columns
സമ്പത്ത് മുതലാളിമാര്‍ക്കും ഹിന്ദുത്വം നാട്ടുകാര്‍ക്കും-കെ.എന്‍.എ ഖാദര്‍
2022 ലെ കേന്ദ്ര ബജറ്റില്‍ അസാധാരണമായി യാതൊന്നുമില്ല. തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമാക്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുന്ന പദ്ധതികള്‍ കാണുമെന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ സത്യം ഏറെ അകലെയാണ്. ബജറ്റ് രേഖകളില്‍ സാധാരണ ഇന്ത്യക്കാര്‍ക്ക് അവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ആവശ്യമായ യാതൊന്നും ഇല്ല.
2022 ലെ കേന്ദ്ര ബജറ്റില്‍ അസാധാരണമായി യാതൊന്നുമില്ല. തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമാക്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുന്ന പദ്ധതികള്‍ കാണുമെന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ സത്യം ഏറെ അകലെയാണ്. ബജറ്റ് രേഖകളില്‍ സാധാരണ ഇന്ത്യക്കാര്‍ക്ക് അവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ആവശ്യമായ യാതൊന്നും ഇല്ല. ഈ രേഖകളൊന്നും നടുവൊടിഞ്ഞ ഇന്ത്യക്കാരന്‍ കാണുകയില്ലെന്ന് ഭരിക്കുന്നവര്‍ക്കറിയാമല്ലോ. നാട്ടുകാര്‍ക്കും വോട്ടര്‍മാര്‍ക്കും വേണ്ടതെല്ലാം തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും നേതാക്കളുടെ വായില്‍ നിന്നും വാതകങ്ങളായി പുറത്തുവരുന്നുണ്ട്. അവയെല്ലാം ആകാശത്ത് മാലിന്യം പരത്തുന്ന പ്രക്രിയയായി മാത്രം കണ്ടാല്‍ മതി. പ്രധാനമന്ത്രി തന്നെ പാര്‍ലമെന്റില്‍ ഇത്തവണ പറഞ്ഞത് തിരഞ്ഞെടുപ്പ് വരും, പോകും, പാര്‍ലമെന്റില്‍ മുടക്കമില്ലാതെ ബജറ്റുകള്‍ ഉള്‍പ്പെടെ സകലതും നന്നായി ചര്‍ച്ച ചെയ്യണം എന്നാണ്. ഒരിക്കലും പ്രതിപക്ഷത്തെ മിണ്ടാന്‍ സമ്മതിക്കാതിരിക്കുക എന്ന നയം തുടരുന്നതാണ് ഇപ്പോഴും നാം കണ്ടത്. അസാധാരണ കാലഘട്ടത്തിലെ അസാധാരണ ബജറ്റാണെന്ന വാദവും സംഗതി പുറത്തുവന്നതോടെ പൊളിഞ്ഞു. ഇത് സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തിലേത് മാത്രമല്ല നൂറാം വാര്‍ഷികം വരെ മനസില്‍ കണ്ടാണത്രെ അവതരിപ്പിച്ചത്. ഇവയെല്ലാം നുണകളാണ്. പതിവുപോലെ ജനവിരുദ്ധതയാണ് ഈ ബജറ്റിന്റെയും മുഖമുദ്ര.
ചെറുപ്പക്കാരുടെയിടയില്‍ വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മക്കും യാതൊരു പരിഹാരവും പ്രഖ്യാപനങ്ങളില്‍ ഇല്ല. സുമാര്‍ പതിമൂന്നു കോടി യുവതി യുവാക്കളാണ് തൊഴില്‍രഹിതരായി കഴിയുന്നത്. ഗ്രാമീണ മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച തൊഴിലുറപ്പ് പദ്ധതി മന്‍മോഹന്‍സിങ് നടപ്പാക്കിയ മാതൃകാപരിപാടിയായിരുന്നു. ലോകത്തൊരിടത്തും ഇപ്രകാരം തൊഴില്‍ ഉറപ്പ് പദ്ധതി ഇല്ല. എങ്കിലും ഈ സര്‍ക്കാര്‍ അതിനെ അവഗണിക്കുകയാണ് ചെയ്തത്. വലിയ പ്രതീക്ഷകള്‍ രാജ്യത്തിന് നല്‍കിയ അതിബൃഹത്തായ ഈ പദ്ധതിക്ക് ഒരു ലക്ഷത്തി നാല്‍പ്പത്തയ്യായിരം കോടി രൂപ യു.പി.എ സര്‍ക്കാര്‍ തുടക്കത്തിലേ നീക്കിവെച്ചിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം നടപ്പു പദ്ധതി കാലത്തും 98000 കോടിയിലേക്ക് അതിനെ പരിമിതപ്പെടുത്തിയിരിക്കുന്നു. ജനങ്ങളിലേക്ക് പണം വേതനമായും ഉത്പന്നവിലയായും മറ്റ് ആനുകൂല്യങ്ങളായും എത്തിച്ചേരാനും അതുവഴി അവരുടെ ക്രയ ശേഷി വര്‍ധിപ്പിക്കാനും ഇടയാക്കുന്ന പദ്ധതി പോലും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.
കര്‍ഷകര്‍ സുമാര്‍ രണ്ടു വര്‍ഷക്കാലം നടത്തിയ പ്രക്ഷോഭങ്ങളില്‍നിന്ന് എന്തെങ്കിലും ഈ സര്‍ക്കാര്‍ പഠിച്ച ലക്ഷണങ്ങളൊന്നും കാണുന്നില്ല. ഉത്പന്നങ്ങളുടെ താങ്ങുവിലയായി നല്‍കുന്ന സംഖ്യ പരിമിതപ്പെടുത്തുകയും ചെയ്തു. കാര്‍ഷിക ഉത്പാദനം ഇരട്ടിയാക്കാനും കൃഷിക്കാര്‍ക്ക് മികച്ച വില കിട്ടാനും സ്വീകരിക്കേണ്ട നടപടികള്‍ ശുപാര്‍ശ ചെയ്യുന്ന അശോക് ദല്‍വായി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇപ്പോഴും വെളിച്ചം കണ്ടിട്ടില്ല. സംസ്ഥാനങ്ങള്‍ക്ക് സഹായമായി ഒരു ലക്ഷം കോടി രൂപ നല്‍കാനുള്ള പദ്ധതി തീരെ ചെറുതാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കുമായത് വീതം വെക്കുമ്പോള്‍ മൂന്നര കോടി ആളുകളുള്ള കേരളത്തിന് എന്തുകിട്ടും. സംസ്ഥാനങ്ങള്‍ക്ക് വായ്പ വാങ്ങാനുള്ള പരിമിതി നാലര ശതമാനം മാത്രമായി ഇപ്പോഴും നിലനില്‍ക്കുന്നു. കടം വാങ്ങാന്‍ കേന്ദ്രം അനുവദിക്കണമെങ്കില്‍ സംസ്ഥാനങ്ങള്‍ അവരുടെ ഊര്‍ജ്ജമേഖല മുതലാളിമാരെ ഏല്‍പ്പിച്ച് കൊടുത്ത് വിവരം പറയണമെന്നാണ് കേന്ദ്രത്തിന്റെ വിചിത്ര നിബന്ധന. ആരോഗ്യരംഗത്ത് ഭാരതം വളരെയേറെ ദരിദ്രമാണെന്ന് ലോകം മുഴുവന്‍ മനസ്സിലാക്കിയ കാലമാണിത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കോവിഡിനെ പ്രതിരോധിക്കേണ്ട അടിയന്തിര സാഹചര്യം വന്നപ്പോള്‍ ഇന്ത്യയുടെ മുണ്ടഴിഞ്ഞുപോയ വിഷയമാണത്. ഇത്രയും പരിതാപകരമായ അവസ്ഥയില്‍നിന്നും കരകയറാന്‍ കാര്യമായ ഒന്നും ആരോഗ്യരംഗത്തിന് നല്‍കാന്‍ ബജറ്റ് ശ്രദ്ധിച്ചതേയില്ല. മര്‍മ പ്രധാനമായ മറ്റൊരു രംഗം വിദ്യാഭ്യാസമാണ്. അതിനായി വഴിയൊരുക്കുന്ന പദ്ധതികള്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. കോര്‍പറേറ്റുകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും നികുതിയിളവും ഈ ബജറ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെറുകിട ഇടത്തരം വ്യവസായ മേഖലകള്‍ നോട്ട് നിരോധന നിയമം കാരണം വളരെയേറെ തകര്‍ച്ചയെ അഭിമുഖീകരിക്കുന്നു. കുത്തകകള്‍ക്ക് പ്രത്യേകിച്ച് അംബാനിമാര്‍ക്കും അദാനിമാര്‍ക്കും നല്‍കി വരുന്ന യാതൊരു ആനുകൂല്യങ്ങളും ചെറുകിട വ്യവസായികള്‍ക്ക് ഇപ്പോഴും ലഭ്യമല്ല. ഇന്ത്യയുടെ സമ്പത്തിന്റെ 70 ശതമാനവും 10 ശതമാനം വരുന്ന മുതലാളിമാര്‍ കയ്യടക്കി വെച്ചിരിക്കുന്നു. അതെല്ലാം തുടരുകയും വളരുകയും ചെയ്യാനാണ് സാധ്യത.
പി.എം ഗതി ശക്തി എന്ന മഹാ പദ്ധതി തങ്ങള്‍ പുതുതായി ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്നും ആയതും വന്‍കിട മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും ധനകാര്യമന്ത്രി അവകാശപ്പെട്ടുകണ്ടു. ഏഴര ലക്ഷം കോടി രൂപ അതിനായി ചെലവഴിക്കുമത്രെ. ആ പണം എവിടെന്നു കിട്ടും. എല്‍.ഐ.സി എന്ന മഹത്തായ സ്ഥാപനംകൂടി സ്വകാര്യ മുതലാളിമാര്‍ക്ക് വിറ്റ് കാശാക്കുമത്രെ. വാസ്തവത്തില്‍ ഇപ്പോള്‍ നടന്നുവരുന്ന ദേശീയപാത വികസന പദ്ധതി, 25000 കി.മി പുതിയ റോഡ് എന്നിങ്ങനെയുള്ള പദ്ധതികളെല്ലാം ഒരുമിച്ച് ചേര്‍ത്ത് മറ്റൊരു പേരിട്ടതാണ് പി. എം ഗതി ശക്തി. 1956 ല്‍ വെറും 5 കോടി മുടക്കി അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന എല്‍.ഐ.സി ഇന്ന് മഹാ പ്രസ്ഥാനമാണ്. 45 കോടി മനുഷ്യര്‍ എല്‍.ഐ.സി ഉപഭോക്താക്കളാണ്. കോടാനുകോടി ആസ്തിയുള്ള ആ സ്ഥാപനത്തിന് സര്‍ക്കാര്‍ ഒന്നും നല്‍കേണ്ടതില്ല. പോളിസി എടുക്കുന്നവര്‍ മുടക്കുന്ന പണം ഉപയോഗിച്ച് എല്‍.ഐ.സി ലാഭം കൊയ്യുന്നു. അതിലൊരു വിഹിതം ഉപഭോക്താക്കള്‍ക്കും സര്‍ക്കാറിനും നല്‍കുന്നു. ഇത്രയും സുരക്ഷിതവും ലാഭകരവും സര്‍ക്കാറിന് മുടക്കില്ലാത്തതുമായ പദ്ധതിയാണിപ്പോള്‍ മുതലാളിമാര്‍ക്ക് വില്‍ക്കാന്‍ പോകുന്നത്. അതില്‍നിന്നും കിട്ടുന്ന പണം പി.എം ഗതി ശക്തിയായി ജനിക്കുന്ന പദ്ധതികള്‍ക്ക് കൊടുക്കുന്നു. അതിനുകീഴില്‍ വരുന്ന പദ്ധതികളെല്ലാം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും സ്വകാര്യമേഖലക്ക് പങ്കാളിത്തമുള്ളതുമാണ്. സര്‍ക്കാറിന്റെ സ്ഥാപനം വിറ്റ് മുതലാളിയില്‍നിന്നും കിട്ടുന്ന പണം അതേ മുതലാളിമാരുടെ കൈകളിലേക്ക് മറ്റു പദ്ധതികളിലൂടെ എത്തിക്കുന്നതാണ് പി.എം ഗതി. അസംഘടിത മേഖലയോട് വിവേചനം തുടരുകയാണ്. ഉത്പാദന മേഖലയില്‍ മഹാഭൂരിപക്ഷം തൊഴിലാളികളും അസംഘടിതരാണ്.
