Connect with us

kerala

വിഴിഞ്ഞത്തെ കേന്ദ്രസേന: സ്വയം പരിഹാസ്യരായി ഇടതുമുന്നണിയും

അതേസമയം ബി.ജെ.പിക്ക് ഇക്കാര്യത്തില്‍ കൈകഴുകാനാകില്ല. ലത്തീന്‍സമുദായത്തിന്റെ കൂടി പിന്തുണക്കായി പാര്‍ട്ടി കേരളത്തില്‍ കിണഞ്ഞ് ശ്രമിക്കുമ്പോള്‍ കേന്ദ്രസേന വരുന്നത് പ്രശ്‌നങ്ങള്‍ വഷളാക്കുമെന്ന് അവര്‍ ഭയപ്പെടുന്നു.

Published

on

കെ.പി ജലീല്‍

വിഴിഞ്ഞം തുറമുഖനിര്‍മാണവുമായി ബന്ധപ്പെട്ട് സുരക്ഷ ഒരുക്കാന്‍ കേന്ദ്രസേനയെ വേണമെന്ന ആവശ്യത്തില്‍ സര്‍ക്കാരും അദാനി ഗ്രൂപ്പും ഇറച്ചുനില്‍ക്കുമ്പോള്‍ ആളുകളെ പരിഹസിച്ചും സ്വയം പരിഹാസ്യരായും ഇടതുമുന്നണിയും സര്‍ക്കാരും. കേന്ദ്രസേനയെ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് കോടതിയില്‍ ഹര്‍ജി നല്‍കിയത് കേരളസര്‍ക്കാരിന്റെ കഴിവുകേടിന് തെളിവായി. എന്നാല്‍ കേന്ദ്രസേന ആവാമെന്ന നിലപാടാണ് കേരളസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് അദാനിഗ്രൂപ്പിന്റെ ആവശ്യത്തോടുളള അനുഭാവമായാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ കോടതിയില്‍ സ്വീകരിച്ച ഈ നിലപാട് പുറത്തുപറയാന്‍ കഴിയാതെ കുഴങ്ങിയതോടെ രണ്ടാം ദിവസം തങ്ങളല്ല സേനയെ ആവശ്യപ്പെട്ടത് എന്ന മുടന്തന്‍ന്യായവുമായി സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുകയാണ്.
കേന്ദ്രസേനയെആവശ്യപ്പെട്ടിട്ടില്ലെന്നും കേരളപൊലീസിന് തുറമുഖം നിയന്ത്രിക്കാന്‍ കഴിവുണ്ടെന്നുമാണ ്തുറമുഖവകുപ്പുമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞത്. ലത്തീന്‍ സമുദായക്കാരനായ മന്ത്രി ആന്റണി രാജുവും ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. എന്നാല്‍ ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുളള അടവ ്മാത്രമായാണ് വിലയിരുത്തപ്പെടുന്നത്. കോടതിക്ക് പോലും ഇക്കാര്യത്തിലെ സര്‍ക്കാര്‍നിലപാട് അരോചകമായി തോന്നിയതിന് തെളിവാണ് ഇരുസര്‍ക്കാരുകളും ചേര്‍ന്ന് സേനയെ വിന്യസിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന വിധി.
യഥാര്‍ത്ഥത്തില്‍ തുറമുഖ നിര്‍മാണത്തിന്റെപേരില്‍ അന്യാധീനപ്പെടുന്ന സ്വന്തം ഭൂമിയും തൊഴിലും സംരക്ഷിക്കപ്പെടണമെന്ന ആവശ്യമാണ ് സമരക്കാര്‍ ഉയര്‍ത്തുന്നത്. ഇത് നടത്തുന്നത് പ്രധാനമായും ലത്തീന്‍സമുദായക്കാരായ മല്‍സ്യബന്ധനതൊഴിലാളികളാണ്. ഇവരെ അടിച്ചമര്‍ത്തിയാല്‍ വൈകാരികമായി പ്രശ്‌നം വഷളമാകുമെന്നതാണ ്‌സര്‍ക്കാരിനെയും പൊലീസിനെയും പിന്തിരിപ്പിക്കുന്നത്. അതുകൊണ്ട് അദാനിയുടെ ചുമലില്‍ചാര്‍ത്തി വിഷയം കേന്ദ്രത്തിന്റെ തലയിലിടാമെന്ന ഉദ്ദേശ്യമാണ് സി.പി.എമ്മിനുള്ളത്. ആദ്യം വിഷയത്തെ വര്‍ഗീയമായി ഇളക്കിവിട്ട സി.പി.എം പിന്നീട്‌സിംഗൂര്‍ മോഡലില്‍ വെടിവെപ്പുണ്ടായാല്‍ തങ്ങള്‍ക്ക് ക്ഷീണമുണ്ടാകുമെന്ന് ഭയന്ന് പിന്മാറുകയായിരുന്നു. അപ്പോഴാണ ്‌സര്‍ക്കാരിന്റെ കഴിവുകേട് പറഞ്ഞ് കേന്ദ്രത്തെ സമീപിക്കാന്‍ അദാനി ഗ്രൂപ്പ് തയ്യാറായത്. ഇത് സര്‍ക്കാരിനും സി.പി.എമ്മിനും ക്ഷീണമാകുമെന്ന് വന്നതോടെയാണ ്‌വിഷയത്തില്‍ ശ്രദ്ധ മാറ്റാനുള്ള പുതുയ ശ്രമം.
അതേസമയം ബി.ജെ.പിക്ക് ഇക്കാര്യത്തില്‍ കൈകഴുകാനാകില്ല. ലത്തീന്‍സമുദായത്തിന്റെ കൂടി പിന്തുണക്കായി പാര്‍ട്ടി കേരളത്തില്‍ കിണഞ്ഞ് ശ്രമിക്കുമ്പോള്‍ കേന്ദ്രസേന വരുന്നത് പ്രശ്‌നങ്ങള്‍ വഷളാക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. കേന്ദ്രസേനയെ സംബന്ധിച്ചിടത്തോളം പ്രശ്‌നങ്ങള്‍ വഷളാക്കിയ ചരിത്രം മാത്രമാണുള്ളത്. അവര്‍ ഒരു സായുധ ഇടപെടലിന് വിഴിഞ്ഞത്ത് മുന്നോട്ടുവന്നാല്‍ അത് സി.പി.എമ്മിന് കൈകഴുകാനും ബി.ജെ.പിക്ക് തലയിലേറ്റാനും ഇടവരുത്തും. അതുകൊണ്ട് ബി.ജെ.പിയുമായി ആദ്യഘട്ടത്തില്‍സഹകരിച്ച സി.പി.എം സേനയുടെ കാര്യമടുത്തപ്പോള്‍ എലിയും പൂച്ചയും കളിച്ച് ആളുകളെ പറ്റിക്കുകയാണിപ്പോള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോന്നി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി പാഞ്ഞുകയറി

കോന്നി മെഡിക്കൽ കോളജിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

Published

on

കോന്നി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി പാഞ്ഞുകയറി. കോന്നി മെഡിക്കൽ കോളജിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അത്യാഹിത വിഭാഗത്തിൽ രോഗികൾ ഉണ്ടായിരുന്നില്ല.

10 മിനിറ്റോളം പരിഭ്രാന്തി സൃഷ്‌ടിച്ച് പന്നി പുറത്തേക്ക് ഓടി.പൂർണ്ണമായും പ്രവർത്തനമാരംഭിക്കാത്ത കോന്നി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെ ബ്ലോക്കിലാണ് പാഞ്ഞുകയറിയത്. സെക്യൂരിറ്റി ജീവനക്കാർ ഇടപെട്ടതിനെ തുടർന്നാണ് പന്നി പുറത്തേക്ക് പോയത്. വിഷയവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതർ വിശദീകരണം നൽകിയില്ല.

Continue Reading

kerala

ഭരണവിരുദ്ധ വികാരം കാരണം മന്ത്രിമാർ പോലും പ്രചാരണ രം​ഗത്തില്ല: രമേശ് ചെന്നിത്തല

ഭരണ വിരുദ്ധ വികാരം വോട്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

Published

on

കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാർ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടു നിൽക്കുകയാണ്. ഭരണ വിരുദ്ധ വികാരം വോട്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മുഴുവൻ സീറ്റുകളിലും ഇന്ത്യാ മുന്നണി വിജയിക്കും. തെരഞ്ഞെടുപ്പ് തുടങ്ങിയ സമയത്തെ സാഹചര്യമല്ല ഇപ്പോൾ ഉള്ളത്. ഭരണവിരുദ്ധ വികാരം വോട്ടാകും. ഇന്ത്യയിൽ ഒരു തരംഗവും ഇല്ല. ഇന്ത്യാ മുന്നണി അധികാരത്തിൽ വരും. കേരളത്തിൽ 20- 20 ആണ്. യുഡിഎഫ് 20 സീറ്റുകളും നേടും.

