More
വെസ്‌ലി സ്‌നൈഡര്‍ ഇനി ഗറാഫയുടെ താരം; പത്താംനമ്പര്‍ ജഴ്‌സിയില്‍ കളിക്കും

ദോഹ: അല്‍ഗറാഫ ടീമംഗമായി വിഖ്യാത ഡച്ച് ഫുട്‌ബോള്‍ താരം വെസ്‌ലി സ്‌നൈഡറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം ദോഹയില്‍ അല്‍ഗറാഫ ക്ലബ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇതു സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനമുണ്ടായത്. അടുത്ത ഒന്നരവര്‍ഷക്കാലം അല്‍ഗറാഫയ്ക്കുവേണ്ടിയായിരിക്കും സ്‌നൈഡര്‍ ബൂട്ടണിയുക. ഗറാഫയില്‍ പത്താം നമ്പര്‍ ജഴ്‌സിയിലായിരിക്കും സ്‌നൈഡര്‍ കളിക്കുക. പുതിയ ജഴ്‌സിയുടെ പ്രകാശനവും നടന്നു. ഗറാഫയ്ക്കുവേണ്ടി ഖത്തറില്‍ കളിക്കാന്‍ കാത്തിരിക്കുകയാണെന്നും ഇവിടെ കളിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും നെതര്‍ലന്‍ഡിനെ 2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച 33കാരനായ സ്‌നൈഡര്‍ പറഞ്ഞു. ഗറാഫയില്‍ പുതിയ കുട്ടികള്‍ക്ക് വിദഗ്ദ്ധപരിശീലനം നല്‍കുന്നതിനും അവരെ സാങ്കേതികമായി ഉയര്‍ത്തുന്നതിനുമുള്ള സന്നദ്ധതയും സ്‌നൈഡര്‍ പ്രകടിപ്പിച്ചു. സ്‌നൈഡറിനെ അവതരിപ്പിക്കുന്ന ചടങ്ങില്‍ ഗറാഫ ക്ലബ്ബിന്റെ നേട്ടങ്ങള്‍ഉള്‍പ്പെടുത്തി വീഡിയോയും സ്‌നൈഡറുടെ കരിയറിലെ മികച്ച പ്രകടനങ്ങളും ഗോളുകളും കോര്‍ത്തിണക്കിയ വീഡിയോയും പ്രദര്‍ശിപ്പിച്ചു.
മുന്‍അല്‍ഗറാഫ താരങ്ങളായ മഹ്മൂദ് സോഫിയും ആദല്‍ ഖമീസുമാണ് പത്താംനമ്പര്‍ ജഴ്‌സി സ്‌നൈഡര്‍ക്ക് കൈമാറിയത്. നിലവില്‍ വിഖ്യാത സ്പാനിഷ് താരം സാവി ഹെര്‍ണാണ്ടസ് ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ അല്‍സദ്ദിനായി കളിക്കുന്നുണ്ട്. ആറാം നമ്പര്‍ ജഴ്‌സിയിലാണ് സാവി കളിക്കുന്നത്. സ്‌നൈഡറുമായി കരാര്‍ ഒപ്പുവയ്ക്കാനായതില്‍ സന്തോഷമുണ്ടെന്ന് ഗറാഫ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഫുട്‌ബോള്‍ തലവന്‍ മഹ്മൂദ് അല്‍ഗസാല്‍ പറഞ്ഞു. മഹാനായ കളിക്കാരനെ ഒപ്പം ചേര്‍ക്കാനായതില്‍ ആഹ്ലാദമുണ്ട്. നാലു വര്‍ഷം മുന്‍പുതന്നെ സ്‌നൈഡറുമായി കരാര്‍ ഒപ്പുവയ്ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. അവസാനം ഇപ്പോള്‍ ഒപ്പുവയ്ക്കാനായതില്‍ അത്യധികമായ സന്തോഷമുണ്ട്. ടീമിന് വലിയ മുതല്‍ക്കൂട്ടാകും സ്‌നൈഡറുടെ സാന്നിധ്യം. യുവതാരങ്ങള്‍ക്ക് പ്രചോദനമാകും. സ്‌നൈഡറാകും ടീം ക്യാപ്റ്റന്‍- അല്‍ഗസാല്‍ പറഞ്ഞു.
അല്‍ഗറാഫയെ എല്ലാതലത്തിലും സഹായിക്കുമെന്ന് സ്‌നൈഡര്‍ പറഞ്ഞു. തന്റെ അനുഭവസമ്പത്തും വൈദഗ്ദ്ധ്യവും ഗറാഫയ്ക്കായി ചെലവഴിക്കും. ഇവിടെ പരിശീലനത്തിനും ടീമിനെ സഹായിക്കാനുമായി കാത്തിരിക്കുന്നു. ടീമിന്റെ മികവ് വര്‍ധിപ്പിക്കുകയെന്നതാണ് ലക്ഷ്യം. നല്ല നിലവാരമുള്ള യുവതാരങ്ങള്‍ ഇവിടെയുണ്ട്.അവര്‍ക്ക് മികച്ച പരിശീലനം നല്‍കും. വരുന്ന സീസണ്‍ മികച്ചതാകുമെന്നാണ് പ്രതീക്ഷയെന്നും സ്‌നൈഡര്‍ പറഞ്ഞു.
തന്റെ കൂടുമാറ്റത്തെക്കുറിച്ച് പല ഉഹാപോഹങ്ങളും കേട്ടിരുന്നു. അമേരിക്കയിലേക്കും ചൈനയിലേക്കും മറ്റിടങ്ങളിലേക്കുമെല്ലാം പോകുന്നുവെന്ന വിധത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഖത്തറിലേക്ക് പോകുന്നുവെന്നത് ഒരിടത്തും വായിച്ചില്ല. ഫുട്‌ബോള്‍ കളിക്കുകയെന്നതാണ് ഇവിടേക്കു വരാനുള്ള ചോയ്‌സെന്നും സ്‌നൈഡര്‍ പറഞ്ഞു. ഖത്തറിലെ സുഹൃത്ത് അനൗര്‍ ദിബയില്‍ നിന്നും ഇവിടത്തെ സാഹചര്യങ്ങളെക്കുറിച്ചും ഫുട്‌ബോള്‍ അന്തരീക്ഷത്തെക്കുറിച്ചുമെല്ലാം മനസിലാക്കാനായതായും സ്‌നൈഡര്‍ പറഞ്ഞു. 20104ലും 2018ലും ഹോളണ്ടിന് ലോകകപ്പ് യോഗ്യത നേടാന്‍ കഴിയാത്തത് ലജ്ജാകരമാണെന്ന് പറഞ്ഞ സ്‌നൈഡര്‍ ഖത്തര്‍ ലോകകപ്പ് യോഗ്യതയ്ക്കായി ശ്രമിക്കുമെന്നും പറഞ്ഞു.
നെതര്‍ലന്‍ഡ് ദേശീയ ടീമിന് വേണ്ടി 133 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള സ്‌നൈഡര്‍ അടുത്ത സീസണിലും ഗറാഫയ്‌ക്കൊപ്പമുണ്ടാകും. ഖത്തര്‍ സ്റ്റാര്‍സ് ലീഗിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ സ്‌നൈഡറുടെ സാന്നിധ്യമുണ്ടാകും. ഈ സീസണിന്റെ തുടക്കത്തില്‍ തുര്‍ക്കിയിലെ ഗലാറ്റ്‌സരെയില്‍ നിന്നാണ് ഫ്രാന്‍സിലെ ഓജിസി നൈസ് ടീമില്‍ സ്‌നൈഡര്‍ എത്തുന്നത്. അവിടെനിന്നാണ് ഖത്തറിലേക്കുള്ള കൂടുമാറ്റം.
Film
ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

കൊച്ചി: ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.
എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.
kerala
വിഎസിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കാൻ ശ്രമം

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ശ്വസനവും ഹൃദയമിടിപ്പും സാധാരണ നിലയിലാക്കാൻ വിദഗ്ധ ഡോക്ടർമാരടങ്ങിയ മെഡിക്കൽ സംഘം ശ്രമിക്കുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. തിങ്കളാഴ്ചയാണ് വി.എസ്. അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
kerala
മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊന്ന സംഭവം: മകന്‍ അറസ്റ്റില്‍
200 കിലോമീറ്റര്‍ പൊലീസ് പ്രതിയെ പിന്തുടര്‍ന്നാണ് പിടികൂടിയത്

മഞ്ചേശ്വരത്ത് അമ്മയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍. ഉഡുപ്പി കുന്ദാപുരയില്‍ വച്ച് മെല്‍വിനെ പിടികൂടി. 200 കിലോമീറ്റര്‍ പൊലീസ് പ്രതിയെ പിന്തുടര്‍ന്നാണ് പിടികൂടിയത്. അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തിയതാണോയെന്നാണ് സംശയം. ഹില്‍ഡ ഡിസൂസ എന്ന 60 വയസുകാരിയാണ് കൊല്ലപ്പെട്ടത്.
ഹില്‍ഡ ഉറങ്ങികിടക്കുമ്പോഴായിരുന്നു സംഭവം. മകന്‍ മെല്‍വിന്‍ മൊണ്ടേര സംഭവത്തിന് ശേഷം ഒളിവില്‍ പോയിരുന്നു. അയല്‍ക്കാരിയായ ലോലിത എന്ന യുവതിയേയും മെല്‍വിന്‍ തീ കൊളുത്തിയെങ്കിലും ഇവര്‍ പൊള്ളലുകളോടെ രക്ഷപ്പെട്ടു. യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്. ആക്രമണത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല.
-
local1 day ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
film3 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala3 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
india2 days ago
മകന്‍ വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
kerala3 days ago
തൃശൂരില്‍ വയോധികനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി
-
News3 days ago
ട്രംപിന്റ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം; 275 പേര് കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം
-
News3 days ago
പ്രതാപത്തിലേക്കുള്ള കൗണ്ട്ഡൗണ്‍: ഇന്ത്യയുടെ ശുഭാന്‍ഷു ശുക്ല ഇന്ന് ബഹിരാകാശത്തേക്ക്