ബജറ്റ് അവതരിപ്പിക്കുന്നതിന്മുമ്പ് പതിവുപോലെ പ്രസിദ്ധീകരിച്ച സാമ്പത്തിക റിവ്യൂ ചൂണ്ടിക്കാണിച്ച മേഖലകളില്‍ ഇടപെടുകയാണ് വാസ്തവത്തില്‍ ചെയ്യേണ്ടത്. സമ്പദ് വ്യവസ്ഥയിലെ ഏറ്റവും ശ്രദ്ധ ആകര്‍ഷിക്കുന്ന മേഖലകളായി സര്‍ക്കാര്‍തന്നെ വ്യക്തമാക്കിയിട്ടുള്ള ഒരു കാര്യത്തിനും പരിഹാരം ബജറ്റ് നിര്‍ദ്ദേശിക്കുന്നില്ലെന്നതും വിരോധാഭാസമാണ്. ഇന്നത്തെ ഇന്ത്യയില്‍ ബജറ്റ് പ്രഖ്യാപനങ്ങളോ സര്‍ക്കാറിന്റെ പദ്ധതികളോ എന്തുതന്നെയായാലും അവയൊന്നും പൊതുജനം അറിയില്ലെന്നും മനസിലാക്കാന്‍ അവര്‍ക്ക് പ്രാപ്തിയില്ലെന്നും പറയാന്‍ അവര്‍ക്ക് ത്രാണിയില്ലെന്നും സര്‍ക്കാറിനറിയാം. ജനപ്രതിനിധികള്‍ അവ വിളിച്ചു പറയാന്‍ പാര്‍ലമെന്റിലോ അസംബ്ലിയിലോ എത്തിയാല്‍ ജനപ്രതിനിധികളെ നിശബ്ദരാക്കുന്ന തന്ത്രവും സര്‍ക്കാറിനറിയാം. തങ്ങള്‍ക്കിഷ്ടമുള്ളത് ഏതുവിധത്തിലും നടപ്പിലാക്കാമെന്നും അതൊന്നും ആരും ഇന്ത്യയില്‍ ചോദ്യംചെയ്യില്ലെന്നും ഇതിനകം രാജ്യം ഭരിക്കുന്നവര്‍ മനസ്സിലാക്കി കഴിഞ്ഞു. ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും ദൗര്‍ബല്യമാണ് ഈ സര്‍ക്കാറിന്റെ ശക്തിയും ആത്മവിശ്വാസവും. കോര്‍പറേറ്റ് ഭീമന്മാരും ഭരണകൂടവും അലിഞ്ഞു ചേര്‍ന്ന് ഇത്രയേറെ സുഖമായി ഒരു രാജ്യവും ആരും ഭരിക്കുന്നുണ്ടാവില്ല. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ആകെ വേണ്ടത് കൃത്യമായ ഇടവേളകളിലെ വംശീയ പ്രചാരണങ്ങളും അത്യാവശ്യം കലാപങ്ങളും മാത്രമാണ്. അതൊക്കെ അതിന്റെ മുറക്ക് നടത്താന്‍ ഒന്നാംതരം സംവിധാനങ്ങള്‍ ഉണ്ടല്ലോ. വോട്ടര്‍മാക്കും നാട്ടുകാര്‍ക്കും അതു തന്നെ ധാരാളം. പിന്നെയെന്തര് ബജറ്റ്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala12 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala1 day agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala2 days agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala12 hours agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്

