങളില്‍ ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആന്റ് ടാക്‌സ് ഫീല്‍ഡ് സംഘങ്ങള്‍ പരിശോധനകള്‍ നടത്തിയതായും അതോറിറ്റി അറിയിച്ചു.
അതിനിടെ, സ്വര്‍ണാഭരണങ്ങള്‍ക്കും റൊട്ടിക്കും വാറ്റ് ബാധകമാക്കരുതെന്ന ആവശ്യവുമായി വ്യാപാരികള്‍ രംഗത്തെത്തി. സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിക്ക് മാത്രം അഞ്ച് ശതമാനം വാറ്റ് ബാധകമാക്കണമെന്നും സ്വര്‍ണത്തിന്റെ വിലക്കും വ്യാപാരികളുടെ ലാഭത്തിനും നികുതി ബാധകമാക്കരുതെന്നുമാണ് ജ്വല്ലറി ഉടമകള്‍ ആവശ്യപ്പെടുന്നത്. ഈ ലക്ഷ്യത്തോടെ ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആന്റ് ടാക്‌സുമായി ബന്ധപ്പെട്ടുവരികയാണെന്ന് സഊദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സിന് കീഴിലെ നാഷണല്‍ പ്രീഷ്യസ് മെറ്റല്‍സ് കമ്മിറ്റി അറിയിച്ചു. ഭൂരിഭാഗം രാജ്യങ്ങളിലും ആഭരണങ്ങളുടെ പണിക്കൂലിക്ക് മാത്രമാണ് വാറ്റ് ഈടാക്കുന്നതെന്നും സ്വര്‍ണത്തിന്റെ വിലയും വ്യാപാരികളുടെ ലാഭവും പണിക്കൂലിയും ഉള്‍പ്പെടുത്തിയുള്ള ആകെ വിലക്ക് വാറ്റ് ബാധകമാക്കുന്നത് ആഭരണ വില ഗണ്യമായി ഉയരുന്നതിനും അതുവഴി വിപണിയില്‍ മാന്ദ്യമുണ്ടാക്കുന്നതിനും ഇടയാക്കുമെന്നും കമ്മിറ്റി പറഞ്ഞു.
ബേക്കറികളെ വാറ്റില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ബേക്കറി ഉടമകളും ഉന്നയിക്കുന്നുണ്ട്. വാറ്റ് നിലവില്‍വന്നിട്ടും പല ബേക്കറികളും റൊട്ടി വില ഉയര്‍ത്തിയിട്ടില്ലെന്നും റൊട്ടി വില ഉയര്‍ത്തുന്നതിനെ ഉപയോക്താക്കള്‍ എതിര്‍ക്കുകയാണെന്നും സഊദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സിന് കീഴിലെ നാഷണല്‍ ബേക്കറി കമ്മിറ്റി പ്രസിഡന്റ് ഫഹദ് അല്‍സല്‍മാന്‍ പറഞ്ഞു.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending