Connect with us

kerala

കാസര്‍കോട് ടാറ്റ ആശുപത്രി നില്‍ക്കുന്ന ഭൂമി തിരിച്ചുവേണമെന്ന് വഖഫ് ബോര്‍ഡ്

സര്‍ക്കാര്‍ ജിഫ്രി തങ്ങളുമായുണ്ടാക്കിയ കരാര്‍ പാലിച്ചില്ല

Published

on

ആശുപത്രി നിര്‍മിക്കാന്‍ പകരം സ്ഥലം നല്‍കാമെന്ന വ്യവസ്ഥയില്‍ വഖഫ് ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുമായുണ്ടാക്കിയ കരാര്‍ പാലിക്കാതെ കബളിപ്പിച്ചു. ടാറ്റയുടെ സഹായത്തോടെ കാസര്‍കോട്ട് നിര്‍മ്മിച്ച കോവിഡ് ആശുപത്രിക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത 4.125 ഏക്കര്‍ വഖഫ് ഭൂമിക്ക് പകരം കരാര്‍ ചെയ്ത ചെയ്ത സ്ഥലം വിട്ടു നല്‍കാത്തതിനാല്‍ തിരിച്ചു വേണമെന്ന് ചട്ടംചാലില്‍ എം.ഐ.സി, തെക്കില്‍ ആന്റ് ജമാഅത്തുല്‍ ഉലമ സംഘം ആവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങുന്നു.

ഇതു സംബന്ധിച്ച് 2021 സെപ്തംബര്‍ ഏഴിന് മലബാര്‍ ഇസ്്‌ലാമിക് കോംപ്ലക്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വഖഫ് ബോര്‍ഡിന് നല്‍കിയ കത്തു കഴിഞ്ഞ ഏഴിനു ചര്‍ച്ച ചെയ്ത വഖഫ് ബോര്‍ഡ് നടപടിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. കേരള സര്‍ക്കാര്‍ ടാറ്റാ ഗ്രൂപ്പിന്റെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് കോവിഡ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മിക്കുന്നതിനാണ് 1958ലെ കേരള ലാന്റ് റിലിങ്കിഷ്‌മെന്റ് ആക്ട് പ്രകാരം വിട്ടു നല്‍കിയത്. ടാറ്റ 60 കോടി രൂപ മുടക്കി സംസ്ഥാന സര്‍ക്കാറിന് കൈമാറിയ ആശുപത്രിക്കായി 4.125 ഏക്കര്‍ വഖഫ് ഭൂമിയാണ് ഏറ്റെടുത്തത്. ബോര്‍ഡില്‍ 10237/ആര്‍.എ നമ്പറായി രജിസ്റ്റര്‍ ചെയ്ത ജംഇയ്യത്തുല്‍ ഉലമ മലബാര്‍ ഇസ്്‌ലാമിക് കോംപ്ലക്‌സ് അസോസിയേഷന്‍ വഖയാണ് ഈ വഖഫ് ഭൂമി.

ഇതിനു പകരമായി 1964ലെ കേരള ലാന്റ് അസൈന്‍മെന്റ് റൂള്‍സ് 24 പ്രകാരം 267/2 ബി, 1 ബി, 266/ 1, 276/1 എ, 277/1എ എന്നീ സര്‍വ്വെ നമ്പറുകളിലുളള വസ്തുക്കള്‍ വിട്ടു നല്‍കുമെന്നും കരാറുണ്ടാക്കി. സയ്യിദ് ജീഫ്രി തങ്ങളുമായി 2020 ഏപ്രില്‍ 17ന് കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ.ഡി സജിത്ത് ബാബു ഐ.എ.എസ് ഉണ്ടാക്കിയ കരാര്‍ ഒന്നര വര്‍ഷമായിട്ടും പാലിക്കാത്തത് വിശ്വാസ വഞ്ചനയാണ്. 2020 ഏപ്രില്‍ ആറിനാണ് കാസര്‍കോട്ട് ആശുപത്രി പണിയുമെന്ന പ്രഖ്യാപനമുണ്ടായത്. ഏഴിനു തന്നെ ജില്ലാ കലക്ടര്‍ പ്രസ്തുത സ്ഥലം നിശ്ചയിച്ചു. ജില്ലാ കലക്ടറുടെ കത്തിനെ തുടര്‍ന്ന്, വീഡിയോ കോണ്‍ഫ്രന്‍സ് വഴി 2020 ഏപ്രില്‍ 23ന് ചേര്‍ന്ന അടിയന്തര വഖഫ് ബോര്‍ഡ് യോഗമാണ് വിഷയം പരിഗണിച്ച് 2020 ഏപ്രില്‍ 17ന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി ജില്ലാ കലക്ടര്‍ ഏര്‍പ്പെട്ട കരാരില്‍ പറയുന്ന ധാരണക്ക് അംഗീകാരം നല്‍കിയത്.

എന്നാല്‍, ഒന്നര വര്‍ഷമായിട്ടും ആശുപത്രി നിര്‍മ്മാണം പൂര്‍ത്തിയായി പ്രവര്‍ത്തനം തുടങ്ങിയിട്ടും പകരം വാഗ്ദാനം ചെയ്ത സ്ഥലം നല്‍കാത്തതിനാല്‍ ആശുപത്രി നില്‍ക്കുന്ന മലബാര്‍ ഇസ്്‌ലാമിക് കോംപ്ലക്‌സ് അസോസിയേഷന്റെ സ്ഥലം തിരിച്ചു നല്‍കണമെന്ന് 2021 സെപ്തംബര്‍ ഏഴിന് കമ്മിറ്റി ജനറല്‍ സെക്രട്ടറി വഖഫ് ബോര്‍ഡിന് കത്തു നല്‍കുകയായിരുന്നു.

കഴിഞ്ഞ ഏഴിലെ വഖഫ് ബോര്‍ഡ് യോഗം ഇത് അംഗീകരിച്ച് കരാറില്‍ പറയുന്ന പ്രകാരം ഭൂമിയോ അല്ലെങ്കില്‍ ടാറ്റ ആശുപത്രി നില്‍ക്കുന്ന വഖഫ് ഭൂമിയോ തിരിച്ചു നല്‍കണമെന്നു ആവശ്യപ്പെട്ട് കാസര്‍കോട് ജില്ലാ കലക്ടര്‍ക്ക് കഴിഞ്ഞ ഒമ്പതിന് കത്തു നല്‍കി. 2020 ഒക്ടോബര്‍ 28നാണ് 128 യൂണിറ്റുകളിലായി 81000 സ്‌ക്വയര്‍ഫീറ്റില്‍ 551 കിടക്കകളുള്ള ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയത്.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് സാരമായ പരിക്ക്

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം

Published

on

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പടിക്കപ്പില്‍ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

kerala

കാറില്‍ മല്‍പ്പിടിത്തം, ഓടിക്കൊണ്ടിരിക്കെ ഡോര്‍ 3 തവണ തുറന്നു; വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു

Published

on

അടൂർ പട്ടാഴിമുക്കിൽ ലോറിയിൽ കാറിടിച്ച് രണ്ടു പേർ മരിച്ച അപകടത്തിൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അനുജയും ​ഹാഷിമുമായി കാറിൽ മൽപിടുത്തം നടന്നിരുന്നതായി ഏനാദിമം​ഗലം പഞ്ചായത്ത് അം​ഗം ശങ്കർ മരൂർ. അപകടത്തിന് മുൻപ് കാർ ശ്രദ്ധയിൽപ്പെട്ടിരുന്നതായും ആലയിൽപ്പടിയിൽ വെച്ച് കാർ കണ്ടിരുന്നുവെന്നും ശങ്കർ പറയുന്നു.

സുഹൃത്തിനൊപ്പം കൊല്ലത്ത് പോയി തിരിച്ചുവരുമ്പോഴാണ് മുമ്പില്‍ പോവുകയായിരുന്ന കാര്‍ ശ്രദ്ധിച്ചത്. കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ സ്ത്രീ ഇരുന്ന ഭാഗത്തെ ഡോര്‍ മൂന്ന് തവണ തുറന്നു. ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്ന് തോന്നലുണ്ടായിരുന്നു. അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു. അപകടത്തില്‍പ്പെട്ട കാറിന്റെ ദൃശ്യം കണ്ടാണ് തിരിച്ചറിഞ്ഞതെന്നും ശങ്കര്‍ പറഞ്ഞു.

അമിത വേ​ഗതയിൽ എത്തിയ കാർ ലോറിയിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് ലോറി ഡ്രൈവറിന്റെ മകൻ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തൽക്ഷണം മരിച്ചിരുന്നു. നൂറനാട് സ്വദേശിയാണ് അനുജ. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപിക കൂടിയാണ് മരിച്ച അനുജ. കായംകുളം സ്വദേശിയാണ് ഭർത്താവ്.

Continue Reading

Trending