മന്ത്രിമാർ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നു. ഭരണ വിരുദ്ധ വികാരം കേരളത്തിൽ ഉണ്ട്. അതുകൊണ്ട് മുഖ്യമന്ത്രി മന്ത്രിമാരെ തെരഞ്ഞടുപ്പ് വേദികളിൽ നിന്നും പിന്തിരിപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രസംഗം രാഹുൽ ഗാന്ധിക്കെതിരെയാണ്. ബിജെപി ഓഫീസിൽ ന്നിന്നാണോ മുഖ്യമന്ത്രി പത്ര കുറിപ്പ് തയ്യാറാക്കിയത് എന്ന സംശയം തോന്നും. കേരള മുഖ്യമന്ത്രി ഇന്ത്യാ മുന്നണി അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്നില്ല.

മാസപ്പടി, സ്വർണക്കള്ളക്കടത്ത് ഉൾപ്പെടെ മുഴുവൻ കേസുകളിലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഇടതുപക്ഷവും ബിജെപിയും തമ്മിൽ അടുത്ത ബന്ധമാണ്. മോദിയെയും അമിത് ഷായെയും സന്തോഷിപ്പിക്കുകയാണ് പിണറായിയുടെ ലക്ഷ്യം. ബിജെപി അക്കൗണ്ട് തുറക്കില്ല. രാഹുൽ ഗാന്ധി 22ന് തൃശൂരിൽ പ്രസംഗിക്കും.

സൈബർ അധിക്ഷേപം അംഗീകരിക്കുന്നില്ല. വടകരയിലെ പരാജയഭയം കൊണ്ടാണ് പുതിയ തന്ത്രം. കൊവിഡ് കാലത്തെ കൊള്ള ഇനിയും തുറന്നുപറയും. അതിനെ വ്യക്തി അധിക്ഷേപമായി കാണേണ്ട. സൈബർ അറ്റാക്ക് അംഗീകരിക്കില്ല. തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം.

Continue Reading

crime

കള്ളവോട്ട്; 92കാരിയുടെ വോട്ട് സിപിഎം നേതാവ് ചെയ്തു, നടപടി

. കല്ല്യാശ്ശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശനെതിരെയാണ് പരാതി.

Published

on

കാസര്‍കോട് കല്ല്യാശ്ശേരിയില്‍ 92 വയസുകാരിയുടെ വോട്ട് സി.പി.എം നേതാവ് രേഖപ്പെടുത്തി. ‘വീട്ടിലെ വോട്ട്’ സംവിധാനത്തില്‍ വോട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. കല്ല്യാശ്ശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശനെതിരെയാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.

ദേവിയെന്ന 92 കാരി വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിടെ ബൂത്ത് ഏജന്റ് കൂടിയായ ഗണേശന്‍ വോട്ട് ചെയ്തുവെന്നാണ് പരാതി. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറാണ് പരാതി നല്‍കിയത്. കല്ല്യാശ്ശേരി നിയമസഭ മണ്ഡലത്തിലെ കല്യാശ്ശേരി പഞ്ചായത്തില്‍ 164-ാം ബൂത്തില്‍ ഏപ്രില്‍ 18 നാണ് സംഭവം നടന്നത്.

വരണാധികാരി കൂടിയായ കളക്ടര്‍ ഇടപെട്ട് സ്പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ് മൈക്രോ ഒബ്സര്‍വര്‍, സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. അന്വേഷണത്തിനും വകുപ്പ് തല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്. മണ്ഡലം ഉപ വരണാധികാരി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

1951ലെ ജനപ്രതിനിധ്യ നിയമത്തിന്റെ 128(1) വകുപ്പിന്റെ ലംഘനമാണെന്നും ജില്ലാ കളക്ടര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

Continue Reading

Trending